
തിരിച്ചടി ഭയന്ന് പാകിസ്താന്‍; ഉറി ഡാം തുറന്നുവിട്ടതില്‍ കനത്ത നാശനഷ്ടം, വ്യാപാര ബന്ധത്തിലും കനത്ത വിള്ളല്‍

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷവും പ്രകോപനം തുടരുന്ന പാകിസ്താനെതിരേ സൈനികനയതന്ത്ര നടപടികള്‍ കടുപ്പിച്ച് ഇന്ത്യ. അതിര്‍ത്തിയില്‍ സുരക്ഷാക്രമീകരണം ശക്തിപ്പെടുത്തിയ സൈന്യം വിവിധ സേനാ വിഭാഗങ്ങളെ തന്ത്രപ്രധാനമേഖലകളില്‍ വിന്യസിച്ചു.
നിയന്ത്രണരേഖയ്ക്ക് സമീപം പ്രകോപനം സൃഷ്ടിക്കുന്ന പാക് നീക്കത്തെ ശക്തമായി നേരിടാനാണ് സൈന്യത്തിനുള്ള നിര്‍ദേശം. ബാരാമുള്ള, കുപ് വാര ജില്ലകളില്‍ ഇന്നലെയും ഭീകരരുടെ ഒളിത്താവളങ്ങള്‍ സൈന്യം തകര്‍ത്തിരുന്നു. പരിശോധന തുടരാനും നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാനുമായി വിവിധ സേനാവിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള നീക്കമാണ് കശ്മിരില്‍ നടക്കുന്നത്.
അതിനിടെ, ബാരാമുള്ള ജില്ലയില്‍ ഝലം നദിയിലെ ഉറി ഡാം ഇന്ത്യ തുറന്നുവിട്ടു. മുന്നറിയിപ്പില്ലാതെ ഡാം തുറന്നത് പാക് അധീന കശ്മിരില്‍ പ്രളയസാഹചര്യം സൃഷ്ടിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സിന്ധു നദീജല കരാറില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയുള്ള ഏറ്റവും തന്ത്രപ്രധാനമായ നടപടിയാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത്. മുന്നറിയിപ്പ് നല്‍കാതെയാണ് ഇന്ത്യ ഡാം തുറന്നുവിട്ടതെന്നും ഇതുമൂലം പാക് അധീന കശ്മിരിലെ ഹട്ടിയന്‍ബാല ജില്ലയില്‍ കനത്ത നാശനഷ്ടമുണ്ടായതായി പാകിസ്ഥാന്‍ കുറ്റപ്പെടുത്തി. ഝലം നദീതീരത്തുള്ളവരെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബാരാമുള്ള ജില്ലയിലെ ഉറി ഡാമില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ അകലെയാണ് നിയന്ത്രണരേഖ. അതേസമയം, ഡാം തുറന്നുവിട്ട സംഭവത്തില്‍ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കേണ്ട ബാധ്യതയില്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.
ഭീകരാക്രണത്തെ തുടര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ പാകിസ്ഥാനെതിരേ സമ്മര്‍ദം ശക്തമായതിന് പിന്നാലെയാണ് സൈനികനയതന്ത്ര നടപടികള്‍ കടുപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. അതിനിടെ, സൈനിക മേധാവി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാനാണ് പ്രതിരോധ മന്ത്രിയെ ഔദ്യോഗിക വസതിയിലെത്തി കണ്ടത്. ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും സ്വീകരിച്ച നടപടികളും സൈനിക മേധാവി പ്രതിരോധ മന്ത്രിയെ ധരിപ്പിച്ചു.
അതേസമയം പാകിസ്താനുമായുള്ള വ്യാപാരം ബന്ധം നിര്‍ത്തിവച്ചത് പാകിസ്താനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മരുന്ന് വിതരണം അടക്കമുള്ള അവശ്യ വസ്തുക്കള്‍ ഉറപ്പാക്കാന്‍ പാക് അധികൃതര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
മരുന്ന് മേഖലയില്‍ വ്യാപാരം നിര്‍ത്തിവച്ചതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും, അടിയന്തര പദ്ധതികള്‍ ഇതിനകം തന്നെ ആസൂത്രണം ചെയ്തുകഴിഞ്ഞെന്ന് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഓഫ് പാകിസ്താന്‍ (DRAP) സ്ഥിരീകരിച്ചു.
നിലവില്‍, ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റുകള്‍ (എപിഐ) ഉള്‍പ്പെടെ വിവിധ മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഫാര്‍മസ്യൂട്ടിക്കല്‍ അസംസ്‌കൃത വസ്തുക്കളുടെ 30% മുതല്‍ 40% വരെ ഇന്ത്യയില്‍ നിന്നാണ് പാകിസ്താന്‍ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നുള്ള വിതരണ ശൃംഖലയുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ ചൈന, റഷ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് പാകിസ്താന്‍.
