HOME
DETAILS

പരമോന്നത നേതാവിനെ തെരഞ്ഞെടുത്തതിന് പിന്നാലെ തിരിച്ചടി ശക്തമാക്കി ഇറാന്‍, ഇസ്‌റാഈലിന് നേരെ വീണ്ടും മിസൈല്‍;  ഇറാഖിലെ യു.എസ് നിയന്ത്രിത സൈനിക കേന്ദ്രത്തിന് സമീപം ഡ്രോണ്‍

  
Web Desk
March 09, 2026 | 5:53 AM

iran intensifies retaliation after selecting supreme leader missile attack on israel and drone near us base in iraq

ബാഗ്ദാദ്: പരമോന്നത നേതാവിനെ തെരഞ്ഞെടുത്തതിന് പിന്നാലെ തിരിച്ചടി ശക്തമാക്കി ഇറാന്‍. ഇന്ന് പുലര്‍ച്ചെ ഇസ്‌റാഈലിന് നേരെ ഇറാനില്‍ നിന്ന് മിസൈല്‍ ആക്രമണമുണ്ടായി. വടക്കന്‍ ഇസ്‌റാഈലിന് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. പിന്നാലെ ഹൈഫ, അപ്പര്‍, വെസ്റ്റേണ്‍ ഗലീലി, ഗോലാന്‍ എന്നിവിടങ്ങളില്‍ സൈറണുകള്‍ മുഴങ്ങി. ഹൈഫയിലേക്കും പരിസര പ്രദേശങ്ങളിലേക്കും ഇറാനില്‍ നിന്ന് വിക്ഷേപണങ്ങള്‍ ഉണ്ടായതായി ഇസ്‌റാഈല്‍ സൈന്യം സ്ഥിരീകരിച്ചു.

ഇറാഖിലെ ബാഗ്ദാദ് വിമാനത്താവളത്തില്‍ യു.എസ് നിയന്ത്രിത സൈനിക കേന്ദ്രത്തിന് സമീപം ഡ്രോണ്‍ പതിച്ചതായി റിപ്പോര്‍ട്ടുണ്ട്. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ സൈനിക കേന്ദ്രമായ വിക്ടോറിയ ബേസിനടുത്തേക്കാണ് ഡ്രോണ്‍ എത്തിയത്.

ഇറാഖി വ്യോമ പ്രതിരോധ സേന ഇത് വെടിവച്ചിട്ടതായി സുരക്ഷാ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ഇറാഖിലെ ഇറാന്‍ അനുകൂല സായുധ ഗ്രൂപ്പുകള്‍ ഈ താവളത്തെ ലക്ഷ്യമിട്ടിരുന്നു.

 

അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും 200ലധികം കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് തങ്ങള്‍ ഇതിനകം ആക്രമിച്ചതായി ഇറാന്‍ ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് (ഐ.ആര്‍.ജി.സി) അവകാശപ്പെട്ടു. 

അമേരിക്കക്കും ഇസ്‌റാലിനുമെതിരെ കുറഞ്ഞത് ആറ് മാസത്തേക്കുകൂടി തീവ്രയുദ്ധം തുടരാനുള്ള ആയുധശേഖരം കൈവശമുണ്ടെന്നും ഐ.ആര്‍.ജി.സി വ്യക്തമാക്കി. ഇതുവരെയുള്ള ആക്രമണങ്ങള്‍ തങ്ങളുടെ യഥാര്‍ഥ സൈനികശേഷിയുടെ ചെറിയൊരു അംശം മാത്രമാണെന്ന് റെവല്യൂഷനറി ഗാര്‍ഡ്സ് വക്താവ് അലി മുഹമ്മദ് നൈനി പ്രതികരിച്ചു. സംഘര്‍ഷം തുടരുകയാണെങ്കില്‍ പുതിയ തന്ത്രപ്രധാനമായ ആയുധങ്ങളും കൂടുതല്‍ ശക്തമായ ആക്രമണങ്ങളും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനോടൊപ്പം ഒരു തുറന്ന യുദ്ധം തുടരാന്‍ തക്കമുള്ള എല്ലാ സൈനിക സംവിധാനങ്ങളും ഉപകരണങ്ങളും സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

tensions in the middle east escalate as iran launches another missile toward israel after the selection of its supreme leader, while a drone is reported near a us-controlled military base in iraq.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശംഖുംമുഖത്ത് സദാചാര ഗുണ്ടാ ആക്രമണം: വിദ്യാർഥികളെ മർദിച്ചു, പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  5 days ago
No Image

തോൽവി പരമ്പരയ്ക്ക് അന്ത്യം; ഗുജറാത്തിനെ തകർത്തുതരിപ്പണമാക്കി മുംബൈ ഇന്ത്യൻസ്,

Cricket
  •  5 days ago
No Image

വിദേശത്തെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ബിഎൽഎസിന് പകരം മലയാളി സംരംഭം

uae
  •  5 days ago
No Image

അബുദബിയിൽ 18 ലക്ഷം ദിർഹത്തിന്റെ വ്യാജ ഉൽപ്പന്നങ്ങൾ പിടികൂടി; പരിശോധനകൾ കർശനമാക്കി അധികൃതർ

uae
  •  5 days ago
No Image

പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദം: ഇവിഎമ്മുകൾ സുരക്ഷിതം; തുറന്നത് സീൽ ചെയ്യാത്ത മുറിയെന്ന് കളക്ടർ

Kerala
  •  5 days ago
No Image

അൽഹംദുലില്ലാഹ്, അല്ലാഹു എന്നെ ഫിറ്റ്‌നസോടെ നിലനിർത്തിയിരിക്കുന്നു; കത്തുന്ന വെയിലിലും തീ തുപ്പുന്ന പന്തുകളിൽ കിവീസിനെ 'പൊള്ളിച്ച്' നഹിദ് റാണ

Cricket
  •  5 days ago
No Image

പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും പൊതുവികാരത്തിനൊപ്പം,ഹോർമുസ് തുറക്കണമെന്ന് ചൈന; സഊദിയുമായി ചർച്ച നടത്തി, ഇറാൻ-യുഎസ് ചർച്ചകൾക്കായി അമേരിക്കൻ സംഘം പാകിസ്താനിലേക്ക്

International
  •  5 days ago
No Image

യുഎഇയിൽ നാളെ നേരിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി എൻസിഎം 

uae
  •  5 days ago
No Image

ശ്രീലങ്കൻ നായകന് പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഒരു വർഷത്തെ വിലക്ക്

Cricket
  •  5 days ago
No Image

ഇസ്‌റാഈല്‍- ലെബനാന്‍ രണ്ടാം ഘട്ട ചര്‍ച്ച വ്യാഴാഴ്ച്ച 

International
  •  5 days ago