HOME
DETAILS

അസം ബി.ജെ.പിയുടെ വിദ്വേഷ വിഡിയോ: പ്രതിഷേധത്തിനൊടുവിൽ എ.ടി സെല്ല് മേധാവിയെ ബലിയാടാക്കി; വിഡിയോ അപ്ലോഡ് ചെയ്തയാൾക്കെതിരേ കേസെടുത്തു

  
February 12, 2026 | 2:43 AM

police register fir bjp expels social media co-convenor over a controversial video on himanta biswa sharma shooting muslims

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മുസ്ലിംകൾക്ക് നേരെ വെടിയുതിർക്കുന്ന വിഡിയോക്കെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയരുകയും കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുകയും ചെയ്യുന്നതിനിടെ, സോഷ്യൽ മീഡിയ കോ കൺവീനർ റോൺ വികാസ് ഗൗരവിനെ ബലിയാടാക്കി പാർട്ടി. ബി.ജെ.പി നടത്തിയ ആഭ്യന്തര പരിശോധനയിൽ റോൺ വികാസ് ഗൗരവാണ് വിഡിയോ അപ്‌ലോഡ് ചെയ്തതെന്ന് വ്യക്തമായതോടെ ഇയാളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. ഐടി സെല്ലിലെ വീഴ്ചയാണ് വീഡിയോ പങ്കുവെക്കാൻ ഇടയാക്കിയതെന്നാണ് പാർട്ടിയുടെ വിശദീകരണം.

പിന്നാലെ ഇയാൾക്കെതിരേ കേസെടുക്കുകയും ചെയ്തു. വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ നൽകിയ പരാതിയിൽ ദിസ്പൂർ പോലീസ് കേസെടുത്തതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു. തന്റെ ഭാഗം ന്യായീകരിച്ച മുഖ്യമന്ത്രി, താൻ അസമിലെ മുസ്ലിംകൾക്ക് എതിരല്ലെന്നും മറിച്ച് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കും 'മിയ' മുസ്ലിംകൾക്കും മാത്രമാണ് എതിരെന്നും അവകാശപ്പെട്ടു. ജയിലിൽ പോകാൻ ഭയമില്ലെന്നും തന്റെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിമന്ത ബിശ്വ ശർമ്മ മുസ്ലിംകൾക്കെതിരേ തോക്ക് ചൂണ്ടി നിൽക്കുന്ന ദൃശ്യങ്ങളടങ്ങിയ വിഡിയോ ഈ മാസം ഏഴിനാണ് ബി.ജെ.പി അസം ഘടകത്തിന്റെ ഔദ്യോഗിക പേജിൽ പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യ സന്ദർശിച്ചുകൊണ്ടിരിക്കെയാണ് വിഡിയോ പുറത്തുവന്നത്. പ്രതിഷേധത്തെത്തുടർന്ന് മണിക്കൂറുകൾക്കകം വിഡിയോ നീക്കിയിരുന്നു. ഇതിനിടെയാണ് വിഷയത്തിൽ നിരവധി ഹരജികൾ സുപ്രിംകോടതിയിലെത്തിയതും പൊലിസിൽ പരാതിയെത്തുകയും ചെയ്തത്. മുമ്പും അസം ഘടകം ബി.ജെ.പിയുടെ സോഷ്യൽമീഡിയാ അക്കൗണ്ടിൽ പ്രകോപനപരമായ വിഡിയോകളിൽ പോസ്റ്റ് ചെയ്തിരുന്നു.

മുഖ്യമന്ത്രിക്കെതിരെ മുൻ അസം ഡിജിപി ഹരേകൃഷ്ണ ഡേക്ക, ഡോ. ഹിരേൻ ഗൊഹെയ്ൻ തുടങ്ങിയ പ്രമുഖർ ഉൾപ്പെട്ട സംഘമാണ് സുപ്രിം കോടതിയെ സമീപിച്ചത്. ഹിമന്ത ബിശ്വ ശർമ്മയുടെ പ്രസംഗങ്ങൾ മുസ്ലിം സമുദായത്തെ സാമൂഹികമായും സാമ്പത്തികമായും ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്നതാണെന്ന് ഹർജിയിൽ പറയുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജി അടിയന്തരമായി പരിഗണിക്കാൻ സമ്മതിച്ചിട്ടുണ്ട്. സിപിഎം, സിപിഐ പാർട്ടികളും സമാനമായ ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.

 Assam Chief Minister Himanta Biswa Sarma, on Wednesday, said that the police have registered a case based on a complaint by Congress leaders over a controversial video featuring him, which was uploaded and later deleted by the state BJP.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  14 hours ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  15 hours ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  16 hours ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  16 hours ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  17 hours ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  17 hours ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  18 hours ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  18 hours ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  19 hours ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  20 hours ago