HOME
DETAILS

ഗവര്‍ണര്‍ക്കെതിരായ സുപ്രിം കോടതി വിധി: ചരിത്രപരമെന്ന് സ്റ്റാലിന്‍; നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നത്-പിണറായി വിജയന്‍

  
Web Desk
April 08 2025 | 09:04 AM

SC Verdict Against Tamil Nadu Governor Is Historic Says CM MK Stalin pinarayi vijayan

ചെന്നൈ: നിയമസഭ പാസാക്കിയ ബില്ലുകള്‍ അനുമതി നല്‍കാതെ തടഞ്ഞുവയ്ക്കുകയും പിന്നീട് രാഷ്ട്രപതിക്ക് വിടുകയും ചെയ്ത തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കെതിരായ സുപ്രിംകോടതി വിധി ചരിത്രപരമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സംസ്ഥാന നിയമസഭകളുടെ നിയമനിര്‍മാണ അവകാശങ്ങള്‍ ഒന്നുകൂടി ഉറപ്പിക്കുന്നതാണ് വിധി. ചരിത്രപരമായ വിധിന്യായത്തെ നന്ദിയോടെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ തമിഴ്‌നാട് മുഖ്യമന്ത്രി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിയമനിര്‍മാണ പരിഷ്‌കാരങ്ങള്‍ ഗവര്‍ണര്‍മാര്‍ തടയുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ ഫെഡറലിസം പുനഃസ്ഥാപിക്കുന്നതിനുള്ള നിര്‍ണായക ചുവടുവയ്പ്പാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  ഒരു യഥാര്‍ഥ ഫെഡറല്‍ ഇന്ത്യയ്ക്ക് തുടക്കമിടാനുള്ള തമിഴ്നാടിന്റെ നിരന്തര പോരാട്ടത്തിലെ ഒരു നാഴികക്കല്ലാണ് ഈ വിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിധിയെ സ്വാഗതം ചെയ്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ഫെഡറല്‍ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതാണ് വിധിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 


'ഗവര്‍ണര്‍മാര്‍ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രിംകോടതി പലവട്ടം വ്യക്തമാക്കിയതാണ്. അതിലുമുപരിയായി ഈ വിധിയില്‍ ബില്ലുകള്‍ പാസാക്കുന്നതിന് കൃത്യമായ സമയപരിധിയടക്കം നിശ്ചയിച്ചുകാണുന്നു. നിയമനിര്‍മാണ സഭയുടെ അധികാരങ്ങള്‍ ഗവര്‍ണര്‍മാര്‍ കൈയടക്കുന്ന പ്രവണതയ്‌ക്കെതിരായ താക്കീത് കൂടിയാണ് ഈ വിധി. അത് ജനാധിപത്യത്തിന്റെ വിജയമാണ്'- അദ്ദേഹം തന്റെ കുറിപ്പില്‍ വ്യക്തമാക്കി. 

നിയമസഭ പാസാക്കിയ ബില്ലുകള്‍ 23 മാസം വരെ തടഞ്ഞുവെക്കുകയും അനിശ്ചിതത്വത്തിലാക്കുകയും ചെയ്ത അവസ്ഥ നമ്മുടെ മുന്നിലുണ്ട്. അതിനെതിരെ കേരളം നിയമ പോരാട്ടത്തിലാണ്. കേരളം ഉയര്‍ത്തിയ അത്തരം വിഷയങ്ങളുടെ പ്രസക്തിക്കും പ്രാധാന്യത്തിനുമാണ് ഈ വിധി അടിവരയിടുന്നതെന്നും അദ്ദേഹം കുറിപ്പില്‍ പ്രതികരിച്ചു. 

നിയമസഭ പാസാക്കിയ ബില്ലുകള്‍ അനന്തമായി തടഞ്ഞു വയ്ക്കുന്ന ഗവര്‍ണര്‍മാരുടെ നടപടിക്കാണ് സുപ്രിം കോടതി തടയിട്ടത്. തമിഴ്‌നാ
ട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്ക് എതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹരജിയിലാണ് സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവ്.

 10 ബില്ലുകള്‍ തടഞ്ഞുവച്ച ഗവര്‍ണര്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് വിധി പ്രസാതാവിക്കവേ കോടതി നിരീക്ഷിച്ചു. ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ട നടപടി  റദ്ദാക്കുകയും ചെയ്തു സുപ്രിംകോടതി. ഗവര്‍ണര്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചില്ലെന്ന് കുറ്റപ്പെടുത്തിയ കോടതി  നിയമസഭാ ബില്ലുകള്‍ വീണ്ടും പാസാക്കി അയച്ചാല്‍ രാഷ്ട്രപതിക്ക് വിടാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി.  ജസ്റ്റിസ് ജെ.ബി പര്‍ദീവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരുടേതാണ് വിധി.

ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഇന്ത്യന്‍ ഭരണഘടന ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയിട്ടില്ലെന്ന് സുപ്രിം കോടതി ബെഞ്ച് വ്യക്തമാക്കി. ബില്ലുകളില്‍ പരമാവധി മൂന്ന് മാസത്തിനുള്ളില്‍ ഗവര്‍ണര്‍ തീരുമാനം എടുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.


ബില്ലുകള്‍ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാല്‍ ഒരു മാസമാണ് സുപ്രിം കോടതി അനുവദിച്ച സമയം. തമിഴ്‌നാട് ഗവര്‍ണര്‍ തടഞ്ഞുവച്ച പത്തു ബില്ലുകളും സുപ്രിം കോടതി അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി. ഭരണഘടന എത്ര നല്ലതാണെങ്കിലും നടപ്പിലാക്കുന്നവര്‍ നല്ലവരല്ലെങ്കില്‍, അത് മോശമാകുമെന്ന അംബേദ്ക്കറുടെ വാക്കുകള്‍ ഉച്ചരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ തൊട്ടാല്‍ നിങ്ങള്‍ക്ക് കറണ്ടടിക്കുമോ?... കെഎസ്ഇബി പറയുന്നതിങ്ങനെ 

Kerala
  •  12 hours ago
No Image

ഉക്രെയ്‌നിൽ സിവിലിയൻ ബസിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം: 9 പേർ കൊല്ലപ്പെട്ടു

International
  •  13 hours ago
No Image

തുമാമയിലേക്ക് പുതിയ മെട്രോ ലിങ്ക് ബസ് നാളെ മുതൽ | Doha Metro Updates

latest
  •  13 hours ago
No Image

സംസ്ഥാനത്ത് ഈ മാസം 20 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

Kerala
  •  13 hours ago
No Image

'മെസ്സി കേരളത്തില്‍ എത്തും, തീയതി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പിന്നീട് അറിയിക്കും'; ആന്റോ അഗസ്റ്റിന്‍

Kerala
  •  13 hours ago
No Image

അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

Kerala
  •  14 hours ago
No Image

കെജ്‌രിവാളിനും ആംആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടി; ഡല്‍ഹിയില്‍ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവച്ചു

National
  •  15 hours ago
No Image

കാളികാവിലെ കടുവാദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം

Kerala
  •  16 hours ago
No Image

60,000 റിയാലിന് മുകളില്‍ മൂല്യമുള്ള സാധനങ്ങളുമായാണ് യാത്രയെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം; ഹജ്ജ് തീര്‍ത്ഥാടകരോട് സഊദി ഹജ്ജ് ഉംറ മന്ത്രാലയം

Saudi-arabia
  •  16 hours ago
No Image

ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

latest
  •  16 hours ago