
'മെഡിക്കല്‍ എത്തിക്‌സിന്റേയും അന്താരാഷ്യരാഷ്ട്ര നിയമങ്ങളുടേയും ഗുഗുതര ലംഘനം' ഗസ്സയിലെ കൊടുംക്രൂരതക്കെതിരെ ഇസ്‌റാഈല്‍ മെഡിക്കല്‍ അസോസിയേഷനും

തെല്‍അവീവ്: ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന കൊടുംക്രൂരതക്കെതിരെ ഐ.എം.എ(ഇസ്‌റാഈല്‍ മെഡിക്കല്‍ അസോസിയേഷന്‍) രംഗത്ത്. ആശുപത്രികള്‍ തകര്‍ക്കുന്നതും മരുന്നും ജീവന്‍രക്ഷാ ഉപകരണങ്ങളും നിഷേധിക്കുന്നതും ഭക്ഷണം തേടി എത്തുന്നവരെ വെടിവെച്ചുകൊല്ലുന്നതും മെഡിക്കല്‍ എത്തിക്സിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്ന് ഇസ്‌റാഈലിലെ ഡോക്ടര്‍മാരുടെ സംഘടന ചൂണ്ടിക്കാട്ടി.
ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഇസ്‌റാഈല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ഇയാല്‍ സമീര്‍, പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് എന്നിവര്‍ക്ക് സംഘടന കത്തെഴുതിയിട്ടുണ്ട്. ഗസ്സയിലെ സാധാരണക്കാര്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങളും അടിസ്ഥാന മാനുഷിക സാഹചര്യങ്ങളും ഉറപ്പാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
മനുഷ്യത്വം മരവിക്കുന്ന ഗസ്സയിലെ കൊടുംക്രൂരതകള്‍ 22 മാസം പിന്നിടവെയാണ് കടുത്ത വിമര്‍ശനവുമായി ഐ.എം.എ രംഗത്തെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഉയരുന്ന സമ്മര്‍ദം കണക്കിലെടുത്താണ് ഐ.എം.എയുടെ ഇടപെടല്‍. ഐ.എം.എയുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബി.എം.എ) അടുത്തിടെ തീരുമാനിച്ചതും നീക്കത്തിന് കാരണമായി.
ഗസ്സയിലെ സാധാരണ ജനങ്ങള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങളും അടിസ്ഥാന മാനുഷിക സാഹചര്യങ്ങളും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ ഊന്നിപ്പറയുന്നു,' ഐ.എം.എ ചെയര്‍മാന്‍ പ്രൊഫസര്‍ സിയോണ്‍ ഹാഗേ തന്റെ കത്തില്‍ എഴുതി. 'മെഡിക്കല്‍ ധാര്‍മ്മികതയും ധാര്‍മ്മികതയും അന്താരാഷ്ട്ര മാനുഷിക നിയമവും ഇത് ആവശ്യപ്പെടുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം മാനുഷിക സഹായത്തിനായി കാത്തിരിക്കുന്നതിനിടെ 73 പേര്‍ കൊല്ലപ്പെട്ടുവെന്ന ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിനെ കുറിച്ചും അദ്ദേഹം കത്തില്‍ പരാമര്‍ശിച്ചു. ''ഇത് കൃത്യമാണെങ്കില്‍, ഇത് മെഡിക്കല്‍ എത്തിക്സിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണ്'' -ഹാഗേ പറഞ്ഞു.
ഗസ്സയിലെ സമീപകാല സംഭവങ്ങളെക്കുറിച്ച് വേള്‍ഡ് മെഡിക്കല്‍ അസോസിയേഷനില്‍ നിന്ന് ഐ.എം.എ നിരന്തരം ചോദ്യങ്ങള്‍ നേരിടുകയാണെന്ന് ഹീബ്രു വാര്‍ത്താ ഏജന്‍സിയായ വൈനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഹാഗേ ചൂണ്ടിക്കാട്ടി.
