
കേരളത്തില്‍ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ്: ഇനി രാഷ്ട്രീയ ചര്‍ച്ചകള്‍ നിലമ്പൂരിലേക്ക്, പിന്‍ഗാമിയായി വി.എസ് ജോയിയെ പ്രഖ്യാപിച്ച് അന്‍വര്‍; മണ്ഡല ചരിത്രം ഇങ്ങനെ | Nilambur Assembly constituency History

നിലമ്പൂര്‍: പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവച്ചതോടെ നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. വന്യമൃഗശല്യം മൂലം പൊറുതി മുട്ടിയ മലയോര വാസികള്‍ക്ക് കിട്ടിയ വടിയായാണ് ഇതിനെ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ നോക്കി കാണുന്നത്. ഉന്നത കോണ്‍ഗ്രസ് നേതാവായിരുന്ന ആര്യാടന് മുഹമ്മദിന്റെ കുത്തകയിലായിരുന്ന നിലമ്പൂരില്‍ രണ്ടു തവണയും എല്‍.ഡി.എഫ് സ്വതന്ത്രന് പി.വി. അന്‍വര്‍ വെന്നിക്കൊടിപാറിച്ചു. എന്നാല്‍, 2016ല്‍ ആര്യാടന് ഷൗക്കത്തിനെതിരേ 11504 വോട്ട് നേടി തിളക്കമാര്‍ന്ന ഭൂരിപക്ഷം നേടിയ അന്‍വര്‍ 2021ല്‍ പി.വി പ്രകാശിനോട് മല്‍സരിച്ച് കേവലം 2794 വോട്ടിനാണ് ജയിച്ചത്.
2019ലും, 2024ലും ല്‍ നടന്ന വയനാട് ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വന്‍ ഭുരിപക്ഷം സമ്മാനിച്ച മണ്ഡലമാണിത്. രാഹുല്‍ഗാന്ധിക്കും, പ്രിയങ്കാഗാന്ധിക്കും വയനാട് മണ്ഡലത്തില്‍ കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ്.
1965 മുതല്‍ ആര്യാടന് മുഹമ്മദ് സ്ഥാനാര്‍ഥിയായി രംഗത്തുണ്ടായിരുന്ന മണ്ഡലമാണ് നിലമ്പൂര്‍. 65ലും 67ലും സി.പി.എമ്മിലെ കുഞ്ഞാലിയോട് പരാജയപ്പെട്ട ആര്യാടന് 69ല്‍ കുഞ്ഞാലി വധവുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ടതോടെ മല്‍സര രംഗത്തു നിന്നും മാറി നിന്നു. എന്നാല്‍ 87ല്‍ 10333 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി.പി.എമ്മിലെ ദേവദാസ് പൊറ്റക്കാടിനെ തോല്പിച്ച് ആര്യാടന് തിരിച്ചു വന്നു. 1987, 1991, 1996, 2001, 2006, 2011 തെരഞ്ഞെടുപ്പുകളില്‍ ആര്യാടന് മുഹമ്മദിന് മണ്ഡലം തുടര്‍ച്ചയായ വിജയം സമ്മാനിച്ചു. 2016ല്‍ അദ്ദേഹം പിന്മാറി മകന് ആര്യാടന് ഷൗക്കത്ത് മത്സരരംഗത്തിറങ്ങുകയായിരുന്നു. ഇടതു സ്വതന്ത്രനായി വന്ന പി.വി അന്‍വറിലൂടെ എല്‍.ഡി.എഫ് മണ്ഡലം പിടിച്ചെടുത്തു. 2021ല്‍ വി.വി പ്രകാശിനേയും പരാജയപ്പെടുത്തി പി.വി അന്‍വര്‍ രണ്ടാമതും നിയമസഭയിലെത്തി. 2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പോത്തുകല്‍, അമരമ്പലം പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും, എല്‍.ഡി.എഫിന് ഒപ്പമായിരുന്നു. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ, കരുളായി എന്നീ അഞ്ചു പഞ്ചായത്തുകളിലാണ് യു.ഡി.എഫ് നേടിയത്.
