HOME
DETAILS

രാസലഹരി; ഇന്റലിജൻസിനും എൻ.സി.ബിക്കും ഗുരുതര വീഴ്ച

  
September 08 2025 | 02:09 AM

Chemical poisoning Serious failure for intelligence and NCB

കോഴിക്കോട്: കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് രാസലഹരി നിർമിച്ചു നൽകുന്ന ആഫ്രിക്കൻ സംഘം ഇന്ത്യയിലെത്തി വിപണനം ആരംഭിച്ചിട്ട് 15 വർഷം. ഹരിയാനയിലെ ഗുർഗോണിൽനിന്ന് കോടികളുടെ രാസലഹരി വിപണനം നടന്നിട്ടും ഇതിന് പിന്നിലുള്ള സംഘത്തെ കണ്ടെത്താൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി)യ്ക്കും ഒന്നരപതിറ്റാണ്ടായി ഇന്റലിജൻസിനും സാധിച്ചിരുന്നില്ല. വിസകാലവധി കഴിഞ്ഞ് വർഷങ്ങളായി രാജ്യത്ത് താമസിച്ചുവരുന്ന ആഫ്രിക്കൻ സ്വദേശികളെ തിരിച്ചറിയാനും അന്വേഷണ ഏജൻസികൾക്ക് സാധിക്കാത്തത് ഗുരുതരവീഴ്ചയാണ് . 

നൈജീരിയ സ്വദേശികളായ ഹെൻറി ഓണുച്ചുക്‌വു, ഉഗേചുകവ് ജോൺ, ഒകോലിയ റൊമാനസ് എന്നിവരാണ് രാസലഹരി നിർമാണം നടത്തി വന്നിരുന്നത്. ആഫ്രിക്കയിൽ നിന്ന് മൂവരും വ്യത്യസ്ത കാലയളവിലാണ് ഇന്ത്യയിലെത്തിയതെന്നാണ് വിവരം. 2010ൽ ഉഗേചുകവ് ജോൺ ആണ് ആദ്യമെത്തിയത്. പിന്നീട് 2015ൽ ഹെൻറി ഓണുച്ചുക്‌വു സ്ഥലത്തെത്തി. 2019 ലാണ് ഒകോലിയ റൊമാനസ് എത്തിയത്. തുടർന്ന് മൂവരും തുണിവ്യാപാരത്തിനെന്ന വ്യാജേന ഹരിയാനയിലും ഡൽഹിയിലുമായി തങ്ങി. വിദേശപൗരന്മാരായിട്ടും ഇന്ത്യയിൽ വർഷങ്ങളോളം പരിശോധനയ്ക്ക് പോലും വിധേയരാകാതെ താമസിക്കാൻ കഴിഞ്ഞുവെന്നാണ് മൂവരും കോഴിക്കോട് ടൗൺ പൊലിസിന് നൽകിയ മൊഴി. കേസിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ ഹരിയാനയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം ഗുരുഗ്രാം ക്രൈം യൂനിറ്റിന് കൈമാറി. 

അതേസമയം പ്രതികൾ ആഫ്രിക്കയിൽ നിന്ന് എത്തിയത് സംബന്ധിച്ചും ദുരൂഹത നിലനിൽക്കുന്നുണ്ട്. ഇതിൽ വ്യക്തത വരുത്തുന്നതിനായി ടൗൺ പൊലിസ് ഫോറിനേഴ്‌സ് റീജനൽ രജിസ്‌ട്രേഷൻ ഓഫിസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കും. ഡൽഹി, ഹരിയാന പൊലിസിനൊപ്പം കോഴിക്കോട് ടൗൺപൊലിസ് നടത്തിയ അന്വേഷണത്തിലാണ് ദക്ഷിണേന്ത്യൻ സംസ്ഥാനത്തേക്ക് ഒഴുകിയിരുന്ന രാസലഹരിയുടെ കേന്ദ്രം കണ്ടെത്താൻ സാധിച്ചത്. ഹരിയാനയിലെ ഗുർഗോണിലെ ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിനുള്ളിലാണ് രാസലഹരി ഉൽപാദിപ്പിക്കുന്ന കിച്ചണുകൾ പ്രവർത്തിച്ചിരുന്നത്. ഫെബ്രുവരിയിൽ കോഴിക്കോട് റെയിൽവെ സ്റ്റേഷൻ ഭാഗത്ത് നിന്ന് 778 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം പുതുക്കോട്ട് സ്വദേശി കെ.സിറാജിനെ പിടികൂടിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് കിച്ചണുകൾ കണ്ടെത്തുന്നതിൽ നിർണായകമായത്. ടൗൺ ഇൻസ്പക്ടർ പി. ജിതേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യവ്യാപകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ഒക്ടോബര്‍ മുതല്‍ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനം

National
  •  2 hours ago
No Image

ജെന്‍ സി പ്രക്ഷോഭം; ആടിയുലഞ്ഞ് നേപ്പാള്‍; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും

International
  •  3 hours ago
No Image

ചന്ദ്രഗഹണ ദിവസം ബിരിയാണി കഴിച്ചു; ഹിന്ദു വികാരം വ്രണപ്പെടുത്തി; യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍

National
  •  4 hours ago
No Image

കരച്ചിൽ കാരണം ഉറങ്ങാൻ കഴിയുന്നില്ല; 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്രിഡ്ജിൽ അടച്ചുവെച്ച് അമ്മ

National
  •  4 hours ago
No Image

അന്താരാഷ്ട്ര വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാർ; ഇനി അധികം ഇന്ത്യൻ വിദ്യാർഥികൾ വേണ്ട; ഈ രാജ്യം ഇന്ത്യൻ വിദ്യാർഥികളുടെ 80% വിസ അപേക്ഷകളും തള്ളി

National
  •  4 hours ago
No Image

സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല; പൊലിസ് ദാസ്യവേല അവസാനിപ്പിക്കണം; എട്ടുമാസം കഴിഞ്ഞാല്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  4 hours ago
No Image

ഇസ്‌റാഈല്‍ അക്രമണം ഖത്തർ അമീറിനെ ഫോണിൽ വിളിച്ചു ഇന്ത്യൻ പ്രധാനമന്ത്രി 

qatar
  •  4 hours ago
No Image

പോയി പോയി! മസ്കിൻ്റെ എല്ലാം പോയി; ഓറക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ഇനി ലോക സമ്പന്നൻ

International
  •  4 hours ago
No Image

ഷാർക്ക് ഇന്റർസെക്ഷനിൽ നാല് ദിവസത്തെ താൽക്കാലിക ഗതാഗത നിയന്ത്രണം; അഷ്​ഗൽ

qatar
  •  4 hours ago
No Image

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രാമനാട്ടുകര സ്വദേശിനിക്കും മലപ്പുറം സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു

Kerala
  •  5 hours ago