HOME
DETAILS

വ്യാജമദ്യ-മയക്കുമരുന്നുകള്‍ക്കെതിരേ കുരുക്കു മുറുക്കി എക്‌സൈസ് വകുപ്പ് നാലുമാസത്തിനിടെ പിടികൂടിയത് 426 ലിറ്റര്‍ വിദേശ മദ്യവും 931 ലിറ്റര്‍ വാഷും

  
backup
September 02, 2016 | 12:58 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81


കല്‍പ്പറ്റ: കഴിഞ്ഞ നാലുമാസത്തിനിടെ എക്‌സൈസ് വകുപ്പ് ജില്ലയില്‍ നിന്നു പിടികൂടിയത് അനധികൃതമായി സൂക്ഷിച്ച 426 ലിറ്റര്‍ വിദേശ മദ്യവും 931 ലിറ്റര്‍ വാഷും. നാലു മാസത്തിനിടെ ജില്ലയിലെ വിവിധയിടങ്ങളിലായി നടത്തിയ റെയ്ഡുകളിലാണ് ഇത്രയും പിടികൂടിയത്. കൂടാതെ ഒന്‍പതു ലിറ്റര്‍ ബിയര്‍, 22 ആംപ്യൂള്‍ ഫോര്‍ട്ടിന്‍ ഇഞ്ചക്ഷന്‍, 77 കിലോഗ്രാം പാന്‍മസാല ഉല്‍പന്നങ്ങള്‍, 2.28 കിലോഗ്രാം കഞ്ചാവ്, 40 ലിറ്റര്‍ കള്ള്, 28 ലിറ്റര്‍ ചാരായം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. മദ്യക്കടത്തിനും മറ്റുമായി ഉപയോഗിച്ച ആറു വാഹനങ്ങളും അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉല്‍പാദനവും വിതരണവും തടയുന്നതിനായി ഇക്കാലയളവില്‍ 509 റെയ്ഡുകളാണ് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയത്. 123 അബ്കാരി കേസുകള്‍, 370 കോട്പ  കേസുകള്‍, 18 എന്‍.ഡി.പി.എസ് കേസുകള്‍ എന്നിവയും രജിസ്റ്റര്‍ ചെയ്തു.  വ്യാജമദ്യ, മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡുകള്‍ക്ക് പുറമേ 631 തവണ കള്ളുഷാപ്പുകളിലും 81 തവണ വിദേശ മദ്യ ഷാപ്പുകളിലും പരിശോധ നടത്തി. 87 തവണ വിവിധ ഷാപ്പുകളില്‍ നിന്നായി ശേഖരിച്ച കള്ളിന്റെ സാമ്പിള്‍ പരിശോധനയും നടത്തിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി മരുന്ന് ഉപയോഗം തടയാന്‍ ആറു കോളജുകള്‍ ഉള്‍പെടെ 77 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരി വരുദ്ധ ക്ലബുകള്‍ക്കും എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയിട്ടുണ്ട്. ഓണക്കാലത്ത് വ്യാജ മദ്യത്തിന്റെ ഉല്‍പാദനവും വിതരണവും തടയുന്നതിന് വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ഈമാസം 18 വരെ ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്താനാണ് തീരുമാനം. രണ്ടു സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന ജില്ലയില്‍ വ്യാജമദ്യമൊഴുകാനുള്ള സാധ്യത കണക്കിലെടുത്താണ് എക്‌സൈസ് വകുപ്പിന്റെ കരുതല്‍ നീക്കം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയാന്‍ വി.കെ പ്രശാന്ത്, മരുതംകുഴിയില്‍ പുതിയ ഓഫിസ്

Kerala
  •  14 days ago
No Image

കടബാധ്യതയിൽ മനംനൊന്ത് കൂട്ടക്കൊല: അമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തി യുവാവ് പൊലിസ് സ്റ്റേഷനിൽ കീഴടങ്ങി

crime
  •  14 days ago
No Image

പാവം കള്ളന്‍...മോഷണ ശ്രമത്തിനിടെ എക്സ്ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തില്‍ കുടുങ്ങി; പുറത്തെടുത്തത് പൊലിസെത്തി

National
  •  14 days ago
No Image

കുവൈത്തില്‍ കോട്ടയം സ്വദേശിയായ പ്രവാസി അന്തരിച്ചു

Kuwait
  •  14 days ago
No Image

ചികിത്സയ്ക്ക് പണമില്ല, വിട്ടുകൊടുക്കാതെ ക്ലബ്ബും; കരിയറിന്റെ തുടക്കത്തിൽ താൻ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് മനസ് തുറന്ന് ലയണൽ മെസ്സി

Football
  •  14 days ago
No Image

1996ലെ ചാര്‍ഖി ദാദ്രി വിമാനാപകടത്തോടെ ആകാശയാത്ര പേടിയായി; ഇതോടെ 25 വര്‍ഷം ബഹ്‌റൈനില്‍ തന്നെ കഴിഞ്ഞു; ഒടുവില്‍ വി.വി ആശ നാടണഞ്ഞു; അറിഞ്ഞിരിക്കാം 'എയറോഫോബിയ' 

Trending
  •  14 days ago
No Image

എസ്.ഐ.ആർ: അമർത്യാ സെന്നിനും ഷമിക്കും ഹിയറിങ് നോട്ടിസ്

National
  •  14 days ago
No Image

റഫാ അതിര്‍ത്തി തുറക്കാന്‍ ഇടപെട്ട് ഖത്തര്‍; ചര്‍ച്ചകള്‍ തുടരുന്നതായി വിദേശകാര്യമന്ത്രാലയം

qatar
  •  14 days ago
No Image

കോഴിക്കോട് ഒരു ബൂത്തിലെ പകുതിയോളം പേര്‍ എസ്‌ഐആര്‍ പട്ടികയില്‍ നിന്നു പുറത്ത്‌ ; ബിഎല്‍ഒയുടെ പിഴവ് കാരണമെന്ന് നാട്ടുകാരുടെ പരാതി

Kerala
  •  14 days ago
No Image

ഡല്‍ഹി തുര്‍ക്ക്മാന്‍ ഗേറ്റില്‍ ബുള്‍ഡോസര്‍ രാജ്; നടപടി പുലര്‍ച്ചെ ഒന്നരക്ക് സയിദ് ഇലാഹി മസ്ജിദിന് സമീപം, സംഘര്‍ഷം, പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു

National
  •  14 days ago