HOME
DETAILS

പെൺസുഹൃത്തിനെ കാണാൻ എത്തിയ യുവാവിന്റെ മൃതദേഹം പാലക്കാട് ഹോട്ടലിന് സമീപം

  
July 25 2025 | 05:07 AM

Young Man Found Dead Near Palakkad Hotel After Visiting Girlfriend

പാലക്കാട്: സ്റ്റേഡിയം സ്റ്റാൻഡിന് സമീപമുള്ള ഹോട്ടലിനോട് ചേർന്ന പറമ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഉയരത്തിൽ നിന്ന് വീണതിനെ തുടർന്നുള്ള തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആന്തരിക രക്തസ്രാവം മൂലമാണ് മരണം സംഭവിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട് കരൂർ താന്തോനിമലൈ സ്വദേശി മണികണ്ഠൻ (28) ആണ് ജൂലൈ 9-ന് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

പെൺസുഹൃത്തിനെ കാണാനാണ് മണികണ്ഠൻ പാലക്കാട്ടേക്ക് എത്തിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഹോട്ടലിനോട് ചേർന്നുള്ള പറമ്പിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപമുള്ള ഹോട്ടലിൽ മുറിയെടുത്തിരുന്ന ഒരു യുവാവും പെൺസുഹൃത്തും താമസിച്ചിരുന്നു. മണികണ്ഠൻ ഇവരുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നതായി ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. അമിതമായി മദ്യപിച്ചിരുന്ന മണികണ്ഠനെ ഹോട്ടൽ ജീവനക്കാർ പുറത്താക്കിയിരുന്നു.

രാത്രി ആരുമറിയാതെ ഹോട്ടൽ മുറിയിലേക്ക് തിരികെ എത്താൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ വീണാണ് മരണം സംഭവിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ശരീരത്തിൽ വീഴ്ചയുടെ ആഘാതം കൂടാതെ മറ്റ് മൽപിടിത്തത്തിന്റെ ലക്ഷണങ്ങൾ കാണപ്പെട്ടിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിലയിരുത്തൽ സൂചിപ്പിക്കുന്നു.

പൊലിസ് അന്വേഷണം

മണികണ്ഠന്റെ ശരീരത്തിൽ പെയിന്റിന്റെ അംശങ്ങൾ കണ്ടെത്തിയതിനാൽ, ചുവരിൽ പിടിച്ച് കയറാൻ ശ്രമിക്കുന്നതിനിടെ വീണതാകാമെന്നാണ് പൊലിസിന്റെ സംശയം. കന്യാകുമാരി സ്വദേശിനിയായ പെൺസുഹൃത്തും മലപ്പുറം സ്വദേശിയായ മറ്റൊരു സുഹൃത്തും രണ്ട് ദിവസമായി ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. മണികണ്ഠൻ ഇവരുടെ മുറിയുടെ കതകിൽ നിരന്തരം തട്ടി ശല്യപ്പെടുത്തിയതിനെ തുടർന്നാണ് ഹോട്ടൽ ജീവനക്കാർ ഇയാളെ പുറത്താക്കിയത്.

പൊലിസ് ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മരണം രാത്രിയിൽ തന്നെ സംഭവിച്ചതാകാമെന്നാണ് പൊലിസിന്റെ നിഗമനം. തൃശൂർ മെഡിക്കൽ കോളജിൽ വെച്ചാണ് പോസ്റ്റ്മോർട്ടം നടത്തിയത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണം പാലക്കാട് സൗത്ത് പോലീസ് തുടരുകയാണ്. മണികണ്ഠന്റെ മരണത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി പൊലിസ് ഹോട്ടൽ ജീവനക്കാരുടെയും മറ്റ് സാക്ഷികളുടെയും മൊഴികൾ വിശദമായി പരിശോധിച്ചുവരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാഞ്ചസ്റ്ററിൽ പുതിയ ചരിത്രം പിറന്നു; ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് റൂട്ട്

Cricket
  •  19 hours ago
No Image

"അവനെ തൂക്കിലേറ്റണം, അല്ലെങ്കിൽ ഏത് അറയിൽ കൊണ്ടിട്ടാലും അവൻ ചാടും"; വികാരഭരിതയായി സൗമ്യയുടെ അമ്മ

Kerala
  •  19 hours ago
No Image

ഇന്ത്യക്കെതിരെ അടിച്ചെടുത്തത് ലോക റെക്കോർഡ്; ഒറ്റപ്പേര് 'ജോസഫ് എഡ്വേർഡ് റൂട്ട്' 

Cricket
  •  20 hours ago
No Image

കനത്ത മഴയും കാറ്റും: മധ്യകേരളത്തിൽ വൻ നാശനഷ്ടം; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  20 hours ago
No Image

ശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി

Kerala
  •  20 hours ago
No Image

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊലപാതക കേസ്: പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ പാസ്‌പോർട്ട് ഹരജിയിൽ ജൂലൈ 31ന് ഉത്തരവ്

Kerala
  •  20 hours ago
No Image

ഇനി മുന്നിലുള്ളത് സച്ചിൻ മാത്രം; റൂട്ടിന്റെ തേരോട്ടത്തിൽ വീണത് മൂന്ന് ഇതിഹാസങ്ങൾ

Cricket
  •  21 hours ago
No Image

തിരൂരിൽ ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  21 hours ago
No Image

കനത്ത മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി

Kerala
  •  21 hours ago
No Image

ഗസ്സയിലെ വംശഹത്യ: സിപിഐ(എം) പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി; ഇന്ത്യയെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രദ്ധിക്കണമെന്ന് കോടതി

National
  •  a day ago