HOME
DETAILS

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

  
December 14, 2024 | 10:36 AM

Rahul Gandhi Draws Constitution vs Manusmriti Parallel In Parliament

ഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി കൊണ്ടുവരണമെന്ന് ശക്തമായി വിശ്വസിച്ച വ്യക്തിയാണ് സവര്‍ക്കറെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. മനുസ്മൃതിയാണ് ഔദ്യോഗിക രേഖയെന്നായിരുന്നു സവര്‍ക്കറിന്റെ വാദം. ഇന്നും ബി.ജെ.പിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണഘടനയല്ലെന്നും ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞതായും രാഹുല്‍ പറഞ്ഞു. ലോക്‌സഭയില്‍ 'ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയെ പുകഴ്ത്തുന്നതിലൂടെ ബിജെപി നേതാക്കള്‍ സവര്‍ക്കറുടെ സ്മരണയെ അപമാനിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. 

'എനിക്ക് നിങ്ങളോട് (ഭരണ പക്ഷം) ചോദിക്കണം, നിങ്ങള്‍ നിങ്ങളുടെ നേതാവിന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ? നിങ്ങളുടെ നേതാവിന്റെ വാക്കുകളെ നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോ? കാരണം നിങ്ങള്‍ ഭരണഘടനയെ സംരക്ഷിക്കുന്നതിനെക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ സവര്‍ക്കറെ പരിഹസിക്കുന്നു, നിങ്ങള്‍ സവര്‍ക്കറെ അധിക്ഷേപിക്കുന്നു, അപകീര്‍ത്തിപ്പെടുത്തുന്നു.- രാഹുല്‍ പറഞ്ഞു. 

ഏകലവ്യന്റെ വിരല്‍ മുറിച്ച പോലെയാണ് ഇന്നത്തെ ഇന്ത്യന്‍ യുവതയുടെ സ്ഥിതിയെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. അദാനിക്ക് അവസരം നല്‍കിയും ലാറ്ററല്‍ എന്‍ട്രി നല്‍കിയും രാജ്യത്തെ യുവാക്കള്‍ക്ക് അവസരം ഇല്ലാതാക്കുകയാണ്. നിങ്ങള്‍ ധാരാവി അദാനിക്കു നല്‍കുമ്പോള്‍ അവിടുത്തെ ചെറുകിട കച്ചവടക്കാരുടെ പെരുവിരലുകള്‍ മുറിക്കുകയാണ്. അദാനിക്കു തുറമുഖങ്ങളും വിമാനത്താവളങ്ങളും നല്‍കി നിങ്ങള്‍ അത് തന്നെ ചെയ്യുന്നു. നിങ്ങള്‍ സത്യസന്ധരായ വ്യവസായികളുടെ പെരുവിരല്‍ മുറിക്കുകയാണ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ഭരണഘടനയില്‍ എഴുതിവയ്ക്കാത്ത വിഷയങ്ങളാണ് താന്‍ ഉന്നയിക്കുന്നത്. ഭരണഘടനക്കൊപ്പം നീതിനിഷേധവും ചര്‍ച്ച ചെയ്യപ്പെടണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. രാഹുലിന്റെ പ്രസംഗത്തിനിടെ പരിഹാസവുമായി ബി.ജെ.പി. രംഗത്തെത്തി. 

കെ.സി. വേണുഗോപാല്‍ എം.പി വിഷയത്തില്‍ ഇടപെട്ടതോടെ അദ്ദേഹത്തെ സ്പീക്കര്‍ വിമര്‍ശിച്ചു.

'ഞാന്‍ ഇന്നലെ ഹാഥ്‌റസില്‍ പോയി ഇരയുടെ കുടുംബാംഗങ്ങളെ കണ്ടു. ഹാഥ്‌റസ് കേസിലെ പ്രതികള്‍ ഇപ്പോഴും പുറത്ത് വിഹരിക്കുകയാണ്. കുറ്റവാളികളെ സംരക്ഷിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല. ദലിതരെ ആക്രമിക്കാന്‍ ഏത് ഭരണഘടനയിലാണ് പറയുന്നത്? രാജ്യത്ത് നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കെല്ലാം പിന്നില്‍ ബിജെപിയാണ്.

രാജ്യത്ത് രാഷ്ട്രീയ സമത്വം ഇല്ലാതായി. അഗ്‌നിവീര്‍ പദ്ധതി ഭരണഘടനാ വിരുദ്ധമാണ്. ബിജെപി എല്ലാ ദിവസവും ഭരണഘടനയെ ആക്രമിക്കുകയാണ്. കര്‍ഷകരെ സര്‍ക്കാര്‍ ഉപദ്രവിക്കുന്നു. രാജ്യത്തെ യുവാക്കളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു.'രാഹുല്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിൻ രാജിൻ്റെ മരണം; പൊലിസ് അന്വേഷണവും പ്രതിസന്ധിയിൽ

crime
  •  14 days ago
No Image

'ഇവിടെ ഒന്നും നടക്കാന്‍ പോകുന്നില്ല, സസ്‌പെന്‍ഷൻ പുകമറ മാത്രം'

Kerala
  •  14 days ago
No Image

പാടിയതിലേറെയ അനുഭവിച്ച വേദനകള്‍; ആശാ ഭോസ്‌ലെ

National
  •  14 days ago
No Image

മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിച്ച് ബെന്‍ഗ്വിറിന്റെ പ്രകോപനം; അപലപിച്ച് ഫലസ്തീന്‍

International
  •  14 days ago
No Image

ലബനാൻ ആക്രമണം തുടർന്ന് ഇസ്റാഈൽ

International
  •  14 days ago
No Image

ഗസ്സ വംശഹത്യയ്ക്കെതിരേ ലണ്ടനില്‍ പ്രതിഷേധം; 500ലേറെ പേര്‍ അറസ്റ്റില്‍

International
  •  14 days ago
No Image

മുല്ലപ്പെരിയാർ ജലനിരപ്പ് താഴുന്നു; തെക്കൻ തമിഴ്‌നാട് വരൾച്ചാ ഭീഷണിയിൽ

Kerala
  •  14 days ago
No Image

മുന്നണികളുടെ ഉറക്കം കെടുത്തുന്ന ശതമാനക്കണക്കുകൾ; പോളിങ് കൂടിയാലും കുറഞ്ഞാലും ഉറപ്പില്ല

Kerala
  •  14 days ago
No Image

അന്ന് സിദ്ധാർഥ്...ഇന്ന് നിതിൻ... ചോരയുണങ്ങാതെ...

Kerala
  •  14 days ago
No Image

'ഇത് ഫൗൾ പ്ലേ, ഇനിയും ആവർത്തിച്ചാൽ 5 റൺസ് പെനാൽറ്റി'; ഡാരിൽ മിച്ചലിന് നിയമപുസ്തകം ഉയർത്തി ഉസ്മാൻ താരിഖിന്റെ മറുപടി

Cricket
  •  14 days ago