
ഒരു പാകിസ്ഥാനിയും ഇന്ത്യയിൽ തങ്ങരുത്: സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ നയതന്ത്ര നടപടികള്‍ കര്‍ശനമാക്കിയതിന് പിന്നാലെ, രാജ്യത്ത് ഒരു പാകിസ്ഥാനി പൗരനും തങ്ങരുതെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരോടും ആവശ്യപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാക് പൗരന്മാരുടെ വിസകള്‍ റദ്ദാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിമാരുമായി അമിത് ഷാ ഫോണില്‍ സംസാരിച്ചത്.
സാർക്ക് വിസ ഇളവ് പദ്ധതി (എസ്‌വിഇഎസ്) പ്രകാരം പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് അനുമതി നിഷേധിച്ച് ഇന്ത്യൻ സർക്കാർ. ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവിൽ, നിലവിൽ എസ്‌വിഇഎസ് വിസയിൽ ഇന്ത്യയിൽ തങ്ങുന്ന പാകിസ്ഥാൻ പൗരന്മാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു.
ഏപ്രിൽ 24-ന് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ, പാകിസ്ഥാൻ പൗരന്മാർക്ക് നൽകിയിട്ടുള്ള എല്ലാ സാധുവായ വിസകളും ഏപ്രിൽ 27 മുതൽ റദ്ദാക്കിയതായി വ്യക്തമാക്കി. സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോഓപ്പറേഷൻ (സാർക്ക്) വിസയിൽ ഇന്ത്യയിൽ പ്രവേശിച്ചവർക്ക് രാജ്യം വിടാനുള്ള ഈ നിർദേശം, പ്രത്യേകിച്ച് ഹ്രസ്വകാല വിസകളിൽ താമസിക്കുന്നവർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍, ഏപ്രില്‍ 27 മുതല്‍ പാകിസ്ഥാന്‍ പൗരന്മാരുടെ എല്ലാ വിസകളും റദ്ദാക്കുകയും അവര്‍ എത്രയും വേഗം രാജ്യം വിടണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍ വിസയില്‍ എത്തിയവര്‍ ഏപ്രില്‍ 29-നകം രാജ്യം വിടണമെന്നും, മറ്റുള്ളവര്‍ക്ക് ഏപ്രില്‍ 27 വരെ മാത്രമേ രാജ്യത്ത് തുടരാന്‍ അനുവാദമുള്ളൂവെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഓരോ സംസ്ഥാനത്തും താമസിക്കുന്ന പാകിസ്ഥാന്‍ പൗരന്മാരെ കണ്ടെത്തി അവരെ നാടുകടത്താന്‍ മുഖ്യമന്ത്രിമാര്‍ നടപടി സ്വീകരിക്കണമെന്ന് അമിത് ഷാ നിര്‍ദേശിച്ചതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. വിസ അപേക്ഷകള്‍ നിരസിക്കാനും, നിലവില്‍ സാധുതയുള്ള എല്ലാ വിസകളും റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, പാകിസ്ഥാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് എത്രയും വേഗം തിരികെ മടങ്ങാനും വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ കര്‍ശന നടപടികളെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജമ്മുവിലെ നഗ്രോട്ട സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണമെന്ന് റിപ്പോർട്ട്; ഒരുസൈനികന് പരിക്ക്
National
• 2 days ago
കറന്റ് അഫയേഴ്സ്-10-05-2025
PSC/UPSC
