HOME
DETAILS

കേരളത്തില്‍ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ്: ഇനി രാഷ്ട്രീയ ചര്‍ച്ചകള്‍ നിലമ്പൂരിലേക്ക്, പിന്‍ഗാമിയായി വി.എസ് ജോയിയെ പ്രഖ്യാപിച്ച് അന്‍വര്‍; മണ്ഡല ചരിത്രം ഇങ്ങനെ | Nilambur Assembly constituency History

  
ജാഫര്‍ നിലമ്പൂര്‍
January 14, 2025 | 4:37 AM

By-election to be held in Nilambur with Anwars resignation

നിലമ്പൂര്‍: പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവച്ചതോടെ നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. വന്യമൃഗശല്യം മൂലം പൊറുതി മുട്ടിയ മലയോര വാസികള്‍ക്ക് കിട്ടിയ വടിയായാണ് ഇതിനെ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ നോക്കി കാണുന്നത്. ഉന്നത കോണ്‍ഗ്രസ് നേതാവായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ കുത്തകയിലായിരുന്ന നിലമ്പൂരില്‍ രണ്ടു തവണയും എല്‍.ഡി.എഫ് സ്വതന്ത്രന്‍ പി.വി. അന്‍വര്‍ വെന്നിക്കൊടിപാറിച്ചു. എന്നാല്‍, 2016ല്‍ ആര്യാടന്‍ ഷൗക്കത്തിനെതിരേ 11504 വോട്ട് നേടി തിളക്കമാര്‍ന്ന ഭൂരിപക്ഷം നേടിയ അന്‍വര്‍ 2021ല്‍ പി.വി പ്രകാശിനോട് മല്‍സരിച്ച് കേവലം 2794 വോട്ടിനാണ് ജയിച്ചത്.

2019ലും, 2024ലും ല്‍ നടന്ന വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വന്‍ ഭുരിപക്ഷം സമ്മാനിച്ച മണ്ഡലമാണിത്. രാഹുല്‍ഗാന്ധിക്കും, പ്രിയങ്കാഗാന്ധിക്കും വയനാട് മണ്ഡലത്തില്‍ കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ്.

1965 മുതല്‍ ആര്യാടന്‍ മുഹമ്മദ് സ്ഥാനാര്‍ഥിയായി രംഗത്തുണ്ടായിരുന്ന മണ്ഡലമാണ് നിലമ്പൂര്‍. 65ലും 67ലും സി.പി.എമ്മിലെ കുഞ്ഞാലിയോട് പരാജയപ്പെട്ട ആര്യാടന്‍ 69ല്‍ കുഞ്ഞാലി വധവുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ടതോടെ മല്‍സര രംഗത്തു നിന്നും മാറി നിന്നു. എന്നാല്‍ 87ല്‍ 10333 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി.പി.എമ്മിലെ ദേവദാസ് പൊറ്റക്കാടിനെ തോല്‍പിച്ച് ആര്യാടന്‍ തിരിച്ചു വന്നു. 1987, 1991, 1996, 2001, 2006, 2011 തെരഞ്ഞെടുപ്പുകളില്‍ ആര്യാടന്‍ മുഹമ്മദിന് മണ്ഡലം തുടര്‍ച്ചയായ വിജയം സമ്മാനിച്ചു. 2016ല്‍ അദ്ദേഹം പിന്‍മാറി മകന്‍ ആര്യാടന്‍ ഷൗക്കത്ത് മത്സരരംഗത്തിറങ്ങുകയായിരുന്നു. ഇടതു സ്വതന്ത്രനായി വന്ന പി.വി അന്‍വറിലൂടെ എല്‍.ഡി.എഫ് മണ്ഡലം പിടിച്ചെടുത്തു. 2021ല്‍ വി.വി പ്രകാശിനേയും പരാജയപ്പെടുത്തി പി.വി അന്‍വര്‍ രണ്ടാമതും നിയമസഭയിലെത്തി. 2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പോത്തുകല്‍, അമരമ്പലം പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും, എല്‍.ഡി.എഫിന് ഒപ്പമായിരുന്നു. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ, കരുളായി എന്നീ അഞ്ചു പഞ്ചായത്തുകളിലാണ് യു.ഡി.എഫ് നേടിയത്.

അന്‍വര്‍ പദവി ഒഴിഞ്ഞതോടെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിത്വവും ചര്‍ച്ചകളില്‍ നിറയുന്നു. യു.ഡി.എഫില്‍ അര്യാടന്‍ ഷൗക്കത്ത്, വി.എസ് ജോയി എന്നിവരുടെ പേരുകളും, എല്‍.ഡി.എഫില്‍ എം.സ്വരാജ്, പി.കെ സൈനബ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. യു.ഡി.എഫ് ആരെ സ്ഥാനാര്‍ഥിയാക്കിയാലും പിന്തുണയ്ക്കുമെന്ന് പി.വി അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്. കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വനം കാര്യാലയം ആക്രമിച്ചതിലും, അന്‍വറിനെ ജയിലിടച്ചതിലുമൊക്കെ മലയോരത്തെ കര്‍ഷകരുടേയും, ആദിവാസികളുടേയും പിന്തുണ അന്‍വറിന് അനുകൂലമാക്കിയിട്ടുണ്ട്. അന്‍വറിന്റെ അറസ്‌റ്റോടെ നിഷ്പക്ഷരായ എല്‍.ഡി.എഫ് പ്രവര്‍ത്തകരില്‍ ചിലരും അന്‍വറിനൊപ്പം കൂടിയിട്ടുണ്ട്. നിലമ്പൂര്‍ മണ്ഡലം ഇത്തവണ യു.ഡി.എഫിന് അനുകൂലമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, എം.എല്‍.എ സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെ നിലമ്പൂരില്‍ തന്റെ പിന്‍ഗാമിയായി വി.എസ് ജോയിയെ അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. നിലമ്പൂരില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു. മലയോര മേഖലയില്‍ ക്രിസ്ത്യന്‍ സമുദായക്കാരാണെന്നും മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.

