ചേട്ടാ എന്ന് വിളിച്ചില്ല; കോട്ടയത്ത് പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം
കോട്ടയം: കോട്ടയം കളത്തിപ്പടിയിലെ ഗരിദീപം ബദനി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി, 'ചേട്ടാ' എന്ന് വിളിക്കാത്തതിന്റെ പേരിൽ സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനത്തിന് ഇരയായി. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പത്തനംതിട്ടയിലെ കോന്നി അട്ടച്ചാക്കൽ സ്വദേശിയായ വിദ്യാർഥി നിലവിൽ പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ വിദ്യാർഥിയുടെ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടായതായി കുടുംബം ആരോപിക്കുന്നു. മർദന വിവരം മറച്ചുവെച്ചുവെന്നും, വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഹോസ്റ്റൽ അധികൃതർക്കെതിരെയും കുടുംബം ആരോപണം ഉന്നയിച്ചിട്ടുണ്ട്.
മർദന വിവരം വെള്ളിയാഴ്ച രാവിലെയാണ് അറിഞ്ഞതെന്നും, ആരോപണ വിധേയനായ സീനിയർ വിദ്യാർഥിയെ സസ്‌പെൻഡ് ചെയ്തതായും സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു. അതേസമയം, ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ല്യുസി) റിപ്പോർട്ട് ലഭിച്ചാലുടൻ കേസ് രജിസ്റ്റർ ചെയ്യുമെന്ന് കോട്ടയം ഈസ്റ്റ് പൊലിസ് വ്യക്തമാക്കി.
A Plus One student of Garideepam Badani School in Kalathippadi, Kottayam, was brutally beaten up by senior students for not calling him 'Chetta'. The incident took place on Thursday night. The student, a native of Konni Attachakkal in Pathanamthitta, is currently undergoing treatment at a private hospital in Pathanamthitta.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."