
പെൺസുഹൃത്തിനെ കാണാൻ എത്തിയ യുവാവിന്റെ മൃതദേഹം പാലക്കാട് ഹോട്ടലിന് സമീപം

പാലക്കാട്: സ്റ്റേഡിയം സ്റ്റാൻഡിന് സമീപമുള്ള ഹോട്ടലിനോട് ചേർന്ന പറമ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഉയരത്തിൽ നിന്ന് വീണതിനെ തുടർന്നുള്ള തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആന്തരിക രക്തസ്രാവം മൂലമാണ് മരണം സംഭവിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട് കരൂർ താന്തോനിമലൈ സ്വദേശി മണികണ്ഠൻ (28) ആണ് ജൂലൈ 9-ന് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
പെൺസുഹൃത്തിനെ കാണാനാണ് മണികണ്ഠൻ പാലക്കാട്ടേക്ക് എത്തിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഹോട്ടലിനോട് ചേർന്നുള്ള പറമ്പിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപമുള്ള ഹോട്ടലിൽ മുറിയെടുത്തിരുന്ന ഒരു യുവാവും പെൺസുഹൃത്തും താമസിച്ചിരുന്നു. മണികണ്ഠൻ ഇവരുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നതായി ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. അമിതമായി മദ്യപിച്ചിരുന്ന മണികണ്ഠനെ ഹോട്ടൽ ജീവനക്കാർ പുറത്താക്കിയിരുന്നു.
രാത്രി ആരുമറിയാതെ ഹോട്ടൽ മുറിയിലേക്ക് തിരികെ എത്താൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ വീണാണ് മരണം സംഭവിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ശരീരത്തിൽ വീഴ്ചയുടെ ആഘാതം കൂടാതെ മറ്റ് മൽപിടിത്തത്തിന്റെ ലക്ഷണങ്ങൾ കാണപ്പെട്ടിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിലയിരുത്തൽ സൂചിപ്പിക്കുന്നു.
പൊലിസ് അന്വേഷണം
മണികണ്ഠന്റെ ശരീരത്തിൽ പെയിന്റിന്റെ അംശങ്ങൾ കണ്ടെത്തിയതിനാൽ, ചുവരിൽ പിടിച്ച് കയറാൻ ശ്രമിക്കുന്നതിനിടെ വീണതാകാമെന്നാണ് പൊലിസിന്റെ സംശയം. കന്യാകുമാരി സ്വദേശിനിയായ പെൺസുഹൃത്തും മലപ്പുറം സ്വദേശിയായ മറ്റൊരു സുഹൃത്തും രണ്ട് ദിവസമായി ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. മണികണ്ഠൻ ഇവരുടെ മുറിയുടെ കതകിൽ നിരന്തരം തട്ടി ശല്യപ്പെടുത്തിയതിനെ തുടർന്നാണ് ഹോട്ടൽ ജീവനക്കാർ ഇയാളെ പുറത്താക്കിയത്.
