HOME
DETAILS

സരോവരത്ത് യുവാവിനെ കുഴിച്ചുമൂടിയ കേസ്: രണ്ടാം പ്രതി ആന്ധ്രയില്‍ പിടിയില്‍

  
September 13 2025 | 09:09 AM


കോഴിക്കോട്: ആറ് വര്‍ഷം മുമ്പ് കാണാതായ വിജിലിന്റേതെന്നു കരുതുന്ന അസ്ഥികള്‍ സരോവരത്തെ ചതുപ്പില്‍ നിന്ന് കണ്ടെത്തിയതിന് പിന്നാലെ കേസിലെ രണ്ടാം പ്രതി പിടിയില്‍. കോഴിക്കോട് പെരിങ്ങളം സ്വദേശി രഞ്ജിത്തിനെയാണ് ആന്ധ്രയില്‍ നിന്ന് പൊലിസ് പിടികൂടിയത്.വാഴാത്തിരുത്തി കുളങ്ങരക്കണ്ടിമീത്തല്‍ കെ.കെ. നിഖില്‍, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയില്‍ ദീപേഷ് എന്നീ പ്രതികളെ പൊലിസ് നേരത്തെ പിടികൂടിയിരുന്നു. 

രണ്ട് ഘട്ടങ്ങളിലായി നടത്തിയ തിരിച്ചിലിനൊടുവില്‍ എട്ടാമത്തെ ദിവസമാണ് ഏഴടിയോളം താഴ്ചയുള്ള ചതുപ്പില്‍ നിന്ന് അസ്ഥികള്‍ കണ്ടെത്തിയത്. തലയോട്ടി ഒഴികെയുള്ള 53 അസ്ഥികളും പല്ലുകളുമാണ് കണ്ടെടുത്തതെന്ന് പൊലിസ് അറിയിച്ചു. ഇതിന് പുറമേ കെട്ടിത്താഴ്ത്താനുപയോഗിച്ച വെട്ടുകല്ലുകളും കരിങ്കല്ലുകളും വിജിലിന്റേതെന്ന് കരുതുന്ന പാന്റിന്റെ ഭാഗവും ബെല്‍റ്റും പന്തീരാങ്കാവ് സ്വദേശി മഠത്തില്‍ അബ്ദുല്‍ അസീസിനെയും സംഘത്തിനെയും ഉപയോഗിച്ച് പൊലിസ് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്. 

വിജിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത സുഹൃത്തുക്കളായ എരഞ്ഞിപ്പാലം കുളങ്ങരകണ്ടി സ്വദേശി കെ.കെ നിഖില്‍, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരുടെ  കസ്റ്റഡി കാലാവധി ഇന്നലെ അവസാനിക്കാനിരിക്കെയാണ്  നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തത്. ഇവ ഫൊറന്‍സിക് പരിശോധനയ്ക്കായി അയ്ക്കും. വിജിലിന്റെ ശരീരാവശിഷ്ടങ്ങള്‍ തന്നയാണോയെന്ന് തിരിച്ചറിയുന്നതിനായി ഡി.എന്‍.എ പരിശോധന നടത്തും.
 

ALSO READ: വിജില്‍ തിരോധാന കേസില്‍ നിര്‍ണായക വഴിത്തിരിവ്; കോഴിക്കോട് സരോവരത്തെ ചതുപ്പില്‍ നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി

2019 മാര്‍ച്ച് 24നാണ് വിജിലിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ എലത്തൂര്‍ പൊലിസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മിസിങ് കേസുകളുമായി ബന്ധപ്പെട്ട പുനരന്വേഷണത്തിനിടെ സുഹൃത്തുക്കളായ നിഖിലിനെയും ദീപേഷിനെയും ചോദ്യം ചെയ്തതോടെയാണ് അമിത ലഹരി ഉപയോഗത്തെ തുടര്‍ന്ന് വിജില്‍ മരിച്ചുവെന്നും മൃതദേഹം സരോവരത്തെ ചതുപ്പില്‍ താഴ്ത്തിയെന്നും വെളിപ്പെടുത്തിയത്. തുടര്‍ന്നായിരുന്നു ചതുപ്പില്‍ തിരച്ചില്‍ ആരംഭിച്ചത്. ഇവിടെ നിന്ന് കഴിഞ്ഞ ദിവസം വിജിലിന്റേതെന്ന് കരുതുന്ന ഷൂ കണ്ടെത്തിയിരുന്നു. 

കൂടാതെ ആറ് വര്‍ഷം മുമ്പ് പ്രതികള്‍ ഒളിപ്പിച്ച വിജിലിന്റെ ബൈക്കും കണ്ടെത്തിയിരുന്നു. ടൗണ്‍ അസി. കമ്മിഷണര്‍ ടി.കെ അഷ്റഫിന്റെയും, എലത്തൂര്‍ ഇന്‍സ്പെക്ടര്‍ കെ.ആര്‍ രഞ്ജിത്തിന്റയും നേതൃത്വത്തില്‍ തഹസില്‍ദാര്‍, ഫൊറന്‍സിക് വിദഗ്ധര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സരോവരത്ത് പരിശോധന നടത്തിയത്. 


