HOME
DETAILS

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

  
November 01, 2024 | 8:02 AM

mv-govindan-slams-ed-inaction-bjp-hawala-case-kodakara

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇ.ഡി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എല്ലാം നടന്നത് ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണ്. കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നത് ബി.ജെ.പിയുടെ രീതിയാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. 

തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി ഓഫിസിലേക്ക് കോടിക്കണക്കിന് രൂപയാണ് ഒഴുകിയെത്തിയത്. തിരൂര്‍ സതീശന്റെ വെളിപ്പെടുത്തല്‍ കേസ് ഗുരുതരമാണെന്ന് തെളിയിക്കുന്നതല്ലെന്നും കേസന്വേഷണത്തില്‍ ഇ.ഡി ശ്രദ്ധിക്കുന്നില്ലെന്നും ഗോവിന്ദന്‍ ആരോപിച്ചു.

ബി.ജെ.പിയുടെ കള്ളപ്പണക്കേസ് ഇ ഡി കണ്ടമട്ട് നടിക്കുന്നില്ല. ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ആം ആദ്മി ഹരജി തള്ളിയതിനാല്‍ നിയമപോരാട്ടത്തില്‍ ഇനി പ്രസക്തിയില്ലെന്നും എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. 

''കൊടകര കുഴല്‍പ്പണ കേസ് എന്ന പേര് തന്നെ മാറ്റണം. തിരൂര്‍ സതീശന്റെ വെളിപ്പെടുത്തല്‍ പ്രകാരം ബി.ജെ.പി ഓഫിസിലേക്ക് 6 ചാക്കുകളിലായി തെരഞ്ഞെടുപ്പ് സാമഗ്രികള്‍ എത്തിക്കുമെന്ന് ജില്ലാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റും പറഞ്ഞുവെന്നാണ് പറയുന്നത്. രാത്രി ഓഫിസ് അടയ്ക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടുവെന്ന് സതീശ് പറയുന്നു, ബി.ജെ.പി ഓഫിസിലേക്ക് ചാക്കില്‍ കെട്ടിയാണ് കള്ളപ്പണം എത്തിച്ചത്. കേരളത്തില്‍ ആകമാനം ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി കള്ളപ്പണം വിതരണം നടത്തിയിട്ടുണ്ട്. 41.6 കോടി രൂപയുടെ കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ബിജെപി നേതൃത്വത്തിന് ഇതു സംബന്ധിച്ച് അറിവുണ്ട്. അഖിലേന്ത്യാ നേതൃത്വം അറിഞ്ഞാണ് പണം ഒഴുക്കി തിരഞ്ഞെടുപ്പിനെ നേരിട്ടത്.'' -എം.വി. ഗോവിന്ദന്‍ തുറന്നടിച്ചു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാമ്പിയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Kerala
  •  24 minutes ago
No Image

സലാലയിൽ തീരത്തോട് ചേർന്ന് അറബിക്കടലിൽ തുടർഭൂചലനങ്ങൾ; തീരദേശം അതീവ ജാ​ഗ്രതയിൽ

oman
  •  28 minutes ago
No Image

ജിസിസി യാത്രയ്ക്ക് ആശ്വാസം; ഓറഞ്ച് കാര്‍ഡ് ഇന്‍ഷുറന്‍സ് ഫീസ് കുറച്ച് ഒമാന്‍

oman
  •  29 minutes ago
No Image

ബസ് യാത്രയ്ക്കിടെ ശല്യം ചെയ്തു: യുവാവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഷിംജിതയുടെ സഹോദരൻ രംഗത്ത്; റിമാൻഡ് റിപ്പോർട്ടിന് പിന്നാലെ നീക്കം

Kerala
  •  34 minutes ago
No Image

വിവാഹം കഴിഞ്ഞ് വെറും രണ്ടു മാസം: ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

crime
  •  an hour ago
No Image

ദുബൈയിൽ മഞ്ഞുവീഴ്ചയോ? മഞ്ഞുമൂടിയ ബുർജ് ഖലീഫയുടെ ചിത്രം പങ്കുവെച്ച് ഷെയ്ഖ് ഹംദാൻ; യുഎഇയിൽ കൊടും തണുപ്പ് തുടരുന്നു

uae
  •  an hour ago
No Image

പുണ്യം തേടി ഇരു ഹറമുകളിലും എത്തിയത് 7.8 കോടി തീർത്ഥാടകർ; ഉംറ നിർവ്വഹിച്ചത് ഒന്നരക്കോടിയിലധികം പേർ, കണക്കുകൾ പുറത്തുവിട്ട് ജനറൽ അതോറിറ്റി

Saudi-arabia
  •  an hour ago
No Image

ഒമാനില്‍ കനത്ത തണുപ്പ്; കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം

oman
  •  an hour ago
No Image

ജോലിക്കാരായ അമ്മമാർക്ക് വർക്ക് ഫ്രം ഹോം നൽകാൻ യുഎഇ: പ്രസവാവധി 98 ദിവസമാക്കും; തൊഴിൽമേഖലയിൽ വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ 

uae
  •  an hour ago
No Image

'എന്റെ കുടുംബം തകർത്തു, മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പറ്റിച്ചു'; ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാർ

Kerala
  •  an hour ago