HOME
DETAILS

നഴ്‌സിങ് കോളജിലെ മോഷണം; പ്രതി ബലാത്സംഗമടക്കം നിരവധി കേസുകളില്‍ വിചാരണ നേരിടുന്നയാള്‍

  
backup
September 02, 2016 | 4:58 PM

%e0%b4%a8%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%aa


കട്ടപ്പന :കട്ടപ്പന സെന്റ് ജോണ്‍സ് നഴ്‌സിങ് കോളജിലെ ഓഫിസ് മുറിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും മൊബൈല്‍ ഫോണും മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ പൊലിസ് അറസ്റ്റു ചെയ്ത ചെങ്കര കന്നികല്ല്, കാരക്കാട്ടു വീട്ടില്‍ സോബിന്‍ (27) ബലാത്സംഗമടക്കം വിവിധ കേസുകളില്‍ പ്രതിയാണെന്ന് പൊലിസ് കണ്ടെത്തി.
പുല്ലുമേട്ടില്‍ വൃദ്ധയെ ബലാസംഗം ചെയ്യുകയും വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് പണം മോഷ്ടിക്കുകയും ചെയ്ത കേസില്‍ കോടതിയില്‍ വിചാരണ നേരിടുന്ന പ്രതിയാണ് ഇയാള്‍. മോഷ്ടിച്ചു കിട്ടുന്ന പണം മദ്യപാനത്തിനും സുഖജീവിതത്തിനുമാണ് ഇയാള്‍ വിനിയോഗിച്ചിരുന്നത്. കട്ടപ്പന കോടതില്‍ നിന്ന് പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ഇന്നലെ സ്ഥലത്തെത്തിച്ചു തെളിവെടുത്തു. കഴിഞ്ഞ മാസം എട്ടിന് രാത്രിയിലാണ് മോഷണം നടന്നത്.
ആത്മഹത്യാ ശ്രമത്തെത്തുടര്‍ന്ന് സോബിന്റെ സഹോദരി കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രയില്‍ ചികല്‍സയില്‍ കഴിയുകയായിരുന്നു. സഹോദരിയെ കാണാനെത്തിയ സോബിന്‍ ആശുപത്രിയും പരിസരവും നിരീക്ഷിച്ചു മോഷണത്തിന് പദ്ധതി തയ്യാറാക്കിയാണ് മടങ്ങിയത്.
പിറ്റേന്ന് രാത്രി എട്ട് മണിയോടെ ആശുപത്രിയിലെത്തിയ സോബിന്‍ തുറസായ സ്ഥലത്തു കിടന്നിരുന്ന 10 കിലോ ചെമ്പു കമ്പി മോഷ്ടിച്ച് കട്ടപ്പനയിലെ ഒരുകടയില്‍ വിറ്റു.
തിരിച്ചെത്തിയ ഇയാള്‍ നഴ്‌സിങ് കോളജ് കെട്ടിടത്തിന്റെ ഗ്രില്ലിന്റെ പുട്ട് തകര്‍ത്തു ഓഫിസ് റൂമിന്റെ കതക് കമ്പി കൊണ്ട് കുത്തി തുറന്ന് അലമാരയില്‍ സൂഷിച്ചുരുന്ന 195000രൂപയും ഒരു മൊബൈല്‍ ഫോണും മോഷ്ടിച്ച് കടന്ന് കളയുകയായിരുന്ന.
കുമളിയിലും കമ്പത്തും എത്തിയ ഇയാള്‍ തേനിയിലെത്തി യുവതിയുമായി ലോഡ്ജില്‍ തങ്ങി സുഖജീവിതം നയിച്ചു. ദിവസങ്ങള്‍ക്കു ശേഷം വീണ്ടും കുമിളിയില്‍ എത്തി മൂന്നാല് സ്ഥലങ്ങളില്‍ മോഷണം നടത്തി.
ഇതിനിടയില്‍ സെന്റ് ജോണ്‍സ് ആശുപത്രിയിലെ സി.സി ടി.വി കാമറയില്‍ നിന്ന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലിസ് സ്‌ക്വാഡ് ഇയാളുടെ വീട്ടില്‍ അനേഷിച്ചെത്തി.
പൊസിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി രക്ഷപെട്ട ഇയാളെ കുമളിക്ക് സമീപത്തെ ഒരു ഏലത്തോട്ടത്തിലെ ഷെഡില്‍നിന്നാണ് പോലീസ് പിടികൂടിയത്.
പുല്ലുമേട്ടില്‍ 70 കാരിയായ വൃദ്ധയെ ബലാസംഗം ചെയ്ത കേസുമായി ബന്ധപ്പെട്ടു തൊടുപുഴ കോടതിയില്‍ ഇയാള്‍ വിചാരണ നേരിടുകയാണ്.കട്ടപ്പന ഡിവൈ.എസ്.പി,എന്‍.സി രാജ്‌മോഹനന്‍ , സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ് അനില്‍ കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ മഹേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്നേഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആകാശത്ത് അയാൾക്ക് ഒരേയൊരു എതിരാളി അയാൾ മാത്രം; ആരും തൊടാത്ത സിംഹാസനത്തിൽ ഇന്നും ജർമ്മനിയുടെ 'ഹെഡ് മാസ്റ്റർ

