
ഇസ്‌റാഈലിന്റെ വംശീയ അടയാളത്തെ കൂട്ടിയിട്ട് കത്തിച്ച് ഫലസ്തീന്‍ തടവുകാര്‍; ആളിക്കത്തി ആത്മവീര്യത്തിന്റെ തീക്കനല്‍

റാമല്ല: വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മണ്ണില്‍ കാലു കുത്തിയ അവര്‍ ആദ്യം ചെയ്തത് തങ്ങളുടെ ശരീരത്തില്‍ സയണിസ്റ്റ് ഭീകരര്‍ പതിച്ചു നല്‍കിയ വംശീയതയുടെ ചിഹ്നത്തെ പറിച്ചെറിയുകയായിരുന്നു. 'വംശീയ' അടയാളമായി കണക്കാക്കുന്ന ഇസ്‌റാഈല്‍ ദേശീയ പതാകയിലെ ആറു കോണുകളുള്ള നീല നക്ഷത്രം (സ്റ്റാര്‍ ഓഫ് ഡേവിഡ്) പതിച്ച ട്രാക്ക് സ്യൂട്ട് അവര്‍ പറച്ചെറിഞ്ഞു. പ്രിസണ്‍ സര്‍വീസ് (ഐ.പി.എസ്) തങ്ങളെ ധരിപ്പിച്ച ആ ട്രാക്ക് സ്യൂട്ട് കൂട്ടിയിട്ട് അജയ്യരെന്ന സയണിസ്ര്‌റ് അഹങ്കാരത്തിന് മേല്‍ അവര്‍ തീ കൊളുത്തി. ഒരു ശിക്ഷക്കും ഒരു പീഡനത്തിനും തകര്‍ക്കാനാവാത്ത ആത്മവീര്യത്തോടെ. നെതന്യാഹുവിനും കൂട്ടാളികള്‍ക്കും ഗസ്സയുടെ വരാനിരിക്കുന്ന വിജയത്തിന്റെ, വീണ്ടെടുപ്പിന്റെ മുന്നറിയിപ്പായി ആ തീ ആളിക്കത്തി.
ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള ആറാംഘട്ട കൈമാറ്റത്തില്‍ ഫലസ്തീന്‍ തടവുകാരെ വിട്ടയച്ചപ്പോള്‍ സ്റ്റാര്‍ ഓഫ് ഡേവിഡ് പതിച്ച ട്രാക്ക് സ്യൂട്ടുകള്‍ അവരെ ധരിപ്പിച്ചിരുന്നു ഇസ്‌റാഈല്‍.
Gaza | Palestinian detainees, released today as part of the prisoner exchange deal, and their families burn the uniforms that Israeli prison guards forced to wear, emblazoned with the Star of David and the phrase “We will not forgive, we will not forget.” pic.twitter.com/DzSpKSACNm
— Quds News Network (@QudsNen) February 15, 2025
കഴിഞ്ഞ അഞ്ച് കൈമാറ്റത്തിലും ഫലസ്തീന്‍ തടവുകാരെ ധരിപ്പിച്ചിരുന്നത് ഇസ്‌റാഈല്‍ പ്രിസണ്‍ സര്‍വീസിന്റെ കറുത്ത ലോഗോ മാത്രം പതിച്ച ചാരനിറത്തിലുള്ള ട്രാക്ക് സ്യൂട്ട് ആയിരുന്നു. എന്നാല്‍, ഇത്തവണ വെള്ള നിറത്തിലുള്ളതായിരുന്നു ട്രാക്ക് സ്യൂട്ട്. ഇസ്‌റാഈല്‍ പ്രിസണ്‍ സര്‍വീസിന്റെ കറുത്ത ലോഗോക്കൊപ്പം ട്രാക്ക് സ്യൂട്ടില്‍ നീല നക്ഷത്രവും 'ഞങ്ങള്‍ മറക്കില്ല, പൊറുക്കില്ല' എന്ന് കറുത്ത നിറത്തില്‍ മുന്നറിയിപ്പ് വാചകവും പ്രിന്റ് ചെയ്തിരുന്നു.
