
'മുഴുവന്‍ ക്രിസ്ത്യാനികളേയും കൊല്ലണം, വീടുകളില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യണം' ആഹ്വാനവുമായി ഛത്തീസ്ഗഡിലെ ഹിന്ദുത്വ നേതാവ്

റായ്പൂര്‍: ക്രിസ്ത്യാനികളെ രകൊല്ലാനും ക്രിസ്ത്യന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യാനും പരസ്യമായി ആഹ്വാനം ചെയ്ത് ഛത്തീസ്ഗഡിലെ ഹിന്ദുത്വ നേതാവ്. പ്രാദേശിക ഹിന്ദുത്വ നേതാവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ആദേശ് സോണിയുടേതാണ് ആഹ്വാനം. ഛത്തീസ്ഗഡിലെ ബിഷ്രാംപൂര്‍, ഗണേഷ്പൂര്‍, ഗനക്പുര്‍ എന്നീ ഗ്രാമങ്ങളെ പേരെടുത്ത് പറഞ്ഞാണ് സോണി തന്റെ വിഷം നിറഞ്ഞ ആഹ്വാനം നടത്തുന്നത്. മതപരിവര്‍ത്തന ശ്രമങ്ങള്‍ വഴി ക്രിസ്ത്യാനികള്‍ കുട്ടികളെ ബ്രെയ്ന്‍ വാഷ് ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹിന്ദുത്വ നേതാവിന്റെ വംശഹത്യ ആഹ്വാനം.
''മുഴുവന്‍ ക്രിസ്ത്യാനികളേയും കൊന്നൊടുക്കണം. ക്രിസ്ത്യന്‍ വീടുകളില്‍ അതിക്രമിച്ച് കയറി അവരുടെ പെണ്‍മക്കളേയും പുത്ര ഭാര്യമാരേയും ബലാത്സംഗം ചെയ്യണം. അവരെ അതിക്രൂരമായി പീഡിപ്പിക്കണം. അവരുടെ നേതാക്കളെ കൊല്ലണം. ഒരാളെ പോലും ബാക്കി വെക്കരുത്' സോണി ആഹ്വാനം ചെയ്യുന്നു. സ്ത്രീകളെ വസ്ത്രമുരിഞ്ഞ് പരസ്യമായി അവരെ അപമാനിക്കണമെന്നും സോണി പറയുന്നുണ്ട്.
മാര്‍ച്ച് ഒന്നിന് അക്രമത്തിനായി 50,000 പേരെ അണിനിരത്തണം. ഇതിന് ഭരണത്തിലുള്ളവരുടെ പിന്തുണയുണ്ട്- സമൂഹ മാധ്യമത്തിലൂടെ സോണിയുടെ ആഹ്വാനത്തില്‍ ഊന്നിപ്പറയുന്നു.
ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കവി, ട്രെയിനര്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും അറിയപ്പെടുന്ന സോണി
നേരത്തെ തന്നെ ക്രിസ്ത്യന്‍ സമൂഹത്തിനെതിരായ അപകടകരവും പ്രകോപനപരവുമായ പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ.
ക്രിസ്ത്യന്‍ കുടുംബങ്ങളെ ലക്ഷ്യം വെക്കണമെന്ന് പ്രത്യേകം ഊന്നിപ്പറയുന്നു ഇയാള്‍. അവരുടെ വിശ്വാസത്തിന്റെ ഒരു അടയാളം പോലും ഈ മേഖലയില്‍ ഉണ്ടാവരുതെന്നും അതെല്ലാം തുടച്ചുനീക്കപ്പെടണമെന്നും ഇതോടൊപ്പം ആവര്‍ത്തിക്കുന്നു.
പ്രയാഗ് രാജില്‍ ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി നടത്തിയ പ്രസംഗത്തെയും സോണി ഫ്‌സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. ഹിന്ദുക്കള്‍ എല്ലാ ക്രിസ്ത്യാനികളെയും കൊല്ലണമെന്നും ആരെയും വെറുതെ വിടരുത് എന്ന് വിളിചോചതുന്നതായിരുന്നു പ്രയാഗ് രാജിലെ സരസ്വതിയുടെ പ്രസംഗം.
''നമ്മുടെ മാതാവായ പശുവിനെ കൊല്ലുന്നവരെ കൊല്ലൂ... പശുവിനെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ ആവശ്യപ്പെടരുത്. അവരെ കൊന്ന് നിങ്ങള്‍ നിങ്ങള്‍ക്ക് വധശിക്ഷ ആവശ്യപ്പെടുക. നിയമം പ്രാബല്യത്തില്‍ വരുന്നത് വരെ കാത്തിരിക്കരുത്.''എന്നായിരുന്നു പ്രസംഗത്തിലെ വിദ്വേഷ പരാമര്‍ശം.
