'അമേരിക്കയാണ് യഥാർത്ഥ ഐക്യരാഷ്ട്രസഭ': ഡൊണാൾഡ് ട്രംപ്; തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്ക
വാഷിംഗ്ടൺ: തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അയൽരാജ്യങ്ങൾ തമ്മിലുള്ള ആഴ്ചകൾ നീണ്ട പോരാട്ടം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചതായി അദ്ദേഹം അറിയിച്ചു. തന്റെ മധ്യസ്ഥതയിലൂടെ എട്ട് മാസത്തിനിടെ എട്ട് ആഗോള സംഘർഷങ്ങൾ പരിഹരിച്ചുവെന്ന് അവകാശപ്പെട്ട ട്രംപ്, അമേരിക്ക ഇപ്പോൾ "യഥാർത്ഥ ഐക്യരാഷ്ട്രസഭയായി" മാറിയിരിക്കുകയാണെന്നും പരിഹസിച്ചു.
അതിർത്തി തർക്കത്തെച്ചൊല്ലി ഉടലെടുത്ത സംഘർഷം അവസാനിപ്പിക്കാൻ ശനിയാഴ്ചയാണ് തായ്‌ലൻഡും കംബോഡിയയും കരാറിൽ ഒപ്പുവച്ചത്. "രണ്ട് നേതാക്കളും വളരെ വേഗത്തിലും നീതിയുക്തമായും ഈ തീരുമാനത്തിലെത്തിയതിനെ ഞാൻ അഭിനന്ദിക്കുന്നു. സമാധാനത്തിലേക്കുള്ള മടക്കം വേഗമേറിയതും നിർണ്ണായകവുമായിരുന്നു," ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ലോക സമാധാനത്തിനായി പ്രവർത്തിക്കുന്നതിൽ ഐക്യരാഷ്ട്രസഭയേക്കാൾ കൂടുതൽ ഫലം അമേരിക്ക നൽകുന്നുണ്ടെന്നാണ് ട്രംപിന്റെ വാദം. റഷ്യ-ഉക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള സങ്കീർണ്ണമായ വിഷയങ്ങളിൽ മറ്റ് സഹായങ്ങളൊന്നുമില്ലാതെ തന്നെ അമേരിക്ക ഇടപെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 11 മാസത്തിനിടെ താൻ പരിഹരിച്ച യുദ്ധങ്ങളുടെ പട്ടിക നിരത്തിയാണ് "യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ഈസ് ദി റിയൽ യുണൈറ്റഡ് നേഷൻസ്" എന്ന പ്രസ്താവന അദ്ദേഹം നടത്തിയത്.
ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി നടക്കാനിരിക്കുന്ന നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് ട്രംപിന്റെ ഈ അവകാശവാദം പുറത്തുവരുന്നത്. ഉക്രെയ്ൻ മുന്നോട്ടുവെച്ച 20 പോയിന്റ് സമാധാന ഫോർമുല ചർച്ച ചെയ്യാനിരിക്കെ, തായ്-കംബോഡിയ വിഷയത്തിലെ വിജയം ട്രംപ് ഒരു വലിയ നയതന്ത്ര നേട്ടമായാണ് ഉയർത്തിക്കാട്ടുന്നത്.
us president donald trump claimed america is the real united nations while announcing a ceasefire between thailand and cambodia. the statement sparked global reactions as observers debated us influence diplomacy and the role of institutions in resolving conflicts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."