HOME
DETAILS

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

  
September 20, 2024 | 3:58 PM

maintenance Al Maktoum Bridge will be closed at night till January 16

ദുബൈ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അൽ മക്തൂം പാലം 2025 ജനുവരി 16 വരെ നിത്യവും രാത്രി അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. പ്രധാന പാലം തിങ്കൾ മുതൽ ശനി വരെ രാത്രി 11 മുതൽ പുലർച്ചെ 5 വരെ അടയ്ക്കും. വാരാന്ത്യങ്ങളിൽ (ഞായറാഴ്ചകളിൽ) 24 മണിക്കൂറും പാലം അടഞ്ഞു കിടക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

കൃത്യ സമയത്ത് ലക്ഷ്യ സ്ഥാ നത്തെത്താൻ ബദൽ റൂട്ടുകൾ ഉപയോഗിച്ച് യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യാൻ വാഹനമോടിക്കുന്നവരോട് ബന്ധപ്പെട്ടവർ അഭ്യർഥിച്ചു. വാഹനമോടിക്കുന്നവർക്ക് ഉപയോഗിക്കാവുന്ന ഇതര റൂട്ടുകൾ താഴെ പറയും പ്രകാരം 

ദേരയിൽനിന്ന് ബർദു ബൈയിലേക്ക് 

ബനിയാസ് റോഡ്, അൽ ഖലീജ് സ്ട്രീറ്റ്, കോർണിഷ് സ്ട്രീറ്റ് എന്നിവയിലൂടെ ഇൻഫിനിറ്റി പാലം. ബനിയാസ് റോഡിലൂടെയും അൽ ഖലീജ് സ്ട്രീറ്റിലൂടെയും അൽ ഷിന്ദഗ ടണൽ. ബനിയാസ് റോഡിലൂടെയും ശൈഖ് റാഷിദ് റോഡിലൂടെയും അൽ ഖർഹുദ് പാലം. ബനിയാസ് റോഡ്, ശൈഖ് റാഷിദ് റോഡ്, റബാത് സ്ട്രീറ്റ് എന്നിവയിലൂടെ ബിസിനസ് ബേ ക്രോസിങ് പാലം.

ബർദുബൈയിൽനിന്ന് ദേരയിലേക്ക്

താരിഖ് ബിൻ സിയാദ് റോഡ്, ഖാലിദ് ബിൻ അൽ വലീദ് റോഡ്, അൽ ഖലിജ് സ്ട്രീറ്റ് എന്നിവയിലൂടെ ഇൻഫിനിറ്റി പാലം, അല്ലെങ്കിൽ അൽ ഷിന്ദഗ ടണൽ. ഔദ് മൈത റോഡിലൂടെയും ശൈഖ് റാഷിദ് റോഡിലൂടെയും അൽ ഖർഹൂദ് പാലം.

 ഔദ് മൈത , അൽ ഖൈൽ റോഡ് വഴി യുള്ള ബിസിനസ് ബേ ക്രോസിംഗ് പാലം. 1962ൽ ഉദ്ഘാടനം ചെയ്യപ്പെ ട്ട അൽ മക്തൂം പാലം ദേരയെ യും ബർദുബൈയെയും ബന്ധി പ്പിക്കുന്ന ദുബൈ ക്രീക്കിന് കുറുകെയുള്ള അഞ്ച് ക്രോസിംഗുകളിൽ ഏറ്റവും പഴക്കമുള്ളതാണ്. പാലങ്ങൾ, റോഡുകൾ, ഗതാഗത സംവിധാനം എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ നല്ല നിലയിൽ നിലനിർത്താനുള്ള ആർ.ടി.എയുടെ ശ്രമങ്ങളുടെ ഭാഗമായി ഇത് പതിവ് അറ്റകുറ്റപ്പണികൾക്ക് വിധേയമാവാറുണ്ട്. 

അൽ മക്തൂം പാലം തുറക്കാനും അടയ്ക്കാനും കഴിയുന്ന ഹൈഡ്രോളിക് പമ്പുകൾ ഘടിപ്പിച്ച സങ്കീർണമായ ചലിക്കുന്ന പാലമാണ്. ദുബൈ ക്രീക്കിൽ നാവിഗേഷൻ സുഗമമാക്കുന്നതിനും കപ്പലുകൾക്കും ഉയർന്ന ബോട്ടുകൾക്കും അടിയിലൂടെ കടന്നു പോകാൻ അനുവദിക്കുന്നതിനും ഈ പ്രവർത്തനം നിർണായകമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  an hour ago
No Image

റൊണാൾഡോയുടെ 'ഡ്രീം ടീം' പൂർത്തിയാകുമോ? ബാഴ്‌സലോണ സൂപ്പർ താരത്തിന് അൽ-നാസറിൽ നിന്ന് പുതിയ ഓഫർ; ഫ്രീ ട്രാൻസ്ഫർ പ്രതീക്ഷ

Football
  •  2 hours ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  2 hours ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  3 hours ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  3 hours ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  3 hours ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  3 hours ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  3 hours ago
No Image

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി ആയാലും പുറത്താക്കുന്ന ബില്ല്: ജെ.പി.സിയിലെ 31 അംഗങ്ങളില്‍ പ്രതിപക്ഷത്തുനിന്ന് നാലു പേര്‍ മാത്രം

National
  •  4 hours ago
No Image

ജെ.ഡി.യു ഏറ്റവും വലിയ ഒറ്റകക്ഷി ; കസേര ഉറപ്പിച്ച് നിതീഷ് 

National
  •  4 hours ago