HOME
DETAILS

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

  
December 14, 2024 | 10:36 AM

Rahul Gandhi Draws Constitution vs Manusmriti Parallel In Parliament

ഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി കൊണ്ടുവരണമെന്ന് ശക്തമായി വിശ്വസിച്ച വ്യക്തിയാണ് സവര്‍ക്കറെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. മനുസ്മൃതിയാണ് ഔദ്യോഗിക രേഖയെന്നായിരുന്നു സവര്‍ക്കറിന്റെ വാദം. ഇന്നും ബി.ജെ.പിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണഘടനയല്ലെന്നും ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞതായും രാഹുല്‍ പറഞ്ഞു. ലോക്‌സഭയില്‍ 'ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയെ പുകഴ്ത്തുന്നതിലൂടെ ബിജെപി നേതാക്കള്‍ സവര്‍ക്കറുടെ സ്മരണയെ അപമാനിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. 

'എനിക്ക് നിങ്ങളോട് (ഭരണ പക്ഷം) ചോദിക്കണം, നിങ്ങള്‍ നിങ്ങളുടെ നേതാവിന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ? നിങ്ങളുടെ നേതാവിന്റെ വാക്കുകളെ നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോ? കാരണം നിങ്ങള്‍ ഭരണഘടനയെ സംരക്ഷിക്കുന്നതിനെക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ സവര്‍ക്കറെ പരിഹസിക്കുന്നു, നിങ്ങള്‍ സവര്‍ക്കറെ അധിക്ഷേപിക്കുന്നു, അപകീര്‍ത്തിപ്പെടുത്തുന്നു.- രാഹുല്‍ പറഞ്ഞു. 

ഏകലവ്യന്റെ വിരല്‍ മുറിച്ച പോലെയാണ് ഇന്നത്തെ ഇന്ത്യന്‍ യുവതയുടെ സ്ഥിതിയെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. അദാനിക്ക് അവസരം നല്‍കിയും ലാറ്ററല്‍ എന്‍ട്രി നല്‍കിയും രാജ്യത്തെ യുവാക്കള്‍ക്ക് അവസരം ഇല്ലാതാക്കുകയാണ്. നിങ്ങള്‍ ധാരാവി അദാനിക്കു നല്‍കുമ്പോള്‍ അവിടുത്തെ ചെറുകിട കച്ചവടക്കാരുടെ പെരുവിരലുകള്‍ മുറിക്കുകയാണ്. അദാനിക്കു തുറമുഖങ്ങളും വിമാനത്താവളങ്ങളും നല്‍കി നിങ്ങള്‍ അത് തന്നെ ചെയ്യുന്നു. നിങ്ങള്‍ സത്യസന്ധരായ വ്യവസായികളുടെ പെരുവിരല്‍ മുറിക്കുകയാണ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ഭരണഘടനയില്‍ എഴുതിവയ്ക്കാത്ത വിഷയങ്ങളാണ് താന്‍ ഉന്നയിക്കുന്നത്. ഭരണഘടനക്കൊപ്പം നീതിനിഷേധവും ചര്‍ച്ച ചെയ്യപ്പെടണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. രാഹുലിന്റെ പ്രസംഗത്തിനിടെ പരിഹാസവുമായി ബി.ജെ.പി. രംഗത്തെത്തി. 

കെ.സി. വേണുഗോപാല്‍ എം.പി വിഷയത്തില്‍ ഇടപെട്ടതോടെ അദ്ദേഹത്തെ സ്പീക്കര്‍ വിമര്‍ശിച്ചു.

'ഞാന്‍ ഇന്നലെ ഹാഥ്‌റസില്‍ പോയി ഇരയുടെ കുടുംബാംഗങ്ങളെ കണ്ടു. ഹാഥ്‌റസ് കേസിലെ പ്രതികള്‍ ഇപ്പോഴും പുറത്ത് വിഹരിക്കുകയാണ്. കുറ്റവാളികളെ സംരക്ഷിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല. ദലിതരെ ആക്രമിക്കാന്‍ ഏത് ഭരണഘടനയിലാണ് പറയുന്നത്? രാജ്യത്ത് നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കെല്ലാം പിന്നില്‍ ബിജെപിയാണ്.

രാജ്യത്ത് രാഷ്ട്രീയ സമത്വം ഇല്ലാതായി. അഗ്‌നിവീര്‍ പദ്ധതി ഭരണഘടനാ വിരുദ്ധമാണ്. ബിജെപി എല്ലാ ദിവസവും ഭരണഘടനയെ ആക്രമിക്കുകയാണ്. കര്‍ഷകരെ സര്‍ക്കാര്‍ ഉപദ്രവിക്കുന്നു. രാജ്യത്തെ യുവാക്കളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു.'രാഹുല്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ വന്നപ്പോൾ ഓടി അടുത്തുള്ള വീട്ടിൽക്കയറി, വയനാട്ടിൽ 4 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് മടങ്ങവേ സ്കൂട്ടർ യാത്രികയെ അടിച്ചു വീഴ്ത്തി സ്വർണ്ണ ചെയിൻ കവർന്നു; കൊടുംകവർച്ച നടത്തിയ പ്രതി പിടിയിൽ

crime
  •  a month ago
No Image

ഗ്രീൻ കാർഡ് അപേക്ഷകർക്ക് ആശ്വാസം; യുഎസ് നവംബർ വിസ ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചു; ഇന്ത്യക്കാർക്ക് പ്രധാന മാറ്റങ്ങൾ

International
  •  a month ago
No Image

കഴക്കൂട്ടം പീഡനശ്രമം: പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന, ഇതര സംസ്ഥാനക്കാരനെ കേന്ദ്രീകരിച്ചും അന്വേഷണം 

Kerala
  •  a month ago
No Image

കയറല്ലേ? കയറല്ലേ? എന്ന് വിളിച്ച് കൂവി യാത്രക്കാർ; എറണാകുളം-ഷോർണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ അച്ഛനും മകൾക്കും പരിക്ക്

Kerala
  •  a month ago
No Image

കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ വിപുലമായ പരിശോധനകൾ; 500ലധികം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  a month ago
No Image

ഒരു വീട്ടിൽ 800 പേർ; വീണ്ടും ഞെട്ടിച്ച് വോട്ടർ പട്ടിക; മഹാരാഷ്ട്രയിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം

National
  •  a month ago
No Image

'ക്രിസ്റ്റ്യാനോ തിരിച്ചുവന്ന് യുണൈറ്റഡിനെ വീണ്ടും രക്ഷിക്കും'; പക്ഷേ കളത്തിനുള്ളിലല്ല; വെളിപ്പെടുത്തലുമായി മുൻ യുണൈറ്റഡ് താരം

Football
  •  a month ago
No Image

ട്രാഫിക് പിഴകളിൽ 35ശതമാനം വരെ ഇളവ്; പൊതുജനങ്ങളിൽ ട്രാഫിക് അവബോധം വളർത്താൻ പുതിയ പദ്ധതിയുമായി അബൂദബി പൊലിസ്

uae
  •  a month ago
No Image

കെയ്ൻ വില്യംസൺ ഇന്ത്യൻ വൈറ്റ് ബോൾ ഡ്രീം ടീം തെരഞ്ഞെടുത്തു; ടീമിൽ ഇടമില്ലാതെ ഇന്ത്യൻ കീരിട വിജയങ്ങളിലെ നിർണായക താരം

Cricket
  •  a month ago