അസ്ഥികള്‍ കുഴിച്ചെടുത്തത് എട്ടാംനാള്‍, ഏഴടി ആഴത്തില്‍ തെളിവുകള്‍ ഭദ്രം  


കോഴിക്കോട് : ആറ് വര്‍ഷം മുമ്പ് കുഴിച്ചിട്ട വിജിലിന്റെ അസ്ഥികളും മറ്റുതെളിവുകളും പുറത്തെടുത്തത് എട്ടാംഏഴാംനാള്‍. പ്രതികള്‍ നല്‍കിയ മൊഴിയെ തുടര്‍ന്ന് ഏഴടിയോളം ആഴത്തില്‍ നടത്തിയ ചളിയില്‍ ഇറങ്ങി നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെടുത്തത്. മൃതദേഹം ചതുപ്പില്‍ താഴ്ത്തിയശേഷം കല്ല് മുകളില്‍ വച്ചിരുന്നതായി പ്രതികള്‍ പറഞ്ഞിരുന്നു. ഇന്നലെ രാവിലെ പന്തീരാങ്കാവ് സ്വദേശി മഠത്തില്‍ അബ്ദുല്‍ അസീസും സംഘവും നടത്തിയ തിരച്ചിലില്‍ കല്ലുകള്‍ ലഭിച്ചിരുന്നു. 

തുടര്‍ന്നായിരുന്നു അസ്ഥികള്‍ ഓരോന്നായി കണ്ടെത്തിയത്. വൈകിട്ട് വരെ നീണ്ട തിരച്ചലിനൊടുവില്‍ പല്ലുള്‍പ്പെടെ 53 അസ്ഥികള്‍ കണ്ടെത്തി. ഇതോടെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. 

പ്രതികളുടെ വെളിപ്പെടുത്തലിന് പിന്നാലെ ഓഗസ്റ്റ് 27 നാണ് തിരിച്ചില്‍ ആരംഭിച്ചത്. കാലാവസ്ഥ പ്രതികൂലമായതോടെ മൂന്ന് ദിവസത്തിന് ശേഷം തിരച്ചില്‍ അവസാനിപ്പിച്ചു. കഡാവര്‍ നായകളെ എത്തിച്ചു പരിശോധിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തിരച്ചില്‍ പുനഃരാരംഭിക്കുകയായിരുന്നു.  ചതുപ്പിലേക്ക് ജെ.സി.ബിയുള്‍പ്പെടെ മണ്ണുമാന്തി യന്ത്രങ്ങള്‍ക്ക് എത്തുന്നതിനായി താത്കാലിക റോഡ് നിര്‍മിച്ചായിരുന്നു തിരച്ചില്‍. രണ്ടാംഘട്ട തിരിച്ചില്‍ രണ്ട് ദിവസം പിന്നിട്ടതോടെ വിജിലിന്റെതെന്ന് കരുതുന്ന ഷൂ ചതുപ്പില്‍ നിന്ന് കണ്ടെത്തി. പ്രതികള്‍ മൊഴി നല്‍കിയ സ്ഥലത്ത് നിന്ന് മാറിയാണ് അസ്ഥികളും മറ്റും കണ്ടെടുത്തത്. വിജില്‍ ഉപയോഗിച്ചിരുന്ന ബൈക്ക് കല്ലായ് റെയില്‍വേസ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയിരുന്നു. 

ചുരുളഴിച്ച് വൈശാഖ്

വിജില്‍ തിരോധാന കേസിന്റെ പുനഃരന്വേഷണത്തില്‍ നിര്‍ണായകമായത് സിവില്‍ പൊലിസ് ഓഫിസര്‍ വൈശാഖിന്റെ കണ്ടെത്തലുകളായിരുന്നു. അഞ്ച് മാസത്തിനുള്ളില്‍ വിജിലിന്റെ സുഹൃത്തുക്കളും വിജിലുമായി നേരത്തെ പ്രശ്നങ്ങളുണ്ടാക്കിയവരും ബന്ധുക്കളുമുള്‍പ്പെടെ 20 ലേറെ പേരില്‍ നിന്നാണ് വൈശാഖ് വിവരങ്ങള്‍ ശേഖരിച്ചത്. 

