HOME
DETAILS

കുരുന്ന് രക്തത്തില്‍ അര്‍മാദിക്കുന്ന സയണിസ്റ്റ് ഭീകരര്‍, ലോകമിന്നോളം കാണാത്ത ക്രൂരത; ഇസ്‌റാഈല്‍ കൊന്നൊടുക്കിയത്  17,000 കുഞ്ഞുങ്ങളെ

  
Web Desk
March 26 2025 | 04:03 AM

17000 Children Killed in Gaza Israels Brutality  Continue Amid Global Silence

ലണ്ടന്‍: 17000 കുഞ്ഞുങ്ങള്‍. ഏതെങ്കിലും സ്‌കൂളിലെ കുട്ടികളുടെ എണ്ണമല്ല. ഏതെങ്കിലും പരിപാടിയിലോ ക്യാംപിലോ പങ്കെടുക്കുന്നവരല്ല. സയണിസ്റ്റ് ഭീകര സേന ഗസ്സയില്‍ കൊന്നൊടുക്കിയ കുഞ്ഞുമക്കളുടെ എണ്ണമാണ്. ഗസ്സന്‍തെരുവുകള്‍ കുരുന്നു രക്തത്താല്‍ നിറഞ്ഞിരിക്കുന്നു. ആ ചോരക്കളങ്ങളില്‍ അര്‍മാദിക്കുകയാണ് ലോകത്തിലെ ഏറ്റവും ക്രൂരരായ ഭീകര സേന. 

ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്റാഈല്‍ ആക്രമണം പുനരാരംഭിച്ചശേഷം ഒരാഴ്ചയ്ക്കിടെ 270 കുട്ടികള്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകള്‍ പറയുന്നു. ഒക്ടോബറില്‍ ആക്രമണം തുടങ്ങിയ ശേഷം കുഞ്ഞുങ്ങള്‍ക്കെതിരായ ആക്രമണം ഇത്രയും ഭീകരമായി നടക്കുന്നത് ആദ്യമായാണെന്ന് കണക്കുകള്‍ പുറത്തുവിട്ട സേവ് ദ ചില്‍ഡ്രണ്‍ പറയുന്നു. ഇന്നലെ മാത്രം ഗസ്സയില്‍ ഏഴു കുട്ടികള്‍ കൊല്ലപ്പെട്ടു.

തുരുതുരാ ബോംബുകള്‍ വര്‍ഷിക്കപ്പെടുന്നു. ആശുപത്രികള്‍ തകര്‍ക്കപ്പെടുകയും കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുകയും ചെയ്യുമ്പോഴും ലോകം നിശബ്ദതയിലാണെന്ന് സേവ് ദ ചില്‍ഡ്രണ്‍ ഹ്യൂമാനിറ്റേറിയന്‍ ഡയരക്ടര്‍ റേച്ചല്‍ കമ്മിങ്സ് ചൂണ്ടിക്കാട്ടുന്നു. ആക്രമണം പുനരാരംഭിച്ചത് തന്നെ ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുള്ള വധശിക്ഷയാണെന്നും അവര്‍ വ്യക്തമാക്കി. 

കിടന്നുറങ്ങുന്ന പൂമ്പാറ്റക്കുഞ്ഞുങ്ങള്‍ക്ക് മേലേക്കാണ് തീനാളങ്ങളായി മരണം

ALSO READ: 'ഷോക്കടിപ്പിച്ചു..നായ്ക്കളെ കൊണ്ട് കടിപ്പിച്ചു..' 17 കാരനെ ഇസ്‌റാഈല്‍ ജയില്‍ കിങ്കരന്‍മാര്‍ കൊന്നതിങ്ങനെ, സയണിസ്റ്റ് തടവറകളിലെ പൈശാചിക പീഡനങ്ങളുടെ പട്ടികയിലേക്ക് ഒന്നു കൂടി

 പറന്നിറങ്ങുന്നത്. എല്ലാം നഷ്ടപ്പെട്ട ശൂന്യമായ ആകാശത്തിന് കീഴെ, ഒരു മേല്‍ക്കൂരയുടെ തണല്‍ പോലുമില്ലാതെ കഴിയുന്നവരാണവര്‍. നാളുകളായി ഭക്ഷണം കഴിക്കാതെ , വെള്ളം കുടിക്കാതെ ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് തളര്‍ന്നു വീണുപോയവര്‍. അവര്‍ക്ക് മേലേക്കാണ് എല്ലാം തകര്‍ക്കാന്‍ മാത്രം പ്രഹരശേഷിയുള്ള ടണ്‍ കണക്കിന് ഭാരമുള്ള ഉഗ്രന്‍ ബോംബുകള്‍ ഇസ്‌റാഈല്‍ വര്‍ഷിക്കുന്നത്.  ഗസ്സ സര്‍ക്കാര്‍ മാധ്യമവിഭാഗം നല്‍കുന്ന വിവരമനുസരിച്ച് യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ കൊല്ലപ്പെട്ടത് 17,000 കുട്ടികളാണ്.

