HOME
DETAILS

വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വധുവിൻ്റെ 52 പവനുമായി വരൻ മുങ്ങി; ആഢംബര ജീവിതത്തിനിടെ പ്രതി പിടിയിൽ

  
October 25, 2024 | 4:12 PM

On the third day after the marriage the bridegroom drowned with 52 pavans of the bride Accused arrested while living a luxurious life

തിരുവനന്തപുരം:വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വധുവിൻ്റെ 52 പവൻ സ്വർണവുമായി മുങ്ങിയ വരനെ പൊലിസ് പിടികൂടി. നെയ്യാറ്റിൻകര പള്ളിച്ചൽ കലമ്പാട്ടുവിള ദേവീകൃപയിൽ അനന്തുവാണ് വർക്കല പൊലിസ് അറസ്റ്റ് ചെയ്തത്. വർക്കല താജ് ഗേറ്റ് വേയിൽ വച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. വിവാഹത്തിനു ശേഷം ഭർത്താവിൻ്റേ വീട്ടിലെത്തിയ ആദ്യനാൾ മുതലേ കൂടുതൽ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനന്തുവും മാതാപിതാക്കളും സഹോദരനും ചേർന്ന് മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു.

വധുവിന്റെ പേരിലുള്ള വീടും പുരയിടവും ഭർത്താവ് അനന്തുവിൻറെ പേരിൽ എഴുതി വയ്ക്കണമെന്നും പുതിയ ബിഎംഡബ്ല്യു കാർ വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഭർത്താവും കുടുംബവും മാനസികമായി സമ്മർദ്ദം ചെലുത്തുകയും പീഡിപ്പിക്കുകയായിരുന്നെന്നും യുവതി പൊലിസിനോട് പറഞ്ഞു. യുവതിയുടെ സ്വർണാഭരണങ്ങൾ എല്ലാം വീട്ടിൽ സൂക്ഷിക്കുന്നത് ശരിയല്ലെന്നും ലോക്കറിൽ സൂക്ഷിക്കണമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിക്ക് വിവാഹ സമ്മാനമായി ലഭിച്ച 52 പവൻ സ്വർണാഭരണങ്ങൾ അനന്തു തന്ത്രപൂർവ്വം കൈക്കലാക്കുകയായിരുന്നു. തുടർന്ന് സ്വർണാഭരണങ്ങൾ 14 ലക്ഷം രൂപയ്ക്ക് പണയപ്പെടുത്തി. പണയം വച്ച് കിട്ടിയ 14 ലക്ഷം രൂപയുമായി വിവാഹം കഴിഞ്ഞ് മൂന്നാം നാൾ അനന്തു വീട്ടിൽ നിന്നും മുങ്ങുകയായിരുന്നു.

കേരളത്തിൻറെ വിവിധയിടങ്ങളിലും ബാംഗ്ലൂരുമായി ആഢംബര ജീവിതം നയിച്ചു വരികയായിരുന്നു അനന്തു. യുവതിയുടെ പരാതിയെ തുടർന്ന് വർക്കല പൊലിസ് അന്വേഷണം വ്യാപകമാക്കിയിരുന്നു. അന്വേഷണത്തിൽ തൃശ്ശൂരിലെ ഫിസിയോതെറാപ്പി സെൻ്ററിൽ നിന്നും പൊലിസ് സംഘം പ്രതിയെ പിടികൂടിയത്. ഇന്നലെ വൈകുന്നേരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രാഷ്ട്രപതി നില്‍ക്കുന്നു, നിങ്ങള്‍ ഇരിക്കുന്നു... ഇതാണോ ബഹുമാനം'; പ്രധാനമന്ത്രിക്കെതിരെ മമത

Kerala
  •  19 hours ago
No Image

ലോകത്തിന്റെ നെറുകയിലേക്ക് സഞ്ജു; ചരിത്രനേട്ടത്തിന്റെ കൊടുമുടിയിൽ 'ചേട്ടൻ'  

Cricket
  •  20 hours ago
No Image

പരമോന്നത നേതാവിനെ തെരഞ്ഞെടുത്തതിന് പിന്നാലെ തിരിച്ചടി ശക്തമാക്കി ഇറാന്‍, ഇസ്‌റാഈലിന് നേരെ വീണ്ടും മിസൈല്‍;  ഇറാഖിലെ യു.എസ് നിയന്ത്രിത സൈനിക കേന്ദ്രത്തിന് സമീപം ഡ്രോണ്‍

International
  •  20 hours ago
No Image

യുഎഇയിലെ ഇന്ത്യൻ സ്‌കൂളുകൾക്ക് വാർഷികാവധി പ്രഖ്യാപിച്ചു; പരീക്ഷകൾ ഓൺലൈനായി പൂർത്തിയാക്കും

uae
  •  20 hours ago
No Image

നാട്ടികയില്‍ പെയ്‌മെന്റ് സീറ്റ് വിവാദം; പാര്‍ട്ടി വിടാന്‍ സി.സി മുകുന്ദന്‍; പാളയത്തില്‍ എത്തിക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും

Kerala
  •  20 hours ago
No Image

ഇന്ത്യയുടെ ഈ ലോക കിരീടം ഞാൻ അവർക്ക് സമർപ്പിക്കുന്നു: ഗംഭീർ

Cricket
  •  20 hours ago
No Image

പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു

Kerala
  •  20 hours ago
No Image

ഫുജൈറ ഓയിൽ ടാങ്ക് മേഖലയിൽ തീപിടുത്തം; പ്രദേശത്ത് ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചതായി റിപ്പോർട്ട്

uae
  •  20 hours ago
No Image

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ പരി​ഗണനയിൽ; ഇന്ന് 50 സർവീസുകൾ നടത്തും

uae
  •  20 hours ago
No Image

തകർന്നു പോയ സമയങ്ങളിൽ എന്നെ രക്ഷിച്ചത് അദ്ദേഹമാണ്: സഞ്ജു സാംസൺ

Cricket
  •  21 hours ago


No Image

'തെരഞ്ഞെടുത്തത് യു.എസിന്റെ അനുമതിയില്ലാതെ, മുജ്തബ ഖാംനഈയെ അധികകാലം വാഴിക്കില്ല' ഭീഷണി ആവര്‍ത്തിച്ച് ട്രംപ്; ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് എപ്സ്റ്റീന്‍ സംഘമല്ലെന്ന് ഇറാന്‍ സ്പീക്കര്‍ 

International
  •  21 hours ago
No Image

ഏത് തരത്തിലുമുള്ള പ്രകോപനവും നേരിടാൻ സൈന്യം സജ്ജം, സംഘർഷം വർദ്ധിച്ചാൽ ഏറ്റവും വലിയ നഷ്ടം ഇറാനായിരിക്കുമെന്നും സഊദി അറേബ്യയുടെ മുന്നറിയിപ്പ്

Saudi-arabia
  •  21 hours ago
No Image

പാർലമെന്റ് സമ്മേളനത്തിന് തുടക്കം; ഭരണപക്ഷത്തിന്റെ നാവായ സ്പീക്കറെ മാറ്റാൻ 118 പ്രതിപക്ഷ എംപിമാർ ഒപ്പിട്ട പ്രമേയം ഇന്ന് ചർച്ചക്ക്, പശ്ചിമേഷ്യൻ സംഘർഷവും സഭയിൽ

National
  •  a day ago
No Image

മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ മരിച്ചെന്ന സഊദി വാർത്ത നിഷേധിച്ച് റിയാദിലെ ഇന്ത്യൻ എംബസി

Saudi-arabia
  •  a day ago