ആര്യാടന്‍ മുഹമ്മദിന്റെ മകനും തന്റെ എതിരാളിയുമായിരുന്ന ആര്യാടന്‍ ഷൗക്കത്തിനെ പരിഹസിക്കാനും അദ്ദേഹം മറന്നില്ല. 'ഷൗക്കത്തോ. അതാരാ, ആര്യാടന്റെ മകനല്ലേ, സിനിമയൊക്കെ എടുത്ത് നടക്കുകയല്ലേ. അയാള്‍ കഥയെഴുതുകയാണ്. അദ്ദേഹത്തെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്' അന്‍വര്‍ ചോദിച്ചു.

നിലമ്പൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്ക് മലയോര മേഖലയുമായി ബന്ധമുണ്ടായിരിക്കണം. മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ അറിയുന്ന ആളാണ് ജോയി. നിലമ്പൂരില്‍ ക്രൈസ്തവ സ്ഥാനാര്‍ഥി വേണമെന്നും അന്‍വര്‍ പറഞ്ഞു.

By-election to be held in Nilambur with Anwar's resignation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ് ടു പരീക്ഷാഫലം ഇന്ന്; വൈകിട്ട് മൂന്നിന് മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും

Kerala
  •  3 days ago
No Image

ഹർഷിനയ്ക്ക് ആശ്വാസം; മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടു; സർക്കാർ ജോലിയിൽ ഇന്ന് പ്രവേശിക്കും

Kerala
  •  3 days ago
No Image

കാലവർഷം കേരളത്തിലേക്ക്; നാല് ജില്ലകളിൽ യെല്ലോ അലർട്ട് 

Kerala
  •  3 days ago
No Image

തൽബിയത്  മന്ത്രധ്വനികളിൽ മിനാ; ഇന്ന് അറഫയിൽ സംഗമിക്കും

International
  •  3 days ago
No Image

23 വർഷത്തെ ചരിത്രം ഇനി പഴങ്കഥ; ഇതിഹാസങ്ങളെ വീഴ്ത്തി പ്രീമിയർ ലീഗ് റെക്കോർഡ് തകർത്ത് പോർച്ചുഗീസ് മാന്ത്രികൻ

Football
  •  3 days ago
No Image

കേരള സർവകലാശാലയിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; തലസ്ഥാനത്ത് തെരുവ് യുദ്ധം, പ്രവർത്തകർക്ക് നേരെ ജലപീരങ്കി

Kerala
  •  3 days ago
No Image

പ്ലസ് വൺ പ്രവേശനം: 9 ജില്ലകളിൽ സീറ്റ് വർധിപ്പിച്ചു; ബാച്ചുകൾ തുടരാൻ അനുമതി, അപേക്ഷാ നടപടികൾ ആരംഭിച്ചു

Kerala
  •  3 days ago
No Image

ബ്രസീലിനും അർജന്റീനയ്ക്കും ഇതുവരെ കീഴടക്കാനാകാത്ത ഏക ടീം; 28 വർഷത്തെ കാത്തിരിപ്പിന് ശേഷം അവർ വരുന്നു....

Football
  •  3 days ago
No Image

ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ'; എസ്പിസി കേഡറ്റുകൾ ബ്രാൻഡ് അംബാസഡർമാരാകുമെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

കുട്ടികളുടെ ഡെലിവറി ആപ്പ് ഉപയോഗം; മാതാപിതാക്കൾക്ക് കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി ഷാർജ ചൈൽഡ് സേഫ്റ്റി അതോറിറ്റി

uae
  •  3 days ago

No Image

പുറത്തായിട്ടും തലപ്പത്ത് പഞ്ചാബ്! ഹൈദരാബാദിനെ വീഴ്ത്തി സിക്സറുകളുടെ പുതിയ 'രാജാക്കന്മാർ'; പ്ലേ ഓഫ് പോരാട്ടം നാളെ മുതൽ

Cricket
  •  3 days ago
No Image

ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി ആകാശത്ത് കുടുങ്ങിയത് മുന്നൂറോളം വിനോദസഞ്ചാരികൾ; ഇരൂനൂറോളം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി; കനത്ത മഴയിലും രക്ഷകരായി സൈന്യവും ദുരന്തനിവാരണ സേനയും; രക്ഷാപ്രവർത്തനം തുടരുന്നു

National
  •  3 days ago
No Image

യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു; വരാനിരിക്കുന്ന യാത്രാ സീസണുകളിൽ ടിക്കറ്റ് വില 30% വരെ വർദ്ധിച്ചേക്കും

uae
  •  3 days ago
No Image

പെലെയെ മറികടക്കാൻ ഒരു ഗോൾ ദൂരം; ലോക റെക്കോർഡിന് അരികിൽ മെസ്സിക്ക് വില്ലനായി പരിക്ക്

Football
  •  3 days ago