കുട്ടികളെ പട്ടിണിക്കിടുകയും ആക്രമിക്കുകയും ചെയ്യുന്നത് ഒഴിവാക്കാനുള്ള ഏകമാര്‍ഗം വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുകയാണെന്നും സേവ് ദ ചില്‍ഡ്രണ്‍ സംഘടന പറയുന്നു. വരുംതലമുറയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്‌റാഈല്‍ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

ഗസ്സയില്‍ ഇസ്‌റാഈല്‍ സൈന്യം നിഷ്‌കരുണം കൊന്നുതള്ളിയവരുടെ എണ്ണം 50,000 കടന്നിരിക്കുകയാണ്. 2023 ഒക്ടോബര്‍ മുതല്‍ നടത്തുന്ന കൂട്ടക്കുരുതികളില്‍  ഇന്നലെ വരെ 50,021 പേര്‍ കൊല്ലപ്പെട്ടതായാണ് ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ അവസാനം പുറത്തു വന്ന കണക്ക്. 1,13,274 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രജിസ്റ്റര്‍ ചെയ്ത മരണം മാത്രമാണ്  ഇത്. രജിസ്റ്റര്‍ ചെയ്യാത്ത മരണങ്ങള്‍ കൂടി കൂട്ടുമ്പോള്‍ ഇത് വര്‍ധിക്കും. 11,000 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

ALSO READ: 'അടിമത്തത്തിന്റെ വസ്ത്രം അഴിച്ചു മാറ്റുക, പോരാട്ട ഭൂമികയിലേക്കിറങ്ങുക'  ; അബൂ ഹംസ: ഫലസ്തീന്‍ ചെറുത്തു നില്‍പിന്റെ നിലക്കാത്ത ശബ്ദം

ഒന്നാംഘട്ട വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗസ്സക്ക് നേരെകനത്ത ആക്രമണങ്ങളാണ് ഇസ്‌റാഈല്‍ നടത്തുന്നത്. രണ്ടാംഘട്ട വെടിനിര്‍ത്തലിലേക്ക് കടക്കാന്‍ ഇതുവരെ ഇസ്‌റാഈല്‍ തയ്യാറായിട്ടില്ല. ഒന്നര വര്‍ഷമായി വംശഹത്യ തുടരുന്ന ഗസ്സയില്‍ അധിനിവേശം പൂര്‍ണമാക്കി സൈനിക ഭരണം ഏര്‍പ്പെടുത്താനാണ് ഇസ്‌റാഈലിന്റെ നീക്കം. നേരത്തെ ഇത്തരത്തിലൊരു തീരുമാനം അവരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. എന്നാല്‍, യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഭരണമേറിയതും ഒപ്പം ഇസ്‌റാഈലില്‍ പുതിയ സൈനിക മേധാവിയും പ്രതിരോധ മന്ത്രിയും ചുമതലയേറ്റതുമാണ് ഇത്തരത്തിലൊരു നീക്കത്തിന് പിന്നില്‍. പൂര്‍ണമായും ഗസ്സയെ കീഴ്‌പെടുത്താന്‍ അഞ്ച് ഐ.ഡി.എഫ് ഡിവിഷനുകള്‍ വേണ്ടിവരുമെന്നും ഇസ്‌റാഈല്‍ കണക്കു കൂട്ടുന്നു. 

ഗസ്സയെ അമേരിക്കന്‍ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് അധിുകാരമേറ്റതിന് പിന്നാലെ അമേരിക്കന്‍ പേരസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ലോകം മുഴുക്കെ പ്രതിഷേധം ശക്തമായി. ട്രംപിന്റെ നീക്കത്തിന് ബദലായി അറബ് രാജ്യങ്ങള്‍ ഗസ്സ പുനര്‍നിര്‍മാണ പദ്ധതി അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ഇസ്‌റാഈല്‍ നേരിട്ട് സമ്പൂര്‍ണ അധിനിവേശവും സൈനിക ഭരണവും നടപ്പാക്കാനൊരുങ്ങുന്നത്.

