മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കി; കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലിസ് തല്ലിച്ചതച്ചെന്ന് കുടുംബം; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: മണ്ണന്തലയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലിസ് ക്രൂരമായി മർദിച്ചെന്ന് ആരോപിച്ച് കുടുംബം. വള്ളക്കടവ് സ്വദേശി ദസ്തകീറിന്റെ (46) കുടുംബമാണ് മണ്ണന്തല പൊലിസിനെതിരെ ആരോപണവുമായി എത്തിയത്. സംഭവസ്ഥലത്ത് വെച്ചും പിന്നീട് പൊലിസ് സ്റ്റേഷനിൽ വെച്ചും യുവാവിനെ മർദിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. നിലവിൽ ഇയാൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന്റെ പശ്ചാത്തലം
മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കുകയും ഭാര്യയെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതിനെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് ഓട്ടോ ഡ്രൈവറായ ദസ്തകീറിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഭാര്യ സലീനയും മകനും വിവരമറിയിച്ചതിനെത്തുടർന്ന് പൊലിസ് ഇടപെടൽ.
പൊലിസ് ലാത്തി ഉപയോഗിച്ച് ക്രൂരമായി തല്ലിയെന്നും ശരീരത്തിന്റെ പിൻഭാഗത്തും കാലുകളിലും മർദ്ദനമേറ്റ പാടുകളുണ്ടെന്നും ബന്ധുക്കൾ പറയുന്നു. പൊലിസിനെതിരെ കമ്മീഷണർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.
എന്നാൽ യുവാവിനെ മർദിച്ചു എന്ന ആരോപണം പൊലിസ് നിഷേധിച്ചു. ദസ്തകീർ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്ന വ്യക്തിയാണെന്നാണ് പൊലിസിന്റെ വാദം.
The family of Dastakir, a 46-year-old man from Vallakkadav, has accused Mannanthala police of brutally assaulting him while in custody. The incident has sparked outrage, with the family alleging that Dastakir was beaten at the scene and later at the police station, and is currently undergoing treatment at a general hospital.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."