
ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.

തൃശൂര്‍: എഴുന്നള്ളിപ്പിനു ആനയുണ്ട്, തോട്ടിയില്ല എന്നു പറഞ്ഞ പോലെയാണ് തൃശൂര്‍ മെഡി.കോളജിൻ്റെ അവസ്ഥ. പലതും ഉണ്ട്, കാര്യമില്ല. യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല. നാല് വര്‍ഷമായി സ്ഥിരം സൂപ്രണ്ട് ഇല്ല. ഇന്‍ചാര്‍ജ് ഭരണമാണ്. 10 വര്‍ഷമെങ്കിലും പ്രഫസര്‍ പദവിയില്‍ ഇരുന്നവര്‍ക്കാണ് സൂപ്രണ്ട് പദവിക്കു യോഗ്യത.
ഇവിടെ പ്രഫസര്‍ പദവിയില്ലെങ്കിലും ഇന്‍ചാര്‍ജ് ആയി കസേരയിലിരിക്കാം. ആശുപത്രി സ്ഥാപിച്ച് 43 വര്‍ഷമായിട്ടും അടിസ്ഥാനവികസനം ഒട്ടുമില്ല. കെട്ടിടങ്ങള്‍ പണിയുന്നുണ്ടെങ്കിലും നല്ല ചികിത്സ ലഭിക്കുന്നില്ല. ചികിത്സ നല്‍കാന്‍ കഴിയുന്നതിൻ്റെ മൂന്നിരട്ടിയോളം പേരെ പ്രവേശിപ്പിക്കേണ്ടിവരുന്നു. കഴിഞ്ഞ മേയ് മാസത്തില്‍ റിവ്യുവിന് അടക്കം ചികിത്സതേടിയെത്തിയത് 5600 ല്‍ പരം രോഗികൾ. മഴക്കാലമായാല്‍ എണ്ണം കൂടും. എല്ലാവര്‍ക്കും കിടക്ക നല്‍കാനാകില്ലെന്നതിനാല്‍ അധികം വരുന്നവരെ നിലത്തു കിടത്തിയാണ് നമ്പര്‍വണ്‍ കേരളമാതൃക. അവശ്യ മരുന്നുകള്‍ പുറത്തുനിന്നു വാങ്ങണം. ലാബില്‍ അത്യാവശ്യ പരിശോധന മാത്രം. ബാക്കി പുറത്തേക്കു ചീട്ടെഴുതും.
പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ അര്‍ബുദരോഗികള്‍ എത്തുന്ന മിനി ആര്‍.സി.സി എന്നു പേരുള്ള ഇവിടെ സ്‌കാനിങ് വൈകുന്നതും പതിവ്. രോഗനിര്‍ണയത്തില്‍ സുപ്രധാനമായ സി.ടി, എം.ആര്‍.ഐ, അള്‍ട്രാസൗണ്ട് സ്‌കാന്‍ എന്നിവ ചെയ്തു കിട്ടാന്‍ രണ്ടോ മൂന്നോ മാസം കാത്തിരിക്കണം. 5000 ത്തോളം പേരാണ് സ്‌കാനിങ് സമയം കുറിച്ചുകിട്ടാന്‍ മാത്രം വരി നില്‍ക്കുന്നത്.
കിടപ്പുരോഗികള്‍ക്കും കാത്തിരിപ്പാണ്. കടമ്പ കടന്ന് സ്‌കാനിങ് നടന്നാലും ഫലം കിട്ടണമെങ്കില്‍ രണ്ട് ആഴ്ചയെങ്കിലും നീളും. തുടര്‍ചികിത്സയ്ക്കു സമയമെടുക്കും. കൈമലര്‍ത്തുകയല്ലാതെ ഡോക്ടര്‍മാര്‍ക്കു മുന്നില്‍ വഴിയില്ല. റേഡിയോളജി വിഭാഗത്തില്‍ സി.ടി സ്‌കാന്‍ ചെയ്യാന്‍ നാലു യന്ത്രങ്ങളുണ്ട്. ഒന്നൊഴികെയുള്ളവ പ്രവര്‍ത്തിപ്പിക്കാന്‍ ആളില്ല. സ്‌കാനിങ് നടത്തുമ്പോള്‍ പുറംകരാര്‍ നല്‍കുകയാണ്. കാര്യങ്ങള്‍ സുഗമമാവാൻ 20 ഡോക്ടര്‍മാർ വേണ്ടിടത്ത് അഞ്ചുപേര്‍ മാത്രം. അത്യാഹിത വിഭാഗത്തിലെ സ്‌കാനിങ് യന്ത്രങ്ങള്‍ ഒഴികെ മറ്റെല്ലാം ഭാഗികമായാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടുമാസം മുമ്പു സ്ഥാപിച്ച യന്ത്രത്തിൻ്റെ അവസ്ഥയും സമാനം.
