
ഗതാഗതക്കുരുക്ക് അഴിക്കാന്‍ യുഎഇ; ദുബൈ മെട്രോയും ഇത്തിഹാദ് റെയിലും തുറന്നിടുന്ന സാധ്യതകള്‍

ദുബൈ: പുതിയ കാറുകളും മറ്റു നാലു ചക്ര വാഹനങ്ങളും റോഡില്‍ ഇറങ്ങുന്നത് രാജ്യത്ത് അനുദിനം വര്‍ധിക്കുകയാണ്. എന്നാല്‍ ഇത് ഗതാഗതക്കുരുക്ക് വര്‍ധിക്കാന്‍ കാരണമാകുകയാണ്. തിരക്കേറിയ സമയങ്ങളില്‍, പ്രത്യേകിച്ച് സ്‌കൂള്‍ വിടുന്ന സമയങ്ങളിലും ഓഫീസ് യാത്രാ സമയങ്ങളിലും, ദുബൈ, ഷാര്‍ജ തുടങ്ങിയ നഗരങ്ങളിലെ പ്രധാന റോഡുകള്‍ വാഹനങ്ങളാല്‍ സ്തംഭിക്കുന്ന കാഴ്ച പതിവാണ്. 2024ല്‍ ദുബൈയില്‍ ദിനംപ്രതി 3.5 ദശലക്ഷം വാഹനങ്ങള്‍ റോഡുകളിലുണ്ടായിരുന്നുവെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇക്കാര്യത്തില്‍ 10% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഗതാഗതക്കുരുക്കിന്റെ വെല്ലുവിളി
ലോകോത്തര നിലവാരമുള്ള 12 വരി ഹൈവേകള്‍, ഫ്‌ലൈഓവറുകള്‍, അണ്ടര്‍പാസുകള്‍ എന്നിവ ഉണ്ടെങ്കിലും, ഗതാഗതക്കുരുക്ക് യുഎഇയില്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. കൂടുതല്‍ റോഡുകള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും, ഓരോ വര്‍ഷവും പുതിയ വാഹനങ്ങള്‍ റോഡിലെത്തുന്നതിനാല്‍ പ്രശ്‌നം തുടരുകയാണ്. റോഡ്‌സേഫ്റ്റി യുഎഇയുടെയും അല്‍ വത്ബ ഇന്‍ഷുറന്‍സിന്റെയും സര്‍വേ പ്രകാരം, യുഎഇയിലെ 86% ആളുകള്‍ ഗതാഗതക്കുരുക്ക് നേരിടുന്നു. ദുബൈയില്‍ 91 ശതമാനവും ഷാര്‍ജയില്‍ 90 ശതമാനവും ആളുകള്‍ ഗതാഗതക്കുരുക്ക് നേരിടുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
60% വാഹനങ്ങളിലും ഒരു യാത്രക്കാരന്‍ മാത്രമേ ഉള്ളൂ എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് റോഡുകളിലെ തിരക്ക് കൂട്ടുന്നു. ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്ന കോശിയെ പോലുള്ളവര്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ രാവിലെ 5:30ന് പുറപ്പെടുന്നു. എന്നിട്ടും, വൈകുന്നേരങ്ങളില്‍ രണ്ട് മണിക്കൂര്‍ വരെ ട്രാഫിക് ജാമില്‍ കുടുങ്ങുന്നു.
'വൈകുന്നേരം വീട്ടിലേക്ക് മടങ്ങാന്‍ ഒരുപാട് സമയം റോഡില്‍ ചെലവഴിക്കേണ്ടി വരുന്നു,' അദ്ദേഹം പറയുന്നു.
പൊതുഗതാഗതം; ഒരു പരിഹാരം
ഗതാഗതക്കുരുക്കിന് ഏറ്റവും ഫലപ്രദമായ പരിഹാരമാണ് പൊതുഗതാഗത സംവിധാനങ്ങള്‍. യുഎഇയിലെ ഓരോ എമിറേറ്റും സ്വന്തം ഗതാഗത ശൃംഖലകള്‍ വാഗ്ദാനം ചെയ്യുന്നു. ദുബൈ ആര്‍ടിഎ, അബൂദബി മൊബിലിറ്റി സെന്റര്‍, ഷാര്‍ജയുടെ മുവാസലാത്ത് എന്നിവ ബസുകള്‍, ടാക്‌സികള്‍, ഇന്റര്‍സിറ്റി ഗതാഗതം എന്നിവ കുറഞ്ഞ നിരക്കില്‍ പ്രദാനം ചെയ്യുന്നു. അജ്മാന്‍, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലും സമാനമായ ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നു. മൊബൈല്‍ ആപ്പുകള്‍ വഴി ടാക്‌സി, ബസ് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാണ്.
