HOME
DETAILS

ഹേമചന്ദ്രൻ കൊലപാതകം: മുഖ്യപ്രതി നൗഷാദ് ബെംഗളൂരുവിൽ പിടിയിൽ

  
Web Desk
July 08 2025 | 11:07 AM

Hemachandran Murder Case Main Accused Noushad Detained in Bengaluru

 

ബെം​ഗളൂരു: സുൽത്താൻ ബത്തേരിയിലെ ഹേമചന്ദ്രൻ കൊലപാതക കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന നൗഷാദ് ബെംഗളൂരു വിമാനത്താവളത്തിൽ വിമാനമിറങ്ങി. ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ എത്തിയത്. നിലവിൽ എമിഗ്രേഷൻ കസ്റ്റഡിയിൽ കഴിയുന്ന നൗഷാദിനെ കസ്റ്റഡിയിൽ ഏറ്റെടുക്കാൻ കോഴിക്കോട് സിറ്റി പൊലീസ് ബെംഗളൂരുവിലേക്ക് തിരിച്ചു. പൊലീസ് എത്തിയാലുടൻ നൗഷാദിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

നേരത്തെ, നൗഷാദ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമെന്നായിരുന്നു വിവരം. പിന്നീടാണ് ബെംഗളൂരുവിലേക്ക് എത്തുമെന്നറിഞ്ഞത്. കേസിൽ നേരത്തെ അറസ്റ്റിലായ ജ്യോതിഷ് കുമാർ, ബി.എസ്. അജേഷ്, വൈശാഖ് എന്നിവർ പൊലീസിന് നൽകിയ മൊഴിയിൽ, ഹേമചന്ദ്രന്റെ മൃതദേഹം തമിഴ്നാട്ടിലെ വനത്തിൽ കുഴിച്ചിടാൻ നൗഷാദാണ് നിർദേശിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഹേമചന്ദ്രൻ എങ്ങനെ കൊല്ലപ്പെട്ടുവെന്ന് ഇവർക്ക് വ്യക്തമല്ല. ഇതിന്റെ വിശദാംശങ്ങൾ അറിയാൻ നൗഷാദിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്.

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ നൗഷാദ് വെളിപ്പെടുത്തിയത് ഹേമചന്ദ്രൻ തൂങ്ങിമരിച്ചുവെന്നാണ്. എന്നാൽ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മർദനമേറ്റ് ശ്വാസംമുട്ടിയാണ് മരണമെന്ന് സ്ഥിരീകരിക്കുന്നു. നൗഷാദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം, റിമാൻഡിൽ കഴിയുന്ന മറ്റ് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ഇപ്പോൾ പൊലീസിന്റെ തീരുമാനം.

കേസിൽ രണ്ട് സ്ത്രീകളുടെ പങ്കാളിത്തവും പൊലീസ് സംശയിക്കുന്നു. ഇവരുടെ പങ്ക് വ്യക്തമാക്കാൻ നൗഷാദിന്റെ മൊഴി നിർണായകമാണ്. ഹേമചന്ദ്രന്റെ ഡിഎൻഎ പരിശോധനാഫലം ഉടൻ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഈ ഫലം ലഭിച്ച ശേഷം മാത്രമേ കർണാടക മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകൂ. ഹേമചന്ദ്രനെ കൊലപ്പെടുത്തിയിട്ടില്ല, ആത്മഹത്യയാണെന്നാണ് നൗഷാദിന്റെ വാദം. എന്നാൽ, ഈ വാദം പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ബത്തേരി സ്വദേശിയായ ഒരു സുഹൃത്താണ് മൃതദേഹം കുഴിച്ചിടാൻ നിർദേശിച്ചതെന്ന് നൗഷാദ് വെളിപ്പെടുത്തി. ജ്യോതിഷ്, അജേഷ് എന്നിവർക്ക് പുറമെ മറ്റൊരാൾ കൂടി ഇതിനായി സഹായിച്ചതായും അവൻ പറഞ്ഞു.

മൃതദേഹത്തിൽ പഞ്ചസാരയിടാനും മുഖത്ത് പെട്രോൾ ഒഴിക്കാനും നിർദേശിച്ചിരുന്നു. രാത്രിയിൽ ചുള്ളിയോട് വഴി ചേരമ്പാടിയിലേക്ക് മൃതദേഹം കാറിൽ കൊണ്ടുപോയപ്പോൾ ജ്യോതിഷായിരുന്നു നൗഷാദിനൊപ്പം ഉണ്ടായിരുന്നത്. ഹേമചന്ദ്രൻ തൂങ്ങിമരിച്ചത് തന്റെ വാടക വീട്ടിലാണെന്നും, മൃതദേഹം കുഴിച്ചിട്ടത് പൊലീസിനോട് പറയാൻ പേടി കാരണമാണെന്നും നൗഷാദ് പറയുന്നു. നൗഷാദിന്റെ മൊഴിയിൽ, ഹേമചന്ദ്രനെ കണ്ണൂർ സ്വദേശിനിയായ ഒരു സ്ത്രീയെ ഉപയോഗിച്ചാണ് മെഡിക്കൽ കോളജ് പരിസരത്ത് എത്തിച്ചത്. രണ്ട് തവണ മുഖത്തടിച്ചതായും അവൻ സമ്മതിച്ചു. റെന്റ്-എ-കാർ ബിസിനസിലൂടെയാണ് ഹേമചന്ദ്രനുമായി പരിചയപ്പെട്ടത്. പണം തിരികെ വാങ്ങാനുള്ള ശ്രമത്തിനിടെയാണ് സംഭവങ്ങൾ വഴിമാറിയത്.

