HOME
DETAILS

പരമോന്നത നേതാവിനെ തെരഞ്ഞെടുത്തതിന് പിന്നാലെ തിരിച്ചടി ശക്തമാക്കി ഇറാന്‍, ഇസ്‌റാഈലിന് നേരെ വീണ്ടും മിസൈല്‍;  ഇറാഖിലെ യു.എസ് നിയന്ത്രിത സൈനിക കേന്ദ്രത്തിന് സമീപം ഡ്രോണ്‍

  
Web Desk
March 09, 2026 | 5:53 AM

iran intensifies retaliation after selecting supreme leader missile attack on israel and drone near us base in iraq

ബാഗ്ദാദ്: പരമോന്നത നേതാവിനെ തെരഞ്ഞെടുത്തതിന് പിന്നാലെ തിരിച്ചടി ശക്തമാക്കി ഇറാന്‍. ഇന്ന് പുലര്‍ച്ചെ ഇസ്‌റാഈലിന് നേരെ ഇറാനില്‍ നിന്ന് മിസൈല്‍ ആക്രമണമുണ്ടായി. വടക്കന്‍ ഇസ്‌റാഈലിന് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. പിന്നാലെ ഹൈഫ, അപ്പര്‍, വെസ്റ്റേണ്‍ ഗലീലി, ഗോലാന്‍ എന്നിവിടങ്ങളില്‍ സൈറണുകള്‍ മുഴങ്ങി. ഹൈഫയിലേക്കും പരിസര പ്രദേശങ്ങളിലേക്കും ഇറാനില്‍ നിന്ന് വിക്ഷേപണങ്ങള്‍ ഉണ്ടായതായി ഇസ്‌റാഈല്‍ സൈന്യം സ്ഥിരീകരിച്ചു.

ഇറാഖിലെ ബാഗ്ദാദ് വിമാനത്താവളത്തില്‍ യു.എസ് നിയന്ത്രിത സൈനിക കേന്ദ്രത്തിന് സമീപം ഡ്രോണ്‍ പതിച്ചതായി റിപ്പോര്‍ട്ടുണ്ട്. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ സൈനിക കേന്ദ്രമായ വിക്ടോറിയ ബേസിനടുത്തേക്കാണ് ഡ്രോണ്‍ എത്തിയത്.

ഇറാഖി വ്യോമ പ്രതിരോധ സേന ഇത് വെടിവച്ചിട്ടതായി സുരക്ഷാ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ഇറാഖിലെ ഇറാന്‍ അനുകൂല സായുധ ഗ്രൂപ്പുകള്‍ ഈ താവളത്തെ ലക്ഷ്യമിട്ടിരുന്നു.

 

അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും 200ലധികം കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് തങ്ങള്‍ ഇതിനകം ആക്രമിച്ചതായി ഇറാന്‍ ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് (ഐ.ആര്‍.ജി.സി) അവകാശപ്പെട്ടു. 

അമേരിക്കക്കും ഇസ്‌റാലിനുമെതിരെ കുറഞ്ഞത് ആറ് മാസത്തേക്കുകൂടി തീവ്രയുദ്ധം തുടരാനുള്ള ആയുധശേഖരം കൈവശമുണ്ടെന്നും ഐ.ആര്‍.ജി.സി വ്യക്തമാക്കി. ഇതുവരെയുള്ള ആക്രമണങ്ങള്‍ തങ്ങളുടെ യഥാര്‍ഥ സൈനികശേഷിയുടെ ചെറിയൊരു അംശം മാത്രമാണെന്ന് റെവല്യൂഷനറി ഗാര്‍ഡ്സ് വക്താവ് അലി മുഹമ്മദ് നൈനി പ്രതികരിച്ചു. സംഘര്‍ഷം തുടരുകയാണെങ്കില്‍ പുതിയ തന്ത്രപ്രധാനമായ ആയുധങ്ങളും കൂടുതല്‍ ശക്തമായ ആക്രമണങ്ങളും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനോടൊപ്പം ഒരു തുറന്ന യുദ്ധം തുടരാന്‍ തക്കമുള്ള എല്ലാ സൈനിക സംവിധാനങ്ങളും ഉപകരണങ്ങളും സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

tensions in the middle east escalate as iran launches another missile toward israel after the selection of its supreme leader, while a drone is reported near a us-controlled military base in iraq.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്ത്യൻ സ്‌കൂളുകൾക്ക് വാർഷികാവധി പ്രഖ്യാപിച്ചു; പരീക്ഷകൾ ഓൺലൈനായി പൂർത്തിയാക്കും

uae
  •  3 hours ago
No Image

നാട്ടികയില്‍ പെയ്‌മെന്റ് സീറ്റ് വിവാദം; പാര്‍ട്ടി വിടാന്‍ സി.സി മുകുന്ദന്‍; പാളയത്തില്‍ എത്തിക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും

Kerala
  •  3 hours ago
No Image

ഇന്ത്യയുടെ ഈ ലോക കിരീടം ഞാൻ അവർക്ക് സമർപ്പിക്കുന്നു: ഗംഭീർ

Cricket
  •  4 hours ago
No Image

പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു

Kerala
  •  4 hours ago
No Image

ഫുജൈറ ഓയിൽ ടാങ്ക് മേഖലയിൽ തീപിടുത്തം; പ്രദേശത്ത് ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചതായി റിപ്പോർട്ട്

uae
  •  4 hours ago
No Image

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ പരി​ഗണനയിൽ; ഇന്ന് 50 സർവീസുകൾ നടത്തും

uae
  •  4 hours ago
No Image

തകർന്നു പോയ സമയങ്ങളിൽ എന്നെ രക്ഷിച്ചത് അദ്ദേഹമാണ്: സഞ്ജു സാംസൺ

Cricket
  •  4 hours ago
No Image

ഉത്സവപ്പറമ്പിലെ തല്ലിനിടെ തലക്ക് അടിയേറ്റ യുവാവ് മരിച്ചു; കൊലപാതകമെന്ന് നിഗമനം, വഴിത്തിരിവ്

crime
  •  4 hours ago
No Image

'തെരഞ്ഞെടുത്തത് യു.എസിന്റെ അനുമതിയില്ലാതെ, മുജ്തബ ഖാംനഈയെ അധികകാലം വാഴിക്കില്ല' ഭീഷണി ആവര്‍ത്തിച്ച് ട്രംപ്; ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് എപ്സ്റ്റീന്‍ സംഘമല്ലെന്ന് ഇറാന്‍ സ്പീക്കര്‍ 

International
  •  5 hours ago
No Image

ഏത് തരത്തിലുമുള്ള പ്രകോപനവും നേരിടാൻ സൈന്യം സജ്ജം, സംഘർഷം വർദ്ധിച്ചാൽ ഏറ്റവും വലിയ നഷ്ടം ഇറാനായിരിക്കുമെന്നും സഊദി അറേബ്യയുടെ മുന്നറിയിപ്പ്

Saudi-arabia
  •  5 hours ago