
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ (93) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം.
1931 ജൂലൈ 22-ന് കൊല്ലം ജില്ലയിലെ പരവൂരിൽ കെ. വേലു വൈദ്യന്റെയും തങ്കമ്മയുടെയും മകനായി ജനിച്ച പത്മരാജൻ, കേരള രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വമായിരുന്നു. 1983 മുതൽ 1987 വരെ കെ.പി.സി.സി. പ്രസിഡന്റായി സേവനമനുഷ്ഠിച്ച അദ്ദേഹം ധനകാര്യം, വൈദ്യുതി, ഫിഷറീസ്, കയർ, ദേവസ്വം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചു. 1982-ലും 1991-ലും ചാത്തന്നൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
വിദ്യാർഥിയായിരിക്കെ അഖില തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസിലൂടെ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ബി.എ., ബി.എൽ. ബിരുദങ്ങൾ നേടി. 1973 മുതൽ 1979 വരെ കൊല്ലം ജില്ലയിൽ അഭിഭാഷകനായും ഗവൺമെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും പ്രവർത്തിച്ചു.
കേരള നിയമസഭയിൽ മിച്ച ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന അപൂർവ ബഹുമതിക്ക് ഉടമയായ അദ്ദേഹം, കെ. കരുണാകരൻ വിദേശത്ത് ചികിത്സയ്ക്കായി പോയപ്പോൾ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചു. 1983-ൽ മന്ത്രിസ്ഥാനം രാജിവച്ചാണ് അദ്ദേഹം കെ.പി.സി.സി. അധ്യക്ഷനായത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തെ ശാസ്തമംഗലത്ത് ‘പുരുഷോത്തമം’ എന്ന വീട് വാങ്ങി കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവൻ സ്ഥാപിതമായത്. പ്രവർത്തകരിൽനിന്ന് പണം സ്വരൂപിച്ച് ഈ സ്വപ്നം യാഥാർഥ്യമാക്കി.
സഹകാരി എന്ന നിലയിലും അദ്ദേഹത്തിന്റെ സംഭാവനകൾ വിപുലമാണ്. 1968 മുതൽ കൊല്ലം സഹകരണ അർബൻ ബാങ്ക് പ്രസിഡന്റ്, പരവൂർ എസ്.എൻ.വി. സമാജം ട്രഷറർ, എസ്.എൻ.വി. സ്കൂൾ മാനേജർ, കൊല്ലം ക്ഷീരോത്പാദക സഹകരണസംഘം ഡയറക്ടർ, ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, സഹകരണ സ്പിന്നിങ് മിൽ സ്ഥാപക ബോർഡ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ആർ. ശങ്കർ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാനായും അഖില കേരള ഉപനിഷദ് വിദ്യാഭവൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
ഭാര്യ: വസന്തകുമാരി. മക്കൾ: അജി, അനി. മരുമകൾ: സ്മിത.
മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം
ഭരണാധികാരി, പാർലമെന്റേറിയൻ, അഭിഭാഷകൻ, സഹകാരി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു സി.വി. പത്മരാജനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കോൺഗ്രസിന്റെ താഴെത്തട്ടു മുതൽ കെ.പി.സി.സി. അധ്യക്ഷനായി എത്തിയ അദ്ദേഹം മൂന്ന് തവണ മന്ത്രിയായി. വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നതിൽ അഭിഭാഷകന്റെ ചാതുര്യം പ്രകടിപ്പിച്ച അദ്ദേഹം, രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും ഊഷ്മളമായ വ്യക്തിബന്ധം നിലനിർത്തി. അദ്ദേഹത്തിന്റെ വിയോഗം കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
പ്രതിപക്ഷ നേതാവിന്റെ അനുശോചനം
സി.വി. പത്മരാജൻ കോൺഗ്രസ് തറവാട്ടിലെ കാരണവരായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഐക്യമാണ് ശക്തിയെന്ന സന്ദേശത്തിന്റെ പ്രയോക്താവും മാന്യമായ രാഷ്ട്രീയത്തിന്റെ മുഖവുമായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷനായും കെ.പി.സി.സി. അധ്യക്ഷനായും മന്ത്രിയായും അസാമാന്യ നേതൃപാടവം കാട്ടി. കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവൻ സ്ഥാപിക്കാൻ മുൻകൈയെടുത്ത് പ്രവർത്തകരിൽനിന്ന് പണം സ്വരൂപിച്ചു. അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസിന് നികത്താനാകാത്ത നഷ്ടമാണെന്നും കുടുംബാംഗങ്ങളുടെയും പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.പി.സി.സി. പ്രസിഡന്റിന്റെ അനുശോചനം
മുൻ കെ.പി.സി.സി. പ്രസിഡന്റും മന്ത്രിയുമായ സി.വി. പത്മരാജന്റെ വിയോഗത്തിൽ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. അനുശോചനം രേഖപ്പെടുത്തി. മതേതരവാദിയും മനുഷ്യസ്നേഹിയുമായിരുന്ന പത്മരാജൻ കോൺഗ്രസിന് സ്വന്തം ആസ്ഥാനമന്ദിരമെന്ന സ്വപ്നം യാഥാർഥ്യമാക്കി. സൗമ്യമായ പെരുമാറ്റവും സുതാര്യമായ നിലപാടുകളും കൊണ്ട് ഏവരുടെയും സ്നേഹം നേടിയ അദ്ദേഹം, പ്രായം തളർത്താത്ത ഊർജത്തോടെ പാർട്ടിക്കായി പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ വിയോഗം പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്ന് സണ്ണി ജോസഫ് അനുസ്മരിച്ചു.
കെ.പി.സി.സി. ജൂലൈ 17, 18 തീയതികളിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി ഒഴികെ മറ്റെല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചതായി സണ്ണി ജോസഫ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
National
• 12 hours ago
പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു
Kerala
• 12 hours ago
താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം
Kerala
• 12 hours ago
വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം
Kerala
• 12 hours ago
കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Kerala
• 12 hours ago
ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം
Kerala
• 12 hours ago
രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം
uae
• 12 hours ago
ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
International
• 12 hours ago
ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ
uae
• 13 hours ago
അബൂദബിയിൽ എഐ വാഹനങ്ങളും ക്യാമറകളും: സ്മാർട്ട് പാർക്കിംഗിന്റെ പുതിയ യുഗം
uae
• 14 hours ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം
Kerala
• 14 hours ago
വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി
Kerala
• 15 hours ago
കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 15 hours ago
ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ
uae
• 15 hours ago
'അമേരിക്കയുടെ ചങ്ങലയിലെ നായ'; ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനവുമായി ആയത്തുല്ല ഖാംനഇ
International
• 16 hours ago
വിസ് എയർ പിന്മാറിയാലും ബജറ്റ് യാത്ര തുടരാം: മറ്റ് ഓപ്ഷനുകളെക്കുറിച്ച് അറിയാം
uae
• 16 hours ago
ഹുബ്ബള്ളിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; പെൺകുട്ടിയെ കടിച്ചുകീറി കൊന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 16 hours ago
കൊല്ലത്ത് 4 വിദ്യാര്‍ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍; കൂടുതല്‍ കുട്ടികളെ പരിശോധനക്ക് വിധേയമാക്കുമെന്ന് ആരോഗ്യ വകുപ്പ്
Kerala
• 16 hours ago
ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
Kerala
• 15 hours ago
സാലിക്ക് വ്യാപിപ്പിക്കുന്നു: ജൂലൈ 18 മുതൽ അബൂദബിയിലെ രണ്ട് മാളുകളിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം
uae
• 15 hours ago
സ്വകാര്യ ബസ് സമരം ഭാഗികമായി പിന്‍വലിച്ചു; ബസ് ഓപറേറ്റേഴ്സ് ഫോറം പിന്മാറി, മറ്റ് സംഘടനകള്‍ സമരത്തിലേക്ക്
Kerala
• 15 hours ago