HOME
DETAILS

കേരളത്തില്‍ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ്: ഇനി രാഷ്ട്രീയ ചര്‍ച്ചകള്‍ നിലമ്പൂരിലേക്ക്, പിന്‍ഗാമിയായി വി.എസ് ജോയിയെ പ്രഖ്യാപിച്ച് അന്‍വര്‍; മണ്ഡല ചരിത്രം ഇങ്ങനെ | Nilambur Assembly constituency History

  
ജാഫര്‍ നിലമ്പൂര്‍
January 14, 2025 | 4:37 AM

By-election to be held in Nilambur with Anwars resignation

നിലമ്പൂര്‍: പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവച്ചതോടെ നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. വന്യമൃഗശല്യം മൂലം പൊറുതി മുട്ടിയ മലയോര വാസികള്‍ക്ക് കിട്ടിയ വടിയായാണ് ഇതിനെ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ നോക്കി കാണുന്നത്. ഉന്നത കോണ്‍ഗ്രസ് നേതാവായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ കുത്തകയിലായിരുന്ന നിലമ്പൂരില്‍ രണ്ടു തവണയും എല്‍.ഡി.എഫ് സ്വതന്ത്രന്‍ പി.വി. അന്‍വര്‍ വെന്നിക്കൊടിപാറിച്ചു. എന്നാല്‍, 2016ല്‍ ആര്യാടന്‍ ഷൗക്കത്തിനെതിരേ 11504 വോട്ട് നേടി തിളക്കമാര്‍ന്ന ഭൂരിപക്ഷം നേടിയ അന്‍വര്‍ 2021ല്‍ പി.വി പ്രകാശിനോട് മല്‍സരിച്ച് കേവലം 2794 വോട്ടിനാണ് ജയിച്ചത്.

2019ലും, 2024ലും ല്‍ നടന്ന വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വന്‍ ഭുരിപക്ഷം സമ്മാനിച്ച മണ്ഡലമാണിത്. രാഹുല്‍ഗാന്ധിക്കും, പ്രിയങ്കാഗാന്ധിക്കും വയനാട് മണ്ഡലത്തില്‍ കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ്.

1965 മുതല്‍ ആര്യാടന്‍ മുഹമ്മദ് സ്ഥാനാര്‍ഥിയായി രംഗത്തുണ്ടായിരുന്ന മണ്ഡലമാണ് നിലമ്പൂര്‍. 65ലും 67ലും സി.പി.എമ്മിലെ കുഞ്ഞാലിയോട് പരാജയപ്പെട്ട ആര്യാടന്‍ 69ല്‍ കുഞ്ഞാലി വധവുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ടതോടെ മല്‍സര രംഗത്തു നിന്നും മാറി നിന്നു. എന്നാല്‍ 87ല്‍ 10333 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി.പി.എമ്മിലെ ദേവദാസ് പൊറ്റക്കാടിനെ തോല്‍പിച്ച് ആര്യാടന്‍ തിരിച്ചു വന്നു. 1987, 1991, 1996, 2001, 2006, 2011 തെരഞ്ഞെടുപ്പുകളില്‍ ആര്യാടന്‍ മുഹമ്മദിന് മണ്ഡലം തുടര്‍ച്ചയായ വിജയം സമ്മാനിച്ചു. 2016ല്‍ അദ്ദേഹം പിന്‍മാറി മകന്‍ ആര്യാടന്‍ ഷൗക്കത്ത് മത്സരരംഗത്തിറങ്ങുകയായിരുന്നു. ഇടതു സ്വതന്ത്രനായി വന്ന പി.വി അന്‍വറിലൂടെ എല്‍.ഡി.എഫ് മണ്ഡലം പിടിച്ചെടുത്തു. 2021ല്‍ വി.വി പ്രകാശിനേയും പരാജയപ്പെടുത്തി പി.വി അന്‍വര്‍ രണ്ടാമതും നിയമസഭയിലെത്തി. 2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പോത്തുകല്‍, അമരമ്പലം പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും, എല്‍.ഡി.എഫിന് ഒപ്പമായിരുന്നു. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ, കരുളായി എന്നീ അഞ്ചു പഞ്ചായത്തുകളിലാണ് യു.ഡി.എഫ് നേടിയത്.

