HOME
DETAILS

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

  
September 20, 2024 | 3:58 PM

maintenance Al Maktoum Bridge will be closed at night till January 16

ദുബൈ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അൽ മക്തൂം പാലം 2025 ജനുവരി 16 വരെ നിത്യവും രാത്രി അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. പ്രധാന പാലം തിങ്കൾ മുതൽ ശനി വരെ രാത്രി 11 മുതൽ പുലർച്ചെ 5 വരെ അടയ്ക്കും. വാരാന്ത്യങ്ങളിൽ (ഞായറാഴ്ചകളിൽ) 24 മണിക്കൂറും പാലം അടഞ്ഞു കിടക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

കൃത്യ സമയത്ത് ലക്ഷ്യ സ്ഥാ നത്തെത്താൻ ബദൽ റൂട്ടുകൾ ഉപയോഗിച്ച് യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യാൻ വാഹനമോടിക്കുന്നവരോട് ബന്ധപ്പെട്ടവർ അഭ്യർഥിച്ചു. വാഹനമോടിക്കുന്നവർക്ക് ഉപയോഗിക്കാവുന്ന ഇതര റൂട്ടുകൾ താഴെ പറയും പ്രകാരം 

ദേരയിൽനിന്ന് ബർദു ബൈയിലേക്ക് 

ബനിയാസ് റോഡ്, അൽ ഖലീജ് സ്ട്രീറ്റ്, കോർണിഷ് സ്ട്രീറ്റ് എന്നിവയിലൂടെ ഇൻഫിനിറ്റി പാലം. ബനിയാസ് റോഡിലൂടെയും അൽ ഖലീജ് സ്ട്രീറ്റിലൂടെയും അൽ ഷിന്ദഗ ടണൽ. ബനിയാസ് റോഡിലൂടെയും ശൈഖ് റാഷിദ് റോഡിലൂടെയും അൽ ഖർഹുദ് പാലം. ബനിയാസ് റോഡ്, ശൈഖ് റാഷിദ് റോഡ്, റബാത് സ്ട്രീറ്റ് എന്നിവയിലൂടെ ബിസിനസ് ബേ ക്രോസിങ് പാലം.

ബർദുബൈയിൽനിന്ന് ദേരയിലേക്ക്

താരിഖ് ബിൻ സിയാദ് റോഡ്, ഖാലിദ് ബിൻ അൽ വലീദ് റോഡ്, അൽ ഖലിജ് സ്ട്രീറ്റ് എന്നിവയിലൂടെ ഇൻഫിനിറ്റി പാലം, അല്ലെങ്കിൽ അൽ ഷിന്ദഗ ടണൽ. ഔദ് മൈത റോഡിലൂടെയും ശൈഖ് റാഷിദ് റോഡിലൂടെയും അൽ ഖർഹൂദ് പാലം.

 ഔദ് മൈത , അൽ ഖൈൽ റോഡ് വഴി യുള്ള ബിസിനസ് ബേ ക്രോസിംഗ് പാലം. 1962ൽ ഉദ്ഘാടനം ചെയ്യപ്പെ ട്ട അൽ മക്തൂം പാലം ദേരയെ യും ബർദുബൈയെയും ബന്ധി പ്പിക്കുന്ന ദുബൈ ക്രീക്കിന് കുറുകെയുള്ള അഞ്ച് ക്രോസിംഗുകളിൽ ഏറ്റവും പഴക്കമുള്ളതാണ്. പാലങ്ങൾ, റോഡുകൾ, ഗതാഗത സംവിധാനം എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ നല്ല നിലയിൽ നിലനിർത്താനുള്ള ആർ.ടി.എയുടെ ശ്രമങ്ങളുടെ ഭാഗമായി ഇത് പതിവ് അറ്റകുറ്റപ്പണികൾക്ക് വിധേയമാവാറുണ്ട്. 

അൽ മക്തൂം പാലം തുറക്കാനും അടയ്ക്കാനും കഴിയുന്ന ഹൈഡ്രോളിക് പമ്പുകൾ ഘടിപ്പിച്ച സങ്കീർണമായ ചലിക്കുന്ന പാലമാണ്. ദുബൈ ക്രീക്കിൽ നാവിഗേഷൻ സുഗമമാക്കുന്നതിനും കപ്പലുകൾക്കും ഉയർന്ന ബോട്ടുകൾക്കും അടിയിലൂടെ കടന്നു പോകാൻ അനുവദിക്കുന്നതിനും ഈ പ്രവർത്തനം നിർണായകമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറിൽ ആൾക്കൂട്ടക്കൊല: നോമ്പുകാരിയായ യുവതിയെ മർദിച്ചുകൊന്നു; മദ്യവും മൂത്രവും കുടിപ്പിച്ചതായി പരാതി

National
  •  10 days ago
No Image

നിതീഷിന് പിന്നാലെ മകനും; നിഷാന്ത് കുമാര്‍ ജെ.ഡി.യുവില്‍ ചേര്‍ന്നു

National
  •  10 days ago
No Image

രാഷ്ട്രപതിക്കൊരുക്കിയ ശുചിമുറിയില്‍ വെള്ളമില്ല, വീഥിയിലാകെ മാലിന്യം, സ്വീകരിക്കാന്‍ മുഖ്യമന്ത്രി എത്തിയില്ല; ബംഗാളിനോട് വിശദീകരണം തേടി കേന്ദ്രം

National
  •  10 days ago
No Image

ഹോർമുസ് കടലിടുക്കിൽ യുഎഇ ടഗ് ബോട്ട് മുങ്ങി; മൂന്ന് ജീവനക്കാരെ കാണാതായെന്ന് ഇന്തോനേഷ്യ

uae
  •  10 days ago
No Image

കെഎസ്ആർടിസി പൂട്ടേണ്ടി വരും; യുഡിഎഫിന്റെ സ്ത്രീകളുടെ സൗജന്യ യാത്ര വാഗ്ദാനത്തിനെതിരെ കെ.ബി ഗണേഷ് കുമാർ

Kerala
  •  10 days ago
No Image

'ട്രംപിനെ വെറുതെ വിടില്ല, ഖാംനഈയുടെ രക്തത്തിന് പകരം ചോദിച്ചിരിക്കും' മുന്നറിയിപ്പുമായി ഇറാന്‍ സുരക്ഷാ മേധാവി

National
  •  10 days ago
No Image

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം; പുതിയ ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

National
  •  10 days ago
No Image

ബാലുശ്ശേരിയിൽ ബാങ്ക് അക്കൗണ്ട് തട്ടിപ്പ്: വ്യവസായി അറിയാതെ നടന്നത് കോടികളുടെ ഇടപാട്; വിവിധ സംസ്ഥാനങ്ങളിലായി 14 കേസുകളിൽ പ്രതി

Kerala
  •  10 days ago
No Image

യുഎഇയിൽ സ്ഥിതിഗതികൾ ശാന്തം; ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു, ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക്

uae
  •  10 days ago
No Image

F1 ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രിക്സിൽ ജോർജ്ജ് റസ്സലിന് കിരീടം; മെഴ്‌സിഡസിന് ഇരട്ടിമധുരം

International
  •  10 days ago