Football
  •  a month ago
No Image

ഇൻസ്റ്റാഗ്രാം വഴി സൗഹൃദം, പെൺകുട്ടി തനിച്ചായ നേരം നോക്കി വീട്ടിലെത്തി; ജ്യൂസിൽ മയക്കുഗുളിക കലർത്തി കുടിപ്പിച്ച് പീഡനം; പ്രതി പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയിലെ പാർക്കിംഗ് പേയ്‌മെന്റുകൾ പൂർണ്ണമായും ഡിജിറ്റലാക്കുന്നു; അബുദബിയിലും ദുബൈയിലും വമ്പൻ മാറ്റങ്ങൾ

uae
  •  a month ago
No Image

സമയം കളഞ്ഞാൽ എതിരാളികൾക്ക് കോർണർ കിക്ക്! മെസ്സി ഒപ്പിട്ട ആ കളി ഇനി നടക്കില്ല; ഫുട്ബോൾ ചരിത്രത്തെ മാറ്റിമറിക്കാൻ പുതിയ 5 സെക്കൻഡ് നിയമം!

Football
  •  a month ago
No Image

ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ 'ക്രൗഡ് പുള്ളർ' പാർട്ടിക്ക് പുറത്തേക്കോ? തനിവഴി തേടി കെ. അണ്ണാമലൈ; തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പത്തിന് സൂചന!

National
  •  a month ago
No Image

ഒറ്റ മഴയിൽ മുങ്ങി തലസ്ഥാനം; കടുത്ത നടപടിയുമായി സർക്കാർ; ഓടകളിൽ മാലിന്യം തള്ളിയാൽ കനത്ത പിഴയെന്ന് മന്ത്രി സി. പി. ജോൺ

Kerala
  •  a month ago
No Image

എബോള, ഹാന്റവൈറസ് ഭീതി; യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം 

uae
  •  a month ago
No Image

അട്ടക്കുളങ്ങര ഗവൺമെന്റ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു; ഒഴിവായത് വൻ ദുരന്തം, കെട്ടിടത്തിന് ലൈസൻസ് ഇല്ലായിരുന്നെന്ന് ആക്ഷേപം

Kerala
  •  a month ago
No Image

2013-ൽ സഞ്ജു, 2023-ൽ ജയ്‌സ്വാൾ, ഇപ്പോൾ 2026-ൽ വൈഭവ്! രാജസ്ഥാനൊപ്പം ചരിത്രമെഴുതി സൂര്യവംശി; പുരസ്കാരങ്ങൾ വാരിക്കൂട്ടി യുവവിസ്മയം

Cricket
  •  a month ago
No Image

പാകിസ്താനിലേക്ക് ലോകകപ്പ് കളിക്കാൻ ഞങ്ങളില്ല! ബിസിസിഐ നിലപാടിന് മുന്നിൽ ഒടുവിൽ ഐസിസിയും വഴങ്ങി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വമ്പൻ പ്രഖ്യാപനങ്ങളും...

Cricket
  •  a month ago