
ദുബൈയില്‍ വാടക തട്ടിപ്പ്: പണം വാങ്ങിയ ശേഷം ഏജന്റുമാര്‍ മുങ്ങുന്നെന്ന് പരാതി; പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍

ദുബൈ: ദുബൈയിലേക്ക് താമസം മാറുന്ന പല പ്രവാസികള്‍ക്കും, നഗരജീവിതം ബജറ്റുകള്‍ക്കൊപ്പം സന്തുലിതമാക്കാന്‍ ശ്രമിക്കുമ്പോള്‍ താങ്ങാനാവുന്ന വിലയുള്ള വീട് കണ്ടെത്തുക എന്നത് ഒരു വെല്ലുവിളിയാണ്. കാര്യം ഇങ്ങനെയാണെങ്കിലും ഇതിന് വളരെയധികം മുന്‍ഗണന നല്‍കുന്നവരാണ് പ്രവാസികളില്‍ മിക്കവരും. എന്നാല്‍ ബജറ്റിന് അനുയോജ്യമായ ഒരു മുറിയോ ഫ്‌ലാറ്റോ സ്വന്തമാക്കാനുള്ള തിരക്കിനിടയില്‍, ചിലര്‍ വലിയ വിലയാണ് നല്‍കുന്നത്. വര്‍ധിച്ചുവരുന്ന വാടക തട്ടിപ്പുകളില്‍ പെട്ട് നിരവധി പേര്‍ക്കാണ് തങ്ങളുടെ പണം നഷ്ടപ്പെട്ടത്.
2024 ജൂലൈയില്‍ ദുബൈയിലേക്ക് താമസം മാറിയ 26 വയസ്സുള്ള ഇന്ത്യന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രൊഫഷണലായ കാര്‍ത്തികയ്ക്ക് നേരിടേണ്ടി വന്നത് വലിയ വാടക തട്ടിപ്പാണ്. ഷെയ്ഖ് സായിദ് റോഡിനടുത്തുള്ള ഒരു രണ്ട് കിടപ്പുമുറി ഷെയറിംഗ് അപ്പാര്‍ട്ട്‌മെന്റിന്റെ ലിസ്റ്റിംഗ് ഡുബിസില്‍ വെബ്‌സൈറ്റില്‍ കണ്ട കാര്‍ത്തിക, സുരക്ഷിതവും ഗേറ്റഡ് കെട്ടിടവുമാണെന്ന് തോന്നിയതിനാലാണ് ഇത് തിരഞ്ഞെടുത്തത്.
'കെട്ടിടത്തിലേക്ക് പ്രവേശിക്കാന്‍ ആക്‌സസ് കാര്‍ഡ് ആവശ്യമായിരുന്നു, അത് ഏജന്റ് നല്‍കുമെന്ന് ഉറപ്പ് തന്നിരുന്നു,' അവര്‍ ഓര്‍ക്കുന്നു.
എന്നാല്‍, ഒരു മുറി വാടകയ്ക്ക് എടുക്കാമെന്ന് കരുതിയ കാര്‍ത്തികയ്ക്ക് യാഥാര്‍ഥ്യം പിന്നീടാണ് മനസ്സിലായത്. അപ്പാര്‍ട്ട്‌മെന്റില്‍ ഇതിനകം ആറ് സ്ത്രീകള്‍ താമസിക്കുന്നുണ്ടായിരുന്നു. ഓരോ കിടപ്പുമുറിയിലും രണ്ട് പേര്‍, പാര്‍ട്ടീഷന്‍ ചെയ്ത ഹാളില്‍ മൂന്ന് പേര്‍.
'കിടപ്പുമുറികളില്‍ താമസിക്കുന്നവര്‍ 2,200 ദിര്‍ഹം വീതവും, ഹാളില്‍ താമസിക്കുന്ന ഞങ്ങള്‍ മൂവര്‍ക്കും 1,800 ദിര്‍ഹം വീതവും നല്‍കേണ്ടി വന്നു. എല്ലാവര്‍ക്കും 1,000 ദിര്‍ഹം ഡെപ്പോസിറ്റ് നല്‍കണമായിരുന്നു,' കാര്‍ത്തിക വെളിപ്പെടുത്തി. എന്നാല്‍, താമസം മാറിയ ഉടനെ പ്രശ്‌നങ്ങള്‍ ആരംഭിച്ചു.
'ചിലപ്പോള്‍ മറ്റ് വീടുകളില്‍ നിന്നുള്ള അതിഥികള്‍ ഞങ്ങളുടെ അപ്പാര്‍ട്ട്‌മെന്റിലേക്ക് നുഴഞ്ഞുകയറി. മറ്റ് ചില സമയങ്ങളില്‍, കെട്ടിടത്തിലേക്ക് പ്രവേശിക്കാന്‍ ആരെങ്കിലും വരുന്നത് കാത്ത് ലോബിയില്‍ രണ്ട് മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വന്നു,' അവര്‍ പറഞ്ഞു. ഏജന്റ് അനാവശ്യമായി പുറത്തുപോകുന്നത് നിരുത്സാഹപ്പെടുത്തുകയും ഭക്ഷണവും പലചരക്ക് സാധനങ്ങളും ഓര്‍ഡര്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇത് തിരക്ക് മറച്ചുവെക്കാന്‍ സുരക്ഷാ ജീവനക്കാരെ സഹായിച്ചിരിക്കാം. ഒപ്പം താമസിച്ചിരുന്ന മറ്റ് സ്ത്രീകളും സമാന പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായി കാര്‍ത്തിക മനസ്സിലാക്കി.
