HOME
DETAILS

മാതാവിനെ വെട്ടിക്കൊന്ന സംഭവം; മകന്‍ ആഷിഖിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

  
January 22, 2025 | 10:27 AM

son-who-killed-mother-shifted-from-jail-to-mental-health-center

താമരശേരി(കോഴിക്കോട്): ഈങ്ങാപ്പുഴയ്ക്ക് സമീപം കട്ടിപ്പാറ വേനക്കാവില്‍ മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മകന്‍ ആഷിഖിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കസ്റ്റഡിയില്‍ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്നാണ് മാറ്റിയത്. അതേസമയം, പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.  നാലു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലിസ് ആവശ്യപ്പെടുക.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് മാതാവ് സുബൈദ(53)യെ മകന്‍ ആഷിക് (24)കൊലപ്പെടുത്തിയത്. സുബൈദയുടെ സഹോദരി സക്കീനയുടെ വേനക്കാവിലെ വീട്ടിലായിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്. മസ്തിഷ്‌കാര്‍ബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇവിടെയെത്തിയ ആഷിക് അടുത്ത വീട്ടില്‍ നിന്നും തേങ്ങ പൊതിക്കാനാണെന്ന് പറഞ്ഞ് കൊടുവാള്‍ ചോദിച്ച് വാങ്ങി. പിന്നീട് വീട്ടിനകത്ത് കയറി സുബൈദയെ വെട്ടിക്കൊല്ലുകയായിരുന്നു.

അടിവാരത്തുള്ള ഇവരുടെ സ്വന്തം വീട്ടില്‍ വച്ച് മാതാവിനെ അഷിക് മുന്‍പും മര്‍ദിച്ചിരുന്നതായും രക്ഷയ്ക്കായി പലതവണ സുബൈദ അയല്‍ വീടുകളില്‍ അഭയം തേടിയതായും പൊലിസ് പറഞ്ഞു. 'ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് ... ആ ശിക്ഷ ഞാന്‍ നടപ്പാക്കി ...'കൊലപാതകം നടത്തിയതിന് പിന്നാലെ ആഷിക് ഇക്കാര്യം പറഞ്ഞത്. പൊലിസിനോടും നാട്ടുകാരോടുമെല്ലാം ഇതേകാര്യമാണ് പ്രതി പറഞ്ഞത്. മയക്കുമരുന്നിന് അടിമയായ യുവാവ് നേരത്തെ ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. കൊലയില്‍ യാതൊരു കുറ്റബോധമോ കൂസലോ ഇല്ലാതെയായിരുന്നു പ്രതിയുടെ പെരുമാറ്റം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാത്തിരിപ്പിന് വിരാമം;  നേരിട്ട് കേരളത്തിലേക്ക് ഗള്‍ഫ് എയര്‍ സര്‍വീസ് 

bahrain
  •  13 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിയുടെ വളർച്ച തടയാൻ യുഡിഎഫിനെ പിന്തുണയ്ക്കും; എൽഡിഎഫ് സംഘ്പരിവാറിനെ സഹായിക്കുന്നുവെന്ന് വെൽഫെയർ പാർട്ടി

Kerala
  •  13 hours ago
No Image

കനത്ത മഴ; ദുബൈയിൽ നിന്ന് ഷാർജയിലേക്കും അജ്മാനിലേക്കും ഉള്ള ബസ് സർവീസുകൾ നിർത്തിവെച്ചു

uae
  •  13 hours ago
No Image

കേരളത്തിൽ സിപിഎം-ബിജെപി ഡീൽ: ഒത്തുകളി സ്ഥാനാർഥി നിർണ്ണയത്തിൽ വ്യക്തമെന്ന് കെ.സി. വേണുഗോപാൽ എംപി

Kerala
  •  14 hours ago
No Image

'ദുബൈ സുരക്ഷിതം, കിംവദന്തികൾ വിശ്വസിക്കരുത്'; വ്യാജ വാർത്തകൾക്കെതിരെ കർശന മുന്നറിയിപ്പുമായി മീഡിയ ഓഫീസ്

uae
  •  14 hours ago
No Image

എലത്തൂരിൽ ട്വിസ്റ്റ്: മൂന്ന് വട്ടം തുണച്ച ചിഹ്നം പിടിച്ചെടുത്ത് അജിത് പവാർ വിഭാഗം സ്ഥാനാർഥി; എ.കെ ശശീന്ദ്രന് കനത്ത തിരിച്ചടി

Kerala
  •  15 hours ago
No Image

ഇനി ലണ്ടനും ന്യൂയോർക്കിനുമൊപ്പം; ലോകത്തെ മികച്ച സാമ്പത്തിക കേന്ദ്രങ്ങളിൽ വമ്പൻ കുതിപ്പുമായി ദുബൈ

uae
  •  15 hours ago
No Image

ബിജെപി സീൽ പതിഞ്ഞ സർക്കുലർ: 'ഉദ്യോഗസ്ഥ പിഴവെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല', തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ മുഖ്യമന്ത്രി

Kerala
  •  15 hours ago
No Image

ഒമാനിൽ കനത്ത മഴ; വാദിയിൽ വാഹനം ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു

oman
  •  15 hours ago
No Image

യുഎഇയിൽ കനത്ത മഴ; റോഡുകളിൽ നമ്പർ പ്ലേറ്റുകളുടെ നിര, നഷ്ടപ്പെട്ടവർ എന്തുചെയ്യണം? നടപടിക്രമങ്ങൾ അറിയാം

uae
  •  15 hours ago

No Image

കുട്ടനാട്ടില്‍ കോണ്‍ഗ്രസിന് ആശ്വാസം; വിമത സ്ഥാനാര്‍ത്ഥി സജി ജോസഫ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചു

Kerala
  •  17 hours ago
No Image

ഇറാന്റെ തിരിച്ചടിയില്‍ യു.എസിനുണ്ടായത് ചില്ലറ നഷ്ടമല്ല; മിഡില്‍ ഈസ്റ്റിലെ 13 സൈനികത്താവളങ്ങള്‍ 'നാമാവശേഷമായ'തായി റിപ്പോര്‍ട്ട്, സൈനികര്‍ ഹോട്ടലുകളില്‍ അഭയം തേടി

International
  •  18 hours ago
No Image

ഇറാനെ തകർക്കാൻ 1987ൽ തന്നെ പത്രപരസ്യം നൽകി ട്രംപ്; നാല് പതിറ്റാണ്ട് മുമ്പ് 95,000 ഡോളർ ചെലവിട്ട് നൽകിയ പരസ്യം വീണ്ടും ചർച്ചയാകുന്നു ┃in-depth

International
  •  18 hours ago
No Image

ഇതൊക്കെ കഴിച്ചാല്‍ ആളുകള്‍ കൊല്ലപ്പെടുമല്ലോ!'; റെയ്ഡില്‍ കണ്ടെത്തിയത് ചീഞ്ഞ മുട്ടയും രാസവസ്തുക്കളും; ഹൈദരാബാദില്‍ വ്യാജ ബേക്കറി യൂനിറ്റ് പൂട്ടിച്ചു

Kerala
  •  18 hours ago