HOME
DETAILS

റെയില്‍വേയില്‍ ഇനി തിരക്ക് കുറയും, സ്റ്റേഷനിലേക്ക് പ്രവേശനം കണ്‍ഫോം ടിക്കറ്റുള്ളവര്‍ക്ക്, കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കില്ല; തിരക്ക് നിയന്ത്രിക്കാന്‍ യൂണിഫോമിട്ട ജീവനക്കാര്‍

  
Web Desk
March 08 2025 | 18:03 PM

Railway stations to allow entry only for confirmed ticket holders no more ticket sales Uniformed staff deployed for crowd control

ന്യൂഡല്‍ഹി: കുംഭമേള തീര്‍ഥാടകരുണ്ടാക്കിയ തിരക്കിനെ തുടര്‍ന്ന് ന്യൂഡല്‍ഹി റയില്‍വേ സ്‌റ്റേഷനില്‍ 18 പേര്‍ മരിച്ചതിന് പിന്നാലെ റയില്‍വേ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കാന്‍ പദ്ധതികളുമായി റയില്‍വേ. ആളുകള്‍ക്ക് നില്‍ക്കാന്‍ സൗകര്യം കുറഞ്ഞ സ്റ്റേഷനുകളില്‍ തീവണ്ടികള്‍ എത്തുംവരെ കാത്തിരിക്കാന്‍ പ്രത്യേക സംവിധാനമുണ്ടാക്കും. അനിയന്ത്രിതമായി ടിക്കറ്റ് വില്‍ക്കുന്നത് നിര്‍ത്തും. തിരക്ക് നിയന്ത്രിക്കാന്‍ യൂണിഫോമണിഞ്ഞ ഉദ്യോഗസ്ഥരെ നിയമിക്കുന്നതടക്കമുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല സമിതിയാണ് തീരുമാനമെടുത്തത്.

ആദ്യഘട്ടത്തില്‍ 60 സ്റ്റേഷനുകളിലാണ് സ്ഥിരമായ കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുക. ന്യൂഡല്‍ഹി, ആനന്ദ് വിഹാര്‍, വാരാണസി, അയോധ്യ, പട്‌ന എന്നീ സ്റ്റേഷനുകളില്‍ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. ട്രെയിന്‍ എത്തിയാല്‍ മാത്രം യാത്രക്കാരെ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശിപ്പിക്കും. കണ്‍ഫോം ടിക്കറ്റുള്ളവരെ മാത്രമേ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിപ്പിക്കൂ. ടിക്കറ്റില്ലാത്തവരേയും വെയിറ്റിങ് ലിസ്റ്റിലടക്കമുള്ളവരെയും കാത്തിരിപ്പ് കേന്ദ്രത്തിലിരുത്തും. അനധികൃത എന്‍ട്രി പോയിന്റുകള്‍ സീല്‍ ചെയ്യും. രാജ്യത്ത് ആകെ 8,000ലധികം റെയില്‍വേ സ്റ്റേഷനുകളാണുള്ളത്. എല്ലായിടത്തും വൈകാതെ ഈ രീതിയെത്തും.

തിരക്ക് കുറയ്ക്കാന്‍ 12 മീറ്റര്‍ വീതിയും 6 മീറ്റര്‍ വീതിയും സ്റ്റാന്‍ഡേര്‍ഡ് ഫുട്ട് ഓവര്‍ ബ്രിഡ്ജിന്റെ രണ്ട് പുതിയ ഡിസൈനുകള്‍ വികസിപ്പിച്ചതായും റയില്‍വേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സൂക്ഷ്മ നിരീക്ഷണത്തിനായി എല്ലാ സ്റ്റേഷനുകളിലും സമീപ പ്രദേശങ്ങളിലും കാമറകള്‍ സ്ഥാപിക്കും. വലിയ സ്റ്റേഷനുകളില്‍ റെയില്‍വേക്ക് വാര്‍ റൂമുകള്‍ ഉണ്ടാകും. പ്ലാറ്റ്‌ഫോമുകള്‍ കൈകാര്യം ചെയ്യാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ നിയമിക്കും. ട്രാഫിക് സര്‍വിസ് സീനിയര്‍ ഗ്രേഡിലുള്ള ഉദ്യോഗസ്ഥരെയാണ് സ്റ്റേഷന്‍ ഡയരക്ടര്‍മാരായി നിയമിച്ചിരിക്കുന്നത്. ഇനി മുതല്‍, ഉയര്‍ന്ന ഗ്രേഡിലുള്ളവരെ സ്റ്റേഷന്‍ ഡയരക്ടര്‍മാരായി നിയമിക്കും. ശേഷിക്കനുസരിച്ച് ടിക്കറ്റ് വില്‍പ്പന നിയന്ത്രിക്കാന്‍ ഇവര്‍ക്ക് അധികാരം നല്‍കും.

