HOME
DETAILS

ഡിജിപി നിയമനം; 'ഇഷ്ടക്കാരന്' വേണ്ടി അസാധാരണ നടപടിയുമായി സർക്കാർ

  
Web Desk
June 29 2025 | 02:06 AM

Kerala Government Takes Unusual Step to Appoint New DGP

തിരുവനന്തപുരം: നിലവിലെ പൊലിസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് നാളെ വിരമിക്കാനിരിക്കെ തലപ്പത്ത് 'ഇഷ്ടക്കാരനെ' കൊണ്ടുവരാന്‍ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. യു.പി.എസ്.സി നല്‍കിയ ചുരുക്കപ്പട്ടികയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥനെ ഡി.ജി.പി ഇന്‍ ചാര്‍ജ് എന്ന തസ്തികയിലേക്ക് നിയമിക്കുന്നതില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി. യു.പി.എസ്.സി തിരിച്ചയച്ച ചുരുക്കപ്പട്ടികയില്‍ സര്‍ക്കാരിന് താല്‍പ്പര്യമുണ്ടായിരുന്നവരുടെ പേരുകള്‍ ഒഴിവായതാണ് അസാധാരണ നീക്കത്തിന് പിന്നിലെന്നാണ് സൂചന. സര്‍ക്കാര്‍ നല്‍കിയ പാനലില്‍ നിന്ന് മൂന്നുപേരുടെ ചുരുക്കപ്പട്ടികയ്ക്കാണ് യു.പി.എസ്.സി അംഗീകാരം നല്‍കിയത്. ഐ.ബി സ്‌പെഷല്‍ (സെക്യൂരിറ്റി) ഡയരക്ടര്‍ റവാഡ ചന്ദ്രശേഖര്‍, റോഡ് സേഫ്റ്റി കമ്മിഷണര്‍ നിധിന്‍ അഗര്‍വാള്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നീ മൂന്നുപേരുടെ ചുരുക്കപ്പട്ടികയ്ക്കാണ് യു.പി.എസ്.സി അംഗീകാരം നല്‍കിയിരിക്കുന്നത്. എന്നാല്‍, ചുരുക്കപ്പട്ടികയിലുള്ള മൂന്നുപേരും സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യമുള്ള ഉദ്യോഗസ്ഥരല്ല. 
ഡി.ജി.പി റാങ്കിലുള്ള വിജിലന്‍സ് മേധാവി മനോജ് എബ്രഹാം, എസ്.പി.ജി അഡിഷണല്‍ ഡയരക്ടര്‍ സുരേഷ് രാജ് പുരോഹിത്, ബറ്റാലിയന്‍ മേധാവി എം.ആർ അജിത് കുമാര്‍ എന്നിവരുടെ പേരുകളാണ് തള്ളിയത്. ഇതോടെയാണ് യു.പി.എസ്.സി ചുരുക്കപ്പട്ടികയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥന് ചുമതല നല്‍കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. 

ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളില്‍ ഡി.ജി.പി ഇന്‍ ചാര്‍ജുണ്ട്. സ്റ്റേറ്റ് പൊലിസ് ചീഫ് സ്ഥാനത്തേക്ക് നിയമനം നടത്താതെ ഡി.ജി.പിമാരില്‍ ഒരാള്‍ക്ക് ഇന്‍ ചാര്‍ജിന്റെ ചുമതല നല്‍കുകയാണ് അവിടങ്ങളിൽ ചെയ്തിരിക്കുന്നത്. ഡി.ജി.പി ഇൻ ചാർജിനെ നിയമിക്കുന്നതിനായി എ.ജിയോടും സുപ്രിം കോടതിയിലെ അഭിഭാഷകരോടുമാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുന്നത്. നിയമോപദേശം എതിരായാല്‍ നാളെയ്ക്കകം ചുരുക്കപ്പട്ടികയിലെ മൂന്നുപേരില്‍ നിന്ന് ഒരാളെ പൊലിസ് മേധാവിയായി തീരുമാനിക്കും.  

യു.പി.എസ്.സി തയാറാക്കിയ ചുരുക്കപ്പട്ടികയിലെ ആദ്യ രണ്ടു പേരും ദീര്‍ഘകാലമായി കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്നു. സംസ്ഥാനത്ത് കൂടുതല്‍കാലം ക്രമസമാധാന ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെ പൊലിസ് മേധാവിയാക്കാനാണ് താല്‍പര്യമെന്ന് യു.പി.എസ്.സി യോഗത്തില്‍ ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു.

The Kerala government is taking an unusual step to appoint a new Director General of Police (DGP) as the current DGP, Sheikh Darvesh Sahib, retires tomorrow. The government is seeking legal advice on appointing an officer outside the shortlist provided by the Union Public Service Commission (UPSC). The shortlisted candidates include Nidhin Agarwal, Ravatha Chandrasekhar, and Yogesh Gupta. The government might appoint an officer as DGP In-charge, sparking controversy over the nomination process ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജലനിരപ്പ് 136.25 അടിയായി ഉയർന്നു; മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു

Kerala
  •  2 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് - ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചേക്കും; നൽകാനുള്ളത് കോടികളുടെ കുടിശിക

Kerala
  •  2 hours ago
No Image

കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടു, കൊന്നത് രണ്ട് കുഞ്ഞുങ്ങളെ; കര്‍മം ചെയ്യാന്‍ അസ്ഥികള്‍ സൂക്ഷിച്ചു!, സംഭവം തൃശൂരില്‍

Kerala
  •  2 hours ago
No Image

റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 13532 പേർ

Saudi-arabia
  •  2 hours ago
No Image

ടോൾ ഒഴിവാക്കാൻ കുറുക്കുവഴി ഉപയോ​ഗിക്കുന്നവർ ശ്രദ്ധിക്കുക; വലിയ വില നൽകേണ്ടി വരുമെന്ന് അബൂദബി പൊലിസ്

uae
  •  2 hours ago
No Image

വെളിപ്പെടുത്തലില്‍ ഉറച്ച് ഡോക്ടര്‍ ഹാരിസ്: രോഗികള്‍ക്ക് വേണ്ടിയാണ് പറയുന്നതെന്നും ശസ്ത്രക്രിയക്കായി കാത്തു നില്‍ക്കുന്നവര്‍ നിരവധി പേരെന്നും ഡോക്ടര്‍ 

Kerala
  •  3 hours ago
No Image

വരുന്നത് തിരക്കേറിയ വേനല്‍ സീസണ്‍, വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ വിമാനത്താവളം; ചൊവ്വാഴ്ച മുതലുള്ള രണ്ടാഴ്ച എത്തുക എട്ടുലക്ഷം യാത്രക്കാര്‍

uae
  •  4 hours ago
No Image

അപ്പാർട്മെന്റുകൾ വാടകക്കെന്ന് വ്യാജ പരസ്യങ്ങൾ നൽകി തട്ടിപ്പ്; ഒടുവിൽ വ്യാജ ഏജന്റ് ദുബൈ പൊലിസിന്റെ പിടിയിൽ

uae
  •  4 hours ago
No Image

മേഘവിസ്‌ഫോടനം: ഉത്തരഖണ്ഡിലെ ഉത്തരകാശിയില്‍ ഒമ്പത് നിര്‍മാണത്തൊഴിലാളികളെ കാണാതായി

National
  •  4 hours ago
No Image

രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം; 50 പേർക്ക് പരുക്ക്, എത്തിയത് 10 ലക്ഷത്തോളം പേരെന്ന് റിപ്പോർട്ട്

National
  •  4 hours ago