''ഗസ്സയിലെ നാശത്തിന്റെയും ആളപായത്തിന്റെയും ചിത്രങ്ങള്‍ ഇസ്‌റാഈലി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനേക്കാള്‍ വളരെയധികം യൂറോപ്പിലുള്ളവര്‍ കാണുന്നുണ്ട്. ഞങ്ങള്‍ക്ക് ഒന്നും അറിയില്ല. ഞങ്ങള്‍ക്ക് ഒരു ഡാറ്റയും ഇല്ല. ഉത്തരവാദിത്തത്തോടെയും കൃത്യമായും പ്രതികരിക്കാന്‍ ഞങ്ങള്‍ക്ക് വ്യക്തത വേണം' -അദ്ദേഹം ആവശ്യപ്പെട്ടു.
ഗസ്സയുടെ ആരോഗ്യസംവിധാനത്തിന് നേരെയുള്ള ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി ഇസ്‌റാഈല്‍ മെഡിക്കല്‍ അസോസിയേഷനുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
അതേസമയം, ഭക്ഷണവും വെള്ളവും വെളിച്ചവും തടഞ്ഞ് ഒരു ജനതയെ കൊന്നൊടുക്കുന്നക്രൂരത തുടരുകയാണ് ഇസ്‌റാഈല്‍. 1പട്ടിണി മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 111 ലേറെ ആയെന്നാണ് കണക്ക്. ഇതില്‍ 25 പേരും കഴിഞ്ഞ 48 മണിക്കൂറിലാണ് മരിച്ചത്. നാലു കുട്ടികളും ഇതിലുള്‍പ്പെടും. ഇന്നലെ മാത്രം പത്തിലേറെ പേരാണ് ഗസ്സയില്‍ പട്ടിണിയെ തുടര്‍ന്ന് മരിച്ചതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗസ്സയെ ഇസ്‌റാഈല്‍ പട്ടിണിക്കിടുകയാണെന്നും ആഗോള സമൂഹത്തിന്റെ ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ട് 115 സന്നദ്ധ സംഘടനകള്‍ രംഗത്തെത്തി. സംയുക്ത പ്രസ്താവനയില്‍ ആണ് സംഘടനകള്‍ ഇസ്‌റാഈലിനെതിരേ രംഗത്തുവന്നത്. ഗസ്സയില്‍ കടുത്ത പട്ടിണിയാണെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഏജന്‍സികള്‍ പറഞ്ഞു.
ഗസ്സയുടെ അതിര്‍ത്തികള്‍ ഇസ്‌റാഈലിന്റെ നിയന്ത്രണത്തിലായതിനാല്‍ ഗസ്സയിലേക്കുള്ള സഹായ ട്രക്കുകള്‍ കടത്തിവിടുന്നില്ല. അന്താരാഷ്ട്ര സഹായ ഏജന്‍സികളുടെ 950 ട്രക്കുകളാണ് ഗസ്സ അതിര്‍ത്തിയില്‍ പ്രവേശനാനുമതി കാത്തു കിടക്കുന്നത്.
