HOME
DETAILS

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

  
October 17, 2024 | 5:57 PM

Saudi Arabia has extended the exemption period on traffic fines

റിയാദ്: സഊദി അറേബ്യയിലെ ട്രാഫിക് പിഴകളിലെ ഇളവ്, കാലാവധി 6 മാസത്തേക്ക് കൂടി  നീട്ടി.ഇത് പ്രവാസികൾ അടക്കമുള്ളവർക്ക് ആശ്വാസമേക്കുന്നു. 50 ശതമാനം ഇളവ് അനുവദിച്ചുള്ള കാലാവധി ആറുമാസത്തേക്ക് കൂടിയാണ് നീട്ടിയിരിക്കുന്നത്. സഊദി ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. പിഴയിളവ് കാലയളവ് ഇന്ന് രാത്രി അവസാനിക്കാനിരിക്കെയാണ് ആശ്വാസപ്രഖ്യാപനവുമായി സഊദിയെത്തിയത്. 

2025 ഏപ്രിൽ 18 വരെ പിഴയിളവ് കാലവധി ദീർഘിപ്പിച്ചതായി ആഭ്യന്തരമന്ത്രാലയം 2024 ഏപ്രിൽ 18 നു മുൻപ് ചുമത്തിയ ട്രാഫിക് പിഴകളിലാണ് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. മുഴുവൻ പിഴകളും ഒന്നിച്ചോ ഓരോ നിയമ ലംഘനങ്ങൾക്കുമുള്ള പിഴകൾ പ്രത്യേകം പ്രത്യേകമായോ അടയ്ക്കാൻ കഴിയും. വാഹനാഭ്യാസ പ്രകടനം, മദ്യലഹരിയിൽ വാഹനമോടിക്കൽ, പരമാവധി വേഗം 120 കിലോമീറ്ററും അതിൽ കുറവുമായി നിശ്ചയിച്ച റോഡുകളിൽ പരമാവധി വേഗത്തിലും 50 കിലോമീറ്റർ കൂടുതൽ വേഗതയിൽ വാഹനമോടിക്കൽ, പരമാവധി വേഗം 140 കിലോമീറ്ററും അതിൽ കുറവുമായി നിശ്ചയിച്ച റോഡുകളിൽ പരമാവധി വേഗത്തിലും 30 കിലോമീറ്റർ കുടുതൽ വേഗത്തിൽ വാഹനമോടിക്കൽ എന്നീ നിയമ ലംഘനങ്ങൾ ഇളവ് കാലയളവിൽ നടത്തുന്നവർക്ക് പിഴയിളവ്  ലഭിക്കില്ല.

ഏപ്രിൽ 18 നു മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രാബല്യത്തിൽവന്ന ശേഷം നടത്തുന്ന ഗതാഗത നിയമ ലംഘനങ്ങളിൽ ട്രാഫിക് നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം 25 ശതമാനം പിഴയിളവ് അനുവദിച്ചിരുന്നു. ഗതാഗത നിയമ ലംഘനം റജിസ്‌റ്റർ ചെയ്തതിൽ അപ്പീൽ നൽകാനും പിഴ അടക്കാനുമുള്ള നിയമാനുസൃത സമയപരിധി അവസാനിച്ച ശേഷം ഇത്തരക്കാരുടെ അക്കൗണ്ടുകളിൽ നിന്ന് പിഴ തുക നേരിട്ട് വസുലാക്കാൻ നിയമം അനുവദിക്കുന്നുണ്ട്. പിഴയിളവ് ആനുകൂല്യം പ്രയോജനപ്പെടുത്താൻ പ്രത്യേക അപേക്ഷ നൽകേണ്ട ആവശ്യമില്ലെന്നും നേരത്തെ സഊദി ഭരണകൂടം അറിയിച്ചിരുന്നു. സഊദി പെയ്മെൻ്റ് സംവിധാനമായ സദാദിലും ഈഫാ പ്ലാറ്റ്ഫോമിലും പിഴയിളവ് ഓട്ടോമാറ്റിക് ആയി പ്രത്യക്ഷപ്പെടും. ഇളവ് പ്രയോജനപ്പെടുത്തി പിഴകൾ തീർപ്പാക്കണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കൊറോണ നിയന്ത്രണ ശ്രമങ്ങളുടെ ഭാഗമായി ബാധകമാക്കിയ കർഫ്യൂ ലംഘിച്ചവർക്ക് ചുമത്തിയ പിഴകൾ ഇളവ് പരിധിയിൽ വരില്ല. ട്രാഫിക് പിഴകളിൽ മാത്രമാണ് ഇളവ് ലഭിക്കുകയെന്ന് ട്രാഫിക് ഡയറക്ട‌റേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ കനത്ത മൂടൽമഞ്ഞ്; 19 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

uae
  •  4 minutes ago
No Image

മൂടൽ മഞ്ഞുള്ളപ്പോൾ ഹസാർഡ് ലൈറ്റ് ഉപയോഗിച്ചാൽ 500 ദിർഹം പിഴ; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  29 minutes ago
No Image

'ബി.ജെ.പിയോടാണ് കൂറെങ്കില്‍ പിന്നെ കോണ്‍ഗ്രസില്‍ തുടരുന്നതെന്തിന്'  മോദി സ്തുതിയില്‍ ശശി തരൂരിനെതിരായ വിമര്‍ശനം രൂക്ഷം 

National
  •  an hour ago
No Image

വി.എം വിനുവിന് പകരക്കാരനായി; കല്ലായി ഡിവിഷനില്‍ പ്രാദേശിക നേതാവിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  2 hours ago
No Image

ബോയിം​ഗുമായി 13 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ച് ഫ്ലൈദുബൈ; 75 പുതിയ വിമാനങ്ങൾ വാങ്ങും

uae
  •  2 hours ago
No Image

'അങ്ങനെയായിരുന്നു, ഇനി സ്പെയിൻ ഇല്ല': മെസ്സിയെ സ്പെയിൻ U20 ടീമിൽ നിന്ന് അർജന്റീനയിലേക്ക് എത്തിച്ചതിങ്ങനെ? മുൻ അർജന്റീനൻ കോച്ച്

Football
  •  2 hours ago
No Image

നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു; ബിഹാര്‍ മുഖ്യമന്ത്രിയാവുന്നത് പത്താംതവണ, ചടങ്ങില്‍ മോദിയും

National
  •  2 hours ago
No Image

ഒടുവില്‍ എപ്‌സ്റ്റൈന്‍ ഫയലില്‍ ഒപ്പുവെച്ച് ട്രംപ്; ആരാണ് യു.എസ് പ്രസിഡന്റിനെ കുരുക്കിയ ഈ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി 

International
  •  2 hours ago
No Image

കനത്ത മൂടൽമഞ്ഞ്; ഷാർജ എയർപോർട്ടിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

uae
  •  2 hours ago
No Image

മെസ്സിയുടെ ഹൃദയസ്പർശിയായ വാഗ്ദാനം: 'ബാഴ്സയിലേക്ക് തിരിച്ചുവരും, അത് എന്റെ വീട്'; കരിയറിന്റെ അവസാനം കൂടാരത്തിലേക്ക്

Football
  •  3 hours ago