ദുബൈ മെട്രോ ഇതിന് ഒരു മികച്ച ഉദാഹരണമാണ്. 2024ല്‍ 275.4 ദശലക്ഷം യാത്രക്കാരാണ് മെട്രോ ഉപയോഗിച്ചത്. ദുബൈയിലെ അക്കൗണ്ടന്റായ ശങ്കര്‍ കെ., മുഹൈസിനയില്‍ നിന്ന് റാഷിദിയയിലെ സെന്റര്‍പോയിന്റ് സ്റ്റേഷനില്‍ വാഹനം പാര്‍ക്ക് ചെയ്ത് മെട്രോയില്‍ ജെഎല്‍ടിയിലേക്ക് യാത്ര ചെയ്യുന്നു. 'മെട്രോ ഉപയോഗിക്കുന്നതിലൂടെ ഇന്ധനവും സാലിക്കും മാത്രമല്ല ഞാന്‍ ലാഭിക്കുന്നത്. ഇതിലൂടെ എനിക്ക് പാര്‍ക്കിംഗ് സ്ഥലം തേടേണ്ട ആവശ്യവുമില്ല,' അദ്ദേഹം പറയുന്നു.
ബ്ലൂ ലൈനും ഇത്തിഹാദ് റെയിലും
2029ല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ദുബൈ മെട്രോ ബ്ലൂ ലൈന്‍, മിര്‍ദിഫ്, ദുബൈ ക്രീക്ക് ഹാര്‍ബര്‍, സിലിക്കണ്‍ ഒയാസിസ് തുടങ്ങിയ മേഖലകളെ ബന്ധിപ്പിച്ച് ഗതാഗതക്കുരുക്ക് കുറയ്ക്കും. ദുബൈ മറീനയെ ജുമൈറ ബീച്ച് റെസിഡന്‍സുമായി ബന്ധിപ്പിക്കുന്ന ട്രാം, പാം മോണോറെയില്‍ എന്നിവയും ഗതാഗത ഓപ്ഷനുകള്‍ വര്‍ധിപ്പിക്കുന്നു.
2026ല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഇത്തിഹാദ് റെയില്‍ വഴി അബൂദബിയില്‍ നിന്ന് ഫുജൈറയിലേക്ക് രണ്ട് മണിക്കൂറും അബുദാബിയില്‍ നിന്ന് ദുബൈയില്‍ എത്താന്‍ അര മണിക്കൂറും മതിയാകും.
ജലഗതാഗതത്തിലും വളര്‍ച്ച
അബൂദബിയിലെ ഫെറികളും വാട്ടര്‍ ടാക്‌സികളും മാര്‍സ മിന, ലൂവ്രെ അബൂദബി, യാസ് മറീന തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു. ദുബൈയില്‍, ദെയ്‌റ, ബര്‍ ദുബായ്, മറീന മാള്‍, പാം ജുമൈറ തുടങ്ങിയ സ്ഥലങ്ങളെ ജലഗതാഗതം വഴി ബന്ധിപ്പിക്കുന്നു. അജ്മാനിലെ അബ്രകളും സമാനമായ സേവനങ്ങള്‍ നല്‍കുന്നു.
To tackle growing traffic congestion, the UAE is expanding its metro networks and accelerating Etihad Rail projects, offering residents more public transport options and improved connectivity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
National
• 21 hours ago
പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു
Kerala
• 21 hours ago
താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം
Kerala
• 21 hours ago
വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം
Kerala
• 21 hours ago
കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Kerala
• 21 hours ago
ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം
Kerala
• 21 hours ago
രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം
uae
• 21 hours ago
ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
International
• a day ago
ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ
uae
• a day ago
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു
Kerala
• a day ago
കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ
Kerala
• a day ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം
Kerala
• a day ago
വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി
Kerala
• a day ago
കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• a day ago
കനത്ത മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• a day ago
'അമേരിക്കയുടെ ചങ്ങലയിലെ നായ'; ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനവുമായി ആയത്തുല്ല ഖാംനഇ
International
• a day ago
വിസ് എയർ പിന്മാറിയാലും ബജറ്റ് യാത്ര തുടരാം: മറ്റ് ഓപ്ഷനുകളെക്കുറിച്ച് അറിയാം
uae
• a day ago
ഹുബ്ബള്ളിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; പെൺകുട്ടിയെ കടിച്ചുകീറി കൊന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• a day ago
ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ
uae
• a day ago
ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
Kerala
• a day ago
സാലിക്ക് വ്യാപിപ്പിക്കുന്നു: ജൂലൈ 18 മുതൽ അബൂദബിയിലെ രണ്ട് മാളുകളിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം
uae
• a day ago