The Israeli Medical Association (IMA) has strongly criticized Israel's actions in Gaza, citing severe violations of medical ethics and international law. The IMA highlighted the destruction of hospitals, denial of medicine and life-saving equipment, and the shooting of civilians seeking food.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാലീസും ദ്രാവിഡും വീണു, മുന്നിൽ പോണ്ടിങ്ങും സച്ചിനും മാത്രം; ചരിത്രം മാറ്റിമറിച്ച് റൂട്ട്
Cricket
• 13 hours ago
'മരിച്ച അമ്മയെ സ്വപ്‌നം കണ്ടു; തന്റെ അടുത്തേക്ക് വരാന്‍ പറഞ്ഞു'; കുറിപ്പെഴുതി പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു
National
• 13 hours ago
വേഗതയിൽ രണ്ടാമനായി ഡിവില്ലിയേഴ്സ്; ഇംഗ്ലണ്ടിനെ അടിച്ചുപറത്തി നേടിയത് വമ്പൻ റെക്കോർഡ്
Cricket
• 14 hours ago
കർശന നടപടിയുമായി കേന്ദ്ര സർക്കാർ; അശ്ലീലവും തീവ്ര ലൈംഗികതയും പ്രചരിപ്പിക്കുന്ന 25 ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം
National
• 14 hours ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റും; കണ്ണൂരില്‍ തെളിവെടുപ്പ് തുടരുന്നു, ഉടന്‍ കോടതിയില്‍ ഹാജരാക്കും
Kerala
• 14 hours ago
രാജസ്ഥാനിൽ ക്ലാസ്മുറിയുടെ മേൽക്കൂര തകർന്ന് വീണു; ആറ് കുട്ടികൾക്ക് ദാരുണാന്ത്യം; 30 ഓളം കുട്ടികൾക്ക് പരിക്ക്
National
• 15 hours ago
"ഗോവിന്ദചാമിയെക്കുറിച്ച് എന്നോട് ചോദിക്കുന്നതിൽ അർത്ഥമില്ല, അയാൾ കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്നില്ലല്ലോ,"; മാധ്യമങ്ങളുടെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി
Kerala
• 15 hours ago
താമരശ്ശേരി ഒന്‍പതാം വളവില്‍ നിന്ന് യുവാവ് താഴേക്ക് ചാടി
Kerala
• 16 hours ago
കേരളത്തിലെ ജയിൽചാട്ട ചരിത്രം; ആദ്യ വനിതാ ജയിൽ ചാട്ടം മുതൽ ഗോവിന്ദചാമി വരെ
Kerala
• 16 hours ago
എമിറേറ്റ്സ് റിക്രൂട്ട്മെന്റ്: ഇന്ത്യയിലുൾപ്പെടെ 136 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു
uae
• 16 hours ago
ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ കോച്ച്: ചെന്നൈയിൽ പരീക്ഷണ ഓട്ടം പൂർത്തിയായി
National
• 16 hours ago
ഗോവിന്ദചാമിയുടെ ജയിൽചാട്ടം: ഒന്നര മാസത്തെ ആസൂത്രണം, ലക്ഷ്യം ഗുരുവായൂരിൽ മോഷണം
Kerala
• 16 hours ago
പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റു: സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
Kerala
• 16 hours ago
രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ശവസംസ്കാര പ്രാർത്ഥനകൾ നടത്തുന്നത് ഒഴിവാക്കണം; നിർദേശവുമായി യുഎഇ
uae
• 17 hours ago
ഗോവിന്ദചാമി ജയിൽ ചാടിയ സംഭവം: കേരളത്തിലെ ജയിലുകൾ നിയന്ത്രിക്കുന്നത് സിപിഎം സ്പോൺസർ ചെയ്യുന്ന മാഫിയകൾ; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
Kerala
• 19 hours ago
ഭർത്താവിനെ വൈദ്യുതാഘാതമേൽപ്പിച്ച് കൊന്ന ഭാര്യയും കാമുകനും അറസ്റ്റിൽ
National
• 19 hours ago
ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം: കണ്ണൂര്‍ ജയിലിലെയും ആഭ്യന്തരവകുപ്പിലെയും സിസ്റ്റം മൊത്തം തകരാറിലായതിന്റെ ഉദാഹരണമെന്ന് വിടി ബല്‍റാം
Kerala
• 19 hours ago
ഫാർമസി നിയമങ്ങൾ ലംഘിച്ചു; 20 ഫാർമസികൾ അടച്ചുപൂട്ടി കുവൈത്ത്
uae
• 19 hours ago
ഗോവിന്ദചാമിയുടെ ജയിൽചാട്ടം: 'ബ്ലേഡ് കൊടുത്തത് ജയിലിലുള്ള ആൾ, ആസൂത്രിത രക്ഷപ്പെടലിന് സഹായമുണ്ടായെന്ന് വെളിപ്പെടുത്തൽ
Kerala
• 17 hours ago
സംസ്ഥാനത്ത് മഴ കനക്കും: വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍
Kerala
• 17 hours ago
കോഴിക്കറിയും ചൈനീസ് വിഭവങ്ങളും ആവശ്യത്തിന് നൽകിയില്ല; ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവ് അറസ്റ്റിൽ
National
• 18 hours ago