ആന്റി റാബിസ് വാക്‌സിനുകള്‍, കാന്‍സര്‍ ചികിത്സകള്‍, മോണോക്ലോണല്‍ ആന്റിബോഡികള്‍, മറ്റ് നിര്‍ണായക ജൈവ ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യ മെഡിക്കല്‍ സപ്ലൈകളുടെ തുടര്‍ച്ചയായ ലഭ്യത ഉറപ്പാക്കാനാണ് ഏജന്‍സി ലക്ഷ്യമിടുന്നത്.
Pakistan expresses concerns over possible retaliation after the opening of the Uri Dam, which has caused significant damage. This move is adding severe strain to the already fragile trade relations between Pakistan and India, with political tensions escalating.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി
Kerala
• a day ago
വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി
Kerala
• a day ago
കൽപറ്റയിൽ യുവാവിന് നേരെ പൊലീസ് ബലപ്രയോഗം; ഫോണിൽ സംസാരിച്ചതിനെ തുടർന്ന് തർക്കം,വാഹനവും യുവാവിനെയും,കസ്റ്റഡിയിൽ എടുത്ത് പൊലീസ്
Kerala
• a day ago
ഡൽഹിക്കെതിരെ ഉദിച്ചുയർന്ന് സ്‌കൈ; അടിച്ചെടുത്തത് ടി-20യിലെ ലോക റെക്കോർഡ്
Cricket
• a day ago
അമേരിക്കയിൽ സാൽമൊണെല്ലാ അണുബാധ; സാലഡ് വെള്ളരി വിപണിയിൽ നിന്ന് പിൻവലിച്ചു
International
• a day ago
കോവിഡ്-19 കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കാൻ സാധ്യത; പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷി കൂടുതൽ; മന്ത്രി വീണാ ജോര്‍ജ്
Kerala
• a day ago
ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശം
National
• a day ago
യൂറോപ്പ് കീഴടക്കാൻ റൊണാൾഡോയും സംഘവും; ജർമനിക്കെതിരെയുള്ള സെമി ഫൈനൽ പോരിനൊരുങ്ങി പറങ്കിപ്പട
Football
• a day ago
പൊറോട്ടയും, ബീഫ് ഫ്രൈയും വാങ്ങിയാലും ഗ്രേവി സൗജന്യമല്ല, പരാതി തള്ളി ഉപഭോക്തൃ കമ്മീഷൻ
Kerala
• a day ago
ഖത്തറിലെ പേലേറ്റർ കമ്പനിയിൽ ലുലു എഐ നിക്ഷേപം; ഫിൻടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണർവ്
qatar
• a day ago
കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി; മയക്കുവെടി വെക്കാനുള്ള നീക്കത്തിനായി ദൗത്യസംഘം
Kerala
• a day ago
രാജസ്ഥാന്റെ ചരിത്രത്തിലാദ്യം; ഐപിഎല്ലിൽ സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ്
Cricket
• a day ago
ഹിന്ദിയിൽ മാത്രമേ സംസാരിക്കൂ എന്ന് എസ്ബിഐ മാനേജർ; യുവാവ് നിയമം ചൂണ്ടിക്കാട്ടി, പ്രതിഷേധത്തിനൊടുവിൽ സ്ഥലമാറ്റവും, ക്ഷമാപണവും
National
• a day ago
ഹജ്ജ് 2025: ഏകദേശം 666,000 തീർത്ഥാടകർ സഊദി അറേബ്യയിൽ എത്തിയതായി ഔദ്യോഗിക കണക്കുകൾ
Saudi-arabia
• a day ago
ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ നാലാമൻ; സഞ്ജു മടങ്ങുന്നത് തലയെടുപ്പിന്റെ റെക്കോർഡുമായി
Cricket
• a day ago
ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; മദീനത്ത് സായിദിലെ ചിറ്റഗോംഗ് റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ
uae
• a day ago
'ഗസ്സയില്‍ ഉപരോധം തുടര്‍ന്നാല്‍ കരാറുകള്‍ പുനഃപരിശോധിക്കും' ഇസ്‌റാഈലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂനിയനും; താക്കീതുകള്‍ കാറ്റില്‍ പറത്തി നരവേട്ട തുടരുന്നു, ഇന്ന് കൊന്നൊടുക്കിയത് 42ലേറെ ഫലസ്തീനികളെ
International
• a day ago
വഖഫ് ഇസ്‌ലാമില്‍ അനിവാര്യമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍; തിരക്കിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ആവശ്യം
National
• a day ago
24കാരനായ ടെക്കിയുടെ ആത്മഹത്യ; ജോലിയിലെ സമ്മർദ്ദം കാരണം; മരണത്തിൽ ദുരൂഹതയെന്ന് ആരോപണം
National
• a day ago
അവന്റെ പ്രകടനങ്ങളെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല: സഞ്ജു സാംസൺ
Cricket
• a day ago
സഊദി അറേബ്യയിലെ അൽ ബഹ മേഖലയിൽ കാട്ടുതീ; കാരണം വ്യക്തമല്ല
Saudi-arabia
• a day ago