HOME
DETAILS

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

  
Abishek
July 02 2025 | 02:07 AM

Mananthavady District Hospital Renamed as Medical College But Infrastructure Remains Unchanged

കൽപ്പറ്റ: മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കിമാറ്റി. അല്ലാതെ വർഷങ്ങൾക്കിപ്പുറവും ഒരു മാറ്റവുമില്ല. അത്യാസന്ന രോഗികൾക്ക് ചികിത്സയ്ക്ക് ചുരമിറങ്ങേണ്ട ഗതികേടുതന്നെ. 2021ൽ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി ഉമ്മൻചാണ്ടി സർക്കാരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ബോർഡ് മാറ്റി പ്രതിഷ്ഠിക്കുന്നത്. 
അന്നും ഇന്നും പരാധീനതകൾക്ക് നടുവിൽ നിൽക്കുന്ന ഈ ആതുരാലയം സാധാരണക്കാരന് സഹായകരമാകുന്നില്ല. വയനാട്ടുകാർക്കിടയിൽ 'മടക്കൽ കോളജ്' എന്ന പേരിലാണിത് അറിയപ്പെടുന്നത്. അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ കൽപ്പറ്റയിലെ ജനറൽ ആശുപത്രിയിലേക്ക് വരെ രോഗികളെ റഫർ ചെയ്യുന്ന സ്ഥിതിയുമുണ്ട്. അതീവ ഗുരുതരാവസ്ഥയിലെത്തുന്നവർക്ക് തീവ്ര പരിചരണം ഉറപ്പാക്കാനുള്ള എമർജൻസി മെഡിസിൻ സംവിധാനം ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിലുമില്ല. 

പുതിയ ബ്ലോക്ക് നിർമിച്ചെങ്കിലും പൂർണമായി പ്രവർത്തന സജ്ജമായിട്ടില്ല. സി.ടി സ്‌കാൻ സംവിധാനവും പ്രവർത്തന രഹിതം. വിവിധ വകുപ്പുകളിലായി നിരവധി ഒഴിവുകൾ നികത്താതെ തുടരുന്നു. പി.ജി ഡോക്ടർമാരെ നിയമിച്ചെങ്കിലും ആനുപാതികമായി മറ്റു ജീവനക്കാരില്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. 

മെഡിക്കൽ കോളജാണങ്കിലും രേഖകളിൽ ഇപ്പോഴും ജില്ലാ ആശുപത്രിയാണ്. വിദ്യാർഥികൾക്ക് എം.ബി.ബി.എസ് പ്രവേശനം നൽകാനും സാധിച്ചിട്ടില്ല. 100 മെഡിക്കൽ സീറ്റുകൾ എന്നതായിരുന്നു സർക്കാർ പ്രഖ്യാപനം. അപേക്ഷ കഴിഞ്ഞ വർഷം ദേശീയ മെഡിക്കൽ കമ്മിഷൻ തള്ളി. ആവശ്യത്തിന് സൗകര്യമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. ഈ വർഷം 50 സീറ്റിനായാണ് അപേക്ഷ നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ 23ന് ദേശീയ മെഡിക്കൽ കമ്മിഷൻ സംഘം സന്ദർശിച്ച് വിവര ശേഖരണം നടത്തിയിരുന്നു. റിപ്പോർട്ട് വന്നാലേ ഈ അധ്യയനവർഷമെങ്കിലും പ്രവേശനം നൽകാനാകുമോ എന്ന കാര്യത്തിൽ വ്യക്തതയാവൂ.

ദൈനംദിന പ്രവർത്തനങ്ങൾക്ക് സർക്കാരിൽ നിന്നും പണം ലഭ്യമായിട്ടില്ല. സി.ടി സ്‌കാൻ മെഷീൻ മാസങ്ങളായി തകരാറിലാണ്. വിവിധ ഇൻഷുറൻസ് പദ്ധതികളിൽ ചികിത്സ തേടിയ ആളുകൾക്ക് നൽകുന്ന തുകയുടെ ഇനത്തിൽ 17 കോടി രൂപയോളം ലഭിക്കാനുണ്ട്. 

നിരവധി പി.ജി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി എന്ന് പറയുമ്പോഴും മറ്റു ജീവനക്കാരിൽ അനുപാതികമായ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. പേ വാർഡുകൾ പ്രവർത്തിക്കുന്നില്ല. ആംബുലൻസുകളും രോഗികൾക്ക് ഉപകാരപ്പെടുന്നില്ലെന്നാണ് പരാതി.

The Mananthavady District Hospital in Wayanad district was renamed as a medical college in 2021, ahead of the Assembly elections, under the UDF government led by Oommen Chandy. However, years later, the hospital still lacks proper infrastructure and facilities, forcing critically ill patients to seek treatment elsewhere. Despite the name change, the hospital's infrastructure and services remain largely unchanged ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരിക്കൽ വന്നാൽ തിരിച്ചുപോകാൻ തോന്നില്ല': ബ്രിട്ടീഷ് യുദ്ധവിമാനത്തെ പരസ്യവിഷയമാക്കി കേരള ടൂറിസം

Kerala
  •  2 hours ago
No Image

ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് ചേര്‍ത്ത മധുര പലഹാരങ്ങള്‍ വിറ്റു; 15 അംഗ സംഘത്തെ പിടികൂടി ദുബൈ പൊലിസ്

uae
  •  2 hours ago
No Image

രണ്ടാം ടെസ്റ്റിലും മിന്നലായി ജെയ്‌സ്വാൾ; ഇന്ത്യൻ നായകനെയും വീഴ്ത്തി മുന്നോട്ട്

Cricket
  •  2 hours ago
No Image

സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ ഡ്രൈവര്‍  ഒഴിവ്; 1.80 ലക്ഷം രൂപ വരെ ശമ്പളം

Saudi-arabia
  •  2 hours ago
No Image

സഞ്ജുവിന് ആ ഇതിഹാസ താരത്തിന്റെ പകരക്കാരനാവാൻ സാധിക്കും: മുൻ ഇന്ത്യൻ താരം

Cricket
  •  3 hours ago
No Image

ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമം; വിശദമായ ചോദ്യം ചെയ്യലിൽ മകളെ കൊന്നത് താനെന്ന് അച്ഛൻ 

Kerala
  •  3 hours ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണക്ഷാമം: ഡോ. ഹാരിസിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ

Kerala
  •  3 hours ago
No Image

കോടതിയലക്ഷ്യ കേസിൽ ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്

International
  •  4 hours ago
No Image

അച്ഛന്‍ പത്ത്മിനിറ്റ് നേരം വീട്ടില്‍ നിന്ന് പുറത്തിറങ്ങി തിരികെ വന്നപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന 13 വയസുകാരി മകള്‍; മരണത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍

Kerala
  •  4 hours ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത: ഇന്ത്യൻ സിം ഇല്ലാതെ വിദേശ നമ്പർ വഴി യുപിഐ ഉപയോഗിച്ച് നാട്ടിലേക്ക് എളുപ്പം പണമയക്കാം

Tech
  •  4 hours ago