HOME
DETAILS

അങ്കണവാടികളെ സ്‌കൂൾ മുറ്റത്തെത്തിക്കാൻ കേന്ദ്രം

  
September 08 2025 | 03:09 AM

Center to bring Anganwadis to school grounds

കോഴിക്കോട്: അങ്കണവാടികളെയും സ്‌കൂളുകളെയും ഒരേ മുറ്റത്തെത്തിക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടരുമ്പോൾ കേരളത്തിൽ നടപടിയായില്ല. അങ്കണവാടികളുടെ പ്രധാന പരിപാടി കുട്ടികൾക്കും അമ്മമാർക്കും പോഷകാഹാരം ലഭ്യമാക്കുകയെന്നതാണെന്നിരിക്കെ ഇതിനെ സ്‌കൂളുമായി ഭരണപരമായി എങ്ങനെ ബന്ധപ്പെടുത്തും എന്ന ചോദ്യമാണ് ഉയരുന്നത്. 

ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ അങ്കണവാടികളെയും സ്‌കൂളുകളെയും ഒരുമിപ്പിക്കാൻ ശ്രമം നടത്തുന്നത്. ശിശുവിദ്യാഭ്യാസ ഘട്ടത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി പരിഗണിക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ ചട്ടക്കൂട്. 

മൂന്നുമുതൽ എട്ടുവയസുവരെയുള്ള ഘട്ടത്തെ ഫൗണ്ടേഷനൽ എന്ന പേരിട്ടാണ് സ്‌കൂളിന്റെ ഭാഗമാക്കിയിരിക്കുന്നത്. ഇതിന് ആധാർശില എന്ന പ്രത്യേകപാഠ്യപദ്ധതിയും ദേശീയതലത്തിൽ എൻ.സി.ആർ.ടി നിർദേശിച്ചിട്ടുണ്ട്. കേരള എസ്.സി.ഇ.ആർ.ടിയും പ്രീ പ്രൈമറി പാഠ്യപദ്ധതി രൂപീകരിച്ചിട്ടുണ്ട്. 

അങ്കണവാടികളെ സ്‌കൂളുകളുടെ സമീപത്തേക്ക് പറിച്ചുനടുന്നതിനുള്ള നിർദേശങ്ങൾ കഴിഞ്ഞദിവസം കേന്ദ്ര വിദ്യാഭ്യാസ വകുപ്പും വനിതാശിശുക്ഷേമ വകുപ്പും ചേർന്ന് പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്, ഒരു വളപ്പ് എന്ന ആശയത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് വിശദീകരണം.

രാജ്യത്തെ 14 ലക്ഷം അങ്കണവാടികളിൽ 2.9 ലക്ഷം മാത്രമേ സ്‌കൂളുമായി ചേർന്ന് പ്രവർത്തിക്കുന്നുള്ളു. ബാക്കിയുള്ളവയെ ചേർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അങ്കണവാടികൾ പ്രവർത്തിക്കുന്നത് ശിശുക്ഷേമവകുപ്പിന് കീഴിലാണെങ്കിൽ സ്‌കൂളുകൾ വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ്. 
കേരളത്തിൽ 33115 അങ്കണവാടികൾ പ്രവർത്തിക്കുന്നുണ്ട്. ആകെ 12948 സ്‌കൂളുകളുണ്ട്. എൽ.പി സ്‌കൂളുകൾ 6817 എണ്ണമാണ്. വിദ്യാഭ്യാസാവകാശ നിയമപ്രകാരം ഒരു കിലോമീറ്ററിനുള്ളിൽ എൽ.പി വിദ്യാലയവും മൂന്നു കിലോമീറ്ററിനുള്ളിൽ യു.പി സ്കൂളും വേണം. അങ്കണവാടികളാകട്ടെ ഇതിനേക്കാൾ അടുത്തായാണ് പ്രവർത്തിക്കുന്നത്. 

മൂന്നുവയസു മുതൽ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നതോടെ അപാർ ഐഡിയും കുട്ടികൾക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചുവരികയാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം കുട്ടികളും പ്രീപ്രൈമറി വിദ്യാഭ്യാസം നേടുന്നുണ്ടെങ്കിലും വലിയ വിഭാഗം സ്വകാര്യമേഖലയിലാണ് പ്രവർത്തിക്കുന്നത്. എസ്.സി.ഇ.ആർ.ടിയുടെ പാഠ്യപദ്ധതി സ്വകാര്യ നഴ്‌സറി സ്‌കൂളുകൾ സ്വീകരിക്കുന്നുമില്ല. 
ദേശീയതലത്തിൽ 2013ൽ തന്നെ പ്രീപ്രൈമറി വിദ്യാഭ്യാസനയം ആവിഷ്‌ക്കരിച്ചിട്ടുണ്ട്. രാജ്യത്തൊട്ടാകെ പ്രീപ്രൈമറി മേഖലയിൽ സ്വകാര്യ വിദ്യാലയങ്ങളാണ് കൂടുതലുള്ളത് എന്നതുകൊണ്ട് ഇവയുടെ സ്വഭാവം മാനകീകരിക്കാൻ ശ്രമം നടന്നുവരികയാണ്.  

ദേശീയ തലത്തിലെ പാഠ്യപദ്ധതി ഘട്ടങ്ങളിൽ ചെറിയ മാറ്റങ്ങൾ കേരളം സ്വീകരിച്ചിട്ടുണ്ടെങ്കിലും പ്രീപ്രൈമറിയെ സ്‌കൂളിന്റെ അവിഭാജ്യഘടകമാക്കണമെന്ന പരിപാടിയിൽ നിലപാടെടുത്തിട്ടില്ല. ഭാവിയിൽ ഐ.സി.ഡി.എസ് എന്ന കേന്ദ്ര പദ്ധതിയിലെ ഫണ്ട് ലഭ്യമാകണമെങ്കിൽ സ്‌കൂളുമായി ബന്ധിപ്പിച്ചിരിക്കണമെന്ന വ്യവസ്ഥ വന്നുകൂടായ്കയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  a day ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  a day ago
No Image

ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ

International
  •  a day ago
No Image

നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും

International
  •  a day ago
No Image

'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം

uae
  •  a day ago
No Image

'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും

crime
  •  a day ago
No Image

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം

International
  •  a day ago
No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  a day ago
No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  a day ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  a day ago