സോണിക്കെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. രക്തദാഹികളായ വലതുപക്ഷ ഗ്രൂപ്പുകളുടെ പിന്തുണയോടെയാണ് ആദേശ് സോണി പ്രവര്‍ത്തിക്കുന്നത്, അവിമുക്തേശ്വരാനന്ദ് സരസ്വതി പോലുള്ള വ്യക്തികളുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്,' ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നലാല്‍ പറഞ്ഞു. വിദ്വേഷ പ്രസംഗത്തില്‍ 'അഗാധമായ ആശങ്ക' പ്രകടിപ്പിച്ചുകൊണ്ട് നാഗാലാന്‍ഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് കൗണ്‍സില്‍ (എന്‍ബിസിസി) ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായിക്ക് കത്തെഴുതിയിട്ടുണ്ട്. 2025 മാര്‍ച്ച് 1 ന് നടക്കാനിരിക്കുന്ന മോര്‍ച്ചയ്ക്ക് മുന്നോടിയായി, ഉണ്ടാവാനിടയുള്ള അക്രമങ്ങള്‍ തടയുന്നതിനും ദുര്‍ബല സമൂഹങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേഗത്തിലും നിര്‍ണ്ണായകവുമായ നടപടി സ്വീകരിക്കണമെന്ന് എന്‍ബിസിസി അതിന്റെ അപ്പീലില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
A Hindutva leader and social media influencer from Chhattisgarh, Adesh Soni, has sparked outrage after making public calls for violence against Christians, including rape and killing of Christian women.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേന്ദ്രവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗം, സിപിഎം രക്തസാക്ഷികളെ മറന്നു; ഡിജിപി നിയമനത്തിൽ സർക്കാരിനെതിരെ കെ സി വേണുഗോപാൽ
Kerala
• 17 hours ago
ദുബൈയിലെയും ഷാര്‍ജയിലെയും 90 ശതമാനം ഡ്രൈവര്‍മാരും ഗതാഗതക്കുരുക്ക് നേരിടുന്നതായി റിപ്പോര്‍ട്ട്
uae
• 18 hours ago
ആശുപത്രിയിലെത്തി നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്ഷിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താൻ ആളുകളുടെ തിരക്ക്
National
• 19 hours ago
കർണാടകയിലെ ഒരു ജില്ലയിൽ മാത്രം ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നു; അന്വേഷണത്തിന് ഉത്തരവ്
National
• 19 hours ago
വേട്ടയ്ക്ക് പോയ ബന്ധുക്കളായ മൂവർ സംഘത്തിലെ ഒരാളെ വെടിവെച്ച് കൊന്നു; മാൻ വേട്ടയ്ക്കിടെ അബദ്ധത്തിലെന്ന് സംശയം, വഴക്കിനിടെയെന്നും മൊഴി
National
• 19 hours ago
2029ലെ ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഖത്തര്‍
qatar
• 19 hours ago
സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യു.എസ്; ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു
International
• 19 hours ago
കുട്ടികള്‍ക്കായുള്ള ദുബൈ പൊലിസിന്റെ സമ്മര്‍ പ്രോഗ്രാമിന് തുടക്കമായി; പരിശീലനം 16 കേന്ദ്രങ്ങളില്‍
uae
• 20 hours ago
വെജിറ്റേറിയൻസ് ശ്രദ്ധിക്കുക: 1,400 കിലോ മായം ചേർത്ത പനീർ പിടിച്ചെടുത്തു; വ്യാജ പനീർ നിർമ്മാണ രഹസ്യവും കണ്ടെത്തി പൊലീസ്
National
• 20 hours ago
വിവാദങ്ങൾക്കൊടുവിൽ പരിഹാരം; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണങ്ങൾ എത്തിച്ചു
Kerala
• 20 hours ago
ദുബൈയില്‍ വാടക തട്ടിപ്പ്: പണം വാങ്ങിയ ശേഷം ഏജന്റുമാര്‍ മുങ്ങുന്നെന്ന് പരാതി; പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍
uae
• 20 hours ago
കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചു; രാജഗിരി ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം, കേസ്
Kerala
• 20 hours ago
15-കാരിയെ ബഹുനില കെട്ടിടത്തിന്റെ ടെറസിൽ നിന്ന് തള്ളിയിട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ കേസ്
National
• 21 hours ago
യുഎഇ ഗോൾഡൻ വിസ: AI, കാലാവസ്ഥാ മേഖലകളിലെ പ്രതിഭകൾക്ക് മുൻഗണന
International
• 21 hours ago
യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍
International
• a day ago
യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ
uae
• a day ago
മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്
Kerala
• a day ago
വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം
Kerala
• a day ago
ഒമാനില്‍ കനത്ത പൊടിക്കാറ്റിന് സാധ്യത: ദൃശ്യപരത കുറയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് പൊലിസ്
oman
• 21 hours ago
ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices
qatar
• 21 hours ago
തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക
National
• 21 hours ago