
കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി

റായ്പൂർ: ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടി. ബജറംഗ്ദൾ നേതാവ് ജ്യോതി ശർമ തന്നെ മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ബജറംഗ്ദൾ പ്രവർത്തകരുടെ നിർദേശപ്രകാരമാണ് പൊലിസ് എഫ്ഐആർ തയ്യാറാക്കിയതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് താൻ യാത്ര തിരിച്ചതെന്നും യുവതി വ്യക്തമാക്കി.
യുവതി മാതാപിതാക്കൾക്കും നാല് സഹോദരിമാർക്കുമൊപ്പമാണ് താമസിക്കുന്നത്. മുൻപ് ദിവസക്കൂലി വേലയാണ് ചെയ്തിരുന്നത്. 250 രൂപയായിരുന്നു ദിവസ വേതനം. ഇതിനിടെ, ഇപ്പോൾ കന്യാസ്ത്രീകൾക്കൊപ്പം അറസ്റ്റിലായ മാണ്ഡവി എന്ന യുവാവ് ഡൽഹിയിൽ മാസം 10,000 രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തു. രോഗികളെ പരിചരിക്കലും കന്യാസ്ത്രീകൾക്ക് ഭക്ഷണം തയ്യാറാക്കലുമാണ് ജോലി. ഇതേ തുടർന്ന് യുവതി ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച രാവിലെ 6 മണിയോടെ എത്തി. അവിടെവെച്ചാണ് അറസ്റ്റിലായ കന്യാസ്ത്രീകളെ ആദ്യമായി കണ്ടതെന്നും യുവതി പറഞ്ഞു.
എന്നാൽ, ബജറംഗ്ദൾ പ്രവർത്തകരും ജിആർപിയും സ്ഥലത്തെത്തി. ജ്യോതി ശർമ മുഖത്ത് രണ്ട് തവണ അടിച്ചുവെന്നും കന്യാസ്ത്രീകൾ ഇതിനെ എതിർത്തുവെന്നും യുവതി വെളിപ്പെടുത്തി. "അവരെ തല്ലരുത്, വേണമെങ്കിൽ ഞങ്ങളെ തല്ലിക്കോളൂ," എന്നാണ് കന്യാസ്ത്രീകൾ പറഞ്ഞതെന്ന് യുവതി വ്യക്തമാക്കി. എന്നാൽ, ഈ ആരോപണങ്ങൾ ജ്യോതി ശർമ തള്ളി. "പൊലീസിന് മുന്നിൽ എങ്ങനെ മർദ്ദിക്കും?" എന്നായിരുന്നു അവരുടെ മറുപടി.
അതിനിടെ, അറസ്റ്റിലായ കന്യാസ്ത്രീകൾ ആറാം ദിനവും ജയിലിൽ തുടരുകയാണ്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസും അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരിയുമാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം മൂന്ന് പെൺകുട്ടികളുമുണ്ടായിരുന്നു. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചാണ് ബജറംഗ്ദൾ രംഗത്തെത്തിയത്. സിസ്റ്റർ പ്രീതി ഒന്നാം പ്രതിയും സിസ്റ്റർ വന്ദന രണ്ടാം പ്രതിയുമാണ്. പെൺകുട്ടികളുടെ രക്ഷിതാക്കൾ ജോലിക്കായി അനുമതി നൽകിയിരുന്നുവെന്നും തിരിച്ചറിയൽ രേഖകൾ ഹാജരാക്കിയിരുന്നുവെന്നും പെൺകുട്ടികൾ വ്യക്തമാക്കി. തങ്ങൾ നേരത്തെ ക്രൈസ്തവരാണെന്നും പറഞ്ഞെങ്കിലും പൊലീസും ബജറംഗ്ദളും ഇത് അംഗീകരിച്ചില്ല.