നെഫ്‌റോളജിയില്‍ ഒരു ഡോക്ടര്‍ സദാ പുറത്താണ്. മറ്റൊരു ഡോക്ടറെ വെച്ചാണ് ഉന്തിത്തളളുന്നത്. ഗ്യാസ്‌ട്രോ എന്‍ട്രോളജിയില്‍ ഒരാഴ്ച 200 രോഗികളെയേ പരിശോധിക്കൂ. മൂന്നിരട്ടി പേര്‍ കാത്തുനില്‍പ്പിലാണ്. ഒരു ഡോക്ടറെ കൂടി നിയമിച്ചാലേ തിരക്ക് നിയന്ത്രിക്കാനാകൂ. ന്യൂറോളജിയിലെ ഡോക്ടര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം കൊച്ചിയിലേക്കും പോകണം. കാര്‍ഡിയോ തൊറാസിക് വിഭാഗത്തിലുള്ളത് ഒരു ഡോക്ടര്‍. പെട്ടെന്നു ചികിത്സവേണ്ടവര്‍ ജീവന്‍ കൈയില്‍ പിടിച്ചുനില്‍ക്കണം.14 കോടി രൂപ മുടക്കി സിവറേജ് ട്രീറ്റ്‌മെൻ്റ് പ്ലാന്റ് ഉണ്ടാക്കിയെങ്കിലും പ്രവര്‍ത്തിക്കുന്നില്ല.
The Thrissur Medical College is facing a severe staffing crisis, with a shortage of doctors and employees to operate essential equipment. The hospital has been functioning without a permanent superintendent for four years, with an acting charge arrangement in place. According to the norms, only professors with at least 10 years of experience are eligible for the superintendent position.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലോക രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളില്‍ വീണ്ടും കരുത്താര്‍ജിച്ച് യുഎഇ പാസ്‌പോര്‍ട്ട്; 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട
uae
• 12 minutes ago
ഹോട്ടൽ ബുക്കിംഗ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
latest
• 19 minutes ago
അരങ്ങേറ്റക്കാരൻ രണ്ടാം ടെസ്റ്റിൽ പുറത്ത്; തിരിച്ചടി നേരിട്ടവരിൽ അഞ്ചാമനായി സായ് സുദർശൻ
Cricket
• 19 minutes ago
ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന്‍ റോഡുകള്‍ അടച്ചിടും
uae
• 40 minutes ago
ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
National
• 43 minutes ago
ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ
Football
• an hour ago.png?w=200&q=75)
സർക്കാർ ആശുപത്രികളിലെ സ്ഥിതി ഗുരുതരമെന്നത് സത്യം; തുറന്ന് പറഞ്ഞതിന് ഒരാളെ ഭയപ്പെടുത്തുന്നത് ശരിയല്ല; ഡോ. ഹാരിസിനെ ഭീഷണിപ്പെടുത്തുന്നതിൽ സി.പി.എമ്മിനെ വിമർശിച്ച് വി.ഡി. സതീശൻ
Kerala
• an hour ago
വ്യാജ പൊലീസ് കോൺസ്റ്റബിൾ വേഷത്തിൽ തട്ടിപ്പ്; 18-20 സ്ത്രീകളെ ചൂഷണം ചെയ്ത പ്രതി പിടിയിൽ
National
• an hour ago
ദുബൈയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍; മഹാനഗരത്തില്‍ സ്വന്തം വീടെന്ന സ്വപ്‌നം ഇനി എളുപ്പത്തില്‍ സാക്ഷാത്കരിക്കാം
uae
• an hour ago
'ഒരിക്കൽ വന്നാൽ തിരിച്ചുപോകാൻ തോന്നില്ല': ബ്രിട്ടീഷ് യുദ്ധവിമാനത്തെ പരസ്യവിഷയമാക്കി കേരള ടൂറിസം
Kerala
• an hour ago
രണ്ടാം ടെസ്റ്റിലും മിന്നലായി ജെയ്സ്വാൾ; ഇന്ത്യൻ നായകനെയും വീഴ്ത്തി മുന്നോട്ട്
Cricket
• 2 hours ago
സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ ഡ്രൈവര്‍ ഒഴിവ്; 1.80 ലക്ഷം രൂപ വരെ ശമ്പളം
Saudi-arabia
• 2 hours ago
സഞ്ജുവിന് ആ ഇതിഹാസ താരത്തിന്റെ പകരക്കാരനാവാൻ സാധിക്കും: മുൻ ഇന്ത്യൻ താരം
Cricket
• 2 hours ago
ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമം; വിശദമായ ചോദ്യം ചെയ്യലിൽ മകളെ കൊന്നത് താനെന്ന് അച്ഛൻ
Kerala
• 2 hours ago
ഇന്ത്യ-യുഎസ് വ്യാപാര കരാർ: അന്തിമ തീരുമാനം ജൂലൈ 9ന് മുമ്പ് പ്രതീക്ഷിക്കാം; ഡൊണാൾഡ് ട്രംപ്
International
• 4 hours ago
മഴ അതിതീവ്രമാകുന്നു, മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• 4 hours ago
ചൈനയുടെ നിലപാടിനെ പൂർണ്ണമായും പിന്തള്ളുന്നു: മരണശേഷം പുനർജന്മം നേടിയതായി ദലൈലാമ
National
• 5 hours ago
ഹൃദയാഘാത മരണങ്ങൾക്ക് കാരണം കോവിഡ് വാക്സിനാണോ? ഐസിഎംആർ-എയിംസ് റിപ്പോർട്ട് പുറത്ത്
National
• 5 hours ago
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണക്ഷാമം: ഡോ. ഹാരിസിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ
Kerala
• 3 hours ago
കോടതിയലക്ഷ്യ കേസിൽ ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്
International
• 3 hours ago
അച്ഛന് പത്ത്മിനിറ്റ് നേരം വീട്ടില്‍ നിന്ന് പുറത്തിറങ്ങി തിരികെ വന്നപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന 13 വയസുകാരി മകള്‍; മരണത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍
Kerala
• 4 hours ago