HOME
DETAILS

ഉമ്മയുടെ വേര്‍പാടിന് പിന്നാലെ പ്രവാസത്തിന്റെ കനല്‍വഴികള്‍ താണ്ടിയ ഷബീറും യാത്രയായി; മരണത്തില്‍ ദുഖം രേഖപ്പെടുത്തി ഷാര്‍ജയിലെ പ്രവാസി സുഹൃത്തുക്കള്‍

  
January 09, 2026 | 1:30 AM

Wayanad native expatriate Shabir dies in kerala

കല്‍പ്പറ്റ: കുടുംബത്തിന്റെ ഭാരമെല്ലാം സ്വന്തം ചുമലിലേറ്റാന്‍ ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ മണലാരണ്യത്തില്‍ ഹോമിച്ച നായ്ക്കട്ടി സ്വദേശി ഷബീര്‍ (39) വിടവാങ്ങി. പിത്താശയത്തിലെ അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രോഗശയ്യയിലായിരുന്ന ഉമ്മ സഫിയ മരിച്ച് ദിവസങ്ങള്‍ക്കകമുള്ള ഷബീറിന്റെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തി.

പ്രവാസത്തിന്റെ കനല്‍വഴികള്‍ ഇരുപതാം വയസ്സില്‍ പ്രവാസത്തിന്റെ പടികയറിയതാണ് ഷബീര്‍. ദുബായിലും സൗദിയിലും പിന്നീട് ഷാര്‍ജയിലുമായി നീണ്ട 19 വര്‍ഷങ്ങള്‍. മൂന്ന് സഹോദരിമാരുടെ വിവാഹവും കുടുംബത്തിന്റെ പ്രാരബ്ധങ്ങളും തീര്‍ക്കാനുള്ള ഓട്ടത്തിനിടയില്‍ സ്വന്തം സുഖങ്ങള്‍ അദ്ദേഹം മാറ്റിവെച്ചു. വര്‍ഷങ്ങളോളം നാട്ടില്‍ പോകാതെ കഠിനാധ്വാനം ചെയ്തു. പ്രവാസത്തിനിടയില്‍ അലട്ടിയിരുന്ന നടുവേദനയെ അവഗണിച്ചും ജോലിയെടുത്തു. ഒടുവില്‍ പക്ഷാഘാതം പിടിപെട്ട ഉമ്മയെ പരിചരിക്കാനും സ്വന്തം അസുഖത്തിന് ചികിത്സ തേടാനുമായി നാട്ടിലെത്തിയപ്പോഴാണ് അര്‍ബുദം ഷബീറിനെ പിടികൂടിയത്. ചികിത്സകള്‍ ഫലം കാണാതെ വന്നതോടെ ആ അത്താണിയും മടങ്ങി.

ഹൃദയം തകര്‍ക്കുന്ന വിടവാങ്ങല്‍ ഉമ്മയുടെ വേര്‍പാടിന്റെ വേദന മാറും മുന്‍പേ എത്തിയ ഷബീറിന്റെ വിയോഗം നായ്ക്കട്ടി ഗ്രാമത്തിന് താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു. മടങ്ങിവരില്ലെന്നറിയാതെ പിതാവിന് അന്ത്യചുംബനം നല്‍കിയ ഏഴ് വയസ്സുകാരന്‍ നൂഹും മൂന്നര വയസ്സുകാരന്‍ ലൂത്തും കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.

പൊതുപ്രവര്‍ത്തനരംഗത്തും സജീവമായിരുന്ന ഷബീറിന്റെ മയ്യിത്ത് നമസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് നായ്ക്കട്ടി ജുമാ മസ്ജിദില്‍ നടന്നു. പ്രിയപ്പെട്ടവനെ അവസാനമായി ഒരുനോക്ക് കാണാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും വന്‍ ജനാവലിയാണ് ഒഴുകിയെത്തിയത്. നായ്ക്കട്ടിയിലെ മുന്‍ എസ്.ടി.യു തൊഴിലാളി അബൂട്ടിയാണ് പിതാവ്. ഭാര്യ: ഷബാന. സഹോദരങ്ങള്‍: ഷബീന, ഹസീന, ഷക്കീല.

സമസ്ത, എസ്.കെ.എസ്.എസ്.എഫ്, മുസ്ലിം ലീഗ് എന്നീ സംഘടനകളില്‍ സജീവമായിരുന്ന ഷബീറിന്റെ വിയോഗത്തില്‍ വിവിധ രാഷ്ട്രീയസാമൂഹിക നേതാക്കള്‍ അനുശോചിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

uae
  •  3 days ago
No Image

ഖാംനഈ രക്തസാക്ഷിയായി; സ്ഥിരീകരിച്ച് ഇറാൻ; രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചു

International
  •  3 days ago
No Image

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം ഇന്ന്; 178 കുടുംബങ്ങൾക്ക് വീടുകൾ കൈമാറും

Kerala
  •  3 days ago
No Image

സിം കാർഡ് ഇല്ലെങ്കിൽ ഇനി വാട്സ്ആപ്പുമില്ല; സിം ബൈൻഡിങ് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

National
  •  3 days ago
No Image

ഖാംനഇയെ കൊലപ്പെടുത്തിയെന്ന് യു.എസ്; തള്ളി ഇറാൻ, ഇസ്റാഈലിലേക്ക് തുടർച്ചയായി ഇറാന്റെ മിസൈൽ വർഷം, ഇസ്റാഈലിൽ മരണം റിപ്പോർട്ട്‌ ചെയ്തു

International
  •  3 days ago
No Image

വിമാന രംഗത്ത് ചരിത്ര നേട്ടം; സൗദിയിലെ ആദ്യ വനിത ക്യാപ്റ്റന്‍ പൈലറ്റായി റവാന്‍ ഹംദി

Saudi-arabia
  •  3 days ago
No Image

ബഹ്‌റൈനിലെ റസിഡന്‍ഷ്യല്‍ പ്രദേശത്ത് ഡ്രോണ്‍ അപകടം; പൊതു സുരക്ഷാ മുന്നറിയിപ്പ്

bahrain
  •  3 days ago
No Image

സംഘര്‍ഷ ഭീഷണി; ഇറാനിലുള്ള പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് ബഹ്‌റൈന്‍ നിര്‍ദേശം

bahrain
  •  3 days ago
No Image

ഇറാനിൽ 200 ലേറെ മരണം ; 31 പ്രവിശ്യകളിൽ 24 ഇടത്തും ആക്രമണം

International
  •  3 days ago
No Image

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: നിരപരാധിയുടെ ചിത്രം പ്രചരിപ്പിച്ചതിൽ ഗൂഢാലോചനയില്ലെന്ന് പൊലിസ്; മനുഷ്യാവകാശ കമ്മീഷൻ കേസ് തീർപ്പാക്കി

crime
  •  3 days ago