HOME
DETAILS

70 കഴിഞ്ഞവർക്കുള്ള  ആരോഗ്യ ഇൻഷുറൻസ്: രജിസ്‌ട്രേഷൻ  ഔദ്യോഗിക അറിയിപ്പിനു ശേഷം

  
November 07, 2024 | 3:17 AM

Health Insurance for over 70 Registration after official notification

തിരുവനന്തപുരം: എഴുപത് വയസ് പിന്നിട്ടിവർക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷൻ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക അറിയിപ്പുകൾക്ക് ശേഷം മാത്രമാകുന്നതാണ് ഉചിതമെന്ന് അധികൃതർ. ആയുഷ്മാൻ ഭാരത് ഇൻഷുറൻസിന്റെ ഭാഗമായി, കേന്ദ്ര സർക്കാരാണ് പദ്ധതി പ്രഖ്യാപിച്ചത്. കേന്ദ്രത്തിൻ്റെ നിർദേശമനുസരിച്ച് സംസ്ഥാനതലത്തിലുള്ള മാർഗനിർദേശങ്ങൾ വൈകാതെ പുറത്തിറങ്ങും.പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ അതിനു ശേഷം നടത്തിയാൽ മതിയെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വൃത്തങ്ങൾ അറിയിച്ചു. 

 സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾ ആശുപത്രികൾക്കും ലഭിക്കേണ്ടതായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്ത്, ഇതിൽ നൽകിയിരിക്കുന്ന പട്ടിക നോക്കി ആശുപത്രികളിൽ സൗജന്യ ചികിത്സ തേടിയെത്തിയവരെ ആശുപത്രി അധികൃതർ തിരിച്ചയക്കുന്ന സ്ഥിതിയുണ്ടായി.

ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരും നൽകുന്ന വിശദീകരണം. കേന്ദ്ര പോർട്ടലിൽ കേരളത്തെ 588 ആശുപത്രികളെ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും,  ഇതു സംബന്ധിച്ച് യാതൊരുവിധത്തിലുള്ള നിർദേശങ്ങളും ആശുപത്രികൾക്ക് ലഭിച്ചിട്ടില്ല.പദ്ധതിയിൽ ഉൾപ്പെട്ട സ്വകാര്യ ആശുപത്രികളുമായി സംസ്ഥാന സർക്കാരും പദ്ധതി സംബന്ധിച്ച് ആശയവിനിമയം നടത്തേണ്ടതായിട്ടുണ്ട്. 

പദ്ധതി വിശദീകരിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയം സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കത്തയച്ചിരുന്നു. കേരളത്തിൽ 70 വയസു പിന്നിട്ട 26 ലക്ഷം പേർക്ക് പദ്ധതിപ്രകാരമുള്ള പരിരക്ഷ ലഭിക്കുമെന്ന് കത്തിൽ പറയുന്നു. ചികിത്സാചെലവിൻ്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കേണ്ടതെന്നും കത്തിലുണ്ട്.

 എന്നാൽ പദ്ധതി നടപ്പാക്കുന്നതിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ചുള്ള നിർദേശങ്ങളൊന്നും കേന്ദ്രം സംസ്ഥാനത്തിന് നൽകിയിട്ടില്ല. ഇക്കാര്യത്തിൽ ഉടൻ നിർദേശം പുറത്തിറക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. അതിനു ശേഷമാകും സംസ്ഥാനതലത്തിൽ നിർദേശങ്ങൾ പുറത്തിറക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേനൽ കടുക്കുന്നു; ദുബൈയിൽ ഇത്തവണയും 'നാല് ദിവസത്തെ വർക്ക് വീക്ക്' തിരിച്ചെത്തുമോ? പ്രതീക്ഷയോടെ ജീവനക്കാർ

uae
  •  3 days ago
No Image

72 വർഷമായിട്ടും ആർക്കും തകർക്കാനായില്ല; ലോകകപ്പ് ചരിത്രത്തിൽ ആ ടീം കുറിച്ച 'അമാനുഷിക' റെക്കോർഡ്!