നൗഷാദ് ജോലി വിസയിൽ സൗദിയിലായിരുന്നു. വിസ കാലാവധി തീർന്നതിനാൽ നാട്ടിലേക്ക് മടങ്ങി. സുഹൃത്തുക്കളെ രക്ഷിക്കാനാണ് താൻ മുങ്ങാതെ മടങ്ങിയതെന്നും, മൃതദേഹം കുഴിച്ചിട്ടതാണ് തന്റെ ഏക തെറ്റെന്നും നൗഷാദ് അവകാശപ്പെടുന്നു. നൗഷാദിനെ ചോദ്യം ചെയ്ത ശേഷം മാത്രമേ കേസിന്റെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമാകൂ. അന്വേഷണം തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ഡോക്ടർക്ക് വെട്ടേറ്റ സംഭവം: 9 വയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല; വൈറൽ ന്യുമോണിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

latest
  •  10 hours ago
No Image

ഗസ്സയിലെ ഡോക്ടർ ഹുസാം അബു സഫിയയുടെ തടങ്കൽ കാലാവധി വീണ്ടും നീട്ടിയേക്കും; ഇസ്റാഈലിനെതിരെ ആംനസ്റ്റി ഇന്റർനാഷണൽ

International
  •  11 hours ago
No Image

ജുഡീഷ്യൽ സേവനങ്ങളും, യാത്രാവിലക്കുകളും കൈകാര്യം ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി ദുബൈ

uae
  •  11 hours ago
No Image

ദീപാവലിയോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന: 4 കോടി രൂപയുടെ മായം കലർന്ന ഭക്ഷ്യവസ്തുക്കൾ പിടികൂടി

National
  •  11 hours ago
No Image

ഗ്ലോബൽ വില്ലേജിൽ റോബോകോപ്പിനെ വിന്യസിച്ച് ദുബൈ പൊലിസ്

uae
  •  11 hours ago
No Image

ഈ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഹജ്ജിന് അനുമതി നല്‍കില്ല; പുതിയ തീരുമാനവുമായി സഊദി

Saudi-arabia
  •  12 hours ago
No Image

പാഴ്‌സൽ ഡെലിവറികൾക്കായി സ്മാർട്ട് ഇലക്ട്രോണിക് ബോക്‌സുകൾ; കൈകോർത്ത് അരാമെക്സും ബഹ്‌റൈൻ പോസ്റ്റും

bahrain
  •  12 hours ago
No Image

തിരുവനന്തപുരത്ത് കൂൺ കഴിച്ചതിനെ തുടർന്ന് കുടുംബത്തിലെ ആറുപേർ ആശുപത്രിയിൽ ; മൂന്നുപേരുടെ നില ഗുരുതരം

Kerala
  •  12 hours ago
No Image

"റൊണാൾഡോ ഇനി ആ പഴയ കളിക്കാരനല്ല"; 2026 ഫിഫ ലോകകപ്പിൽ പോർച്ചുഗലിന് അവനെ ആശ്രയിക്കാനാവില്ലെന്ന് ഫുട്ബോൾ പണ്ഡിതൻ

Football
  •  12 hours ago
No Image

12 ദിർഹത്തിന്റെ യൂണിഫോം വിൽക്കുന്നത് 120 ദിർഹത്തിനടുത്ത്; വിലയിലും ഗുണനിലവാരത്തിലും സുതാര്യത വേണമെന്ന് ദുബൈയിലെ രക്ഷിതാക്കൾ

uae
  •  12 hours ago


No Image

കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ; അഭിഭാഷകന്റെ പരാതിയിൽ നടപടി

crime
  •  12 hours ago
No Image

നിങ്ങൾ താഴ്ന്ന ജാതിക്കാർ വില കൂടിയ ബൈക്ക് ഒന്നും ഓടിക്കരുത്; തമിഴ്നാട്ടിൽ ദളിത് യുവാവിന് നേരെ ക്രൂര ആക്രമണം; ആറുപേർ അറസ്റ്റിൽ 

National
  •  12 hours ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകർക്ക് ബിഎൽഎസിന്റെ മുന്നറിയിപ്പ്; ഫോട്ടോ എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

uae
  •  13 hours ago
No Image

പാകിസ്ഥാനിൽ എന്ത് നടക്കുന്നുവെന്നറിയാൻ ഇന്ത്യൻ മാധ്യമങ്ങൾ നോക്കേണ്ട അവസ്ഥയായെന്ന് പാക് മാധ്യമ പ്രവര്‍ത്തകൻ; പാകിസ്ഥാനിൽ സൈന്യം മാധ്യമങ്ങളെ വിലക്കിയതായി റിപ്പോർട്ട്

International
  •  13 hours ago