ഡെലിവറി റൈഡർമാർക്കായി 40 വിശ്രമ മുറികൾകൂടി നിർമിച്ച് ദുബൈ ആർടിഎ
ദുബൈ: ഡെലിവറി റൈഡർമാർക്കായി ശീതീകരിച്ച 40 വിശ്രമ മുറികൾകൂടി നിർമാണം പൂർത്തിയാക്കിയതായി ദുബൈ റോഡ് ആന്റ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ദുബൈയിൽ മാത്രം 2535 കമ്പനികൾക്കു കീഴിലായി 46,600 ഡെലിവറി ബൈക്കുകളാണ് സർവിസ് നടത്തുന്നത്. എപ്പോഴും പാഴ്സലുകളുമായി സഞ്ചരിക്കുന്ന റൈഡർമാർക്ക് അവരുടെ ഒഴിവു സമയം വിശ്രമിക്കാനും തൊഴിൽ സമ്മർദം അകറ്റാനും ഈ വിശ്രമ മുറികൾ സഹായിക്കും.
ഡെലിവറി റൈഡർമാർ ഉൾപ്പെടുന്ന വാഹനാപകടങ്ങൾ കുറയ്ക്കാനും ബൈക്ക് അപകട മരണം ഇല്ലാതാക്കാനുമാണ് മികച്ച വിശ്രമ സൗകര്യങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ വ്യക്തമാക്കി. ഒരു വിശ്രമ കേന്ദ്രത്തിൽ ഒരു സമയം 10 റൈഡർമാർക്ക് വിശ്രമിക്കാൻ സാധിക്കും. മുറിക്കുള്ളിൽ സൂര്യപ്രകാശം കൂടുതലായി എത്താതിരിക്കാൻ ടിന്റ്റഡ് ഗ്ലാസ് ഉപയോഗിച്ചാണ് മുറിയുടെ ജനലും വാതിലും നിർമിച്ചിരിക്കുന്നത്.
ഹെസ്സാ സ്ട്രീറ്റ്, അൽ ബർഷ, ബർഷ ഹൈറ്റ്സ്, കരാമ, അൽ റാഷിദിയ, സത്വ, നാദ് അൽ ഹമർ, അൽ നഹ്ദ, ഊദ് മേത്ത, അറേബ്യൻ റാഞ്ചസ്, ഇൻ്റർനാഷനൽ സിറ്റി, റിഗ്ഗത്ത് അൽ ബുത്തീൻ, ഉം സുഖീം, ജുമൈറ അൽ വാസൽ റോഡ്, ദ് ഗ്രീൻസ്, ദുബൈ വേൾഡ് ട്രേഡ് സെൻ്റർ, ബിസിനസ് ബേ, ദുബൈ മറീന, ജദ്ദാഫ്, മിർദിഫ്, അൽഖവനീജ് ലാസ്‌റ്റ് എക്‌സിറ്റ്, ദുബൈ മോട്ടോർ സിറ്റി, ഗർഹൂദ് തുടങ്ങിയ സ്ഥലങ്ങളിലാണ് വിശ്രമ മുറികൾ നിർമിച്ചിരിക്കുന്നത്.
നേരത്തെ 2024 സെപ്റ്റംബറിൽ ആർടിഎ നഗരത്തിലുടനീളം ഡെലിവറി റൈഡർമാർക്കായി നിയുക്ത വിശ്രമകേന്ദ്രങ്ങൾ അവതരിപ്പിച്ചിരുന്നു. യൂണിഫോം ധരിച്ച ഡെലിവറി റൈഡർമാർക്കായി നീക്കിവച്ചിരിക്കുന്ന ഈ നിയുക്ത സ്ഥലങ്ങൾ എല്ലാ മെട്രോ സ്റ്റേഷനുകളിലും പൊതു ബസ് സ്റ്റേഷനുകളിലും ലഭ്യമാക്കിയിരുന്നു.
റൈഡർമാർക്ക് 12 മണിക്കും 3 മണിക്കും ഇടയിൽ വിശ്രമിക്കാൻ ഈ സ്ഥലങ്ങൾ ഉപയോഗിക്കാമെന്ന് ആർടിഎ അതിൻ്റെ സോഷ്യൽ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് അന്ന് അറിയിച്ചിരുന്നു. ദുബൈ നിവാസികളുടെ ജീവിതത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഈ അവശ്യ തൊഴിലാളികൾക്ക് സുഖസൗകര്യങ്ങൾ ഉറപ്പാക്കാനും ജീവിത നിലവാരം ഉയർത്താനും ലക്ഷ്യമിട്ടായിരുന്നു ഈ സംരംഭം.
The Dubai Roads and Transport Authority (RTA) has constructed 40 rest rooms exclusively for delivery riders, aiming to enhance their working conditions and overall well-being.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഡൽഹിയിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം; മൂന്ന് പേർ മരിച്ചു
National
• 4 days agoജയിച്ചുതുടങ്ങി ഏഷ്യന്‍ കരുത്തര്‍
Football
• 4 days agoതൃണമൂല്‍ പിളര്‍പ്പ്: കാലുവാരിയത് 19 പേര്‍; സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ഒപ്പിട്ടവരില്‍ യൂസുഫ് പത്താനും സയോനിഘോഷും
National
• 4 days agoകോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ സീലിങ് തകർന്നു വീണു; രണ്ട് യാത്രക്കാർക്ക് പരുക്ക്
Kerala
• 4 days agoഅട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി; ചികിത്സ വൈകി യുവാവ് മരിച്ചു
Kerala
• 4 days agoപകര്‍ച്ചപ്പനിയില്‍ കേരളം; ഇന്നലെ മാത്രം ചികിത്സ തേടിയത് 13,025 പേര്‍
Kerala
• 4 days agoമധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയ കേസിൽ സുപ്രിം കോടതി ഇന്ന് വിധി പ്രഖ്യാപിക്കും
National
• 4 days agoഇറാനുമായി ഉടൻ സമാധാന കരാറിലെത്തുമെന്ന് ട്രംപ്; 'വെറും ഊഹാപോഹമെന്ന്' തള്ളി ഇറാൻ
International
• 4 days agoതിരുവനന്തപുരം സ്വദേശിനി ഖത്തറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
qatar
• 4 days agoകോഴിക്കോട് നിപ ആശങ്കയിൽ: വെന്റിലേറ്ററിലുള്ള 43കാരന്റെ നില അതീവ ഗുരുതരം; സമ്പർക്കപ്പട്ടിക വിപുലീകരിക്കുന്നു
Kerala
• 4 days agoസംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 4 days ago2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു
uae
• 4 days agoപാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി
Kerala
• 4 days agoമെക്സിക്കന്‍ വേവ്
Football
• 5 days agoആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു
Football
• 5 days agoപാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി
Kerala
• 5 days agoഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
International
• 5 days agoയുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്
uae
• 5 days agoവാഹന ഉടമകൾക്ക് വലിയ ആശ്വാസം: ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി 50 വർഷത്തിലൊരിക്കൽ മാത്രം; നിർണായക പരിഷ്കാരത്തിനൊരുങ്ങി കേന്ദ്രം
പ്രാഥമിക ചർച്ചകൾ ആരംഭിച്ചു; അന്തിമ തീരുമാനം ഉടൻ