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി എല്ലാ സ്റ്റാഫ് അംഗങ്ങള്‍ക്കും പുതിയ യൂണിഫോം നല്‍കും. അംഗീകൃത വ്യക്തികള്‍ക്ക് മാത്രം സ്റ്റേഷനില്‍ പ്രവേശിക്കാവുന്ന തരത്തില്‍ ജീവനക്കാര്‍ക്കും സര്‍വിസ് നടത്തുന്നവര്‍ക്കും പുതിയ ഐ.ഡി കാര്‍ഡ് നല്‍കും. പുതിയ ഡിസൈന്‍ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ വോക്കിടോക്കികള്‍, അനൗണ്‍സ്‌മെന്റ് സംവിധാനങ്ങള്‍, കോളിങ് സംവിധാനങ്ങള്‍ എന്നിവ എല്ലാ തിരക്കേറിയ സ്റ്റേഷനുകളിലും സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.

Railways will now be less crowded, entry to the station will be allowed to those with conform tickets, no more tickets will be sold; Uniformed employees will be on duty to control the crowd short caption
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദ്ദേഹമാണ് ഫുട്ബോളിനെ മുഴുവനായും മാറ്റിമറിച്ചത്: ലയണൽ മെസി

Football
  •  5 days ago
No Image

പത്തനംതിട്ടയിൽ മദ്യലഹരിയിൽ വീടിന് തീവെച്ച യുവാവ് വെന്തുമരിച്ചു

Kerala
  •  5 days ago
No Image

വിവാഹ വേദിയിൽ വധുവിന് പകരം വധുവിന്റെ അമ്മ; വരൻ വിവാഹത്തിൽ നിന്ന് പിന്മാറി പൊലീസ് സഹായം തേടി

National
  •  5 days ago
No Image

തിരുവനന്തപുരം; പെറ്റി-ക്രിമിനൽ കേസുകൾ തീർക്കാൻ അതിവേഗ ഡ്രൈവ് മേയ് 30 വരെ പിഴയടച്ച് കേസ് അവസാനിപ്പിക്കാം

Kerala
  •  5 days ago
No Image

ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടി; നിബന്ധനകളിൽ ധാരണ, ഏപ്രിൽ 23 മുതൽ വാഷിംഗ്ടണിൽ ചർച്ചകൾ

National
  •  5 days ago
No Image

തിരുവനന്തപുരത്ത് അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

Kerala
  •  5 days ago
No Image

'അന്ന് ഞാൻ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു'; മാധ്യമങ്ങളോട് പരിഹാസ പ്രതികരണവുമായി ഷൈനിന്റെ സഹോദരന്‍ ജോ ജോണ്‍ ചാക്കോ

Kerala
  •  5 days ago
No Image

ഇങ്ങനെയൊരു വിജയം ചരിത്രത്തിലാദ്യം; ഡൽഹിയെ കീഴടക്കി ഗുജറാത്ത് തലപ്പത്ത് 

Cricket
  •  5 days ago
No Image

വടകരയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  5 days ago
No Image

14കാരൻ കളത്തിൽ! സഞ്ജുവിന്റെ പകരക്കാരനായിറങ്ങി ഐപിഎല്ലിന്റെ ചരിത്രത്തിലേക്ക്

Cricket
  •  5 days ago