പൊലിസ് ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മരണം രാത്രിയിൽ തന്നെ സംഭവിച്ചതാകാമെന്നാണ് പൊലിസിന്റെ നിഗമനം. തൃശൂർ മെഡിക്കൽ കോളജിൽ വെച്ചാണ് പോസ്റ്റ്മോർട്ടം നടത്തിയത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണം പാലക്കാട് സൗത്ത് പോലീസ് തുടരുകയാണ്. മണികണ്ഠന്റെ മരണത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി പൊലിസ് ഹോട്ടൽ ജീവനക്കാരുടെയും മറ്റ് സാക്ഷികളുടെയും മൊഴികൾ വിശദമായി പരിശോധിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാഞ്ചസ്റ്ററിൽ പുതിയ ചരിത്രം പിറന്നു; ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് റൂട്ട്
Cricket
• 19 hours ago
"അവനെ തൂക്കിലേറ്റണം, അല്ലെങ്കിൽ ഏത് അറയിൽ കൊണ്ടിട്ടാലും അവൻ ചാടും"; വികാരഭരിതയായി സൗമ്യയുടെ അമ്മ
Kerala
• 19 hours ago
ഇന്ത്യക്കെതിരെ അടിച്ചെടുത്തത് ലോക റെക്കോർഡ്; ഒറ്റപ്പേര് 'ജോസഫ് എഡ്വേർഡ് റൂട്ട്'
Cricket
• 20 hours ago
കനത്ത മഴയും കാറ്റും: മധ്യകേരളത്തിൽ വൻ നാശനഷ്ടം; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 20 hours ago
ശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി
Kerala
• 20 hours ago
മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊലപാതക കേസ്: പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ പാസ്‌പോർട്ട് ഹരജിയിൽ ജൂലൈ 31ന് ഉത്തരവ്
Kerala
• 20 hours ago
ഇനി മുന്നിലുള്ളത് സച്ചിൻ മാത്രം; റൂട്ടിന്റെ തേരോട്ടത്തിൽ വീണത് മൂന്ന് ഇതിഹാസങ്ങൾ
Cricket
• 21 hours ago
തിരൂരിൽ ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം
Kerala
• 21 hours ago
കനത്ത മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി
Kerala
• 21 hours ago
ഗസ്സയിലെ വംശഹത്യ: സിപിഐ(എം) പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി; ഇന്ത്യയെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രദ്ധിക്കണമെന്ന് കോടതി
National
• a day ago
സ്കൂള്‍ പഠന സമയമാറ്റം:മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷ
Kerala
• a day ago
ഇതിഹാസങ്ങളിൽ നമ്പർ വൺ; 41ാം വയസ്സിൽ ചരിത്രത്തിലേക്ക് എബ്രഹാം ബെഞ്ചമിൻ ഡിവില്ലിയേഴ്സ്
Cricket
• a day ago
ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം: സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
Kerala
• a day ago
ആര്‍എസ്എസ് ജ്ഞാനസഭ; ഉന്നത വിദ്യാഭ്യാസ മന്ത്രിയെ തള്ളി സിപിഎം; സമ്മേളനത്തില്‍ വിസിമാര്‍ പങ്കെടുക്കുന്നത് അപമാനകരമെന്ന് എംവി ഗോവിന്ദന്
Kerala
• a day ago
'മരിച്ച അമ്മയെ സ്വപ്നം കണ്ടു; തന്റെ അടുത്തേക്ക് വരാന്‍ പറഞ്ഞു'; കുറിപ്പെഴുതി പതിനാറുകാരന് ആത്മഹത്യ ചെയ്തു
National
• a day ago
വേഗതയിൽ രണ്ടാമനായി ഡിവില്ലിയേഴ്സ്; ഇംഗ്ലണ്ടിനെ അടിച്ചുപറത്തി നേടിയത് വമ്പൻ റെക്കോർഡ്
Cricket
• a day ago
കർശന നടപടിയുമായി കേന്ദ്ര സർക്കാർ; അശ്ലീലവും തീവ്ര ലൈംഗികതയും പ്രചരിപ്പിക്കുന്ന 25 ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിരോധനം
National
• a day ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റും; കണ്ണൂരില്‍ തെളിവെടുപ്പ് തുടരുന്നു, ഉടന്‍ കോടതിയില്‍ ഹാജരാക്കും
Kerala
• a day ago
റൊണാൾഡോ പറഞ്ഞ ആ കാര്യം നടക്കണമെങ്കിൽ ഇനിയും ഒരുപാട് കാലം കഴിയണം: അഗ്യൂറോ
Football
• a day ago
ശക്തമായ മഴ; പൊന്മുടി അണക്കെട്ട് തുറന്നു, ജാഗ്രതാ നിര്‍ദേശം
Kerala
• a day ago
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ കുഴിബോംബ് സ്ഫോടനം: സൈനികന് വീരമൃത്യു; രണ്ട് പേർക്ക് പരുക്ക്
National
• a day ago