HOME
DETAILS

യുഎഇ ദേശീയ ദിനം: പരേഡുകളിലെ അനധികൃത ഡ്രൈവിം​ഗിനെതിരെ കർശന നടപടി; 500 ദിർഹം പിഴ ഈടാക്കും

  
Web Desk
December 01, 2025 | 7:32 PM

uae celebrates 54th national day with grand parades and events

അബൂദബി: ഇന്ന് യുഎഇ 54-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്തുടനീളം നിരവധി പരേഡുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പരിപാടികൾ വിവിധ രാജ്യക്കാർ ഒത്തുചേർന്ന് വർണ്ണാഭമായ പ്രകടനങ്ങളിലൂടെ ദേശീയ ഐക്യം ആഘോഷിക്കുന്ന ഒന്നാണ്.

റോഡ് അടച്ചിടലും മുന്നറിയിപ്പുകളും:

പരേഡുകൾ കടന്നുപോകുന്ന റോഡുകൾ സാധാരണയായി പരിപാടി നടക്കുന്ന സമയത്തേക്ക് അടച്ചിടും. അതാത് എമിറേറ്റുകളിലെ ഗതാഗത വകുപ്പുകൾ റോഡ് അടക്കുന്ന വിവരങ്ങൾ പൊതുജനങ്ങളെ കൃത്യമായി അറിയിക്കും.

ഷാർജ പൊലിസിന്റെ മുന്നറിയിപ്പ്:

ദേശീയ ദിനാഘോഷത്തിന്റെ ഭാ​ഗമായുള്ള പരേഡുകളിൽ വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഷാർജ പൊലിസ്. ഇന്നലെയാണ് ഷാർജ പൊലിസ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. 

ഇതനുസരിച്ച്, നിയമപരമായ പെർമിറ്റ് ഇല്ലാതെ പരേഡുകളിലോ കൂട്ടായ്മകളിലോ വാഹനമോടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. 

നിശ്ചിത പെർമിറ്റ് ഇല്ലാതെ പരേഡുകളിൽ വാഹനം ഓടിക്കുന്നതും, തെറ്റായ സമയത്തോ സ്ഥലത്തോ വാഹനമോടിക്കുന്നതും ഗതാഗത നിയമലംഘനമായി കണക്കാക്കും.

നിയമലംഘകർക്കുള്ള ശിക്ഷകൾ:

ഈ നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് താഴെ പറയുന്ന ശിക്ഷകൾ ലഭിക്കാം.

  1. 500 ദിർഹം പിഴ
  2. ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകൾ
  3. വാഹനം 15 ദിവസത്തേക്ക് പിടിച്ചെടുക്കൽ

ദുബൈ പൊലിസിന്റെ നിർദ്ദേശങ്ങൾ:

നേരത്തെ, ദേശീയ ദിനാഘോഷങ്ങളിൽ നിയമങ്ങൾ പാലിക്കാൻ ദുബൈ പൊലിസും പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അധികൃതർ നൽകിയ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:

  1. അനുമതിയില്ലാതെ പരേഡുകളിലും കൂട്ടായ്മകളിലും പങ്കെടുക്കാതിരിക്കുക.
  2. യുഎഇ അല്ലാത്ത മറ്റൊരു രാജ്യത്തിന്റെയും പതാക ഉപയോ​ഗിക്കരുത്.
  3. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർ തിരക്ക് ഒഴിവാക്കാൻ നേരത്തെ പുറപ്പെടുക.

The UAE is marking its 54th National Day with various parades and events across the country, showcasing national unity and pride, as citizens and residents come together to celebrate the nation's achievements and spirit.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിൽ ആശങ്ക: ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ അടിയന്തര നീക്കം; ആദ്യ സംഘം നാളെ എത്തിയേക്കുമെന്ന് സൂചന

National
  •  14 hours ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റി ആറാടും, യുണൈറ്റഡിന് രക്ഷയില്ല; പ്രമുഖ ഫുട്ബോൾ പണ്ഡിറ്റ്

Football
  •  14 hours ago
No Image

ഇറാൻ-യുഎസ് സംഘർഷത്തിനിടെ ഇസ്റാഈലിൽ ഭൂചലനം; ആണവ പരീക്ഷണമെന്ന് സംശയം

International
  •  14 hours ago
No Image

എന്റെ റെക്കോർഡ് മെസ്സി തകർക്കട്ടെ; ആഗ്രഹം തുറന്നുപറഞ്ഞ് ജർമൻ ഇതിഹാസം

Football
  •  15 hours ago
No Image

മെറ്റ തീവ്രവാദ പട്ടികയിൽ; വാട്‌സ്ആപ്പിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി റഷ്യ; നടപടി ഈ വർഷം അവസാനത്തോടെ

International
  •  15 hours ago
No Image

ലോകകപ്പിലും ചരിത്രമെഴുതി വൈഭവ്; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ 14കാരൻ

Cricket
  •  15 hours ago
No Image

സൗദി സംഗീതത്തിന്റെ സ്വരം അല്‍ഉലയില്‍;  മാസ്റ്റര്‍ പീസ് പരിപാടി ജനുവരി 22-23 

Saudi-arabia
  •  15 hours ago
No Image

റിയാദില്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം; റിയല്‍ എസ്‌റ്റേറ്റ് അനുമതികള്‍ എളുപ്പമാക്കി

Saudi-arabia
  •  15 hours ago
No Image

ബഹ്‌റൈനിൽ രോഗിയുടെ അക്കൗണ്ടിൽ നിന്ന് 61 ലക്ഷം രൂപ തട്ടിയെടുത്തു; പ്രവാസി നഴ്‌സ് പിടിയിൽ

bahrain
  •  15 hours ago
No Image

കൊതുകുകൾ മനുഷ്യരെ തിരഞ്ഞുപിടിച്ച് കടിക്കുന്നത് എന്തുകൊണ്ട്? ആഗോളതലത്തിൽ പടരുന്ന പകർച്ചവ്യാധികൾക്ക് പിന്നിലെ ശാസ്ത്രീയ വശം കണ്ടെത്തി പുതിയ പഠനം

Health
  •  15 hours ago