ഔദ്യോഗിക യാത്രകൾ ഇനി എളുപ്പമാകും; വിസ ഇളവ് കരാറിൽ ഒപ്പുവച്ച് ഇന്ത്യയും സൗദിയും
ദുബൈ: ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും പുതിയ വിസ കരാറിൽ ഒപ്പുവെച്ചു. പുതിയ കരാർ ഔദ്യോഗിക ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസം നൽകുന്നതാണ്.
ഡിപ്ലോമാറ്റിക്, സ്പെഷ്യൽ, ഒഫീഷ്യൽ പാസ്‌പോർട്ടുകൾ കൈവശമുള്ളവർക്ക് ഇനി മുതൽ സഊദിയിലേക്കും ഇന്ത്യയിലേക്കും ഹ്രസ്വകാല സന്ദർശനത്തിന് മുൻകൂട്ടി വിസ എടുക്കേണ്ടതില്ല. ഔദ്യോഗിക യാത്രകൾ എളുപ്പമാക്കുക, ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുക എന്നിവയാണ് ഈ നീക്ക ലക്ഷ്യമിടുന്നത്. വിസ നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി യാത്ര വേഗത്തിലാക്കാൻ ഇത് സഹായിക്കും.
കരാറിന്റെ വിവരങ്ങൾ
കഴിഞ്ഞ ആഴ്ച റിയാദിലെ സഊദി വിദേശകാര്യ മന്ത്രാലയത്തിൽ വെച്ച്, സഊദി വിദേശകാര്യ ഡെപ്യൂട്ടി മിനിസ്റ്റർ അബ്ദുൽ മജീദ് ബിൻ റാഷിദ് അൽ-സ്മാരിയും, സഊദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും ചേർന്നാണ് കരാർ ഒപ്പുവെച്ചത്.
India and Saudi Arabia have signed a bilateral visa waiver agreement, exempting holders of diplomatic, special, and official passports from short-stay visa requirements, enhancing bilateral cooperation and official travel between the two nations
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."