• 2 days ago
അദ്ദേഹത്തെ പോലൊരു താരത്തെ ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യമുണ്ട്: ബ്രയാൻ ലാറ
Cricket
• 2 days ago
ധീരജവാനായ മുഹമ്മദ് ഇംതിയാസിന് വിട: ആർഎസ് പുര അതിർത്തിയിൽ പാകിസ്ഥാന്റെ വെടിവെയ്പ്പിൽ ബിഎസ്എഫ് സബ് ഇൻസ്പെക്ടറിന് വീരമൃത്യു
National
• 2 days ago
അടിമാലിയിൽ വീടിന് തീപിടുത്തം; നാല് ആളുകൾ മരിച്ചെന്ന് സൂചന
Kerala
• 2 days ago
ആ രണ്ട് വലിയ യൂറോപ്യൻ ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടിൽ എനിക്ക് കളിക്കണം: ലാമിൻ യമാൽ
Football
• 2 days ago
പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചു? വീണ്ടും പ്രകോപനമെന്ന് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള
National
• 2 days ago
അപകടത്തില്‍ പെട്ടയാള്‍ക്ക് പുതുജീവന്‍; അപൂര്‍വ ശസ്ത്രക്രിയ ചെയ്ത് ഒമാനി ഡോക്ടര്‍
oman
• 2 days ago
ഇന്ത്യയിലേക്കും പാകിസ്താനിലേക്കുമുള്ള നിരവധി സർവീസ് നിർത്തിവെച്ച് ഖത്തർ എയർവെയ്സ്
qatar
• 2 days ago
പ്രതിരോധം പാളി, ആഗോളരംഗത്ത് ഒറ്റപ്പെട്ടു; ഗത്യന്തരമില്ലാതെ വെടിനിർത്തലിന് തയാറായി പാകിസ്ഥാൻ
National
• 2 days ago
നിപ; സമ്പർക്ക പട്ടികയിൽ 37 പേർ കൂടി; 8 റിസൽട്ട് കൂടി നെഗറ്റീവ്, ഹൈറിസ്ക് പട്ടികയിൽ 4 ജില്ലകളിൽ നിന്നുള്ളവർ
Kerala
• 2 days ago
ഇന്ത്യ വെടിനിർത്തൽ കരാർ പാലിക്കും; എന്നാൽ പാകിസ്ഥാനെതിരായ കർശന നിലപാട് തുടരും
National
• 2 days ago
ഇന്ത്യന്‍ സേന പാകിസ്താനിലെ ഒരു മുസ്ലിം പള്ളികളും ആക്രമിച്ചില്ല; ഇന്ത്യൻ ആർമി
National
• 2 days ago
ഹാപ്പി ന്യൂസ്! ഐപിഎൽ വീണ്ടും മടങ്ങിയെത്തുന്നു, വമ്പൻ അപ്ഡേറ്റ് പുറത്ത്
Cricket
• 2 days ago
യുദ്ധവിരുദ്ധ റാലിക്കെത്തിയവരെ പൊലീസ് തടഞ്ഞു; ആറ് പേർ കരുതൽ തടങ്കലിൽ
Kerala
• 2 days ago
പാകിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷം: പോലീസ് സ്റ്റേഷനടക്കം പിടിച്ചെടുത്തു
International
• 2 days ago
അദ്ദേഹം വിരമിക്കരുത്, ഇനിയും ഇന്ത്യൻ ടീമിന് അദ്ദേഹത്തെ ആവശ്യമുണ്ട്: അമ്പാട്ടി റായ്ഡു
Cricket
• 2 days ago
ഓപ്പറേഷൻ സിന്ദൂർ; കാണ്ഡഹാർ ഹൈജാക്കിംഗിന്റെ പങ്കാളികളായവർ ഉൾപ്പെടെ നിരവധി ഭീകരവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
National
• 2 days ago
ട്രംപ് ഭരണകൂടം അറസ്റ്റ്ചെയ്ത ഗസ്സ അനുകൂല പ്രവർത്തക റുമൈസ മോചിതയായി
International
• 2 days ago
വെടിനിർത്തൽ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി; ജനങ്ങളും നാടും സമാധാനം ആഗ്രഹിക്കുന്നു
Kerala
• 2 days ago
സമാധാനം നിലനിർത്താൻ ഇന്ത്യ തയ്യാറാണ്; സൈന്യം വെടിനിർത്തൽ നടപ്പിലാക്കും,വ്യോമത്താവളങ്ങൾ സുരക്ഷിതം
National
• 2 days ago