Cricket
  •  3 days ago
No Image

നഗരവികസനത്തിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഷാർജ; നാല് പ്രധാന മേഖലകളെ സിറ്റികളായി പ്രഖ്യാപിച്ചു

uae
  •  3 days ago
No Image

ചരിത്രത്തിലാദ്യം, ബംഗ്ലാ മണ്ണിൽ നാണംകെട്ട് ഓസ്ട്രേലിയ; തകർന്നടിഞ്ഞത് 20 വർഷത്തെ അപൂർവ്വ ലോക റെക്കോർഡ്!

Cricket
  •  3 days ago
No Image

ശരീര ഭാരം കുറയ്ക്കാനുള്ള മരുന്നുകൾ സ്തനാർബുദ സാധ്യതയും കുറയ്ക്കുമെന്ന് പഠനം

International
  •  3 days ago
No Image

മമത ബാനർജിയുടെ വസതിയിൽ സിഐഡി റെയ്ഡ്; ഒപ്പ് വ്യാജമെന്ന പരാതിയിൽ നാടകീയ നീക്കങ്ങൾ

National
  •  3 days ago
No Image

ഒറ്റ രാത്രികൊണ്ട് ഇംഗ്ലണ്ട് ക്രിക്കറ്റിനെ നാണംകെടുത്തി; രണ്ടാം ടെസ്റ്റിൽ നിന്ന് സ്റ്റോക്സും അറ്റ്കിൻസണും പുറത്തേക്ക്? വില്ലനായത് റഗ്ബി താരത്തിന്റെ ഇടി!

Cricket
  •  3 days ago
No Image

ഇനിയും കാത്തിരുന്നാൽ പോക്കറ്റ് കീറും; യുഎഇയിൽ വിമാന ടിക്കറ്റ് നിരക്കുകൾ ഈ ആഴ്ചയോടെ കുത്തനെ ഉയർന്നേക്കും

uae
  •  3 days ago
No Image

ടിവികെ സർക്കാരിന്റെ ആയുസ്സ് മൂന്ന് മാസം'; സ്റ്റാലിന്റെ പരാമർശത്തിൽ വിശദീകരണവുമായി ഡിഎംകെ

National
  •  3 days ago
No Image

കൈവിട്ടുപോയ കളി ഒറ്റ ഓവറിൽ തിരിച്ചുപിടിച്ചു! ലങ്കയെ ഞെട്ടിച്ച് ഇന്ത്യൻ യുവനിരയ്ക്ക് ത്രസിപ്പിക്കുന്ന ജയം

Cricket
  •  3 days ago


No Image

പ്രവാസികൾക്കും സഞ്ചാരികൾക്കും സന്തോഷവാർത്ത; ദുബൈ ടൂറിസ്റ്റ് വിസ ഇനി 48 മണിക്കൂറിനുള്ളിൽ ലഭിക്കും

uae
  •  3 days ago
No Image

'ഞങ്ങൾ കുറ്റവാളികളല്ല, ഫുട്ബോൾ താരങ്ങളാണ്!' സെനഗൽ,ഉസ്ബെക്കിസ്താൻ കളിക്കാരെ നായ്ക്കളെ വിട്ട് പരിശോധിപ്പിച്ചു; അമേരിക്കയിൽ പന്തുരുളും മുൻപേ വിവാദം

Football
  •  3 days ago
No Image

'ഗണ്‍മാന്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് തിരിച്ചടിയായി കാണുന്നില്ല': തുടര്‍നടപടി പരിശോധിച്ച ശേഷമെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

മുണ്ടക്കൈ–ചൂരൽമല പുനരധിവാസ ഫണ്ട് വെട്ടിച്ചു: ദുരന്തബാധിതർക്കുള്ള പണം വകമാറ്റി എൽഡിഎഫ് സർക്കാർ സെക്രട്ടേറിയറ്റിലേക്ക് ലക്ഷങ്ങളുടെ ഉപകരണങ്ങൾ വാങ്ങി

Kerala
  •  3 days ago