HOME
DETAILS

മുസ്‌കാന് മോര്‍ഫിന്‍ ഇഞ്ചക്ഷന്‍, സാഹിലിന് കഞ്ചാവ്; മീററ്റില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യക്കും കാമുകനും ഭക്ഷണം വേണ്ടെന്ന്, പകരം ലഹരി മതി 

  
Web Desk
March 23, 2025 | 5:25 AM

Meerut Murder Case Wife and Lover Demand Drugs in Jail After Husbands Brutal Killing

ന്യൂഡല്‍ഹി: മീററ്റില്‍ ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഭാര്യക്കും ജയിലില്‍ ഭക്ഷണം വേണ്ടെന്ന്. പകരം ലഹരിയാണേ്രത ഇരുവര്‍ക്കും വേണ്ടത്.  കേസിലെ പ്രതികളായ മുസ്‌കാന്‍ റസ്‌തോഗിയും ഷാഹിലും നിലവില്‍ ജയിലിലാണ്.  രണ്ട് പ്രതികളും ഭക്ഷണം കഴിക്കാന്‍ തയാറാവുന്നില്ലെന്ന് അധികൃതര്‍ അറിയിക്കുന്നു. ലഹരി വേണമെന്നാണ് ഇരുവരും ആവശ്യപ്പെടുന്നത്. 

മോര്‍ഫിന്‍ ഇഞ്ചക്ഷനാണ് മുസ്‌കാന്‍ ആവശ്യപ്പെടുന്നത്. കാമുകന്‍ ഷാഹിലിനാകട്ടെ കഞ്ചാവാണ് വേണ്ടത്.  മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് സൗരഭിനെ കാമുകന്‍ ഷാഹിലുമൊത്ത് കൊലപ്പെടുത്തിയ കേസില്‍  ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ് മുസ്‌കാന്‍. 
ലഹരിക്ക് അടിമകളായതിനാല്‍ ഇരുവരും കഴിയുന്ന സെല്ലുകളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന്  ജയിലധികൃതര്‍ അറിയിക്കുന്നു.

2016 ലായിരുന്നു സൗരഭ് രാജ്പുത്തും മുസ്‌കാന്‍ റസ്തോഗിയും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. അതിനാല്‍ ഇരു വീട്ടുകാര്‍ക്കും ബന്ധത്തോട് താല്‍പര്യമുണ്ടായിരുന്നില്ല. ഭാര്യക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സൗരഭ് മര്‍ച്ചന്റ് നേവിയിലെ ജോലി വരെ സൗരഭ് ഉപേക്ഷിച്ചു. പിന്നീട് മീററ്റില്‍ വാടക വീടെടുത്തായിരുന്നു താമസം.  2019 ല്‍ ഇവര്‍ക്ക് ഒരു മകള്‍ ജനിച്ചു. അതിനിടെ തന്റെ സുഹൃത്തായ സാഹിലുമായി മുസ്‌കാന് ബന്ധമുണ്ടെന്ന് സൗരഭ് അറിയുന്നു. പിന്നാലെ വിവാഹബന്ധം വേര്‍പെടുത്താന്‍ ഇവര്‍ തീരുമാനിച്ചു എന്നാല്‍ മകളെ ഓര്‍ത്ത് സൗരഭ് അത് വേണ്ടെന്ന് വച്ചു.  പിന്നീട് മര്‍ച്ചന്റ് നേവിയിലെ ജോലി ലഭിച്ചതോടെ 2023 ല്‍ സൗരഭ് ലണ്ടനിലേക്ക് പോവുകയായിരുന്നു. 

മാര്‍ച്ച് നാലിനാണ് മുസ്‌കാനും സാഹിലും ചേര്‍ന്ന് സൗരഭിനെ കൊല്ലുന്നത്. ശേഷം മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിലാക്കി സിമന്റ് തേച്ച് അടയ്ക്കുകയായിരുന്നു. സൗരഭിന്റെ കുടുംബം നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പൊലിസ് 14 ദിവസത്തിന് ശേഷം ഇവരുടെ വാടക വീട്ടില്‍ നിന്നാണ് മൃതേദഹം കണ്ടെത്തിയത്. ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയതിനു ശേഷം സൗരഭിനെ  കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം 15 കഷ്ണങ്ങളായി മുറിച്ചതിനു ശേഷം ഡ്രമ്മിനുള്ളില്‍ സൂക്ഷിച്ചു. 