ജൂത സ്വത്വത്തെയും ജൂത മതത്തെയും പ്രതിനിധീകരിക്കുന്നതാണ് ഇസ്‌റാഈല്‍ ദേശീയ പതാകയുടെ മധ്യത്തിലെ ആറ് കോണുകളുള്ള നീല നക്ഷത്രം (ഡേവിഡ് നക്ഷത്രം). മധ്യകാലഘട്ടത്തിലെ പ്രാഗില്‍ നിന്നുള്ള ഈ ജൂത ചിഹ്നത്തെ ഔദ്യോഗിക ചിഹ്നമായി അംഗീകരിക്കുന്നത് 1897ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസലില്‍ നടന്ന ആദ്യത്തെ സയണിസ്റ്റ് കോണ്‍ഗ്രസിലാണ്.
അനിശ്ചിതത്വത്തിനിടെ മൂന്നു ബന്ധികളെ കൂടി മോചിപ്പിച്ച് ഹമാസ്
ഇസ്‌റാഈല്‍ നടപടിക്കെതിരെ ലോകമെങ്ങും രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ഹമാസും രൂക്ഷപ്രതികരണമാണ് നടപടിക്കെതിരെ നടത്തിയത്.
'ഞങ്ങളുടെ ധീരന്‍മാരായ തടവുകാരുടെ മുതുകില്‍ വംശീയ മുദ്രാവാക്യങ്ങള്‍ പതിക്കുകയും അവരോട് ക്രൂരതയോടെ പെരുമാറുകയും മാനുഷിക നിയമങ്ങളും മാനദണ്ഡങ്ങളും നഗ്‌നമായി ലംഘിക്കുകയും ചെയ്തതിനെ അപലപിക്കുന്നു' ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
രണ്ട് തരത്തിലുള്ള വേഷത്തിലാണ് ഇസ്‌റാഈലി ബന്ദികളെ ഹമാസ് കൈമാറിയത്. ബന്ദികളാക്കപ്പെട്ട സൈനികരെ ഇസ്‌റാഈല്‍ സൈന്യത്തിന്റെ യൂനിഫോമിന് സമാനമായ പച്ച നിറത്തിലുള്ള വേഷത്തിലും മറ്റുള്ളവരെ വ്യത്യസ്ത നിറത്തിലുള്ള ട്രാക്ക് സ്യൂട്ടിലും. മാത്രമല്ല, സമ്മാനങ്ങളും ഫോട്ടോ ആല്‍ബങ്ങളും മോചന സര്‍ട്ടിഫിക്കറ്റുകളും നല്‍കിയാണ് ബന്ദികളെ ഹമാസ് യാത്രയാക്കിയത്.
ഗസ്സ വെടിനിര്‍ത്തലിന്റെ ഭാഗമായുള്ള ആറാംഘട്ട കൈമാറ്റത്തില്‍ മൂന്ന് ബന്ദികളെയാണ് ഹമാസ് കൈമാറിയത്. 333 ഫലസ്തീനികളെ ഇസ്‌റാഈല്‍ വിട്ടയച്ചു. അമേരിക്കന്‍ ഇസ്‌റാഈല്‍ വംശജന്‍ സാഗുയി ഡെക്കല്‍ചെന്‍, റഷ്യന്‍ ഇസ്‌റാഈല്‍ വംശജന്‍ അലക്‌സാണ്ടര്‍ ട്രൂഫനോവ്, യെയര്‍ ഹോണ്‍ എന്നിവരാണ് ഹമാസ് കൈമാറിയ ബന്ദികള്‍.
ഗസ്സ വീണ്ടും യുദ്ധത്തിലേക്ക്?; റിസർവ് സൈന്യത്തെ വിളിച്ച് ഇസ്റാഈൽ
അതിനിടെ, ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 25 പേര്‍ മരിച്ചതായും ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും ഗസ്സയിലെ ആശുപത്രികളിലെ റിപ്പോര്‍ട്ട് പ്രകാരം ഗസ്സ ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിക്കുന്നു.
