HOME
DETAILS

വ്യാജമദ്യ-മയക്കുമരുന്നുകള്‍ക്കെതിരേ കുരുക്കു മുറുക്കി എക്‌സൈസ് വകുപ്പ് നാലുമാസത്തിനിടെ പിടികൂടിയത് 426 ലിറ്റര്‍ വിദേശ മദ്യവും 931 ലിറ്റര്‍ വാഷും

  
backup
September 02, 2016 | 12:58 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81


കല്‍പ്പറ്റ: കഴിഞ്ഞ നാലുമാസത്തിനിടെ എക്‌സൈസ് വകുപ്പ് ജില്ലയില്‍ നിന്നു പിടികൂടിയത് അനധികൃതമായി സൂക്ഷിച്ച 426 ലിറ്റര്‍ വിദേശ മദ്യവും 931 ലിറ്റര്‍ വാഷും. നാലു മാസത്തിനിടെ ജില്ലയിലെ വിവിധയിടങ്ങളിലായി നടത്തിയ റെയ്ഡുകളിലാണ് ഇത്രയും പിടികൂടിയത്. കൂടാതെ ഒന്‍പതു ലിറ്റര്‍ ബിയര്‍, 22 ആംപ്യൂള്‍ ഫോര്‍ട്ടിന്‍ ഇഞ്ചക്ഷന്‍, 77 കിലോഗ്രാം പാന്‍മസാല ഉല്‍പന്നങ്ങള്‍, 2.28 കിലോഗ്രാം കഞ്ചാവ്, 40 ലിറ്റര്‍ കള്ള്, 28 ലിറ്റര്‍ ചാരായം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. മദ്യക്കടത്തിനും മറ്റുമായി ഉപയോഗിച്ച ആറു വാഹനങ്ങളും അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉല്‍പാദനവും വിതരണവും തടയുന്നതിനായി ഇക്കാലയളവില്‍ 509 റെയ്ഡുകളാണ് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയത്. 123 അബ്കാരി കേസുകള്‍, 370 കോട്പ  കേസുകള്‍, 18 എന്‍.ഡി.പി.എസ് കേസുകള്‍ എന്നിവയും രജിസ്റ്റര്‍ ചെയ്തു.  വ്യാജമദ്യ, മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡുകള്‍ക്ക് പുറമേ 631 തവണ കള്ളുഷാപ്പുകളിലും 81 തവണ വിദേശ മദ്യ ഷാപ്പുകളിലും പരിശോധ നടത്തി. 87 തവണ വിവിധ ഷാപ്പുകളില്‍ നിന്നായി ശേഖരിച്ച കള്ളിന്റെ സാമ്പിള്‍ പരിശോധനയും നടത്തിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി മരുന്ന് ഉപയോഗം തടയാന്‍ ആറു കോളജുകള്‍ ഉള്‍പെടെ 77 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരി വരുദ്ധ ക്ലബുകള്‍ക്കും എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയിട്ടുണ്ട്. ഓണക്കാലത്ത് വ്യാജ മദ്യത്തിന്റെ ഉല്‍പാദനവും വിതരണവും തടയുന്നതിന് വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ഈമാസം 18 വരെ ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്താനാണ് തീരുമാനം. രണ്ടു സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന ജില്ലയില്‍ വ്യാജമദ്യമൊഴുകാനുള്ള സാധ്യത കണക്കിലെടുത്താണ് എക്‌സൈസ് വകുപ്പിന്റെ കരുതല്‍ നീക്കം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളമശ്ശേരി എച്ച്എംടിക്ക് സമീപം ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം; കാണാതായ സൂരജ് ലാമയുടേതെന്ന് സംശയം

Kerala
  •  7 days ago
No Image

അഭിഷേക് ശർമ വെടിക്കെട്ട്! 52 പന്തിൽ 148 റൺസ്; ഷമിക്ക് 4 ഓവറിൽ 61 റൺസ്!

Cricket
  •  7 days ago
No Image

ഫിഫ അറബ് കപ്പ് 2025: ഫുട്‌ബോള്‍ പ്രേമികള്‍ക്കൊപ്പം ദോഹ മെട്രോയും; മത്സര ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്ക് മെട്രോയില്‍ സൗജന്യ യാത്ര

qatar
  •  7 days ago
No Image

രാഹുലിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ എ.ഡി.ജി.പിയുടെ നിര്‍ദ്ദേശം; കോയമ്പത്തൂരിലും പരിശോധന

Kerala
  •  7 days ago
No Image

ഒടുവില്‍ നടപടി; എസ്.എച്ച്.ഒയുടെ ആത്മഹത്യയില്‍ ഡിവൈ.എസ്.പി ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  7 days ago
No Image

താമസ, തൊഴിൽ നിയമലംഘകർക്കെതിരെ കർശന നടപടി; സഊദിയിൽ ഒരാഴ്ചക്കിടെ 21,134 പേർ അറസ്റ്റിൽ 

Saudi-arabia
  •  7 days ago
No Image

കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍ സമയപരിധി നീട്ടി; ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയം

Kerala
  •  7 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കൊണ്ടുപോകാന്‍ ദേവസ്വം ബോര്‍ഡ് അനുമതി തേടി; തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു

Kerala
  •  7 days ago
No Image

യുപിയിൽ പാഠം പഠിക്കാത്തതിന് വിദ്യാർത്ഥികളുടെ മുഖത്ത് ആഞ്ഞടിച്ച് അധ്യാപിക; യു.പി.യിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോയിൽ പ്രതിഷേധം

crime
  •  7 days ago
No Image

ഡിസംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; പെട്രോൾ - ഡീസൽ വിലയിൽ വർധനവ്

uae
  •  7 days ago