അതിനിടെ കൊലപാതകത്തിന് ശേഷം മുസ്‌കാനും സാഹിലും മണാലിയില്‍ പോയതിന്റേയും ഹോളി ആഘോഷിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ക്രൂരമായ കൊലപാതകം നടത്തിയിട്ടും ഒന്നും സംഭവിക്കാത്ത മട്ടിലാണ് ഇരുവരും ഹോളി ആഘോഷിക്കുന്നത്. മാര്‍ച്ച് നാലിന് സൗരഭിനെ കൊന്ന് വെട്ടിനുറുക്കി വീപ്പക്കുള്ളിലാക്കി അടച്ചുവച്ചതിനു ശേഷമാണ് ഇരുവരും മണാലിയയിലേക്ക് പുറപ്പെട്ടത്. മണാലിയില്‍ വെച്ച് സന്തോഷത്തോടെ ഹോളി പാര്‍ട്ടിയില്‍ പങ്കെടുത്ത് നൃത്തം ചെയ്യുന്ന ഇരുവരുടെയും വീഡിയോ പുറത്തുവന്നിരുന്നു.

മണാലി സന്ദകര്‍ശനത്തിനു ശേഷം കസൗളിലെത്തി സാഹിലിന്റെ ജന്മദിനം ആഘോഷിക്കുന്ന ഇരുവരുടെ വീഡിയോയും പുറത്തുവന്നിരുന്നു. 

 

In a shocking development in the Meerut murder case, the wife, Muskan Rastogi, and her lover, Shahil, who are accused of brutally killing her husband, a Navy officer, have reportedly refused food in jail, demanding drugs instead. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് മെഡിക്കൽ കോളജ് സ്ഥിരം ക്യാമ്പസ് യാഥാർഥ്യത്തിലേക്ക്; അമ്പുകുത്തിയിൽ 28 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഉത്തരവായി; ഇനി വേണ്ടത് കേന്ദ്ര അനുമതി

Kerala
  •  5 days ago
No Image

യുവതിയുടെ ആത്മഹത്യ; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍ 

Kerala
  •  5 days ago
No Image

ട്രംപിന് തിരിച്ചടി; ഈസ്‌റാഈല്‍ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച ഫല്‌സ്തീന്‍ ബിരുദ വിദ്യാര്‍ഥി മൊഹ്‌സിന്‍ മഹ്ദവിയെ നാടുകടത്താനുള്ള നീക്കം തടഞ്ഞ് കോടതി 

International
  •  5 days ago
No Image

ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് ചികിത്സ; സര്‍ക്കാര്‍ വരുമാനം നാല് ദശലക്ഷം ദിനാര്‍ പിന്നിട്ടു

bahrain
  •  5 days ago
No Image

സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം; ഫാര്‍മസി ഉടമസ്ഥത മാറ്റത്തിന് പാര്‍ലമെന്റില്‍ ചര്‍ച്ച

bahrain
  •  5 days ago
No Image

കുളിർമയോടെ പുണ്യമാസം; യുഎഇയിൽ ഇത്തവണ തണുപ്പുള്ള റമദാൻ

uae
  •  5 days ago
No Image

സർക്കാർ ഇടപെടൽ; അങ്കണവാടി പ്രവർത്തകരുടെ നഷ്ടമായ പെൻഷൻ തുക അനുവദിക്കാൻ ഉത്തരവ്

Kerala
  •  5 days ago
No Image

'ബീഫ്' എന്ന പേരുള്ള ചിത്രത്തിന് വിലക്ക്, വിദ്വേഷം പടർത്തുന്നവർക്ക് പ്രദർശനാനുമതി; കേരള സ്റ്റോറി 2ന് എതിരെ മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

'മകനേ തിരിച്ചുവരല്ലേ'; യുഡിഎഫ് കാലത്തെ വിവാദങ്ങൾ കുത്തിപ്പൊക്കി 'ഇരുണ്ടകാലം' വെബ്‌സൈറ്റുമായി ഇടതുന്നണി

Kerala
  •  5 days ago
No Image

അബുദബിയിലെ സ്കൂൾ കാന്റീനുകളിൽ നിയന്ത്രണം; ലഞ്ച് ബോക്സിൽ ഇവയുണ്ടെങ്കിൽ പണി കിട്ടും

uae
  •  5 days ago