HOME
DETAILS

വി.സി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ; ജനാധിപത്യ നടപടികൾ വേണമെന്ന് മന്ത്രി ആർ. ബിന്ദു

  
Sabiksabil
July 16 2025 | 02:07 AM

VC Appointment Governor Appeals Kerala High Court Verdict in Supreme Court Minister R Bindu Demands Democratic Procedures

തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വൈസ് ചാൻസലർ (വി.സി) നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ ഗവർണർ ഇന്ന് സുപ്രീം കോടതിയിൽ ഹരജി നൽകിയേക്കും. താൽക്കാലിക വി.സി നിയമനങ്ങൾക്ക് യു.ജി.സി ചട്ടങ്ങൾ ബാധകമല്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിലെ പരാമർശമാണ് ഗവർണർ ചോദ്യം ചെയ്യുന്നത്.

നിയമ വിദഗ്ധരുമായുള്ള പ്രാഥമിക ചർച്ചകൾക്ക് ശേഷമാണ് ഗവർണർ ഈ തീരുമാനത്തിലെത്തിയത്. ഹൈക്കോടതി വിധി അംഗീകരിക്കാതെ രാജ്ഭവൻ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. അതിനിടെ, രണ്ട് സർവകലാശാലകളിലേക്കും വി.സിമാരെ നിയമിക്കാനുള്ള പട്ടിക സർക്കാർ രാജ്ഭവന് കൈമാറിയെങ്കിലും, ഗവർണർ ഇത് പരിഗണിക്കാനിടയില്ലെന്നാണ് സൂചന.

അതേസമയം, കേരള സർവകലാശാലയിൽ ഭരണപരമായ പ്രതിസന്ധി തുടരുകയാണ്. സർവകലാശാല രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന് ഔദ്യോഗിക വാഹനം നൽകരുതെന്ന വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ നിർദേശം സിൻഡിക്കേറ്റ് തള്ളുമെന്നാണ് വിവരം. ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കുന്നത്, സർവകലാശാലയിലെ വസ്തുവകകളുടെ അധികാരം സിൻഡിക്കേറ്റിനാണെന്നാണ്. ഇന്നും കെ.എസ്. അനിൽകുമാർ ഔദ്യോഗിക വാഹനത്തിൽ തന്നെ സർവകലാശാലയിൽ എത്തിയേക്കും. വൈസ് ചാൻസലർ ഇന്ന് സർവകലാശാലയിൽ എത്താൻ സാധ്യതയില്ല.

സർവകലാശാലകളിൽ ജനാധിപത്യപരമായ രീതിയിൽ നടപടികൾ സ്വീകരിക്കാൻ ചാൻസലർ തയ്യാറാകണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കൃത്യമായി പ്രവർത്തിക്കുന്ന സർവകലാശാല സംവിധാനത്തെ അട്ടിമറിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്വേച്ഛാപരമായ പ്രവർത്തനങ്ങൾ ശരിയല്ലെന്ന് ഹൈക്കോടതി ചാൻസലർക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായി നേരത്തെ സമർപ്പിച്ച പാനൽ സർക്കാർ പുതുക്കുമെന്നും മന്ത്രി അറിയിച്ചു. സർവകലാശാലകൾ കൃത്യമായ രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. “സർവകലാശാലകൾക്ക് ഫണ്ട് നൽകുന്നത് സംസ്ഥാന സർക്കാരാണ്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആളുകൾ മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും അടുത്തേക്കാണ് വരുന്നത്. അതിനാൽ, കൃത്യമായ സംവിധാനത്തെ തകർക്കരുത്,” മന്ത്രി പറഞ്ഞു.

കേരള സർവകലാശാലയുടെ താൽക്കാലിക വി.സി.യായ മോഹനൻ കുന്നുമ്മലിനെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. “മോഹനൻ കുന്നുമ്മൽ സർവകലാശാലയിൽ കാര്യമായി വരാറില്ല. താൽക്കാലിക ചുമതല മാത്രമുള്ള അദ്ദേഹം ഉത്തരവാദിത്വങ്ങൾ ശരിയായി നിർവഹിക്കുന്നില്ല. കേരള സർവകലാശാലയുടെ വിഷയങ്ങൾ അദ്ദേഹത്തിന്റെ വൈദഗ്ധ്യ മേഖലയല്ല. മുൻപ് രോഗികളെ ശ്രദ്ധയോടെ പരിചരിച്ചിരുന്ന അദ്ദേഹം, ഇപ്പോൾ സംഘർഷങ്ങൾ എന്ന പേര് പറഞ്ഞ് ഒളിവിൽ പോകുന്നത് താൽപര്യക്കുറവ് വെളിവാക്കുന്നു,” മന്ത്രി കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യ ജനറല്‍ മാനേജറുടെ മാനസിക പീഡനം കാരണമെന്ന് ആരോപണം

Kerala
  •  12 hours ago
No Image

27കാരന്‍ വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു; മരണം ബഹറൈനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കിടെ

Kerala
  •  12 hours ago
No Image

ഷാർജയിൽ മലയാളി യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം: കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; ചർച്ചകൾ ഇന്നും തുടരും

International
  •  13 hours ago
No Image

കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം

Kerala
  •  13 hours ago
No Image

അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്

National
  •  13 hours ago
No Image

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു: അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ

Kerala
  •  13 hours ago
No Image

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  14 hours ago
No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  21 hours ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  21 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  21 hours ago