HOME
DETAILS

കംബോഡിയ-തായ്‍ലൻഡ് സംഘർഷം രൂക്ഷമാകുന്നു; ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം, അതിർത്തിയിലേക്ക് പോകരുത് 

  
July 26 2025 | 05:07 AM

cambodia thailand war more causalities and alert to indian citizen

നോംപെൻ: കംബോഡിയ-തായ്‍ലൻഡ് അതിർത്തിയിലെ സംഘർഷത്തെത്തുടർന്ന് 12 പേർ കൂടി കൊല്ലപ്പെട്ടതായി കംബോഡിയൻ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. ഇതോടെ രണ്ട് രാജ്യങ്ങളിലുമായി മരണസംഖ്യ 32 ആയി ഉയർന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് പതിനായിരക്കണക്കിന് ആളുകളാണ് പലായനം ചെയ്‍തത്. സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി കംബോഡിയയിലെ ഇന്ത്യൻ എംബസി രംഗത്തെത്തി. അതിർത്തി മേഖലയിലേക്ക് പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. +855 92881676 എന്ന നമ്പറിൽ അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടാം.

സംഘർഷത്തിൽ ഏഴ് സിവിലിയന്മാരും അഞ്ച് സൈനികരും മരിച്ചതായി സ്ഥിരീകരിച്ചതായി കംബോഡിയൻ ദേശീയ പ്രതിരോധ മന്ത്രാലയ വക്താവ് മാലി സോച്ചീറ്റ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വ്യാഴാഴ്ച തായ് റോക്കറ്റുകൾ ഒളിച്ചിരുന്ന ബുദ്ധ പഗോഡയിൽ പതിച്ച് മറ്റൊരു കംബോഡിയൻ പൗരൻ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കുറഞ്ഞത് 50 കംബോഡിയൻ സിവിലിയന്മാർക്കും 20 ലധികം സൈനികർക്കും പരിക്കേറ്റതായി വക്താവ് പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസത്തെ പോരാട്ടത്തിൽ കുട്ടികൾ ഉൾപ്പെടെ 13 സാധാരണക്കാരും ആറ് സൈനികരും കൊല്ലപ്പെട്ടതായി തായ്‌ലൻഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കമ്പോഡിയൻ ആക്രമണങ്ങളിൽ 29 തായ് സൈനികർക്കും 30 സാധാരണക്കാർക്കും പരിക്കേറ്റു. തായ്‌ലൻഡുമായുള്ള രാജ്യത്തിന്റെ വടക്കൻ അതിർത്തിയിൽ നിന്ന് ഇതുവരെ ഏകദേശം 20,000 താമസക്കാരെ ഒഴിപ്പിച്ചതായി കംബോഡിയയിലെ പ്രീ വിഹാർ പ്രവിശ്യയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കംബോഡിയൻ പത്രമായ ദി ഖെമർ ടൈംസ് പറഞ്ഞു.

തായ്‌ലൻഡിന്റെ അതിർത്തി പ്രദേശങ്ങളിൽ നിന്ന് 138,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു, ഏകദേശം 300 അഭയാർത്ഥി ക്യാമ്പുകൾ തുറന്നതായി തായ് ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്ച, കംബോഡിയയുടെ അതിർത്തിയിലുള്ള എട്ട് ജില്ലകളിൽ തായ്‌ലൻഡ് പട്ടാള നിയമം പ്രഖ്യാപിച്ചു. 

നൂറ്റാണ്ടിലേറെ ആയി നിലനിൽക്കുന്ന കംബോഡിയ-തായ്‍ലൻഡ് അതിർത്തി തർക്കം ആണ് മൂന്ന് ദിവസം മുൻപ് പൊടുന്നനെ സംഘർഷത്തിലേക്ക് എത്തിയത്. വ്യാഴാഴ്ച അതിർത്തിയിൽ ഒരു കുഴിബോംബ് സ്ഫോടനത്തിൽ അഞ്ച് തായ് സൈനികർക്ക് പരിക്കേറ്റതിനെത്തുടർന്നാണ് വീണ്ടും പൊട്ടിപ്പുറപ്പെട്ടത്. കംബോഡിയൻ സൈനികർ പൊടുന്നനെ തായ് ഗ്രാമങ്ങളിലേക്ക് റോക്കറ്റ് ആക്രമണവും വെടിവെപ്പും നടത്തുക ആയിരുന്നു. തുടർന്ന് ഇരു സൈന്യങ്ങളും നേരിട്ട് ഏറ്റുമുട്ടി. 

 

Twelve more people have been reported dead following the ongoing clash at the Cambodia-Thailand border, bringing the total death toll in both countries to 32. The conflict has led to the displacement of tens of thousands in the Southeast Asian region. In light of the tensions, the Indian Embassy in Cambodia has issued an advisory urging Indian nationals to avoid traveling to the border areas. For emergencies, contact +855 92881676.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  5 hours ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  5 hours ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  6 hours ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  6 hours ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  6 hours ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  6 hours ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  6 hours ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  7 hours ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  7 hours ago
No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  7 hours ago