ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ഗസ്സയ്ക്കുള്ള സഹായം തുടർന്ന് യു.എ.ഇ; 11 ട്രക്കുകളിൽ 65 ടൺ മെഡിക്കൽ സാധനങ്ങൾ എത്തിച്ചു
ദുബൈ/ഗസ്സ: യു.എ.ഇ അതിന്റെ തുടർച്ചയായ മാനുഷിക പ്രവർത്തനങ്ങളുടെ ഭാഗമായി ലോകാരോഗ്യ സംഘടന(ഡബ്ലിയു.എച്ച്.ഒ)യുമായി ഏകോപിപ്പിച്ച് ഗസ്സ മുനമ്പിലുടനീളമുള്ള ആശുപത്രികളിൽ വിതരണം ചെയ്യാനുള്ള വെയർ ഹൗസുകളിലേക്ക് അവശ്യ മരുന്നുകളുടെയും മെഡിക്കൽ സാധനങ്ങളുടെയും പുതിയ ബാച്ച് എത്തിച്ചു.
ഉപരോധം മൂലം ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ ഗുരുതര തകർച്ചയുടെ പശ്ചാത്തലത്തിലാണ് ഈ പിന്തുണ.
11 ട്രക്കുകളിൽ ഇന്നലെ ഏകദേശം 65 ടൺ മരുന്നുകൾ ആണ് കൈമാറിയത്. അവയിൽ, ജീവൻ രക്ഷാ മരുന്നുകളും ഗസ്സ മുനമ്പിൽ പ്രവർത്തിക്കുന്ന ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റാനായി രൂപകൽപന ചെയ്ത അവശ്യ മെഡിക്കൽ സാധനങ്ങളും ഉൾപ്പെടുന്നു.
ഗസ്സയുടെ ആരോഗ്യ സംരക്ഷണ മേഖലയുടെ ഏറ്റവും പ്രധാനപ്പെട്ട പിന്തുണക്കാരിൽ ഒന്നായി ഡബ്ലിയു.എച്ച്.ഒ പ്രതിനിധികൾ യു.എ.ഇയെ പ്രശംസിച്ചു. ഗസ്സ മുനമ്പിലേയ്ക്ക് അടിയന്തര ആശ്വാസം എത്തിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു.
രൂക്ഷമായ ഔഷധ ക്ഷാമം ലഘൂകരിക്കാനും ആശുപത്രികളുടെയും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളുടെയും വർധിച്ചു വരുന്ന മെഡിക്കൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ശേഷി വർധി
പ്പിക്കുന്നതിനും ഈ സഹായം നേരിട്ട് ഉപകരിക്കുമെന്ന് ലോകാരോഗ്യ സംഘടന എടുത്തു പറഞ്ഞു.
ഓപറേഷൻ ഷിവൽറസ് നൈറ്റ് 3ന്റെ ചട്ടക്കൂടിന് കീഴിൽ ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയുൾപ്പെടെ ഗസ്സയ്ക്ക് ബഹുമുഖ പിന്തുണ യു.എ.ഇ നൽകുന്നത് തുടരുകയാണ്. ഇത് ഫലസ്തീൻ ജനതയോടുള്ള ഇമാറാത്തതിന്റെ ഉറച്ച മാനുഷിക പ്രതിബദ്ധത ആവർത്തിച്ചുറപ്പിക്കുന്നതാണ്.
As part of its ongoing humanitarian efforts and in coordination with the World Health Organisation (WHO), the UAE has delivered a new batch of essential medicines and medical supplies to WHO warehouses in preparation for distribution to hospitals across the Gaza Strip. This support comes amid a severe collapse of the healthcare system caused by the ongoing blockade.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."