HOME
DETAILS

വ്യാജമദ്യ-മയക്കുമരുന്നുകള്‍ക്കെതിരേ കുരുക്കു മുറുക്കി എക്‌സൈസ് വകുപ്പ് നാലുമാസത്തിനിടെ പിടികൂടിയത് 426 ലിറ്റര്‍ വിദേശ മദ്യവും 931 ലിറ്റര്‍ വാഷും

  
backup
September 02, 2016 | 12:58 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81


കല്‍പ്പറ്റ: കഴിഞ്ഞ നാലുമാസത്തിനിടെ എക്‌സൈസ് വകുപ്പ് ജില്ലയില്‍ നിന്നു പിടികൂടിയത് അനധികൃതമായി സൂക്ഷിച്ച 426 ലിറ്റര്‍ വിദേശ മദ്യവും 931 ലിറ്റര്‍ വാഷും. നാലു മാസത്തിനിടെ ജില്ലയിലെ വിവിധയിടങ്ങളിലായി നടത്തിയ റെയ്ഡുകളിലാണ് ഇത്രയും പിടികൂടിയത്. കൂടാതെ ഒന്‍പതു ലിറ്റര്‍ ബിയര്‍, 22 ആംപ്യൂള്‍ ഫോര്‍ട്ടിന്‍ ഇഞ്ചക്ഷന്‍, 77 കിലോഗ്രാം പാന്‍മസാല ഉല്‍പന്നങ്ങള്‍, 2.28 കിലോഗ്രാം കഞ്ചാവ്, 40 ലിറ്റര്‍ കള്ള്, 28 ലിറ്റര്‍ ചാരായം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. മദ്യക്കടത്തിനും മറ്റുമായി ഉപയോഗിച്ച ആറു വാഹനങ്ങളും അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉല്‍പാദനവും വിതരണവും തടയുന്നതിനായി ഇക്കാലയളവില്‍ 509 റെയ്ഡുകളാണ് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയത്. 123 അബ്കാരി കേസുകള്‍, 370 കോട്പ  കേസുകള്‍, 18 എന്‍.ഡി.പി.എസ് കേസുകള്‍ എന്നിവയും രജിസ്റ്റര്‍ ചെയ്തു.  വ്യാജമദ്യ, മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡുകള്‍ക്ക് പുറമേ 631 തവണ കള്ളുഷാപ്പുകളിലും 81 തവണ വിദേശ മദ്യ ഷാപ്പുകളിലും പരിശോധ നടത്തി. 87 തവണ വിവിധ ഷാപ്പുകളില്‍ നിന്നായി ശേഖരിച്ച കള്ളിന്റെ സാമ്പിള്‍ പരിശോധനയും നടത്തിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി മരുന്ന് ഉപയോഗം തടയാന്‍ ആറു കോളജുകള്‍ ഉള്‍പെടെ 77 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരി വരുദ്ധ ക്ലബുകള്‍ക്കും എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയിട്ടുണ്ട്. ഓണക്കാലത്ത് വ്യാജ മദ്യത്തിന്റെ ഉല്‍പാദനവും വിതരണവും തടയുന്നതിന് വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ഈമാസം 18 വരെ ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്താനാണ് തീരുമാനം. രണ്ടു സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന ജില്ലയില്‍ വ്യാജമദ്യമൊഴുകാനുള്ള സാധ്യത കണക്കിലെടുത്താണ് എക്‌സൈസ് വകുപ്പിന്റെ കരുതല്‍ നീക്കം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മക്കയില്‍ തീര്‍ഥാടകര്‍ക്ക് ആശ്വാസമായി ഫ്രീ മുടിവെട്ട് സേവനം; ഇതുവരെ പ്രയോജനപ്പെടുത്തിയത് 20 ലക്ഷത്തിലധികം പേര്‍

Saudi-arabia
  •  5 days ago
No Image

ഇന്ത്യയെ ഭയന്നോ? പാകിസ്ഥാന്റെ ബഹിഷ്‌കരണ വാദം തള്ളി ക്രിക്കറ്റ് ബോർഡുകൾ; പിസിബിക്ക് ഇത് 'ചാവേർ' പോരാട്ടം

Cricket
  •  5 days ago
No Image

സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷ് അന്തരിച്ചു

Kerala
  •  5 days ago
No Image

മുരാരി ബാബുവിന് ഇനി ഇ.ഡി പരീക്ഷ; ദ്വാരപാലക-കട്ടിളപ്പാളി കേസുകളില്‍ ചോദ്യം ചെയ്യലിന് ഹാജരായി 

Kerala
  •  5 days ago
No Image

പഞ്ചായത്ത് പ്രസിഡന്റാകാന്‍ 2 കുട്ടികള്‍ നയം തടസം; 6 വയസുകാരിയെ കൊലപ്പെടുത്തി പിതാവ്

National
  •  5 days ago
No Image

പനമരം ബിവറേജസിൽ വീണ്ടും മോഷണം: വെന്റിലേറ്റർ തകർത്ത് അകത്തുകയറി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

crime
  •  5 days ago
No Image

വേള്‍ഡ് ഗവ. സമ്മിറ്റ് ദുബൈയില്‍ ഇന്ന് മുതല്‍; ലോക നേതാക്കളുമായി ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി

latest
  •  5 days ago
No Image

ഇന്ത്യ- യു.എസ് വ്യാപാരക്കരാറില്‍ കത്തി ലോക്‌സഭ; പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം, പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം

International
  •  5 days ago
No Image

എമിറേറ്റുകള്‍ ഇനി റെയില്‍വേ ട്രാക്കില്‍; ഇത്തിഹാദ് റെയില്‍ ആദ്യ റൂട്ടുകള്‍ പ്രഖ്യാപിച്ചു; അബൂദബി, ദുബൈ, ഫുജൈറ എമിറേറ്റുകളെ ബന്ധിപ്പിക്കും | Etihad Rail

uae
  •  5 days ago
No Image

സലാഹ്-സ്ലോട്ട് പോര്: ആൻഫീൽഡിലെ ഈജിപ്ഷ്യൻ രാജാവിന്റെ അവസാന അധ്യായമോ?; In-Depth Story

Football
  •  5 days ago