കന്യാസ്ത്രീകൾ ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ ഒരുങ്ങുകയാണ്. എൻഐഎ കോടതിയെ സമീപിക്കേണ്ടതില്ലെന്ന് നിയമോപദേശം ലഭിച്ചതിനാൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. ഇതിനിടെ, കേരളത്തിൽ നിന്നുള്ള യുഡിഎഫ്, എൽഡിഎഫ് എംപിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ച് വിഷയം ശ്രദ്ധയിൽപ്പെടുത്തി. ഉടൻ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എംപിമാർ അറിയിച്ചു. അമിത് ഷാ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയോട് വിശദാംശങ്ങൾ ആരാഞ്ഞു. പ്രധാനമന്ത്രിയുമായും വിഷയം ചർച്ച ചെയ്തതായാണ് വിവരം.
In a shocking revelation, a girl in Chhattisgarh alleged that Bajrang Dal leader Jyoti Sharma coerced and threatened her to testify against two nuns arrested on charges of religious conversion and human trafficking. The girl claimed she was traveling willingly for a job in Delhi, but Bajrang Dal's interference led to the nuns' arrest, with police acting on their instructions
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അബൂദബിയിലും ദുബൈയിലും കനത്ത ചൂടും മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കും; കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത | UAE Weather Alert
uae
• 17 hours ago
കുവൈത്തില്‍ നാല് ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു
Kuwait
• 17 hours ago
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിക്കും
Kerala
• 17 hours ago
അജ്മീർ സ്ഫോടനം, മക്കാ മസ്ജിദ്, സംജോതാ എക്‌സ്പ്രസ് സ്ഫോടനങ്ങൾ: ആരാണ് 'ബോംബ് മേക്കർ' സുനിൽജോഷി, കൊല്ലപ്പെട്ടതെങ്ങനെ?
National
• 17 hours ago
സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 23 പേര്‍, അധികവും കുട്ടികള്‍, കഴിഞ്ഞമാസം മാത്രം മൂന്ന് മരണം; തെരുവ് നായ്ക്കളുടെ പേടിയില്‍ കേരളം
Kerala
• 18 hours ago
മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ട് പോയി; പിതാവിന്റെ ഇടപെടൽ രക്ഷയായി
Kerala
• 18 hours ago
പാലക്കാട് കുട്ടികള്‍ മാത്രം വീട്ടിലുള്ള സമയത്ത് വീട് ജപ്തി ചെയ്തു; പൂട്ടുപൊളിച്ച് വീട് തുറന്നു കൊടുത്ത് ഡിവൈഎഫ്‌ഐ
Kerala
• 18 hours ago
ഓഗസ്റ്റ് ഒന്നിന്റെ നഷ്ടം; സമുദായം എങ്ങിനെ മറക്കും ശിഹാബ് തങ്ങളെ
Kerala
• 18 hours ago
സി.പി.എം വനിതാ നേതാവ് വഴിയരികില്‍ മരിച്ച നിലയില്‍
Kerala
• 19 hours ago
കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
Kerala
• 19 hours ago
സംസ്ഥാനത്തെ ട്രെയിൻ സർവിസുകളിൽ മാറ്റം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ രണ്ട് മണിക്കൂറോളം വൈകും
Kerala
• 20 hours ago
ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റില്‍ നിന്ന് റാസ് അല്‍ ഖോര്‍ റോഡിലേക്കുള്ള പുതിയ എക്സിറ്റ് ഉടന്‍ തുറക്കും; യാത്രാ സമയം പകുതിയായി കുറയും
uae
• 20 hours ago
ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ് സ്റ്റൈല്‍ യു.എ.ഇയില്‍ മൂന്നു സ്റ്റോറുകള്‍ തുറന്നു
uae
• 20 hours ago
കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും
National
• 20 hours ago
ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദുരൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• a day ago
'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി
National
• a day ago
സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്
uae
• a day ago
ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം
uae
• a day ago
ഇനി ബിരിയാണിയും പായസവും; സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇന്ന് മുതൽ പുതിയ വിഭവങ്ങൾ
Kerala
• 20 hours ago
ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ
Kerala
• a day ago
ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും
Kuwait
• a day ago