ഒറ്റ ഫൈനലിലും ഇതുവരെ തോൽക്കാത്ത താരം ഇന്നും ഇന്ത്യക്കൊപ്പമുണ്ട്; ഏഴാം കിരീടം നേടുമോ?
2026 ടി-20 ലോകകപ്പ് കലാശ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും. ഇന്ത്യൻ സമയം വൈകീട്ട് ഏഴിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. ഇന്ന് ഫൈനൽ മത്സരത്തിനിറങ്ങുമ്പോൾ, 2024ൽ സ്വന്തമാക്കിയ ടി-20 കിരീടം സ്വന്തം മണ്ണിൽ നിലനിർത്തുകയെന്ന വലിയ ലക്ഷ്യമാണ് സൂര്യകുമാർ യാദവിനും സംഘത്തിനും മുന്നിലുള്ളത്.
അതേസമയം, ഇന്ത്യയെ വീഴ്ത്തി ആദ്യ ടി-20 കിരീടം എന്ന നേട്ടമാണ് മിച്ചൽ സാന്റ്നർക്കും സംഘത്തിനും മുന്നിലുള്ളത്. സെമിയിൽ സൗത്ത് ആഫ്രിക്കയെ വീഴ്ത്തിയാണ് കിവികൾ ഫൈനലിലേക്ക് പറന്നത്. ടൂർണമെന്റിലെ മികച്ച രണ്ട് ടീമുകൾ കിരീട പോരാട്ടത്തിനായി നേർക്കുനേർ മത്സരിക്കുമ്പോൾ അഹമ്മദാബാദിന്റെ മണ്ണിൽ തീപാറുമെന്ന് ഉറപ്പാണ്.
കിരീട പോരാട്ടത്തിന് ഇന്ത്യയൊരുങ്ങുമ്പോൾ പരിശീലകൻ ഗൗതം ഗംഭീറിന്റെ ഫൈനൽ പ്രകടനങ്ങളുടെ കണക്കുകളും ചേർത്തുവെക്കണം. താരമായും പരിശീലകനായും വ്യത്യസ്ത ടീമിനൊപ്പം ഫൈനലിൽ എത്തിയ ഗംഭീർ ഇതുവരെ പരാജയപ്പെട്ടില്ലെന്ന ചരിത്രവും ഏറെ ശ്രദ്ധേയമാണ്. കളിച്ച ആറ് ഫൈനലിലും ഗംഭീർ ചാമ്പ്യനായിട്ടുണ്ട് എന്നതാണ് ഏറെ ശ്രദ്ധേയം.
2007 ടി-20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നീ കിരീടങ്ങളാണ് ഇന്ത്യക്കൊപ്പം ഗംഭീർ നേടിയെടുത്തത്. പരിശീലകനായി ഇന്ത്യയെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിലേക്ക് നയിക്കാനും ഗംഭീറിന് സാധിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഗംഭീർ ക്യാപ്റ്റനായി കൊൽക്കത്ത രണ്ട് കിരീടങ്ങളാണ് നേടിക്കൊടുത്തത്. 2012ലും 2014ലുമായിരുന്നു കൊൽക്കത്തയുടെ കിരീട നേട്ടം. പരിശീലകനായി 2024 ഐപിഎൽ കിരീടവും ഗംഭീർ കെകെആറിനൊപ്പം കൈപ്പിടിയിലാക്കി. ഇപ്പോൾ മറ്റൊരു ഫൈനൽ കൂടി ഗംഭീറിന്റെ മുന്നിലെത്തി നിൽക്കുമ്പോൾ ആറാം ഫൈനലിലും ഗംഭീർ വിജയിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.
India will face New Zealand in the final of the 2026 T20 World Cup today. As India prepares for the title fight, it is important to keep in mind the statistics of coach Gautam Gambhir's final performances. Gambhir's history of reaching the final with different teams as a player and coach is also noteworthy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."