അന്‍വര്‍ പദവി ഒഴിഞ്ഞതോടെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിത്വവും ചര്‍ച്ചകളില്‍ നിറയുന്നു. യു.ഡി.എഫില്‍ അര്യാടന് ഷൗക്കത്ത്, വി.എസ് ജോയി എന്നിവരുടെ പേരുകളും, എല്‍.ഡി.എഫില്‍ എം.സ്വരാജ്, പി.കെ സൈനബ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. യു.ഡി.എഫ് ആരെ സ്ഥാനാര്‍ഥിയാക്കിയാലും പിന്തുണയ്ക്കുമെന്ന് പി.വി അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്. കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വനം കാര്യാലയം ആക്രമിച്ചതിലും, അന്‍വറിനെ ജയിലിടച്ചതിലുമൊക്കെ മലയോരത്തെ കര്‍ഷകരുടേയും, ആദിവാസികളുടേയും പിന്തുണ അന്‍വറിന് അനുകൂലമാക്കിയിട്ടുണ്ട്. അന്‍വറിന്റെ അറസ്റ്റോടെ നിഷ്പക്ഷരായ എല്‍.ഡി.എഫ് പ്രവര്‍ത്തകരില്‍ ചിലരും അന്‍വറിനൊപ്പം കൂടിയിട്ടുണ്ട്. നിലമ്പൂര്‍ മണ്ഡലം ഇത്തവണ യു.ഡി.എഫിന് അനുകൂലമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, എം.എല്‍.എ സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെ നിലമ്പൂരില്‍ തന്റെ പിന്‍ഗാമിയായി വി.എസ് ജോയിയെ അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. നിലമ്പൂരില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു. മലയോര മേഖലയില്‍ ക്രിസ്ത്യന്‍ സമുദായക്കാരാണെന്നും മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.
ആര്യാടന് മുഹമ്മദിന്റെ മകനും തന്റെ എതിരാളിയുമായിരുന്ന ആര്യാടന് ഷൗക്കത്തിനെ പരിഹസിക്കാനും അദ്ദേഹം മറന്നില്ല. 'ഷൗക്കത്തോ. അതാരാ, ആര്യാടന്റെ മകനല്ലേ, സിനിമയൊക്കെ എടുത്ത് നടക്കുകയല്ലേ. അയാള്‍ കഥയെഴുതുകയാണ്. അദ്ദേഹത്തെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്' അന്‍വര്‍ ചോദിച്ചു.
നിലമ്പൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്ക് മലയോര മേഖലയുമായി ബന്ധമുണ്ടായിരിക്കണം. മലയോര മേഖലയിലെ പ്രശ്നങ്ങള്‍ അറിയുന്ന ആളാണ് ജോയി. നിലമ്പൂരില്‍ ക്രൈസ്തവ സ്ഥാനാര്‍ഥി വേണമെന്നും അന്‍വര്‍ പറഞ്ഞു.
