HOME
DETAILS

ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷം; അമിത്ഷായുടെ പരിപാടികളില്‍ പങ്കെടുക്കാതെ സുരേഷ് ഗോപി

  
Shaheer
July 13 2025 | 02:07 AM

Infighting in BJP Escalates as Suresh Gopi Skips Amit Shahs Events

തിരുവനന്തപുരം: പുനഃസംഘടനയെ തുടര്‍ന്ന് സംസ്ഥാന ബി.ജെ.പിയില്‍ ഉടലെടുത്ത ചേരിപ്പോര് ഒടുങ്ങുന്നില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പാർട്ടി പരിപാടികളില്‍ നിന്ന് വിട്ടുനിന്നായിരുന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പ്രതിഷേധം. തൃശൂര്‍ ജില്ലാ പ്രസിഡന്റായിരുന്ന കെ.കെ അനീഷ് കുമാറിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന ആവശ്യം നടപ്പാകാതിരുന്നതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. അടുപ്പക്കാരായ പി.ആര്‍ ശിവശങ്കരന്‍, ഉല്ലാസ് ബാബു, യുവരാജ് ഗോകുല്‍ എന്നിവരെയും പരിഗണിക്കാത്തതില്‍ സുരേഷ് ഗോപിക്ക് അസംതൃപ്തിയുണ്ട്. അമിത് ഷായുടെ അനുമതി വാങ്ങിയാണ് പരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്നാണ് സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം. പ്രവര്‍ത്തനമികവാണ് മാനദണ്ഡമെന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശും എസ്. സുരേഷും പറയുന്നത്. പാര്‍ട്ടിയില്‍ തുടര്‍ന്നുവരുന്ന സാമുദായിക സന്തുലിതാവസ്ഥ ഇത്തവണ അട്ടിമറിച്ചെന്നാണ് മുരളീധരപക്ഷത്തിന്റെ വിമര്‍ശനം.

അതിനിടെ, കേരളത്തില്‍ ബി.ജെ.പിയെ വളര്‍ത്തിയ കെ. സുരേന്ദ്രന് കൈയടിക്കാന്‍ അമിത് ഷാ പുത്തരിക്കണ്ടത്തെ പൊതുസമ്മേളനത്തില്‍ ആഹ്വാനം ചെയ്തത് അവര്‍ പിടിവള്ളിയാക്കുകയും ചെയ്യുന്നു. വി. മുരളീധരന്‍ പക്ഷത്തെ ഭാരവാഹിപട്ടികയില്‍ വെട്ടിനിരത്തിയ വിവാദത്തിനിടെയാണ് അമിത് ഷായുടെ അഭിനന്ദനം. ഇതു റീലുകളാക്കി മുരളീധര-സുരേന്ദ്ര വിഭാഗം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഭാരവാഹിപട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ അതൃപ്തി പരസ്യമാക്കി മുരളീധരപക്ഷ നേതാവ് സി. ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു.

സംസ്ഥാന വക്താക്കളുടെ പട്ടികയില്‍ ഉല്ലാസ് ബാബുവിനെ ഉള്‍പ്പെടുത്താത്തതില്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപക വിമര്‍ശനം ഉയരുകയാണ്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടണമെന്ന് അമ്മ പഠിപ്പിച്ചിട്ടുണ്ടെന്നാണ് ഉല്ലാസ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഭിന്നത തുടരുന്ന പശ്ചാത്തലത്തില്‍ ദേശീയ നേതൃത്വത്തെ സമീപിക്കാനാണ് ഇരു വിഭാഗങ്ങളുടെയും തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

National
  •  6 hours ago
No Image

ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി

Kerala
  •  6 hours ago
No Image

'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എന്‍ഐഎ തിരയുന്ന പിടികിട്ടാപ്പുള്ളികളും

International
  •  7 hours ago
No Image

ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു

International
  •  7 hours ago
No Image

മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ

National
  •  7 hours ago
No Image

സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍

uae
  •  7 hours ago
No Image

കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും

uae
  •  8 hours ago
No Image

തമിഴ്‌നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍

National
  •  9 hours ago
No Image

കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  9 hours ago