തിരോധാനത്തിന് പിന്നില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് കണ്ടെത്തിയതോടെ അന്വേഷണം വിജിലിന്റെ സുഹൃത്തുക്കളായ മൂന്ന് പേരിലേക്ക് ചുരുങ്ങി. പ്രതികള്‍ 2019 ല്‍ നല്‍കിയ മൊഴി പുനഃരന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പരിശോധിച്ചിരുന്നു. പിന്നീട് പ്രതികളില്‍ ദീപേഷിനോട് വീണ്ടും സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. ദീപേഷിനെ ചോദ്യം ചെയ്തതോടെ നേരത്തെ നല്‍കിയ മൊഴിയില്‍ നിന്ന് ചില വൈരുദ്ധ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെയാണ്   സംശയം തോന്നിയത്. തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്തതോടെ സംഭവം വിശദമാക്കുകയായിരുന്നു. 

സരോവരത്തെ ഒഴിഞ്ഞ ഭാഗത്ത് വച്ച് വിജിലിനൊപ്പം നിഖിലും ദീപേഷും രഞ്ജിത്തും ബ്രൗണ്‍ഷുഗര്‍ ഉപയോഗിച്ചിരുന്നതായി മൊഴി നല്‍കി. ഏറെനേരം കഴിഞ്ഞിട്ടും വിജില്‍ ഉണരാതിരുന്നതോടെ മൂവരും തിരിച്ചുപോന്നു. രാത്രി വീണ്ടുമെത്തിയപ്പോഴാണ് വിജില്‍ മരിച്ചെന്നുറപ്പാക്കിയത്. ഇതോടെ കുറ്റിക്കാട്ടിലേക്ക് മാറ്റിയശേഷം അടുത്ത ദിവസം മൃതദേഹം ചതുപ്പിലേക്ക് താഴ്ത്തി മുകളില്‍ ചെങ്കല്ല് വച്ചു. 

എട്ടുദിവസംകഴിഞ്ഞ് വീണ്ടും നോക്കിയപ്പോള്‍ തല വെള്ളത്തിനുമുകളിലേക്ക് ഉയര്‍ന്നത് കണ്ടതോടെ ഭാരമേറിയ കല്ലെടുത്ത് മുകളില്‍ വച്ചു. മാസങ്ങള്‍ക്ക് ശേഷം വീണ്ടുമെത്തി അസ്ഥിയെടുത്ത് ബലിതര്‍പ്പണം നടത്തിയശേഷം കടലില്‍ ഒഴുക്കിയതെന്നായിരുന്നു മൊഴി. പിന്നീട് നിഖിലിനെ ചോദ്യം ചെയ്തപ്പോഴും ഇക്കാര്യം വ്യക്തമാക്കി. ഇതോടെയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം; ചോദ്യങ്ങളുടെ എണ്ണവും, പാസ് മാർക്കും വർധിപ്പിച്ചു; മാറ്റം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

Kerala
  •  2 hours ago
No Image

മസ്കത്ത് വിമാനത്താവളത്തിൽ 8 കിലോഗ്രാം കഞ്ചാവുമായി ഇന്ത്യക്കാരി പിടിയിൽ; പിടിച്ചെടുത്തത് ബിസ്കറ്റ് പാക്കറ്റുകളിലും ലഘുഭക്ഷണ ടിന്നുകളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കഞ്ചാവ്

oman
  •  3 hours ago
No Image

തമിഴകത്തെ ഇളക്കി മറിക്കാൻ വിജയ്; സംസ്ഥാന പര്യടനയാത്രയ്ക്ക് തുടക്കം, കാത്ത് നിന്ന് ആയിരങ്ങൾ

National
  •  4 hours ago
No Image

കുവൈത്തിൽ സുരക്ഷാ പരിശോധനകൾ ശക്തം; 269 നിയമലംഘകരെ പിടികൂടി

Kuwait
  •  4 hours ago
No Image

നായ കുറുകെ ചാടി; ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മലപ്പുറം സ്വദേശിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

പരമിത ത്രിപാഠി; കുവൈത്തിലേക്കുള്ള ഇന്ത്യയുടെ അടുത്ത അംബാസഡർ

Kuwait
  •  5 hours ago
No Image

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ

Kerala
  •  5 hours ago
No Image

വാടക വീട്ടിൽ നിയമവിരുദ്ധ ഭക്ഷ്യനിർമ്മാണ യൂണിറ്റ്; രണ്ട് പേർ അറസ്റ്റിൽ

latest
  •  5 hours ago
No Image

'പണ്ടത്തെ പോലെ എല്ലാം പൊറുക്കില്ല, ഇനി ഞങ്ങൾ ഓർത്തുവെക്കും! ഒറ്റ ഒരുത്തൻ കാക്കിയിട്ട് നടക്കില്ല' - കെഎസ്‌യു നേതാക്കൾക്കെതിരായ പൊലിസ് നടപടിയിൽ പ്രതികരിച്ച് വി.ഡി സതീശൻ

Kerala
  •  5 hours ago
No Image

സ്വർണവിലയിൽ നേരിയ കുറവ്; 22 കാരറ്റിന് 406.25 ദിർഹം, 24 കാരറ്റിന് 438.75 ദിർഹം

uae
  •  5 hours ago