HOME
DETAILS

വ്യാജമദ്യ-മയക്കുമരുന്നുകള്‍ക്കെതിരേ കുരുക്കു മുറുക്കി എക്‌സൈസ് വകുപ്പ് നാലുമാസത്തിനിടെ പിടികൂടിയത് 426 ലിറ്റര്‍ വിദേശ മദ്യവും 931 ലിറ്റര്‍ വാഷും

  
backup
September 02, 2016 | 12:58 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81


കല്‍പ്പറ്റ: കഴിഞ്ഞ നാലുമാസത്തിനിടെ എക്‌സൈസ് വകുപ്പ് ജില്ലയില്‍ നിന്നു പിടികൂടിയത് അനധികൃതമായി സൂക്ഷിച്ച 426 ലിറ്റര്‍ വിദേശ മദ്യവും 931 ലിറ്റര്‍ വാഷും. നാലു മാസത്തിനിടെ ജില്ലയിലെ വിവിധയിടങ്ങളിലായി നടത്തിയ റെയ്ഡുകളിലാണ് ഇത്രയും പിടികൂടിയത്. കൂടാതെ ഒന്‍പതു ലിറ്റര്‍ ബിയര്‍, 22 ആംപ്യൂള്‍ ഫോര്‍ട്ടിന്‍ ഇഞ്ചക്ഷന്‍, 77 കിലോഗ്രാം പാന്‍മസാല ഉല്‍പന്നങ്ങള്‍, 2.28 കിലോഗ്രാം കഞ്ചാവ്, 40 ലിറ്റര്‍ കള്ള്, 28 ലിറ്റര്‍ ചാരായം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. മദ്യക്കടത്തിനും മറ്റുമായി ഉപയോഗിച്ച ആറു വാഹനങ്ങളും അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉല്‍പാദനവും വിതരണവും തടയുന്നതിനായി ഇക്കാലയളവില്‍ 509 റെയ്ഡുകളാണ് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയത്. 123 അബ്കാരി കേസുകള്‍, 370 കോട്പ  കേസുകള്‍, 18 എന്‍.ഡി.പി.എസ് കേസുകള്‍ എന്നിവയും രജിസ്റ്റര്‍ ചെയ്തു.  വ്യാജമദ്യ, മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡുകള്‍ക്ക് പുറമേ 631 തവണ കള്ളുഷാപ്പുകളിലും 81 തവണ വിദേശ മദ്യ ഷാപ്പുകളിലും പരിശോധ നടത്തി. 87 തവണ വിവിധ ഷാപ്പുകളില്‍ നിന്നായി ശേഖരിച്ച കള്ളിന്റെ സാമ്പിള്‍ പരിശോധനയും നടത്തിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി മരുന്ന് ഉപയോഗം തടയാന്‍ ആറു കോളജുകള്‍ ഉള്‍പെടെ 77 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരി വരുദ്ധ ക്ലബുകള്‍ക്കും എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയിട്ടുണ്ട്. ഓണക്കാലത്ത് വ്യാജ മദ്യത്തിന്റെ ഉല്‍പാദനവും വിതരണവും തടയുന്നതിന് വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ഈമാസം 18 വരെ ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്താനാണ് തീരുമാനം. രണ്ടു സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന ജില്ലയില്‍ വ്യാജമദ്യമൊഴുകാനുള്ള സാധ്യത കണക്കിലെടുത്താണ് എക്‌സൈസ് വകുപ്പിന്റെ കരുതല്‍ നീക്കം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ പ്രതിസന്ധി: ഡി.ജി.സി.എക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കും- വ്യോമയാന മന്ത്രി

National
  •  5 days ago
No Image

In Depth Story : ഈ ലോക മനുഷ്യാവകാശ ദിനത്തിൽ കാശ്മീരികളെ ഓർക്കാം; ആർട്ടിക്കിൾ 370 നീക്കിയ ശേഷം 'ഭൂമിയിലെ സ്വർഗ്ഗത്തി'ൽ മാറ്റം ഉണ്ടായോ

National
  •  5 days ago
No Image

'അവള്‍ക്കൊപ്പം' ഹാഷ്ടാഗ് ഐ.എഫ്.എഫ്.കെയില്‍ ഭാഗമാക്കണം; മന്ത്രി സജി ചെറിയാന് കത്ത് 

Kerala
  •  5 days ago
No Image

'ദേഷ്യം വന്നപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ചു, കൊലപാതകം മദ്യലഹരിയില്‍'; ആണ്‍സുഹൃത്തില്‍ നിന്ന് ചിത്രപ്രിയ നേരിട്ടത് ക്രൂര മർദനം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Kerala
  •  5 days ago
No Image

യു.കെയില്‍ രേഖകളില്ലാതെ ജോലി; അറസ്റ്റിലായവരില്‍ ഇന്ത്യക്കാരും

International
  •  5 days ago
No Image

ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ 17കാരിക്കെതിരെ ലൈംഗികാതിക്രമം; ഒച്ചവെച്ചപ്പോള്‍ പുറത്തേക്ക് തള്ളയിട്ടു, ഡ്രൈവര്‍ അറസ്റ്റില്‍

National
  •  5 days ago
No Image

രാഹൂല്‍ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യം

Kerala
  •  5 days ago
No Image

 'അവാര്‍ഡിനെ കുറിച്ച് തനിക്ക് കൃത്യമായ വിവരമില്ലെന്നിരിക്കേ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല' പ്രഥമ സവര്‍ക്കര്‍ പുരസ്‌കാര വിവാദത്തില്‍ തരൂരിന്റെ മറുപടി

National
  •  5 days ago
No Image

കുവൈത്തിൽ കെട്ടിടത്തിന്റെ ഭിത്തി തകർന്ന് രണ്ട് പ്രവാസി തൊഴിലാളികൾ മരിച്ചു

Kuwait
  •  5 days ago
No Image

എല്ലാ ടോള്‍ പ്ലാസകളും ഒഴിവാക്കുമെന്ന് നിതിന്‍ ഗഡ്കരി; സ്വന്തമായി വ്യാജ സര്‍ക്കാര്‍ ഓഫീസും വ്യാജ ടോള്‍ പ്ലാസയും നിര്‍മിക്കുന്ന നാട്ടില്‍ ഇത് സാധ്യമോ എന്ന് സോഷ്യല്‍ മീഡിയ

Kerala
  •  5 days ago