HOME
DETAILS

എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഇനി റാഗിങ് വിരുദ്ധ സെല്ലുകൾ; ലക്ഷ്യമിടുന്നത് റാഗിങ്ങിൻ്റെ പേരിൽ നടക്കുന്ന ക്രൂരതകൾക്ക് അറുതി വരുത്തൽ  

  
Ashraf
July 18 2025 | 02:07 AM

Anti-ragging cells to be set up in all police stations aimed at ending the atrocities committed in the name of ragging

കൊച്ചി: റാഗിങ്ങിൻ്റെ പേരിലുള്ള  ക്രൂരതകൾ ഇനിയും ആവർത്തിക്കുന്നത് തടയാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നത് സമഗ്ര നിയമഭേദഗതിക്ക്. റാഗിങ് നിരോധന നിയമ  ഭേദഗതിയുടെ കരടിൽ,  പരാതി ലഭിച്ചാലുടൻ കേസെടുക്കണം എന്നതുൾപ്പെടെയുള്ള വ്യവസ്ഥകളാണ് നിഷ്കർഷിക്കുന്നത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ്  വിരുദ്ധ സമിതികളും സ്‌ക്വാഡുകളും മെന്ററിങ്  സെല്ലുകളും കൂടാതെ, സംസ്ഥാനത്തെ എല്ലാ പൊലിസ്  സ്റ്റേഷനുകളിലും റാഗിങ്  വിരുദ്ധ സെല്ലുകളും സ്ഥാപിക്കാൻ നിർദേശിച്ചിട്ടുണ്ട്. റാഗിങ്ങിനെ കുറിച്ച് വിവരം ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ സ്ഥാപന മേധാവി, പ്രഥമദൃഷ്ട്യാ കേസ് ഫയൽ ചെയ്ത് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും നടപടിയെടുക്കണമെന്നും കരടിലുണ്ട്. റാഗിങ്  ആരോപിക്കപ്പെട്ട വിദ്യാർഥിയെ ഉടൻ തന്നെ സസ്‌പെൻഡ് ചെയ്യണമെന്നും നിർദേശിക്കുന്നുണ്ട്.

സ്ഥാപന മേധാവിയുടെ നേതൃത്വത്തിലുള്ള റാഗിങ്  വിരുദ്ധ സമിതിയിൽ അധ്യാപകർ, അനധ്യാപക ജീവനക്കാർ, സീനിയർ വിദ്യാർഥികൾ, രക്ഷിതാക്കൾ, പൊലിസ്,  ഭരണകൂടം, പ്രാദേശിക മാധ്യമങ്ങൾ, എൻ.ജി.ഒകൾ എന്നിവരുടെ പ്രതിനിധികളും ഉണ്ടാകും. റാഗിങ് നിരോധന നിയമം കർശനമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി  നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് നിയമഭേദഗതിയുടെ കരട് തയാറാക്കി  യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷനും (യു.ജി.സി) സംസ്ഥാന ലീഗൽ സർവിസസ് അതോറിറ്റിക്കും അയച്ചത്. ആൻ്റി റാഗിങ് സ്ക്വാഡുകൾക്ക്  ഹോസ്റ്റലുകളിലും റാഗിങ്ങിന് സാധ്യതയുള്ള മറ്റ് ഇടങ്ങളിലും മിന്നൽ പരിശോധന നടത്താമെന്നും കരട് നിയമത്തിൽ പറയുന്നുണ്ട്.  റാഗിങ് തുടച്ചുമാറ്റുന്നതിനായി സംസ്ഥാനതലത്തിൽ മോണിറ്ററിങ് സെൽ രൂപീകരിക്കും. നോഡൽ ഓഫിസറായിരിക്കും കാര്യങ്ങൾ നിയന്ത്രിക്കുക. 

റാഗിങ്ങിന് ഇരയായ വിദ്യാർഥിയുടെ വിവരങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും നിർദേശത്തിലുണ്ട്. എന്നാൽ റാഗിങ് നടത്തുന്നവർക്ക് കർശന ശിക്ഷയും നിഷ്കർഷിക്കുന്നുണ്ട്. സസ്പെൻഷൻ, പുറത്താക്കൽ,ഫലം തടഞ്ഞുവയ്ക്കൽ, പ്രവേശനം റദ്ദാക്കൽ എന്നീ ശിക്ഷകൾ ലഭിക്കും. വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേയും നടപടിയുണ്ടാകും. ഇത്തരം സ്ഥാപനങ്ങളുടെ  സ്കോളർഷിപ്പുകളും മറ്റും പിൻവലിക്കുന്നതിനൊപ്പം  അംഗീകാരവും റദ്ദാക്കും.

Anti-ragging cells to be set up in all police stations; aimed at ending the atrocities committed in the name of ragging.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്

Cricket
  •  3 hours ago
No Image

'പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍

Kerala
  •  3 hours ago
No Image

14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച്  വൈഭവ് സൂര്യവംശി

Cricket
  •  3 hours ago
No Image

'സ്‌കൂളിനും പ്രധാനാധ്യാപികക്കും വീഴ്ച പറ്റി'  വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

Kerala
  •  3 hours ago
No Image

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി

Kerala
  •  4 hours ago
No Image

തിരിച്ചുവരവിൽ പിറന്നത് പുതിയ നാഴികക്കല്ല്; വമ്പൻ നേട്ടത്തിന്റെ തിളക്കത്തിൽ നെയ്മർ

Football
  •  4 hours ago
No Image

പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്

International
  •  5 hours ago
No Image

കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു;  ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്‍ 

International
  •  6 hours ago
No Image

വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്

Kerala
  •  7 hours ago
No Image

വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്‍; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം 

uae
  •  7 hours ago