HOME
DETAILS

എം പരിവാഹന്‍ തട്ടിപ്പിൽ നഷ്ടമായത് 45 ലക്ഷം; കേരളത്തിൽ തട്ടിപ്പിനിരയായത് 500 ലേറെ പേർ, കൂടുതൽ പേരുടെ പണം പോയേക്കും

  
Web Desk
July 25 2025 | 02:07 AM

mparivahan app cyber scam 45 lakhs lost from kerala

തൃശൂര്‍: വാഹനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുന്ന എം പരിവാഹന്‍ ആപിന്റെ മറവില്‍ ഇതര സംസ്ഥാന സംഘം കൂടുതൽ തട്ടിപ്പു നടത്തിയത് കേരളത്തില്‍ നിന്നെന്ന് പൊലിസ്. തട്ടിപ്പു സംഘത്തിലെ പ്രധാനിയെന്ന് കരുതുന്ന 16 കാരനെ  ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്താനൊരുങ്ങുകയാണ് അന്വേഷണ സംഘം. 

ട്രാഫിക് നിയമലംഘനത്തിനു പിഴയൊടുക്കാനാവശ്യപ്പെട്ട് വാട്‌സ്ആപില്‍ സന്ദേശമയച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. ഇ ചലാന്‍ എന്ന വ്യാജേന സന്ദേശങ്ങള്‍ അയച്ച സംഘം കൂടുതൽ വിവരങ്ങൾക്ക് ആപ്ലിക്കേഷൻ ഇന്‍സ്റ്റാള്‍ ചെയ്യാനും അതിൽ പണമടച്ച് കോടതി നടപടികള്‍ ഒഴിവാക്കാനും നിർദേശിക്കും. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ വ്യക്തിയുടെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത്  ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും ഗൂഗിള്‍പേ, ഫോണ്‍ പേ ആപുകളുടെ പാസ്‌വേഡും അടക്കം കൈക്കലാക്കിയാണ് തട്ടിപ്പ്. ക്രെഡിറ്റ് കാര്‍ഡിന്റെയും മറ്റും പിന്‍ മനസ്സിലാക്കി സാധനങ്ങള്‍ വാങ്ങിക്കുകയും പണം പിന്‍വലിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 

വാരാണസിയും അസമും കേന്ദ്രീകരിച്ചുള്ള സംഘം കേരളത്തില്‍ നിന്ന് മാത്രം 45 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്തുനിന്നു 575 പേര്‍ക്കാണ് പണം നഷ്ടമായത്. കൊച്ചിയിലാണ് കൂടുതല്‍ പരാതികള്‍ - 96. തൃശൂരില്‍ നിന്നു 40 ഓളം പരാതികളാണ് ലഭിച്ചത്. 

എം പരിവാഹന്‍ ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത 'ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍' (ദ്വിമുഖ ആധികാരികത ഉറപ്പാക്കല്‍) പ്രവര്‍ത്തനസജ്ജമാക്കാത്ത ആയിരക്കണക്കിന് വാഹന ഉടമകളുടെ ഫോണ്‍ നമ്പറുകള്‍ തട്ടിപ്പു സംഘത്തിന്റെ കൈവശമുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ അന്വേഷണം പുരോഗമിക്കുമ്പോള്‍ പണം നഷ്ടപ്പെട്ടവരുടെ എണ്ണം കൂടുമെന്നാണ് കരുതുന്നത്. നേരത്തെ അറസ്റ്റിലായ അതുല്‍കുമാര്‍ സിങ്, മനീഷ് യാദവ് എന്നിവരില്‍നിന്ന് തട്ടിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലിസ് ശേഖരിച്ചുവരികയാണ്.

 

A fraudulent interstate gang carried out a major cyber scam in Kerala using the guise of the mParivahan app, which typically provides vehicle information. The fraud investigation has revealed that a gang operating mainly from Varanasi and Assam scammed a total of ₹45 lakhs from Kerala alone. So far, 575 victims across the state have reported financial losses linked to this digital scam using fake e-challan messages.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  4 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  4 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  4 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  4 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  4 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  4 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  4 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  4 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  4 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  4 days ago