ഒക്‌ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 48,264 ആയി ഉയര്‍ന്നു. 1,11,688 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആകെ മരണസംഖ്യ 61,000 കവിയുമെന്നാണ് ഗസ്സയിലെ സര്‍ക്കാര്‍ മീഡിയ ഓഫിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അദ്ദേഹത്തോടൊപ്പം കളിക്കാനാണ് ഞാൻ മാഞ്ചസ്റ്റർ സിറ്റി വിട്ടത്: സെർജിയോ അഗ്യൂറോ
Football
• a day ago
നന്തൻകോട് കൂട്ടക്കൊല: വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി
Kerala
• a day ago
ഒമാനില്‍ ബീച്ചില്‍ നീന്തുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങിമരിച്ചു
oman
• a day ago
കിരീടം സ്വപ്നം കാണുന്ന ആർസിബിക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്
Cricket
• a day ago
മദീനയിൽ നിന്ന് ഇന്ത്യൻ ഹാജിമാർ മക്കയിലേക്ക് എത്തിത്തുടങ്ങി; ആദ്യ സംഘത്തിന് സ്വീകരണം നൽകി വിഖായ
Saudi-arabia
• a day ago
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം, അഞ്ച് മരണം, രണ്ട് പേർക്ക് പരുക്ക്
National
• a day ago
സഹകരണ സംഘങ്ങളില്‍ അഴിമതി; സ്വദേശികളും പ്രവാസികളുമടക്കം 208 പേര്‍ കുറ്റക്കാരെന്ന് കുവൈത്ത് സാമൂഹിക, കുടുംബ കാര്യ മന്ത്രാലയം
Kuwait
• a day ago
എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ
Kerala
• a day ago
ലാഹോറില്‍ തുടര്‍ച്ചയായി സ്‌ഫോടനം; സ്‌ഫോടനമുണ്ടായത് വാള്‍ട്ടന്‍ എയര്‍പോര്‍ട്ടിന് സമീപം
International
• a day ago
മറ്റ് കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ ഇന്നത്തെ വ്യത്യാസം ഇപ്രകാരം | India Rupee Value Today
bahrain
• a day ago
അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്, വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യ
National
• a day ago
ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ വ്യത്യാസം; സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today
uae
• a day ago
'ഓപ്പറേഷന് സങ്കല്പ്'; ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു
National
• a day ago
ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിച്ച് മൂന്നംഗ പാനല്‍, പ്രതികരണം തേടി ചീഫ് ജസ്റ്റിസ്
National
• a day ago
പി. സരിൻ വിജ്ഞാനകേരളം ഉപദേശകൻ; മാസ ശമ്പളം 80,000 രൂപ
Kerala
• a day ago
വിദൂര വിദ്യാഭ്യാസത്തില്‍ സർവകലാശാലകൾ പലവഴിക്ക്; വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നിര്‍ത്താതെ കേരള, എം.ജി, കണ്ണൂര്‍ യൂനിവേഴ്സിറ്റികള്‍
Kerala
• a day ago
കെ.പി.സി.സി നേതൃമാറ്റം; പുതിയ പേരുകളോട് വിമുഖത പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാക്കൾ
Kerala
• a day ago
പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടി; 6 മാസം കൂടി പുറത്ത്
Kerala
• a day ago
കാളത്തോട് നാച്ചു കൊലക്കേസ്: ആറ് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി 12ന്
Kerala
• a day ago
രാജ്യത്ത് യാചകർ പതിനായിരത്തിൽ താഴെയെന്ന് കേന്ദ്രം; പത്തു വര്‍ഷം കൊണ്ട് കണക്കുകളില്‍ കുറഞ്ഞത് മൂന്നര ലക്ഷത്തിലധികം യാചകര്‍
National
• a day ago
ക്യാംപും ടെര്‍മിനലും ഒരുങ്ങി; തീര്‍ഥാടകര്‍ നാളെ കരിപ്പൂരിലെത്തും
Kerala
• a day ago