 

 

The ongoing violence in Gaza has led to the deaths of over 17,000 children, with Israeli forces intensifying their attacks despite international calls for peace.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് തിരുവങ്ങൂരിലും ദേശീയ പാതയില്‍ വിള്ളല്‍; വിണ്ടുകീറി, ടാര്‍ ഒഴിച്ച് അടച്ചു

Kerala
  •  9 hours ago
No Image

'കപടദേശവാദി...വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി' വേടന്‍ പാട്ടിലൂടെ പ്രധാനമന്ത്രിയെ അപമാനിച്ചെന്ന്; എന്‍.ഐ.എക്ക് പരാതി നല്‍കി ബി.ജെപി

Kerala
  •  9 hours ago
No Image

ഗസ്സക്കായി ഒരിക്കല്‍ കൂടി മൈക്രോസോഫ്റ്റിനെതിരെ പ്രതിഷേധത്തീക്കാറ്റായി ഇന്ത്യന്‍ എഞ്ചിനീയര്‍ വാനിയ അഗര്‍വാള്‍

International
  •  10 hours ago
No Image

നീതിന്യായ വ്യവസ്ഥ പ്രവർത്തിക്കുന്നത് ശരിയായല്ല എന്ന് പ്രതി; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ മാരകമായ മരുന്ന് കുത്തിവെച്ച് ശിക്ഷ നടപ്പാക്കി

International
  •  10 hours ago
No Image

ലഹരിക്കടത്ത്; രണ്ട് പൊലിസ് ഉദ്യോഗസ്ഥർക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  11 hours ago
No Image

ഭാഷാ തർക്കം രൂക്ഷം; ബെംഗളൂരുവിലെ ഓഫീസ് അടച്ചുപൂട്ടി പൂനെയിലേക്ക് മാറ്റാൻ തീരുമാനിച്ച് ടെക് സ്ഥാപകൻ  

National
  •  11 hours ago
No Image

മുന്നിലെത്തിയ 'ആരെന്നറിയാത്ത' മൃതദേഹം പൊന്നുമോന്റേത്; ബോധമറ്റ് വീണ് അത്യാഹിത വിഭാഗത്തില്‍ നഴ്‌സായ ഉമ്മ

Kerala
  •  11 hours ago
No Image

സുഡാൻ ആഭ്യന്തര യുദ്ധത്തിൽ രാസായുധം ഉപയോ​ഗിച്ചെന്ന് ആരോപണം: കടുത്ത ഉപരോധമേർപ്പെടുത്താനുള്ള നീക്കവുമായി യുഎസ്

International
  •  11 hours ago
No Image

സാൻ ഡീഗോയിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്ന് അപകടം: പ്രമുഖ സംഗീത ഏജന്റ് ഉൾപ്പെടെ ആറ് പേർക്ക് ദാരുണാന്ത്യം 

International
  •  12 hours ago
No Image

യുഎഇ: പ്രവാസികളുടെ ശ്രദ്ധക്ക് ; വാടക വീടുകളില്‍ അനുവദിച്ചതിലും കൂടുതല്‍ ആളുകളെ താമസിപ്പിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും

uae
  •  12 hours ago

No Image

മകൾ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞില്ല , ഭർതൃവീട്ടിൽ തന്നെ എല്ലാവരും ഒറ്റപ്പെടുത്തി, മക്കളും ഒഴിവാക്കാൻ ശ്രമിച്ചു; കൊലപാതകം ഇതിനുള്ള പ്രതികാരമെന്നും കൊല്ലപ്പെട്ട മൂന്നരവയസ്സുകാരിയുടെ അമ്മയുടെ മൊഴി 

Kerala
  •  14 hours ago
No Image

ഒമാന്റെ മധ്യസ്ഥതയില്‍ അമേരിക്ക- ഇറാന്‍ നിര്‍ണായക ആണവ ചര്‍ച്ച ഇന്ന് റോമില്‍ | US-Iran Nuclear Talks

latest
  •  15 hours ago
No Image

ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി ട്രംപ് ; ട്രംപിന്റെ നടപടി ബാധിക്കുക ഇന്ത്യൻ വിദ്യാർഥികളുൾപ്പെടെ നിരവധി പേരെ; നടപടി നിയമ വിരുദ്ധമെന്ന് സർവകലാശാല

International
  •  15 hours ago
No Image

നിയമം റദ്ദാക്കിയില്ലെങ്കില്‍ നവംബറോടെ എല്ലാ വഖ്ഫ് സ്വത്തുക്കളും നഷ്ടപ്പെടുമെന്ന് സിങ്‌വി; വഖ്ഫ് ഇസ്ലാമിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗം തന്നെയെന്ന് സിബലും | Waqf Case in Supreme Court

latest
  •  15 hours ago