
മ്ലാമല - കല്ലുകാട് റോഡ് സ്വകാര്യ തേയിലത്തോട്ടം അധികൃതര്‍ വീണ്ടും അടച്ചു
കട്ടപ്പന: ആര്.ഡി.ഒയുടെ ഉത്തരവിനെ തുടര്‍ന്ന് തുറന്നു കൊടുത്ത മ്ലാമല - കല്ലുകാട് റോഡ് സ്വകാര്യ തേയിലത്തോട്ടം അധികൃതര്‍ അടച്ചു. ഇതേ തുടര്‍ന്ന് തൊഴിലാളികളും നാട്ടുകാരും ഏറ്റുമുട്ടി. വണ്ടിപ്പെരിയാറിനു സമീപം മ്ലാമലയിലാണ് സംഭവം.
മ്ലാമല കല്ലുകാട് ഹരിജന്‍ കോളനിയിലെയും സമീപ പ്രദേശങ്ങളിലെയും ഇരുന്നൂറോളം കുടുംബങ്ങള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന റോഡ് പോപ്സണ് ഗ്രൂപ്പാണ് അടച്ചത്. തേങ്ങാക്കല്ല് എസ്റ്റേറ്റ് പോപ്സണ് ഗ്രൂപ്പ് ഏറ്റെടുത്തിന് ശേഷം ഒരു വര്‍ഷം മുമ്പ് തേയിലച്ചെടികള്‍ നശിപ്പിച്ചു എന്നാരോപിച്ച് റോഡ് അടച്ചിരുന്നു. തുടര്‍ന്ന് ദുരിതത്തിലായ പ്രദേശവാസികള്‍ ഇടുക്കി ആര്.ഡി.ഒയ്ക്ക് പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യു അധികൃതര്‍ സ്ഥലത്ത് പരിശോധന നടത്തി. റോഡ് തുറന്ന് നല്കാന് 23 ന് ആര്.ഡി.ഒ ഉത്തരവിട്ടു.
ഞായറാഴ്ച മഞ്ചുമല വില്ലേജ് ഓഫിസറെത്തി റോഡ് തുറന്നു കൊടുത്തു. നാട്ടുകാര്‍ അറ്റകുറ്റപ്പണികളും നടത്തി. എന്നാല്‍ തോട്ടം അധികൃതര്‍ തൊഴിലാളികളുടെ സഹായത്തോടെ റോഡ് വീണ്ടും അടയ്ക്കാനെത്തി. നാട്ടുകാരും സംഘടിച്ചതോടെ വാക്കേറ്റവും സംഘര്‍ഷവുമായി. പൊലിസ് ഇടപെട്ട് രണ്ടു കൂട്ടരെയും പിരിച്ചു വിട്ടു. ശേഷം കുമളി സി.ഐയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി.
റോഡ് തുറക്കാനുള്ള ഉത്തരവ് റവന്യു ഉദ്യോഗസ്ഥര്‍ നല്‍കാഞ്ഞതിനാലാണ് ബലമായി റോഡ് അടച്ചതെന്ന് എസ്റ്റേറ്റ് അധികൃതര്‍ നിലപാടെടുത്തു. ഉത്തരവ് ലഭിച്ച് ഏഴു ദിവസത്തിനുള്ളില്‍ തുറന്നു നല്‍കാമെന്നും പറഞ്ഞു. തുടര്‍ന്ന് റോഡ് വീണ്ടും അടയ്ക്കാന്‍ പൊലിസ് അനുമതി നല്കി. തൊഴിലാളികള്‍ റോഡ് അടച്ചതോടെ നാട്ടുകാര്‍ വീണ്ടും പരാതിയുമായി രംഗത്ത് എത്തി. ഈ സമയം പൊലിസെത്തി തൊഴിലാളികള്‍ കെട്ടിയ വേലി പൊളിച്ചുനീക്കി.