'ഞാന്‍ ഉടനെ സ്ഥലം മാറാന്‍ തീരുമാനിച്ചു. 2,800 ദിര്‍ഹം മുന്‍കൂറായി നല്‍കിയിരുന്നെങ്കിലും, ഏജന്റ് എന്റെ കോളുകള്‍ എടുക്കുന്നത് നിര്‍ത്തി. ഒരു മാസത്തിന് ശേഷം, മറ്റ് വാടകക്കാര്‍ക്ക് അര്‍ദ്ധരാത്രിയില്‍ ഫ്‌ലാറ്റ് ഒഴിയാന്‍ ആവശ്യപ്പെട്ടതായി അറിഞ്ഞു. ഏജന്റ് എല്ലാവരെയും ഫോണില്‍ ബ്ലോക്ക് ചെയ്തു, അവരുടെ പണവും നഷ്ടപ്പെട്ടു,' കാര്‍ത്തിക വ്യക്തമാക്കി.
'ഈ ഏജന്റ് മറ്റുള്ളവരെയും ഇതേ രീതിയില്‍ വഞ്ചിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരു മാസം കൊണ്ട് 21,200 ദിര്‍ഹമാണ് ഇയാള്‍ സമ്പാദിച്ചത്. ആളുകള്‍ സ്ഥലം മാറിയാല്‍, പുതിയ കൂട്ടരെ വച്ച് ഇതേ തട്ടിപ്പ് ആവര്‍ത്തിക്കുന്നു,' അവര്‍ കൂട്ടിച്ചേര്‍ത്തു.
തട്ടിപ്പിന്റെ കേന്ദ്രബിന്ദുക്കള്‍
ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഡുബിസില്‍ പോലുള്ള വെബ്‌സൈറ്റുകളും ഇത്തരം വാടക തട്ടിപ്പുകളുടെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ബജറ്റ് സൗഹൃദ ഭവനങ്ങള്‍ തേടുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വ്യാജ പരസ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്ന തട്ടിപ്പുകാര്‍ക്ക് ഇവ എളുപ്പവഴിയാണ്. ദുബൈ പൊലിസ് അടുത്തിടെ ഇത്തരമൊരു വ്യാജ ഏജന്റിനെ അറസ്റ്റ് ചെയ്തിരുന്നു. സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ജാഗ്രത പാലിക്കാനും പൊലിസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
വെല്ലുവിളികള്‍ വര്‍ധിക്കുന്നു
ലൈസന്‍സുള്ള റിയല്‍ എസ്റ്റേറ്റ് ഏജന്റായ ജോഷ്വ ബാണ്‍സിന്റെ വാക്കുകളില്‍, 'ഇത്തരം തട്ടിപ്പുകള്‍ വര്‍ധിക്കുന്നതിനാല്‍, വിപണിയില്‍ വീട് കണ്ടെത്തുക കൂടുതല്‍ ബുദ്ധിമുട്ടായിരിക്കുന്നു. ആളുകള്‍ അമിത ജാഗ്രത പുലര്‍ത്തുന്നു, എന്നാല്‍ സമയപരിമിതിയും മത്സരവും കാരണം പലര്‍ക്കും വാടക വീട് ലഭിക്കുന്നില്ല.'
പ്രവാസികള്‍ക്ക് ദുബൈയില്‍ വാടക വീടുകള്‍ തേടുമ്പോള്‍ ലൈസന്‍സുള്ള ഏജന്റുമാരുമായി മാത്രം ഇടപാട് നടത്താനും, സംശയകരമായ ഓഫറുകളില്‍ നിന്ന് വിട്ടുനില്‍ക്കാനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Expats in Dubai are falling victim to rental scams where fake agents vanish after collecting payments. Authorities urge residents to stay alert and verify deals before making transactions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 14 hours ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 15 hours ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 15 hours ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 15 hours ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 16 hours ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 17 hours ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 17 hours ago
സച്ചിനെയും കോഹ്‌ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 17 hours ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 17 hours ago
കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
Kerala
• 18 hours ago
കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം
Kerala
• 18 hours ago
ഭ്രഷ്ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി
Kerala
• 19 hours ago
രാജാവിന് ശേഷം രാജകുമാരൻ; ഡബിൾ സെഞ്ച്വറിയടിച്ച് ചരിത്രത്തിൽ രണ്ടാമനായി ഗിൽ
Cricket
• 19 hours ago
തൃശൂർ അളഗപ്പനഗറിൽ കെട്ടിടം തകർന്നു വീണു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി
Kerala
• 19 hours ago
ഞങ്ങൾ എല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും: ജോട്ടയുടെ വിയോഗത്തിൽ വൈകാരികമായി റൊണാൾഡോ
Football
• 21 hours ago
'ആദ്യം പറഞ്ഞത് ഉദ്യോഗസ്ഥരില്‍ നിന്നറിഞ്ഞ വിവരം'; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി
Kerala
• 21 hours ago
വിദേശത്തേക്ക് കടക്കാന്‍ ഇന്ത്യന്‍ കോടീശ്വരന്മാര്; 2025ല്‍ 35,00 കോടീശ്വരന്മാര് രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്
National
• 21 hours ago
വലവിരിച്ച് കാത്തിരിക്കുകയാണ് തട്ടിപ്പുകാർ; ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി പണം വന്നാൽ സൂക്ഷിക്കുക; മുന്നറിയിപ്പുമായി യുഎഇ
uae
• a day ago
ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് 'റെയിൽവൺ': ഐആർസിടിസി ആപ്പിന്റെ ഭാവി എന്ത്?
National
• 20 hours ago
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു
Kerala
• 20 hours ago
ഗില്ലാട്ടം തുടരുന്നു; തകർത്തത് ഇംഗ്ലീഷ് മണ്ണിലെ 46 വർഷത്തെ ചരിത്ര റെക്കോർഡ്
Cricket
• 20 hours ago