HOME
DETAILS

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

  
September 20, 2024 | 3:58 PM

maintenance Al Maktoum Bridge will be closed at night till January 16

ദുബൈ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അൽ മക്തൂം പാലം 2025 ജനുവരി 16 വരെ നിത്യവും രാത്രി അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. പ്രധാന പാലം തിങ്കൾ മുതൽ ശനി വരെ രാത്രി 11 മുതൽ പുലർച്ചെ 5 വരെ അടയ്ക്കും. വാരാന്ത്യങ്ങളിൽ (ഞായറാഴ്ചകളിൽ) 24 മണിക്കൂറും പാലം അടഞ്ഞു കിടക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

കൃത്യ സമയത്ത് ലക്ഷ്യ സ്ഥാ നത്തെത്താൻ ബദൽ റൂട്ടുകൾ ഉപയോഗിച്ച് യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യാൻ വാഹനമോടിക്കുന്നവരോട് ബന്ധപ്പെട്ടവർ അഭ്യർഥിച്ചു. വാഹനമോടിക്കുന്നവർക്ക് ഉപയോഗിക്കാവുന്ന ഇതര റൂട്ടുകൾ താഴെ പറയും പ്രകാരം 

ദേരയിൽനിന്ന് ബർദു ബൈയിലേക്ക് 

ബനിയാസ് റോഡ്, അൽ ഖലീജ് സ്ട്രീറ്റ്, കോർണിഷ് സ്ട്രീറ്റ് എന്നിവയിലൂടെ ഇൻഫിനിറ്റി പാലം. ബനിയാസ് റോഡിലൂടെയും അൽ ഖലീജ് സ്ട്രീറ്റിലൂടെയും അൽ ഷിന്ദഗ ടണൽ. ബനിയാസ് റോഡിലൂടെയും ശൈഖ് റാഷിദ് റോഡിലൂടെയും അൽ ഖർഹുദ് പാലം. ബനിയാസ് റോഡ്, ശൈഖ് റാഷിദ് റോഡ്, റബാത് സ്ട്രീറ്റ് എന്നിവയിലൂടെ ബിസിനസ് ബേ ക്രോസിങ് പാലം.

ബർദുബൈയിൽനിന്ന് ദേരയിലേക്ക്

താരിഖ് ബിൻ സിയാദ് റോഡ്, ഖാലിദ് ബിൻ അൽ വലീദ് റോഡ്, അൽ ഖലിജ് സ്ട്രീറ്റ് എന്നിവയിലൂടെ ഇൻഫിനിറ്റി പാലം, അല്ലെങ്കിൽ അൽ ഷിന്ദഗ ടണൽ. ഔദ് മൈത റോഡിലൂടെയും ശൈഖ് റാഷിദ് റോഡിലൂടെയും അൽ ഖർഹൂദ് പാലം.

 ഔദ് മൈത , അൽ ഖൈൽ റോഡ് വഴി യുള്ള ബിസിനസ് ബേ ക്രോസിംഗ് പാലം. 1962ൽ ഉദ്ഘാടനം ചെയ്യപ്പെ ട്ട അൽ മക്തൂം പാലം ദേരയെ യും ബർദുബൈയെയും ബന്ധി പ്പിക്കുന്ന ദുബൈ ക്രീക്കിന് കുറുകെയുള്ള അഞ്ച് ക്രോസിംഗുകളിൽ ഏറ്റവും പഴക്കമുള്ളതാണ്. പാലങ്ങൾ, റോഡുകൾ, ഗതാഗത സംവിധാനം എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ നല്ല നിലയിൽ നിലനിർത്താനുള്ള ആർ.ടി.എയുടെ ശ്രമങ്ങളുടെ ഭാഗമായി ഇത് പതിവ് അറ്റകുറ്റപ്പണികൾക്ക് വിധേയമാവാറുണ്ട്. 

അൽ മക്തൂം പാലം തുറക്കാനും അടയ്ക്കാനും കഴിയുന്ന ഹൈഡ്രോളിക് പമ്പുകൾ ഘടിപ്പിച്ച സങ്കീർണമായ ചലിക്കുന്ന പാലമാണ്. ദുബൈ ക്രീക്കിൽ നാവിഗേഷൻ സുഗമമാക്കുന്നതിനും കപ്പലുകൾക്കും ഉയർന്ന ബോട്ടുകൾക്കും അടിയിലൂടെ കടന്നു പോകാൻ അനുവദിക്കുന്നതിനും ഈ പ്രവർത്തനം നിർണായകമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ: സാങ്കേതിക ന്യായീകരണങ്ങള്‍ക്കപ്പുറം സര്‍ക്കാര്‍ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് കെ.എസ്.യു കാസര്‍കോട് ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍

Kerala
  •  3 days ago
No Image

ഹൈവേ പട്രോളിംഗ് പൊലിസുകാര്‍ക്ക് നേരെ കാര്‍ പാഞ്ഞുകയറി; രണ്ട് പൊലിസുകാര്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 days ago
No Image

ലോക ചരിത്രത്തിൽ ഒന്നാമനായി ഇന്ത്യ; ലിസ്റ്റിൽ വട്ടപ്പൂജ്യവുമായി പാകിസ്താനടക്കം മൂന്ന് വമ്പന്മാർ!

Cricket
  •  3 days ago
No Image

ആവര്‍ത്തിക്കപ്പെടുന്ന നിപ; എന്തുകൊണ്ട് കോഴിക്കോട്?

Kerala
  •  3 days ago
No Image

ഷാർജ - ദുബൈ യാത്രാസമയം കുറയും; 750 മില്യൺ ദിർഹത്തിന്റെ വമ്പൻ റോഡ് വികസന പദ്ധതിയുമായി ഷാർജ

uae
  •  3 days ago
No Image

ഗവിയിൽ അങ്കണവാടി ഹെൽപ്പറെ കൊലപ്പെടുത്തിയ സംഭവം; ബലാത്സംഗശ്രമത്തിനിടെ കൊല നടത്തിയെന്ന് പ്രതിയുടെ മൊഴി

Kerala
  •  3 days ago
No Image

യുഎഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ചു; മന്ത്രിസഭയുടെ നിർണ്ണായക പ്രമേയത്തിന് അംഗീകാരം

uae
  •  3 days ago
No Image

ആരോഗ്യവകുപ്പിന് തിരിച്ചടി; ഡി.എച്ച്.എസിന്റെ സ്ഥലം മാറ്റം സ്റ്റേ ചെയ്ത് ട്രിബ്യൂണല്‍

Kerala
  •  3 days ago
No Image

ക്രിക്കറ്റ് ലോകത്ത് ഇതുവരെ ആർക്കും കഴിയാത്ത നേട്ടം; പുരുഷ താരങ്ങളെപ്പോലും അമ്പരപ്പിച്ച് സ്മൃതിയുടെ കുതിപ്പ്‌

Cricket
  •  3 days ago
No Image

സൈബർ തട്ടിപ്പ് കേസ്; മുൻ പ്രധാനമന്ത്രിയുടെ മകന്റെ കമ്പനിയിൽ നിന്ന് 7.8 കോടി രൂപ തട്ടിയെടുത്തു, തട്ടിപ്പിന് ഇരയായത് നരേഷ് ഗുജ്‌റാൾ

National
  •  3 days ago