ഫലസ്തീന് നീതി ലഭിക്കണം; യു.എൻ രക്ഷാസമിതിയിൽ നിലപാട് ആവർത്തിച്ച് സഊദി അറേബ്യ
റിയാദ്: ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കായി വിട്ടുവീഴ്ചയില്ലാത്ത പിന്തുണ ആവർത്തിച്ച് സഊദി അറേബ്യ. മിഡിൽ ഈസ്റ്റ് വിഷയത്തിൽ യു.എൻ രക്ഷാസമിതിയിൽ നടന്ന മന്ത്രിതല സെഷനിലാണ് രാജ്യം നിലപാട് വ്യക്തമാക്കിയത്. ഐക്യരാഷ്ട്രസഭയിലെ സഊദി അറേബ്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുൽ അസീസ് അൽവാസിലാണ് രാജ്യത്തെ പ്രതിനിധീകരിച്ച് സംസാരിച്ചത്. 'സ്റ്റേറ്റ് ലാൻഡ്' പ്രഖ്യാപനത്തേയും സഊദി അറേബ്യ ശക്തമായി അപലപിച്ചു.
ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. 'ദ്വിരാഷ്ട്ര പരിഹാരം' നടപ്പിലാക്കിയാൽ മാത്രമേ ശാശ്വതമായ സമാധാനം സാധ്യമാകൂവെന്നും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്റാഈലിന് പരമാധികാരമില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. റമദാനിന് ഫലസ്തീൻ ജനതയ്ക്ക് ആവശ്യമായ മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിന് സൗകര്യങ്ങൾ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീൻ പ്രശ്നത്തിന് നീതിയുക്തമായ പരിഹാരം കാണണമെന്നും പരിഹാരമായില്ലെങ്കിൽ മിഡിൽ ഈസ്റ്റിൽ സമാധാനമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Saudi Arabia reaffirmed its unwavering support for Palestine at the UN Security Council. Ambassador Abdulaziz Alwasil condemned Israeli land seizures as a violation of international law and emphasized that peace requires a two-state solution based on 1967 borders.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."