By-election to be held in Nilambur with Anwar's resignation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ ബഹളം; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം
Kerala
• a day ago
വഖഫ് ഭേദഗതി ബില്‍: പ്രതിഷേധങ്ങള്‍ക്കിടെ ജെ.പി.സി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം; റിപ്പോര്‍ട്ട് ജനാധിപത്യ വിരുദ്ധം, തള്ളിക്കളയണമെന്ന് ഖാര്‍ഗെ
National
• 2 days ago
അബ്ശിർ പ്ലാറ്റ്ഫോമിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി സഊദി അറേബ്യ
Saudi-arabia
• 2 days ago
വീണ്ടും അർജന്റീന-ബ്രസീൽ പോരാട്ടം; ആവേശത്തിൽ ഫുട്ബോൾ ലോകം
Football
• 2 days ago
ധോണിയേയും കോഹ്ലിയെയും ഒരുമിച്ച് മറികടന്നു; ക്യാപ്റ്റൻസിയിൽ ഒന്നാമനായി ഹിറ്റ്മാൻ
Cricket
• 2 days ago
ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസുകാരിയുടെ മാതാവിനെ പൊലിസുകാരന് പീഡിപ്പിച്ചെന്ന് പരാതി; കേസെടുത്തു
Kerala
• 2 days ago
ഇന്നലെ ബുക്കു ചെയ്തവർക്കും വാങ്ങിയവർക്കും ആശ്വാസം; സ്വർണവില ഇന്ന് വീണ്ടും കൂടി
Business
• 2 days ago
എതിരാളികളുടെ തട്ടകത്തിലും റെക്കോർഡ് വേട്ട; ചരിത്രത്തിൽ വീണ്ടും ഒന്നാമനായി സലാഹ്
Football
• 2 days ago
നിയമവിരുദ്ധ ബിസിനസിൽ ഏർപ്പെടുന്ന പ്രവാസികളെ ലക്ഷ്യമിട്ട് പുതിയ നിയമവുമായി കുവൈത്ത്
Kuwait
• 2 days ago
ഗസ്സ വീണ്ടും യുദ്ധത്തിലേക്ക്?; റിസർവ് സൈന്യത്തെ വിളിച്ച് ഇസ്റാഈൽ
International
• 2 days ago
മലയാളി ഉംറ തീർത്ഥാടകരെയുമായി പോകുന്നതിടെ ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു, സഹമലയാളി ഡ്രൈവറുടെ സാഹസികമായ ഇടപെടൽ ഒഴിവായത് വൻ ദുരന്തം
Saudi-arabia
• 2 days ago
പ്രഥമ ഇലക്ട്രോണിക് ഗെയിംസ് ഒളിമ്പ്യാഡ് റിയാദിൽ
Saudi-arabia
• 2 days ago
കൊടി സുനിക്ക് 60 ദിവസം, മൂന്ന് പേര് 1000 ദിവസത്തിലധികം പുറത്ത്; ടി.പി കേസ് പ്രതികള്‍ക്ക് പരോള്‍ യഥേഷ്ടം
Kerala
• 2 days ago
മദ്റസ അധ്യാപക ക്ഷേമനിധി: ഗ്രാൻഡ് മുടങ്ങിയിട്ട് ഒമ്പത് വർഷം കഴിഞ്ഞിട്ടും പിണറായി സർക്കാർ ഒരു രൂപ പോലും നൽകിയില്ല
Kerala
• 2 days ago
പാര്‍ട്ടിയിലെ ശത്രുക്കള്‍ ഒന്നിച്ചപ്പോള്‍ അടിതെറ്റി വീണത് ചാക്കോ
Kerala
• 2 days ago
പൊലിസിന്റെ സമനില തെറ്റിയെന്ന് പ്രതിപക്ഷം, നന്മമരമെന്ന് മുഖ്യമന്ത്രി -അടിയന്തര പ്രമേയത്തിന് അനുമതിയില്ലാത്തതിനാല്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി
Kerala
• 2 days ago
ഓണ്‍ലൈനിലൂടെ പണം സമ്പാദിക്കാം; യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍; രണ്ട് പേര് പിടിയില്‍
Kerala
• 2 days ago
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളില്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും
Kerala
• 2 days ago
ബെംഗളൂരു വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി; സന്ദേശമെത്തിയത് ഇ-മെയിലിലൂടെ
National
• 2 days ago
കഴിഞ്ഞ വർഷം വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് ഒൻപത് ജീവനുകൾ; അതിൽ എട്ടു പേർ പോയത് കാട്ടാനക്കലിയിൽ
Kerala
• 2 days ago
വൈദ്യുതിബോർഡ് പരീക്ഷണം പരാജയം; പദ്ധതികളുടെ നിർമാണച്ചുമതല വീണ്ടും സിവിൽ വിഭാഗത്തിന് തന്നെ
Kerala
• 2 days ago