HOME
DETAILS

വിഭാഗീയതയും പരസ്യപ്പോരും; മധു മുല്ലശ്ശേരിയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ

  
December 02, 2024 | 5:58 AM

cpm-will-suspend-madhu-mullassery

തിരുവനന്തപുരം: മംഗലപുരത്തെ പാര്‍ട്ടി വിഭാഗീയതയില്‍ നടപടിയുമായി സിപിഎം. ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയതിനെത്തുടര്‍ന്ന് പാര്‍ട്ടിക്കെതിരെ രംഗത്തുവന്ന മധു മുല്ലശ്ശേരിയെ പുറത്താക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് ശുപാര്‍ശ ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ തീരുമാനം പ്രഖ്യാപിക്കും. 

മംഗലപുരം സി.പി.എം ഏരിയാ  സമ്മേളനത്തില്‍നിന്ന് ഇറങ്ങിയ ഉടനെ പാര്‍ട്ടി വിട്ടതായി മംഗലപുരം ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരി പറഞ്ഞിരുന്നു. ഞയറാഴ്ച നടന്ന പ്രതിനിധി സമ്മേളനത്തില്‍ നിന്നുമാണ് ഉച്ചയോടെ മധു മുല്ലശ്ശേരി ഇറങ്ങിപ്പോയത്.

പുതിയ കമ്മിറ്റിയില്‍ എം. ജലീലിനെ സെക്രട്ടറിയായി നിര്‍ദേശിച്ചു. ഇതോടെയാണ് മധു മുല്ലശ്ശേരി സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയത്. ജില്ലാ സെക്രട്ടറി വി. ജോയ്, എ.എ റഹീം എം.പി, എം. വിജയകുമാര്‍ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലാണ് സമ്മേളന നടപടികള്‍ നടന്നത്. സമ്മേളന സ്ഥലത്തുനിന്ന് പുറത്തുപോയ മധു മുല്ലശ്ശേരിയെ അവിടുണ്ടായിരുന്ന പാര്‍ട്ടി നേതൃത്വം പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചിട്ടും വിജയം കണ്ടില്ല.

സമ്മേളനത്തില്‍ ഏരിയാ സെക്രട്ടറിയെ മാറ്റുന്നതിന് യാതൊരു കാരണവും ഉണ്ടായിട്ടില്ലെന്ന് മധു മുല്ലശ്ശേരി പറഞ്ഞു. ചര്‍ച്ചകളില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നില്ല. പാര്‍ട്ടി ഓഫിസ് നിര്‍മിച്ചത് ഉള്‍പ്പെടെ നേട്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ജില്ലാ സെക്രട്ടറി വി. ജോയിയുടെ നേതൃത്വത്തിലുള്ള വിഭാഗീയ പ്രവര്‍ത്തനത്തിന്റെ ഇരയാണ് താനെന്നും മധു പറഞ്ഞു.

ജില്ലാ സെക്രട്ടറിയുടെ വീട് കേന്ദ്രീകരിച്ച് സമാന്തര പ്രവര്‍ത്തനം നടക്കുന്നു. സി.പി.എമ്മുമായി ഇനി യോജിച്ചുപോകാന്‍ കഴിയില്ല. രാഷ്ട്രീയത്തില്‍നിന്ന് പിന്മാറില്ലെന്നും സജീവമായി തന്നെ തുടരുമെന്നും പുതിയ തീരുമാനം രണ്ടു ദിവസത്തിനുള്ളില്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെ നേതാക്കള്‍ തന്നെ നിരന്തരമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയിലേക്ക് മധു മുല്ലശ്ശേരിയെ എടുക്കുന്നതില്‍ പ്രദേശിക തലത്തില്‍ കടുത്ത എതിര്‍പ്പുണ്ട്. കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊണ്ടിമുതല്‍ തിരിമറിക്കേസ്;ആന്റണി രാജു കുറ്റക്കാരന്‍

Kerala
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള: ജോൺ ബ്രിട്ടാസും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അടുത്ത ബന്ധം: ബ്രിട്ടാസിന്റെ ഫോൺ രേഖകൾ പരിശോധിക്കണം; അടൂർ പ്രകാശ്

Kerala
  •  2 days ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്; 99,000ത്തിന് മുകളില്‍ തന്നെ

Economy
  •  2 days ago
No Image

കെ-ടെറ്റ്  നിര്‍ബന്ധമാക്കിയ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു; തീരുമാനം അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 

Kerala
  •  2 days ago
No Image

ഇൻസ്റ്റ​ഗ്രാമിലെ തർക്കം വഷളായി; ഉത്തർ പ്രദേശിൽ ദലിത് ബാലനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടു; പ്രതികൾ ഒളിവിൽ

National
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; കൂടുതല്‍ തെളിവുകള്‍ തേടി എസ്.ഐ.ടി, ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന

Kerala
  •  2 days ago
No Image

പ്രൊഫസർ നിരന്തരം പിന്തുടർന്ന് ഉപദ്രവിച്ചു, മോശം ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഹിമാചലിലെ വിദ്യാർഥിനിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

National
  •  2 days ago
No Image

നേപ്പാള്‍: വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി; ദുരന്തമൊഴിവായത് തലനാരിഴക്ക്

International
  •  2 days ago
No Image

മെക്സിക്കോയിൽ ഭൂകമ്പം, 6.5 തീവ്രത രേഖപ്പെടുത്തി; രണ്ട് മരണം, 12 പേർക്ക് പരുക്ക്

International
  •  2 days ago
No Image

യു.എ.ഇയിലെ ജുമുഅ സമയത്തിലെ മാറ്റം പ്രാബല്യത്തിൽ: ആദ്യ ദിവസം പതിവിലും നേരത്തെ പള്ളികളിൽ എത്തി വിശ്വാസികൾ

uae
  •  2 days ago