HOME
DETAILS

അസം ബി.ജെ.പിയുടെ വിദ്വേഷ വിഡിയോ: പ്രതിഷേധത്തിനൊടുവിൽ എ.ടി സെല്ല് മേധാവിയെ ബലിയാടാക്കി; വിഡിയോ അപ്ലോഡ് ചെയ്തയാൾക്കെതിരേ കേസെടുത്തു

  
February 12, 2026 | 2:43 AM

police register fir bjp expels social media co-convenor over a controversial video on himanta biswa sharma shooting muslims

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മുസ്ലിംകൾക്ക് നേരെ വെടിയുതിർക്കുന്ന വിഡിയോക്കെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയരുകയും കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുകയും ചെയ്യുന്നതിനിടെ, സോഷ്യൽ മീഡിയ കോ കൺവീനർ റോൺ വികാസ് ഗൗരവിനെ ബലിയാടാക്കി പാർട്ടി. ബി.ജെ.പി നടത്തിയ ആഭ്യന്തര പരിശോധനയിൽ റോൺ വികാസ് ഗൗരവാണ് വിഡിയോ അപ്‌ലോഡ് ചെയ്തതെന്ന് വ്യക്തമായതോടെ ഇയാളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. ഐടി സെല്ലിലെ വീഴ്ചയാണ് വീഡിയോ പങ്കുവെക്കാൻ ഇടയാക്കിയതെന്നാണ് പാർട്ടിയുടെ വിശദീകരണം.

പിന്നാലെ ഇയാൾക്കെതിരേ കേസെടുക്കുകയും ചെയ്തു. വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ നൽകിയ പരാതിയിൽ ദിസ്പൂർ പോലീസ് കേസെടുത്തതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു. തന്റെ ഭാഗം ന്യായീകരിച്ച മുഖ്യമന്ത്രി, താൻ അസമിലെ മുസ്ലിംകൾക്ക് എതിരല്ലെന്നും മറിച്ച് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കും 'മിയ' മുസ്ലിംകൾക്കും മാത്രമാണ് എതിരെന്നും അവകാശപ്പെട്ടു. ജയിലിൽ പോകാൻ ഭയമില്ലെന്നും തന്റെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിമന്ത ബിശ്വ ശർമ്മ മുസ്ലിംകൾക്കെതിരേ തോക്ക് ചൂണ്ടി നിൽക്കുന്ന ദൃശ്യങ്ങളടങ്ങിയ വിഡിയോ ഈ മാസം ഏഴിനാണ് ബി.ജെ.പി അസം ഘടകത്തിന്റെ ഔദ്യോഗിക പേജിൽ പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യ സന്ദർശിച്ചുകൊണ്ടിരിക്കെയാണ് വിഡിയോ പുറത്തുവന്നത്. പ്രതിഷേധത്തെത്തുടർന്ന് മണിക്കൂറുകൾക്കകം വിഡിയോ നീക്കിയിരുന്നു. ഇതിനിടെയാണ് വിഷയത്തിൽ നിരവധി ഹരജികൾ സുപ്രിംകോടതിയിലെത്തിയതും പൊലിസിൽ പരാതിയെത്തുകയും ചെയ്തത്. മുമ്പും അസം ഘടകം ബി.ജെ.പിയുടെ സോഷ്യൽമീഡിയാ അക്കൗണ്ടിൽ പ്രകോപനപരമായ വിഡിയോകളിൽ പോസ്റ്റ് ചെയ്തിരുന്നു.

മുഖ്യമന്ത്രിക്കെതിരെ മുൻ അസം ഡിജിപി ഹരേകൃഷ്ണ ഡേക്ക, ഡോ. ഹിരേൻ ഗൊഹെയ്ൻ തുടങ്ങിയ പ്രമുഖർ ഉൾപ്പെട്ട സംഘമാണ് സുപ്രിം കോടതിയെ സമീപിച്ചത്. ഹിമന്ത ബിശ്വ ശർമ്മയുടെ പ്രസംഗങ്ങൾ മുസ്ലിം സമുദായത്തെ സാമൂഹികമായും സാമ്പത്തികമായും ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്നതാണെന്ന് ഹർജിയിൽ പറയുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജി അടിയന്തരമായി പരിഗണിക്കാൻ സമ്മതിച്ചിട്ടുണ്ട്. സിപിഎം, സിപിഐ പാർട്ടികളും സമാനമായ ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.

 Assam Chief Minister Himanta Biswa Sarma, on Wednesday, said that the police have registered a case based on a complaint by Congress leaders over a controversial video featuring him, which was uploaded and later deleted by the state BJP.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് ജില്ലകളിൽ എയർ സ്ട്രിപ്പ്: സാധ്യതാ പഠനത്തിനത്തിന്റെ ചുവപ്പുനാട അഴിയുന്നു

Kerala
  •  2 hours ago
No Image

തുടരുന്ന അവഗണന: സ്പെഷൽ എജ്യുക്കേറ്റർമാർ സമരത്തിന്; നാളെയും മറ്റന്നാളും സെക്രട്ടേറിയറ്റിനു മുന്നിൽ രാപ്പകൽ സമരം

Kerala
  •  2 hours ago
No Image

തടവുകാർക്കായി ജയിലുകളിൽ 160 സ്മാർട്ട് ടി.വികൾ വാങ്ങുന്നു; മാനസിക സംഘർഷം കുറയ്ക്കാൻ പദ്ധതി

Kerala
  •  2 hours ago
No Image

കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിനുകൾ മാർച്ച് വരെ നീട്ടി; സമയത്തിലും സ്റ്റോപ്പുകളിലും മാറ്റമില്ല 

Kerala
  •  3 hours ago
No Image

കർഷകർക്ക് ആശ്വാസം; റബർ വിലയിൽ കുതിപ്പ്: മാർച്ചിൽ 250 കടക്കുമെന്ന് സൂചന

Kerala
  •  3 hours ago
No Image

പണമിടപാട്: ഏപ്രിൽ ഒന്നുമുതൽ പാൻ കാർഡ് പരിധി 10 ലക്ഷം

National
  •  3 hours ago
No Image

ദേശീയ പണിമുടക്ക്; പ്രധാന നഗരങ്ങളില്‍ പൊതുഗതാഗതം സ്തംഭിച്ചു; സർക്കാർ ജീവനക്കാർ ഡ്യൂട്ടിക്കെത്താൻ നിർദേശം; ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

Kerala
  •  3 hours ago
No Image

രാഹുലിന് നിർണായകം! ആദ്യ ബലാത്സം​ഗക്കേസിലെ മുൻകൂർ ജാമ്യ ഹരജിയിൽ വിധി ഇന്ന്

Kerala
  •  4 hours ago
No Image

ക്ഷേമനിധി ബോര്‍ഡിന് കീഴിലെ ആനുകൂല്യങ്ങള്‍ ഇനി ആധാര്‍ അധിഷ്ഠിതം; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  10 hours ago
No Image

ദേശീയ പണിമുടക്ക് തുടങ്ങി; ബാങ്ക്, സര്‍ക്കാര്‍ സര്‍വിസുകള്‍ മുടങ്ങും; പി.എസ്.സി പരീക്ഷ മാറ്റി 

Kerala
  •  7 hours ago