ബുധനാഴ്ച രാവിലെ രണ്ട് ഡിവിഷനിലെയും തൊഴിലാളികള്‍ സംഘടിച്ച് എത്തി. പൊലിസിനെ നോക്കുകുത്തിയാക്കി വീണ്ടും വേലികെട്ടി. തുടര്‍ന്നാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായത്. വണ്ടിപ്പെരിയാറില്‍ നിന്നും കൂടുതല്‍ പൊലിസെത്തി ഇരുകൂട്ടരെയും പിരിച്ചുവിട്ടു.
കട്ടപ്പന ഡിവൈ.എസ്.പി രാജ്മോഹന്‍ സ്ഥലം സന്ദര്‍ശിച്ച് ഇരുകൂട്ടരെയും വണ്ടിപ്പെരിയാറ്റില്‍ വിളിച്ചുവരുത്തി ചര്‍ച്ചനടത്തി. ആര്.ഡി.ഒയുടെ ഉത്തരവ് തിങ്കളാഴ്ചയാണ് കമ്പനിക്ക് ലഭിച്ചത്. ഉത്തരവ് പ്രകാരം റോഡ് തുറന്ന് നല്കാന് ഏഴു ദിവസം സമയം അനുവദിച്ചിട്ടുണ്ട്.
അതിനാല്‍ അഞ്ചാം തീയതി വരെ തത്സ്ഥിതി തുടരാനും അഞ്ചിന് വൈകിട്ട് അഞ്ചിന് മുമ്പ് ആര്.ഡി.ഒയുടെ ഉത്തരവ് നടപ്പിലാക്കി പൊലിസ് സ്റ്റേഷനില്‍ അറിയിക്കാനും കമ്പനിയോട് നിര്‍ദേശിക്കുകയും ചെയ്തു. ഇത് പാലിച്ചില്ലെങ്കില്‍ കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡിവൈ.എസ്.പി താക്കീത് നല്‍കിയതോടെയാണ് സംഘര്‍ഷം അയഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മഴയും, ഇടിമിന്നലും; ആറ് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ട്
Kerala
• 11 hours ago
അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 11 പേര് ചികിത്സയില്‍
Kerala
• 12 hours ago
ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ
National
• 18 hours ago
റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ
International
• 19 hours ago
ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി
International
• 19 hours ago
തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍
Kerala
• 19 hours ago
ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്ഫോടനം; വീട്ടുജോലിക്കാരി അതീവ ഗുരുതരാവസ്ഥയിൽ
uae
• 19 hours ago
അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
uae
• 20 hours ago
ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍
National
• 20 hours ago
‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം
Kerala
• 20 hours ago
വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
National
• 20 hours ago
പാർക്കിംഗ് കൂടുതൽ എളുപ്പമാക്കാൻ പാർക്കിൻ; ആപ്പിൽ ബിസിനസ്, ഫാമിലി അക്കൗണ്ടുകൾ കൂടി അവതരിപ്പിക്കും
uae
• 21 hours ago
ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്
crime
• 21 hours ago
വരുന്നൂ ശരത് കാലം; സെപ്റ്റംബർ 22 മുതൽ യുഎഇയിൽ ശരത് കാലം
uae
• 21 hours ago
ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തി; ഇറാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി
International
• a day ago
അയ്യപ്പസംഗമത്തിന് മദ്യവും കോഴിക്കാലും പെണ്ണും എല്ലാമുണ്ടോ? അധിക്ഷേപ പോസ്റ്റുമായി ശശികല
Kerala
• a day ago
ദുബൈ മെട്രോ ബ്ലൂ ലൈൻ വിപുലീകരണം; ഡ്രാഗൺ മാർട്ടിന് സമീപം ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ
uae
• a day ago
'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ
Kerala
• a day ago
വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകം: ജിഫ്രി തങ്ങള്‍
organization
• a day ago
ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ
auto-mobile
• a day ago
വധശിക്ഷക്ക് പ്രതേകിച്ച് കാരണം ഒന്നും വേണ്ട കിം ജോങ് ഉന്നിന്; ഉത്തരകൊറിയയിൽ വിദേശ സിനിമകൾ കണ്ടതിന് വധശിക്ഷ വർധിപ്പിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്
International
• a day ago