അന്‍വര്‍ പദവി ഒഴിഞ്ഞതോടെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിത്വവും ചര്‍ച്ചകളില്‍ നിറയുന്നു. യു.ഡി.എഫില്‍ അര്യാടന്‍ ഷൗക്കത്ത്, വി.എസ് ജോയി എന്നിവരുടെ പേരുകളും, എല്‍.ഡി.എഫില്‍ എം.സ്വരാജ്, പി.കെ സൈനബ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. യു.ഡി.എഫ് ആരെ സ്ഥാനാര്‍ഥിയാക്കിയാലും പിന്തുണയ്ക്കുമെന്ന് പി.വി അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്. കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വനം കാര്യാലയം ആക്രമിച്ചതിലും, അന്‍വറിനെ ജയിലിടച്ചതിലുമൊക്കെ മലയോരത്തെ കര്‍ഷകരുടേയും, ആദിവാസികളുടേയും പിന്തുണ അന്‍വറിന് അനുകൂലമാക്കിയിട്ടുണ്ട്. അന്‍വറിന്റെ അറസ്‌റ്റോടെ നിഷ്പക്ഷരായ എല്‍.ഡി.എഫ് പ്രവര്‍ത്തകരില്‍ ചിലരും അന്‍വറിനൊപ്പം കൂടിയിട്ടുണ്ട്. നിലമ്പൂര്‍ മണ്ഡലം ഇത്തവണ യു.ഡി.എഫിന് അനുകൂലമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, എം.എല്‍.എ സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെ നിലമ്പൂരില്‍ തന്റെ പിന്‍ഗാമിയായി വി.എസ് ജോയിയെ അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. നിലമ്പൂരില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു. മലയോര മേഖലയില്‍ ക്രിസ്ത്യന്‍ സമുദായക്കാരാണെന്നും മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.

ആര്യാടന്‍ മുഹമ്മദിന്റെ മകനും തന്റെ എതിരാളിയുമായിരുന്ന ആര്യാടന്‍ ഷൗക്കത്തിനെ പരിഹസിക്കാനും അദ്ദേഹം മറന്നില്ല. 'ഷൗക്കത്തോ. അതാരാ, ആര്യാടന്റെ മകനല്ലേ, സിനിമയൊക്കെ എടുത്ത് നടക്കുകയല്ലേ. അയാള്‍ കഥയെഴുതുകയാണ്. അദ്ദേഹത്തെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്' അന്‍വര്‍ ചോദിച്ചു.

നിലമ്പൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്ക് മലയോര മേഖലയുമായി ബന്ധമുണ്ടായിരിക്കണം. മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ അറിയുന്ന ആളാണ് ജോയി. നിലമ്പൂരില്‍ ക്രൈസ്തവ സ്ഥാനാര്‍ഥി വേണമെന്നും അന്‍വര്‍ പറഞ്ഞു.

By-election to be held in Nilambur with Anwar's resignation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  6 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  6 days ago
No Image

സർക്കാർ ഉത്തരവില്ലെങ്കിലും ആനുകൂല്യങ്ങൾ നൽകണം; അൺഎയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഇനി പി.എഫും ഗ്രാറ്റുവിറ്റിയും; നിഷേധിക്കുന്നത് നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  6 days ago
No Image

ഇറാൻ-യുഎസ് സംഘർഷം; ഗൾഫ് ന​ഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കി പ്രധാന വിമാനക്കമ്പനികൾ

uae
  •  6 days ago
No Image

'രാജി അയക്കാൻ അറിയില്ലായിരിക്കാം, മാപ്പുസാക്ഷി അപേക്ഷകൾ എഴുതാൻ മാത്രമാണ് RSS പഠിപ്പിച്ചിട്ടുള്ളത്': കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ  പരിഹസിച്ച് മഹുവ മൊയ്ത്ര

National
  •  6 days ago
No Image

ബി.ജെ.പിക്ക് എതിരെ എല്ലാ പാർട്ടികളും ഭിന്നത മറന്ന് ഒന്നിച്ച് പോരാടണമെന്ന് മമത ബാനർജി

latest
  •  6 days ago
No Image

ഹൂത്തികളുടെ ആരോപണങ്ങൾ തള്ളി സഊദി; സമുദ്ര ഗതാഗതം സംരക്ഷിക്കുമെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  6 days ago
No Image

സിജെപി സമരത്തിന് കോൺഗ്രസിന്റെ പരസ്യ പിന്തുണ: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്; രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ള മുൻനിര നേതാക്കൾ അറസ്റ്റിൽ

National
  •  6 days ago
No Image

'ലഹരി മാഫിയയുടെ വേരറുക്കും'; ഓപ്പറേഷന്‍ തൂഫാനില്‍ 50 ദിവസത്തിനിടെ 7,600ലധികം അറസ്റ്റ്

Kerala
  •  6 days ago
No Image

പൊലിസ് വാഹനത്തില്‍ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം: റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  6 days ago